Tuesday, June 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഗുരുവായൂര്‍ ക്ഷേത്രനടയിലെ കൂര്‍മ്മാവതാരം പൂക്കളം ശ്രദ്ധേയമായി; 20 അടി നീളവും15 അടി വീതിയുമുള്ള പൂക്കളമൊരുക്കിയത് 60 കിലോ പൂക്കള്‍കൊണ്ട്

Janmabhumi Online by Janmabhumi Online
Sep 11, 2024, 01:11 pm IST
in Kerala, Thrissur
FacebookTwitterWhatsAppTelegramLinkedinEmail

ഗുരുവായൂര്‍: അനിഴം നാളില്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലെ പൂക്കളത്തില്‍ വിരിഞ്ഞത് മഹാവിഷ്ണുവിന്റെ രണ്ടാമത്തെ അവതാരമായ കൂര്‍മ്മാവതാരം. ഗുരുവായൂര്‍ സ്വദേശികളായ രമേഷ് ബാലാമണി, കിഷോര്‍ ഗുരുവായൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ മുകേഷ് മുരളി, സുരേഷ് സാരഥി, കല സുഭാഷ്, നിഖില്‍ വിശ്വം, മനോജ് മിന്നൂസ്, വിപിന്‍ വിശ്വനാഥന്‍ എന്നിവരാണ് 20 അടി നീളവും, 15 അടി വീതിയുമുള്ള പൂക്കളമൊരുക്കിയത്.

60 കിലോ പൂക്കള്‍കൊണ്ടാണ് കൂര്‍മ്മാവതാര പൂക്കളം ഒരുക്കിയത്. ഗുരുവായൂരിലെ കൃഷ്ണ മെറ്റല്‍സ് ഉടമ ശ്രീജിത്താണ് സ്പോണ്‍സര്‍ ചെയ്തത്. ഐശ്വര്യ വര്‍ദ്ധനയ്‌ക്കായി അത്യമൂല്യങ്ങളായ വസ്തുക്കളും തേജസ്സുകളും കണ്ടെടുക്കാനും അമരത്വം നേടാനുമുള്ളള്ള അമൃത്‌ ലഭിക്കാനുമായി പാലാഴി കടയുന്നതുമായി ബന്ധപ്പെട്ടാണ്‌ കൂര്‍മ്മാവതാരം ഉണ്ടാവുന്നത്‌. കൂര്‍മ്മാവതാര ദിനത്തില്‍ വിഷ്ണു ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജയും ആരാധനയും നടക്കാറുണ്ട്‌.

ഭഗവാന്റെ ഒരോ അവതാരങ്ങള്‍ക്ക് പിന്നിലും ഒരോ ഐതീഹ്യമുണ്ട്. കൂര്‍മ്മാവതാരത്തിന്റെ ഐതിഹ്യം ഇങ്ങനെ:-

ദേവരാജാ‍വായ ഇന്ദ്രന്‍ ഒരിക്കല്‍ വഴിയില്‍ വച്ച്‌ ദുര്‍വാസാവിനെ കാണുന്നു. ദുര്‍വാസാവ്‌ ഇന്ദ്രന്‌ സ്നേഹപൂര്‍വം വാസനയുള്ളൊരു പൂമാല സമ്മാനിക്കുന്നു. സന്തോഷ ചിത്തനായ ഇന്ദ്രന്‍ മാല തന്റെ ആനയുടെ മസ്തകത്തില്‍ അണിയിക്കുന്നു. പൂക്കളുടെ വാസനയറിഞ്ഞ്‌ തേന്‌ കുടിക്കാനെത്തിയ ഈച്ചകള്‍ ആനയെ ശല്യപ്പെടുത്തിയപ്പോള്‍ ആന മാല തുമ്പിക്കൈ കൊണ്ടെടുത്ത്‌ കാല്‍ക്കീഴില്‍ ചവുട്ടി അരയ്‌ക്കുന്നു. ഇതുകണ്ട ദുര്‍വാസാവ്‌ ഇന്ദ്രനെ ശപിക്കുന്നു. ശക്തിയെല്ലാം ചോര്‍ന്ന്‌ ദേവന്മാര്‍ നിര്‍ഗ്ഗുണന്മാരായിപ്പോകട്ടെ എന്നായിരുന്നു ശാപം.

