Kerala

സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം വീട്ടമ്മയെയും കുട്ടിയെയും മര്‍ദിച്ചെന്ന് പരാതി

Published by

തിരുവനന്തപുരം: സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശി വീട്ടമ്മയെയും കുട്ടിയെയും മര്‍ദിച്ചെന്ന് പരാതി. തട്ടുകടയുടെ ഊണ് റെഡി ബോര്‍ഡ് റോഡില്‍ നിന്ന് മാറ്റണമെന്ന വെളളനാട് ശശിയുടെ ആവശ്യവും തുടര്‍ന്നുളള തര്‍ക്കവുമാണ് കൈയാങ്കളിയില്‍ കലാശിച്ചത്.

വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ അരുണിന്റെ തട്ടുകടയ്‌ക്ക് മുന്നിലാണ് സംഭവം. ബോര്‍ഡ് മാറ്റാന്‍ കഴിയില്ലെന്ന് കട നടത്തുന്ന വീട്ടമ്മ പറഞ്ഞതോടെയാണ് തര്‍ക്കം തുടങ്ങിയത്.

അരുണിന്റെ ഭാര്യ സുകന്യ, മാതാവ് ഗീത എന്നിവരുമായി ശശി കയര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. സംഭവം ഫോണില്‍ പകര്‍ത്തിയ സുകന്യയുടെ മകന്റെ കൈയില്‍ നിന്നും വെളളനാട് ശശി മൊബൈല്‍ തട്ടിയെറിയുന്നതും തുടര്‍ന്ന് സ്ത്രീകളെ മര്‍ദിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയിലുണ്ട്.

കടയുടമ ആര്യനാട് സ്‌റ്റേഷനില്‍ പരാതി നല്‍കി. അതേസമയം കടയുടമ കൈയേറ്റം ചെയ്‌തെന്ന് ആരോപിച്ച് ശശിയും പരാതി നല്‍കി. വെളളനാട് ശശി അടുത്തിടെയാണ് കോണ്‍ഗ്രസ് വിട്ട് സിപിഎമ്മില്‍ എത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by