Saturday, June 21, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വെള്ളായണിക്കായല്‍ പ്രദേശത്തെ ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തും: കേന്ദ്രമന്ത്രി സുരേഷ്‌ഗോപി

Janmabhumi Online by Janmabhumi Online
Sep 15, 2024, 08:00 am IST
in Kerala
തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് 
തുടങ്ങിയവര്‍ സമീപം

തിരുവനന്തപുരം വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി കര്‍ഷക സമൃദ്ധി കേന്ദ്രം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യുന്നു. വി. ലതാകുമാരി, ഡോ. സി. സുരേഷ്‌കുമാര്‍, ഭീമാ ഗോവിന്ദന്‍, ചന്തുകൃഷ്ണന്‍, അഡ്വ. എസ്. സുരേഷ് തുടങ്ങിയവര്‍ സമീപം

FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: വെള്ളായണിക്കായല്‍ പ്രദേശം 800 കോടി രൂപ ചിലവിട്ട് ലോക ടൂറിസം നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് കേന്ദ്ര ടൂറിസം പെട്രോളിയം സഹമന്ത്രി സുരേഷ്‌ഗോപി.

സംസ്ഥാന സര്‍ക്കാര്‍ സ്ഥലമേറ്റടുത്തു തന്നാലുടന്‍ പദ്ധതി നടപ്പാക്കുമെന്നും ആദ്ദേഹം പറഞ്ഞു. വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ കര്‍ഷക സമൃദ്ധികേന്ദ്രത്തിന്റെ ഉദ്ഘാടനം നേമം ശാന്തിവിള മാര്‍ക്കറ്റില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വെള്ളായണി കായലിന്റെ 11.45 കിലോമീറ്റര്‍ ചുറ്റളവ് പുനക്രമീകരിച്ച് 15 കിലേമീറ്ററാക്കി തന്നാല്‍ അവിടെ അന്താരാഷ്‌ട്ര നിലവാരത്തിലുള്ള വാക്കേഴ്‌സ് ട്രാക്കും ജോഗേഴ്‌സ് ട്രാക്കും നിര്‍മിക്കുമെന്നും വെള്ളായണിക്കായലിനെ ശുദ്ധജല തടാകമാക്കി മാറ്റുമെന്നും അതിനായി ടൂറിസത്തിലെയും പെട്രാളിയത്തിലെയും സ്റ്റേക്ക് ഹോള്‍ഡേഴ്‌സ് തയ്യാറായി നില്‍ക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

കല്ലിയൂരില്‍ നിര്‍ബന്ധമായും സുരേഷ്‌ഗോപി വേണം എന്ന് പറയുന്നതിനെക്കാള്‍ ഞാനറിയാതെ ഇവിടെ ഒരിലപോലും അനങ്ങാന്‍ പാടില്ല എന്നതാണ് എനിക്ക് നിര്‍ബന്ധം. ഇതിന്റെ പേരില്‍ അടിക്കുറിപ്പൊക്കെ ഇടുന്നവര്‍ ചൊറിഞ്ഞ് പൊട്ടി ഒലിപ്പിച്ച് നടക്കത്തേയുള്ളൂ എന്നും സുരേഷ്‌ഗോപി നിലയ്‌ക്കാത്ത കരഘോഷത്തിനിടെ പറഞ്ഞു.

വെള്ളായണി എന്ന് പറയുന്ന ഗ്രാമത്തില്‍ കല്ലിയൂര്‍ പഞ്ചായത്തിന്റെ വികസന ചരിത്രമെടുത്ത് പരിശോധിച്ചാല്‍ ഈ ചൊറിയന്‍മാര്‍ക്ക് അതിനുള്ള ഉത്തരം കിട്ടും. 2017ല്‍ പ്രധാനമന്ത്രി ആസുത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ് കല്ലിയുര്‍ എന്ന ഗ്രാമം ദത്തെടുത്തത്. പണ്ടാരക്കരി പാലത്തിന്റെ ബണ്ട് പൊട്ടി ഏകദേശം ഒരു കോടി രൂപയുടെ വിളവെടുക്കാന്‍ പാകമായ പച്ചക്കറി കൃഷി നശിച്ചിരുന്നു. എന്നാല്‍ തൊട്ടടുത്ത വര്‍ഷം അവിടെ ബണ്ട് പൊട്ടിയില്ല, കാരണം തന്റെ എം പി ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ മുടക്കി ബണ്ട് പണിത് നല്‍കിയിരുന്നു. ഇപ്പോള്‍ തിലകന്റെ പേരിലറിയപ്പെടുന്ന തിലകന്‍ പാറയും, വെള്ളായണി പാലത്തിന്റെ ചുറ്റുവട്ടവും, കിരീടം പാലം സ്ഥാപിച്ച കാലത്തിന് ശേഷം 47 വര്‍ഷമായി അതേ അവസ്ഥയില്‍ തുടരുന്നു. ഇപ്പോള്‍ ഒന്നേമുക്കാല്‍ കോടി രൂപ ചെലവാക്കി ഉപയോഗയോഗ്യമായ ഒരു പ്രദേശമാക്കി മാറ്റി. തിരുവനന്തപുരത്ത് നിന്ന് ജയിച്ച് പോയ എത്ര എംപി മാര്‍ക്ക് ഇതിന് സാധ്യമായി എന്ന് സുരേഷ്‌ഗോപി ചോദിച്ചു.