ശാപമോചനത്തിന്‌ പരിഹാരം തേടി ദേവന്മാര്‍ ബ്രഹ്മാവിനെ ചെന്ന്‌ കാണുന്നു. ശക്തിശാലികളായ അസുരന്മാര്‍ ത്രിലോകങ്ങളും പിടിച്ചടക്കുമെന്ന്‌ അവര്‍ ഭയന്നു. അപ്പോള്‍ ബ്രഹ്മാവാണ്‌ ഉപദേശിച്ചത്‌ പാലാഴി കടഞ്ഞ്‌ കിട്ടുന്ന അമൃത്‌ സേവിച്ച്‌ അമരന്മാരാവാനും അമൂല്യ വസ്തുക്കള്‍ സ്വന്തമാക്കാനും. ഇതിനായി പാലാഴി കടയുക എളുപ്പമായിരുന്നില്ല. മന്ഥര പര്‍വതത്തെ കടകോലാക്കി വാസുകി എന്ന കൂറ്റന്‍ സര്‍പ്പത്തെ കയറാക്കി വേണം പാല്‍ക്കടല്‍ കടയുന്നത്‌.

നിവൃത്തിയില്ലാതെ വന്നപ്പോല്‍ ദേവന്മാര്‍ നിത്യ ശത്രുക്കളായ അസുരന്മാരുമായി സന്ധിയുണ്ടാക്കി. അമൃത്‌ കിട്ടുമല്ലോ എന്നു കരുതി അസുരന്മാര്‍ പാലാഴി മഥനത്തിന്‌ തയാറായി. പക്ഷെ, പാല്‍ക്കടലില്‍ മന്ഥര പര്‍വതം ഇടുമ്പോഴേക്കും അത്‌ താഴ്‌ന്നു പോവുന്നു. എന്തു ചെയ്യും?. ഒരുപായത്തിനായി, സഹായത്തിനായി അവര്‍ മഹാവിഷ്ണുവിനെ അഭയം പ്രാപിച്ചു. അപ്പോള്‍ മഹാവിഷ്ണു ഒരു കൂറ്റന്‍ ആമയായി മാറി സമുദ്രത്തിന്റെ അടിയില്‍ ചെന്ന്‌ പുറം കൊണ്ട്‌ മന്ഥര പര്‍വതത്തിന്റെ കൂര്‍ത്ത ഭാഗം താങ്ങി നിര്‍ത്തി കടയാന്‍ സൗകര്യം ചെയ്‌തു കൊടുത്തു. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍ നിന്ന്‌ ആദ്യം വന്നത്‌ കാളകൂടം വിഷമായിരുന്നു.

പരമശിവന്‍ അത്‌ വിഴുങ്ങി വലിയൊരു ആപത്തില്‍ നിന്നും ലോകത്തെ രക്ഷിച്ചു. വിഷം വയറ്റിലെത്താതെ പാര്‍വതി കഴുത്തില്‍ പിടിച്ചതു കൊണ്ട്‌ ശിവന്‍ നീലകണ്‌ഠനായി മാറി. ദേവ മദ്യമായ സുര, അപ്‌സരസ്സുകള്‍, സര്‍വാഭീഷ്ടദായകങ്ങളായ കല്‍പവൃക്ഷം, കാമഥേനു, ഐരാവതം എന്ന വെളുത്ത ആന, ഉച്ചൈശ്രവസ്സ്‌ എന്ന ദിവ്യശക്തിയുള്ള കുതിര, ഏറ്റവും വിലപിടിപ്പുള്ള കൗസ്തുഭം എന്ന രത്നം എന്നിവയ്‌ക്കൊപ്പം ഐശ്വര്യത്തിന്റെ അധിദേവതയായ മഹാലക്ഷ്‌മിയും പാല്‍ക്കടലില്‍ നിന്ന്‌ ഉയര്‍ന്നുവന്നു. ഇതിന്‌ ശേഷമാണ്‌ സ്വര്‍ഗ വൈദ്യനായ ധന്വന്തരി പാത്രത്തില്‍ അമൃതുമായി ഉയര്‍ന്നുവന്നത്‌.

അസുരന്മാര്‍ അമൃത്‌ കൈക്കലാക്കുമോ എന്ന്‌ ഭയന്ന ദേവന്മാര്‍ മഹാവിഷ്ണുവിനെ മനമുരുകി വിളിച്ചു. അപ്പോല്‍ വിഷ്ണു സ്ത്രൈണ ഭാവം കൈക്കൊണ്ട്‌ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ടു. വശ്യ സൗന്ദര്യത്തില്‍ മയങ്ങിയ അസുരന്മാര്‍ സുന്ദരിയായ മോഹിനിയുടെ പിന്നാലെ പോയ തക്കത്തില്‍ ദേവന്മാര്‍ അമൃത്‌ സേവിച്ചു. സംശയം തോന്നിയ രാഹു എന്നൊരു അസുരന്‍ ദേവനായി വേഷം മാറി അമൃത്‌ കഴിക്കാന്‍ തുടങ്ങിയെങ്കിലും വിഷ്ണു രാഹുവിന്റെ തല വെട്ടിമാറ്റി. അമൃതുള്ള തലഭാഗം പക്ഷെ, മരണമില്ലാതെ നിലനിന്നു. ഈ രാഹുവാണ്‌ ദേഷ്യം മൂത്ത്‌ ഇടയ്‌ക്കിടെ സൂര്യചന്ദ്രന്മാരെ വിഴുങ്ങുന്നത്‌. ഇതാണ്‌ ഹൈന്ദവ ഐതിഹ്യ പ്രകാരം ഗ്രഹണം. വിഴുങ്ങിയ സൂര്യ ചന്ദ്രന്മാര്‍ കഴുത്തിലൂടെ പുറത്തുവരുന്നതോടെ ഗ്രഹണം തീരുകയും ചെയ്യും.

Tags: MahavishnuKoormamAnizhamOnamGuruvayoor
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിപണി ഇടപെടലിനായി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന് 100 കോടി രൂപ അനുവദിച്ചു

Kerala

ഗുരുവായൂര്‍ ക്ഷേത്രനടയില്‍ ഞായറാഴ്ച 200 ലേറെ കല്യാണം

Kerala

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ ജീവനക്കാര്‍ ഭക്തരെ മര്‍ദ്ദിച്ചെന്ന് ആരോപണം

Kerala

കീഴ്ശാന്തി മുങ്ങിയത് വിഷുത്തലേന്ന് വിഗ്രഹത്തില്‍ ചാര്‍ത്താന്‍ ഏല്‍പ്പിച്ച ആഭരണങ്ങളുമായി

World

1400 വർഷമായി വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മഹാവിഷ്ണു വിഗ്രഹം : അകാല മൃത്യു ഭയന്ന് രാജാവ് പോലും കയറാൻ ഭയക്കുന്ന ക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ബീറ്റ്‌റൂട്ട് മുതൽ കാരറ്റ് വരെ: കെമിക്കലുകളില്ലാതെ സിംപിളായി വീട്ടിലിരുന്ന് മുടി കളർ ചെയ്യാം

പിന്തുടർന്ന് പേടിപ്പെടുത്തുന്ന പാവകളുടെ ദ്വീപ്

വിളിച്ചാൽ വിളിപ്പുറത്തെത്തുന്ന നാഗരാജാവ് : കാവലായി ഏഴ് അമ്മമാർ ഉള്ള ആമേട

12 സംസ്ഥാനങ്ങളിലായി 21 വ്യാജ ബോംബ് ഭീഷണി ; പ്രണയപ്പക തീർക്കാൻ യുവാവിനെ കുടുക്കാൻ ശ്രമിച്ചു : വനിതാ എഞ്ചിനീയർ അറസ്റ്റിൽ

നരേന്ദ്ര മോദിയുടേത് “അപകടകരമായ ഏറ്റുമുട്ടൽ നയം” ; ഭീഷണിയാകുന്നുവെന്ന പരാതിയുമായി പാകിസ്ഥാൻ

സെൻസർ ബോർഡിനെതിരെ സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ കോടതിയിലേക്ക്

സസ്പെൻഡ് ചെയ്തതിൽ പ്രതിഷേധം ; വൈസ് പ്രിൻസിപ്പലിന്റെ മുറിയിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കി വിദ്യാർഥിനി

മദ്യപിച്ച് വാഹനമോടിച്ച സ്വകാര്യ സ്കൂൾ ബസ് ഡ്രൈവർ അറസ്റ്റിൽ

ഇറാൻ-ഇസ്രായേൽ സംഘർഷം ; മിഡിൽ ഈസ്റ്റ്, വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ നിർത്തിവച്ച് എയർ ഇന്ത്യ

കനിഷ്ക സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ഇന്ത്യ : അയർലണ്ടിലെ കോർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഹർദീപ് സിംഗ് പുരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies