Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കവിയൂര്‍ പൊന്നമ്മക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2024, 02:46 am IST
in Kerala

കളമശ്ശേരി/കരുമാലൂര്‍(കൊച്ചി): മലയാളത്തിന്റെ അമ്മ നടി കവിയൂര്‍ പൊന്നമ്മക്ക് നാടിന്റെ കണ്ണീര്‍ പ്രണാമം. വെള്ളിയാഴ്ച രാത്രിയില്‍ ലിസി ആശുപത്രിയിലും തുടര്‍ന്ന് ഇന്നലെ രാവിലെ കളമശ്ശേരി നഗരസഭ ടൗണ്‍ഹാളിലും ഉച്ചയോടെ ആലുവ കരുമാലൂരിലെ ‘ശ്രീപീഠം’ വീട്ടിലെത്തിച്ചപ്പോഴും സിനിമാലോകവും ബന്ധുക്കളും നാട്ടുകാരുമടക്കം സമൂഹത്തിന്റെ നാനാതുറകളിലുള്ള ആയിരങ്ങള്‍ അന്ത്യോപചാരമര്‍പ്പിച്ചു.

കളമശ്ശേരിയില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപിഅടക്കം മലയാള സിനിമയിലെ പ്രമുഖ നടന്മാരെല്ലാം അന്തിമോപചാരം അര്‍പ്പിക്കാനെത്തി. മോഹന്‍ലാലും മമ്മൂട്ടിയും ഒരുമിച്ച് 40 മിനിറ്റോളം കവിയൂര്‍ പൊന്നയ്‌ക്ക് സമീപം ഇരുന്നു. മലയാളത്തിന്റെ അമ്മയെ ഒരു നോക്കുകാണാന്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഒഴുകിയെത്തിയത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, നേതാക്കളായ ശോഭ സുരേന്ദ്രന്‍, എ.എന്‍. രാധാകൃഷ്ണന്‍, ഡോ. കെ.എസ്. രാധാകൃഷ്ണന്‍ തുടങ്ങിയവരും കളമശ്ശേരിയിലും വീട്ടിലുമായെത്തി അന്തിമോപചാരം അര്‍പ്പിച്ചു. 9.15 മുതല്‍ 12 മണി വരെയായിരുന്നു കളമശേരിയിലെ പൊതുദര്‍ശനം. 1 മണിക്ക് മൃതദേഹം കരുമാലൂരിലെ വീട്ടിലെത്തിച്ചു. മൂന്നിടത്തും കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി എത്തി ബന്ധുക്കള്‍ക്ക് ആശ്വാസമേകി. കളശ്ശേരിയില്‍ നിന്ന് മൃതദേഹം പുറത്തിറക്കി ആംബുലന്‍സിലേക്ക് മാറ്റാനും സുരേഷ്‌ഗോപി മുന്നില്‍ നിന്നു.

വൈകിട്ട് 3.30 യോടെ സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചു. സഹോദരന്മാരായ ഗണേഷ്, സുരേഷ്, മനോജ്, സഹോദരീ പുത്രന്‍ ദിന എന്നിവര്‍ അന്ത്യകര്‍മങ്ങള്‍ നടത്തി. പിന്നീട് മൃതദേഹം വീടിന് പിന്നിലെ ചിതയൊരുക്കുന്ന സ്ഥലത്തേക്ക് എടുത്തു.

സംസ്ഥാന പോലീസിന്റെ ഗാര്‍ഡ് ഓഫ് ഓണറിനുശേഷം 4.30യോടെ ഇളയ സഹോദരന്‍ മനോജ് ചിതക്ക് തീകൊളുത്തി. ഈ സമയം വീടും പരിസരവുമെല്ലാം ജനസഞ്ചയമായി മാറി. പുഴയേയും ഗ്രാമീണതയേയും ഏറെ ഇഷ്ടപ്പെട്ടിരുന്ന പൊന്നമ്മ 15 വര്‍ഷത്തിലേറെയായി കരുമാലൂരില്‍ പെരിയാറിന്റെ തീരത്ത് താമസമാക്കിയിട്ട്. സിനിമകളിലെ താരജാഡ വിട്ട് നാട്ടുകാരുമായി അടുത്തബന്ധം സൂക്ഷിക്കാന്‍ പൊന്നമ്മ ശ്രമിച്ചിരുന്നു. 10 വയസ് വരെ താമസിച്ച തിരുവല്ലയിലെ കവിയൂരില്‍ നിന്ന് പോലും നാട്ടുകാര്‍ പൊന്നമ്മയ്‌ക്ക് വിടചൊല്ലാനെത്തി. ഏകമകള്‍ ബിന്ദു അമ്മയുടെ അസുഖ വിവരം അറിഞ്ഞ് അമേരിക്കയില്‍ നിന്ന് നാട്ടിലെത്തിയിരുന്നു. പിന്നീട് രോഗം ഭേദപ്പെട്ടതോടെ ബുധനാഴ്ചയാണ് മടങ്ങിയത്. പിന്നാലെയാണ് രോഗം മൂര്‍ച്ഛിച്ചത്. എന്നാല്‍ നിയമ തടസം മൂലം അവര്‍ക്ക് മടങ്ങിയെത്താനായില്ല. ഇതോടെയാണ് ബന്ധുക്കള്‍ അന്തിമകര്‍മം നടത്തിയത്.

1962ല്‍ ശ്രീരാമപട്ടാഭിഷേകം എന്ന സിനിമയിലൂടെ മണ്ഡോദരിയായി തുടങ്ങിയ സിനിമ സപര്യ 2021 വരെ ഇടതടവില്ലാതെ തുടര്‍ന്നു. ഗ്രാമീണത തുളുമ്പുന്ന അമ്മ വേഷത്തിലൂടെ മലയാളികളുടെ മനസിലേക്ക് ഇടം നേടി. 1966ലാണ് സത്യന്റെ അമ്മയായി ആദ്യം അമ്മറോളിലെത്തുന്നത്. 45കാരന് 25കാരി അമ്മ അന്ന് വലിയ ചര്‍ച്ചയായി. പിന്നീട് അമ്മ എങ്ങനെയായിരിക്കണമെന്ന് മലയാളികളുടെ മാതൃകയായും അവര്‍ മാറി. തലമുറകള്‍ പലത് മാറിയെങ്കിലും പൊന്നമ്മ അമ്മ വേഷത്തില്‍ അരങ്ങ് വാണു. ഈ കാലയളവില്‍ തമിഴിലടക്കം ആയിരത്തോളം സിനിമകളില്‍ വേഷമിട്ടു. പിന്നീടാണ് പ്രായാധിക്യത്തെ തുടര്‍ന്ന് അഭിനയം നിര്‍ത്തുന്നത്. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള പുരസ്‌കാരം നേടിയിട്ടുണ്ട്.

Tags: Malayalam Movie ActresscreamationKaviyoor ponnamma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഎസ് അച്യുതാനന്ദന്‍ ഇനി ഓര്‍മ്മ, സമര സഖാവിന് വിട നല്‍കി നാട്

Kerala

വിഎസ് അച്യുതാനന്ദനെ അവസാനമായി ഒരു നോക്ക് കാണാന്‍ ജനസഹസ്രങ്ങള്‍

Kerala

കുവൈറ്റില്‍ തടങ്കലില്‍ ആയിരുന്ന അമ്മ ജിനു എത്തി; ഷാനറ്റിന്റെ മൃതദേഹം സംസ്‌കരിച്ചു

Kerala

സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസ്; സന്തോഷ് വര്‍ക്കി റിമാൻഡില്‍

Kerala

സൈബര്‍ ആക്രമണം, പോലീസില്‍ പരാതി നല്‍കി ഹണി റോസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.