ശംഖുമുഖത്തിന്റെ നഷ്ടപ്പെട്ട സൗന്ദര്യം വീണ്ടെടുക്കാന്‍ ടൂറിസത്തില്‍ നവ സംവിധാനങ്ങള്‍ ഒരുക്കിത്തരണം. കോവളവും വര്‍ക്കലയും മാത്രമല്ല മുഴുപ്പിലങ്ങാട് ബീച്ചും ഉയര്‍ന്നുവരണം. ബേക്കലിനെ നമുക്ക് എത്രമാത്രം ഉയര്‍ത്തിക്കാട്ടാന്‍ സാധിച്ചു എന്നും അദ്ദേഹം ചോദിച്ചു. പുതിയ ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്താനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ ഇത് നടക്കില്ല. വിഴിഞ്ഞം തുറമുഖത്ത് വരുന്ന വലിയ കപ്പലുകള്‍ക്ക് ശുദ്ധജലം നല്‍കേണ്ടതിന്റെ ഉത്തരവാദിത്തംകൂടി വെള്ളായണി കായലിനാണ്. അതിന് ഇന്നത്തെ ഉല്‍പാദന ശേഷി മൂന്നിരട്ടി വര്‍ദ്ധിപ്പിക്കണമെന്നും സുരേഷ്‌ഗോപി പറഞ്ഞു.

വെള്ളായണി ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍മാന്‍ അഡ്വ. എസ്. സുരേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭീമ ഗോവിന്ദന്‍, കല്ലിയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സോമശേഖരന്‍ നായര്‍, ഡോ. സി. സുരേഷ്‌കുമാര്‍, ഗ്രാമ പഞ്ചായത്തംഗം കെ.കെ. ചന്തുകൃഷ്ണ, ആര്‍. ജയലക്ഷ്മി, വി. ലതകുമാരി, ഡോ. ആസോള കമലാസനന്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: TourismUnion Minister Suresh GopiVellayani Lake
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Travel

അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും അനുയോജ്യമായ ബീച്ചുകൾ ഇവയാണ് , ഒന്ന് സന്ദർശിച്ചു നോക്കൂ

Travel

സ്വർഗ്ഗീയ പർവതങ്ങളുടെ നാട് , ഗ്രീക്ക് റോമൻ കഥകളിലെ നിത്യസാന്നിധ്യം : കിർഗിസ്ഥാനിലേത് ഒരു വേറിട്ട സഞ്ചാരം

Kerala

ശ്രീചിത്രയിലെ പ്രതിസന്ധി പരിഹരിച്ചു ; രണ്ട് ദിവസത്തിനകം ശസ്ത്രക്രിയകൾ പുനരാരംഭിക്കും: സുരേഷ് ഗോപി

Kerala

പത്തനംതിട്ടയില്‍ കയാക്കിംഗ്, കുട്ട വഞ്ചി സവാരി, ബോട്ടിംഗ്, ട്രക്കിംഗ് എന്നിവയ്‌ക്ക് നിരോധനം

Kerala

കാറ്റും കടലാക്രമണ സാധ്യതയും: ബീച്ചുകളിലേക്കുള്ള വിനോദസഞ്ചാരം വേണ്ട, 31 വരെ മത്സ്യബന്ധനവും വിലക്കി

പുതിയ വാര്‍ത്തകള്‍

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം, പ്രധാനമന്ത്രി വിശാഖപട്ടണത്ത് യോഗ ദിനം ആചരിക്കും

ആർത്രൈറ്റിസ് ഉള്ളവര്‍ കർശനമായും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

സിനിമാപ്രവര്‍ത്തകരില്‍നിന്ന് ലഹരി ഉപയോഗിക്കില്ലെന്ന സത്യവാംഗ്മൂലം വാങ്ങാന്‍ നിര്‍മാതാക്കളുടെ സംഘടന

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം തിരിച്ചുപോകുന്നത് വൈകും

ഇറാനിലെ ഫര്‍ദോ ആണവകേന്ദ്രത്തില്‍ യുറേനിയത്തിന്‍റെ സമ്പുഷ്ടീകരണം നടക്കുന്നു (ഇടത്ത്) ഫര്‍ദോ ആണവകേന്ദ്രം തകര്‍ക്കാനുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബ് (വലത്ത്)

ഫോര്‍ദോ ആണവകേന്ദ്രം ആക്രമിക്കുന്നതിന് ഇസ്രയേലിനുള്ള തടസ്സം എന്താണ്?

തിരുവല്ലയില്‍ കാവുംഭാഗത്ത് യാത്രക്കാര്‍ക്ക് ഭീഷണിയായ തേനീച്ചക്കൂട് വനപാലകര്‍ നീക്കി

ചരക്കുലോറി യന്ത്രത്തകരാര്‍ മൂലം നടുറോഡില്‍ കിടന്നു, അരൂരില്‍ വന്‍ ഗതാഗതക്കുരുക്ക്

ഇത് ഇന്ത്യയാണ്, ഇഷ്ടമുള്ള വസ്ത്രം ധരിച്ചു പുറത്ത് പോകാൻ കഴിയില്ലെന്ന് മകളെ ഓര്‍മിപ്പിക്കും.

വാല്‍പ്പാറയില്‍ 6 വയസുകാരിയെ പുലി പിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies