Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നയതന്ത്ര ബാഗേജില്‍ സ്വര്‍ണക്കടത്ത്: സ്വപ്‌ന സുരേഷിനെ ബെംഗളൂരുവിലേക്ക് രക്ഷപ്പെടുത്തിയത് എഡിജിപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2024, 07:59 am IST
in Kerala

തിരുവനന്തപുരം: ദുബായ്‌യില്‍ നിന്ന് തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതി സ്വപ്‌ന സുരേഷിന് ബെംഗളൂരുവിലേക്കു രക്ഷപ്പെടാന്‍ വഴിയൊരുക്കിയത് എഡിജിപി അജിത്കുമാര്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്‌ന സുരേഷും സരിത്ത് കുമാറുമാണ് എഡിജിപി അജിത്കുമാറിന്റെ പങ്കു സ്ഥിരീകരിച്ചത്.

എല്ലാം നിയന്ത്രിച്ചിരുന്നത് അജിത്കുമാറായിരുന്നെന്നാണ് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തുന്നത്. ശിവശങ്കറിന് എല്ലാം പറഞ്ഞുകൊടുത്തിരുന്നത് എഡിജിപി അജിത് കുമാറാണ്. അജിത് കുമാറിനെ വ്യക്തിപരമായി അറിയില്ല. പക്ഷേ ബെംഗളൂരുവിലേക്കു കടക്കുന്നതിനിടെ പോലീസ് ചെക്കിങ് ഇല്ലാതിരിക്കാന്‍ സഹായിച്ച ആള്‍ അജിത് കുമാറാകാനാണ് സാധ്യത. തന്നെ മനഃപൂര്‍വം കേരളത്തില്‍ നിന്നു മാറ്റിയതാണെന്നും സ്വപ്‌ന സുരേഷ് പറയുന്നു. കേരളം വിടാന്‍ നിര്‍ബന്ധിച്ചത് എം. ശിവശങ്കറാണ്. കേരളം വിട്ടതിനു ശേഷം എല്ലാം നോക്കിയത് സന്ദീപ് നായരാണ്. ബെംഗളൂരുവിലേക്കു കടക്കുന്നതിനിടെ വണ്ടി നിര്‍ത്തി പുറത്തിറങ്ങിയാണ് സന്ദീപ് സംസാരിച്ചിരുന്നത്. അതു ശിവശങ്കറിനോടായിരുന്നു. വഴികാട്ടുന്നതിനു ശിവശങ്കറിനെ നിയന്ത്രിച്ചിരുന്നത് എഡിജിപി അജിത് കുമാറാണ്. ബെംഗളൂരുവില്‍ നിന്നു തന്നെ ഒറ്റയ്‌ക്കു നാഗാലാന്‍ഡിലേക്കു കൊണ്ടുപോകാനും അവിടെ വച്ച് ഇല്ലാതാക്കാനുമായിരുന്നു പദ്ധതിയെന്നും സ്വപ്‌ന പറയുന്നു.

എന്തു പ്രശ്‌നങ്ങള്‍ നേരിട്ടാലും എം.ആര്‍. അജിത് കുമാര്‍ സംരക്ഷിക്കുമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നെന്നാണ് സ്വര്‍ണക്കടത്തുകേസിലെ മറ്റൊരു പ്രതിയും യുഎഇ കോണ്‍സുലേറ്റ് മുന്‍ പിആര്‍ഒയുമായ സരിത്ത് കുമാറിന്റെ വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ നിര്‍ദേശ പ്രകാരം ആദ്യം വര്‍ക്കലയിലെ ഒരു റിസോര്‍ട്ടിലേക്കു പോയി. തുടര്‍ന്ന് ശിവശങ്കര്‍ നിര്‍ദേശിച്ചതനുസരിച്ച് ബെംഗളൂരുവിലേക്കു പോയി. ബെംഗളൂരുവിലേക്കുള്ള കൃത്യമായ റൂട്ട് പറഞ്ഞുകൊടുത്തത് എം.ആര്‍. അജിത് കുമാറാണെന്ന് സരിത്ത് പറയുന്നു. മുഖ്യമന്ത്രിക്കെതിരേ മിണ്ടരുതെന്ന് എഡിജിപി അജിത്കുമാര്‍, ഷാജ് കിരണ്‍ വഴി സ്വപ്‌ന സുരേഷിനോടു പറഞ്ഞെന്ന് എച്ച്ആര്‍ഡിഎസ് ജനറല്‍ സെക്രട്ടറി അജി കൃഷ്ണനും സ്ഥിരീകരിച്ചിരുന്നു. ഒളിവില്‍ കഴിയുന്നതിനിടെ സ്വപ്‌ന സുരേഷിനെയും സന്ദീപ് നായരെയും എന്‍ഐഎയാണ് ബെംഗളൂരുവില്‍ നിന്നു പിടികൂടിയത്.

Tags: swapna sureshGold SmugglingADGP MR Ajithkumardiplomatic baggage
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ സ്ത്രീകളെന്നല്ല, ഒരു പെണ്‍കുട്ടിയും സുരക്ഷിതയല്ല. കടകംപള്ളിയെ വിജയിപ്പിക്കരുതെന്ന് സ്വപ്ന സുരേഷ്

Kerala

ശബരിമല സ്വർണപ്പാളി കടത്തിൽ എഡിജിപി എ.ശ്രീജിത്തിനും ബന്ധമെന്ന് പരാമർശം; കെ.എം ഷാജഹാനെതിരെ കേസെടുത്ത് പോലീസ്

Kerala

പാളയത്തില്‍ പട; കടകംപള്ളിയുടെ നില പരുങ്ങലില്‍, ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കിയെന്നും ആരോപണം

Kerala

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി കാരാട്ട് ഫൈസൽ വീണ്ടും എൽഡിഎഫ് സ്ഥാനാർത്ഥി

Kerala

കോഴിക്കോട് വിമാനത്താവളത്തിൽ ഒന്നര കോടിയുടെ സ്വർണം ചവറ്റുകുട്ടയിൽ ഉപേക്ഷിച്ച നിലയില്‍

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.