Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദുരന്തങ്ങള്‍ വിറ്റ് പണം കൊയ്യുന്നവര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 05:00 am IST
in Editorial

പറഞ്ഞു കേട്ടിരുന്നതൊക്കെ സത്യമെന്നു സര്‍ക്കാര്‍ തന്നെ രേഖാമൂലം പ്രഖ്യാപിച്ചു എന്നതാണ്, വയനാട് ദുരന്തത്തിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ കണക്കിന്റെ പ്രത്യേകത. യാഥാര്‍ഥ്യവുമായി പുലബന്ധംപോലുമില്ലാത്ത കണക്കാണ് അതെന്ന് ഒറ്റ നോട്ടത്തില്‍ ആര്‍ക്കും മനസ്സിലാകുന്ന തരത്തിലാണ് ഇനംതിരിച്ചു കോടികള്‍ എഴുതിച്ചേര്‍ത്തിരിക്കുന്നത്. കള്ളത്തരം പുറത്തായതിന്റെ ജാള്യത മറയ്‌ക്കാന്‍ പതിവു ശൈലിയിലുള്ള വിശദീകരണവും കുറ്റപ്പെടുത്തലും പരിഹാസവും കൊണ്ടു പറ്റുമെന്നു തോന്നുന്നില്ല. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റിലാണ് ദുരന്ത നിവാരണത്തിനു വേണ്ടി ചെലവിട്ടതായി, അമ്പരപ്പിക്കുന്ന തുക കാണിച്ചിരിക്കുന്നത്. അതു ചെലവായ തുകയല്ല, കേന്ദ്രത്തിനു കൊടുത്ത കണക്കാണ് എന്ന സര്‍ക്കാര്‍ വിശദീകരണം ഏറെ രസകരമായി. കേന്ദ്രത്തേ പറ്റിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതു ചോദിക്കാന്‍ മറ്റുള്ളവര്‍ക്ക് എന്തവകാശം എന്നുമാണ് വിശദീകരണക്കുറിപ്പിലെ ധ്വനി. ഇനിയങ്ങോട്ട് ജനങ്ങള്‍ അതൊന്നും അങ്ങനെയങ്ങു വിശ്വസിച്ചെന്നു വരില്ല. കണക്കു ചോദിക്കും. മറുപടി പറയേണ്ടിവരും.

ദുരന്തങ്ങളെ കൊയ്‌ത്തുല്‍സവമാക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സമീപനം കേരളത്തിനു പുത്തരിയൊന്നുമല്ല. ഇതിന്റെയൊക്കെ പേരില്‍ സര്‍ക്കാര്‍ കള്ളക്കണക്കുണ്ടാക്കി കേന്ദ്രത്തില്‍ നിന്നു വന്‍തുക പറ്റുന്നു എന്നും കിട്ടിയ തുകയും പിരിച്ച തുകയും വകമാറ്റി തന്നിഷ്ടത്തിനു ചെലവാക്കുന്നു എന്നും ഉള്ള പരാതികള്‍ ഏറെ കേട്ടുകഴിഞ്ഞതാണ്. കൊച്ചുകുട്ടികള്‍ സമ്പാദ്യക്കുടുക്ക പൊട്ടിച്ചു നല്‍കിയ തുകയും സന്നദ്ധ സംഘടനകളും പ്രസ്ഥാനങ്ങളും സുമനസ്സുള്ള വ്യക്തികളും ബിസിനസ്സുകാരും ഇതര സംസ്ഥാന സര്‍ക്കാരുകളും മറ്റും നല്‍കിയ തുകകളും പാര്‍ട്ടി ഫണ്ടിലേയ്‌ക്കും ഇഷ്ടക്കാര്‍ക്കു സൗജന്യ
ങ്ങള്‍ നല്‍കാനും സര്‍ക്കാര്‍ ധൂര്‍ത്തിനും വകമാറ്റി ചെലവഴിക്കുകയാണെന്ന പരാതിക്ക് ഇതുവരെ ഈ സര്‍ക്കാര്‍ ഒരു വിലയും കല്‍പിച്ചിരുന്നില്ല. അതൊക്കെ നിഷേധിക്കുകയും പരാതിക്കാരെ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ശൈലിയാണു തുടര്‍ന്നു പോന്നത്. സന്നദ്ധ സേവനത്തിനും സംഭാവനയ്‌ക്കും ജനം മുന്നോട്ടുവരുന്നത് ആരുടേയും ആജ്ഞ നടപ്പാക്കാനല്ല. അവര്‍ക്കു സഹജീവി സ്നേഹവും സഹാനുഭൂതിയും ഉള്ളതുകൊണ്ടാണ്. അതാരും മറക്കരുത്. ദുരന്തങ്ങള്‍ പ്രകൃതിയുടെ പ്രതിഭാസമാണെന്നു സമ്മതിക്കാം. പക്ഷേ, അതിനൊക്കെ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും കാരണമാണെന്നും പറയേണ്ടിവരും. അങ്ങനെയെങ്കില്‍ പരിഹാരത്തിനു സര്‍ക്കാരിന് ഉത്തരവാദിത്തവുമുണ്ട്. ആ ഉത്തരവാദിത്തം നിറവേറ്റാനാണ് സുമനസ്സുകള്‍ സംഭാവനയുമായി മുന്നോട്ടുവരുന്നത്. പക്ഷേ, സര്‍ക്കാര്‍ പലപ്പോഴും പിരിക്കുകയല്ല, പിഴിയുകയായിരുന്നു. എന്നിട്ടും കിട്ടുന്നതൊന്നും ദുരന്തബാധിതരില്‍ എത്തുന്നുമില്ല. ഓഖി ദുരന്തവും പ്രളയവും കൂട്ടിക്കലേയും കവളപ്പാറയിലേയുമടക്കം ഉരുള്‍പൊട്ടല്‍ ദുരന്തങ്ങളും മറ്റും കഴിഞ്ഞിട്ടു നാളുകളായിട്ടും അവിടൊന്നും കാര്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍പോലും നടന്നിട്ടില്ല. നവകേരള നിര്‍മാണത്തേക്കുറിച്ച് ഇപ്പോള്‍ കേള്‍ക്കാനേ ഇല്ല.

സേവാഭാരതി പോലുള്ള സന്നദ്ധ സംഘടനകള്‍ ദുരന്ത മുഖത്തു സന്നദ്ധ സേവനവുമായി പാഞ്ഞെത്തുന്നത് ആരുടെയും നിര്‍ദേശപ്രകാരമല്ല. സേവന മനോഭാവം ആ പ്രസ്ഥാനത്തിന്റെ ആത്മാവായതുകൊണ്ടാണ്. അവര്‍ ആരേയും കണക്കു ബോധിപ്പിക്കാനോ അവകാശവാദം നടത്താനോ തുനിയാറില്ല. അവരുടെ സംസ്‌കാരം അതിന് അനുവദിക്കുന്നുമില്ല. അതേസമയം, അവര്‍ സൗജന്യമായി ചെയ്ത സേവനങ്ങളടക്കം തങ്ങളുടേതാക്കി അതിനൊക്കെ ചെലവെഴുതുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. കേന്ദ്ര സേനയുടെ സേവനങ്ങള്‍ക്കു പോലും സ്വന്തം ചെലവെന്ന പേരില്‍ കണക്കെഴുതി. മരണമടഞ്ഞവരുടെ സംസ്‌കാരത്തിന് ഒരു ജഡത്തിന് മുക്കാല്‍ ലക്ഷം രൂപ എന്ന കണക്കില്‍ സര്‍ക്കാര്‍ കണക്കെഴുതി. അതു കാണുമ്പോള്‍, നൂറോളം ജഡങ്ങള്‍ സൗജന്യമായി സംസ്‌കരിച്ച സേവാഭാരതിയേക്കുറിച്ച് അഭിമാനം തോന്നുന്നു. ദുരന്തങ്ങള്‍ വേദനാജനകമാണ്. അതിനേക്കാള്‍ വേദനാജനകമാണ്, ജനരക്ഷകരാകേണ്ട സര്‍ക്കാര്‍ ദുരന്തങ്ങളുടെ പേരില്‍ പണം വാരുന്നത്.

Tags: Pinarayi VijayanKerala GovernmentWayanadRehabilitationmoney by selling disasters
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി കൂട്ടിയില്ല; പിഎം സൂര്യഘര്‍ പദ്ധതി ഇടതു സര്‍ക്കാര്‍ അട്ടിമറിച്ചു

Kerala

ചികിത്സയില്‍ കേരളം നമ്പര്‍ വണ്‍, പക്ഷെ മുഖ്യമന്ത്രിക്ക് കണ്ണ് ചികിത്സയ്‌ക്ക് ചെന്നൈയില്‍ പോകണം::യുവരാജ് ഗോകുല്‍

Kerala

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

പിണറായി വിജയന്‍റെ മകന്‍ വിവേക് കിരണ്‍ ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കുന്നു (ഇടത്ത്)
Kerala

പണ്ട് ഗുരുവായൂരിലെ ശ്രീകോവിലില്‍ നോക്കി ഇവിടെയാണോ ഗുരുവായൂരപ്പന്‍ ഇരിക്കുന്നതെന്ന് ചോദിച്ച പിണറായി; തുടര്‍ഭരണം കിട്ടാന്‍ പ്രാര്‍ത്ഥനയുമായി മകന്‍

Kerala

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.