Wednesday, June 18, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

യുവാക്കളേ, മികച്ച ബിസിനസ് ആശയം കയ്യിലുണ്ടോ? മോദിയുള്ളപ്പോള്‍ നിങ്ങള്‍ക്ക് കോടീശ്വരനാകാം ;ഓരോ 5 ദിവസത്തിലും ഒരു കോടീശ്വരന്‍ ജനിക്കുന്നു

അതുകൊണ്ടാണ് ഹുറുണ്‍ ഇന്ത്യ എന്ന ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് തയ്യാറാക്കിയ അനസ് റഹ്മാന്‍ ജുനൈദ് മോദിയുടെ ഭരണകാലത്തെ ഇങ്ങിനെ വിശേഷിപ്പിച്ചത്: " സ്വത്തുണ്ടാക്കുന്ന ഒളിമ്പിക്സില്‍ ഓരോ അഞ്ച് ദിവസത്തിലും ഇന്ത്യ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ടേയിരിക്കുന്നു".

ഗിരീഷ്‌കുമാര്‍ പി ബി by ഗിരീഷ്‌കുമാര്‍ പി ബി
Sep 1, 2024, 05:59 pm IST
in Business
ശതകോടീശ്വരന്മാരായ യുവ ബിസിനസുകാര്‍:റേസര്‍ പേ എന്ന കമ്പനിയുടെ ഉടമകളായ ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും (ഇടത്ത്) സെപ്റ്റോ എന്ന കമ്പനിയുടെ ഉടമകളായ കൈവല്യ വോറയും ആദിത് പാലിചയും (വലത്ത്)

ശതകോടീശ്വരന്മാരായ യുവ ബിസിനസുകാര്‍:റേസര്‍ പേ എന്ന കമ്പനിയുടെ ഉടമകളായ ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും (ഇടത്ത്) സെപ്റ്റോ എന്ന കമ്പനിയുടെ ഉടമകളായ കൈവല്യ വോറയും ആദിത് പാലിചയും (വലത്ത്)

FacebookTwitterWhatsAppTelegramLinkedinEmail

യുവാക്കള്‍ക്ക് ഏറെ പ്രചോദനം നല്‍കുന്ന നാളുകളാണ് മോദിയുടെ ഭരണകാലം. പ്രത്യേകിച്ചും ബിസിനസ് സംരംഭകരായ ചെറുപ്പക്കാര്‍ക്ക്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സര്‍വ്വവിധ പിന്തുണയും മോദി നല‍്കും. അതുകൊണ്ടാണ് ഹുറുണ്‍ ഇന്ത്യ എന്ന ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ ലിസ്റ്റ് തയ്യാറാക്കിയ അനസ് റഹ്മാന്‍ ജുനൈദ് മോദിയുടെ ഭരണകാലത്തെ ഇങ്ങിനെ വിശേഷിപ്പിച്ചത്: ” സ്വത്തുണ്ടാക്കുന്ന ഒളിമ്പിക്സില്‍ ഓരോ അഞ്ച് ദിവസത്തിലും ഇന്ത്യ സ്വര്‍ണ്ണമെഡല്‍ നേടിക്കൊണ്ടേയിരിക്കുന്നു”.

മോദി അധികാരത്തില്‍ എത്തിയ 2014ല്‍ ഇന്ത്യയില്‍ ആകെയുണ്ടായിരുന്നത് 109 ശതകോടീശ്വരന്മാരാണെങ്കില്‍, പത്ത് വര്‍ഷത്തെ മോദിയുടെ ഭരണത്തില്‍ കഥ മാറി. ഇന്ത്യയില്‍ ഇന്ന് 2024ല്‍ ഉള്ളത് 334 ശതകോടീശ്വരന്മാരാണ്. അതില്‍ പരമ്പരാഗത വന്‍ബിസിനസുകാര്‍ക്കൊപ്പം പുതിയ ബിസിനസ് ആശയങ്ങളുമായി കടന്നുവന്ന് കോടികള്‍ കൊയ്ത ചെറുപ്പാക്കാരായ യുവാക്കളും ഏറെ. ഈ പുതിയ സമ്പദ്ഘാടനയില്‍ പുതിയ ബിസിനസ് ആശയങ്ങളുള്ളവര്‍ക്ക് വളരാന്‍ ഒന്നും ഒരു തടസ്സമല്ല.

സെപ്റ്റോയുടെ കൈവല്യ വോറയും ആദിത് പാലിചയും

ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായ സെപ്റ്റോ എന്ന ക്യുക്ക് ഇ-കൊമേഴ്സ് (അതിവേഗത്തില്‍ സാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന ബിസിനസ് സംരംഭം) കമ്പനി ആരംഭിച്ച 21 കാരനായ കൈവല്യ വോറ അമേരിക്കയിലെ സ്റ്റാന്‍ഫോഡ് സര്‍വ്വകലാശാലയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്നു. പഠിപ്പിനേക്കാള്‍ ബിസിനസില്‍ താല്‍പര്യം കയറിയ കൈവല്യ വോറ പഠിപ്പ് ഇടയ്‌ക്ക് വെച്ച് നിര്‍ത്തി. ക്ലാസ് മേറ്റായ ആദിത് പാലിചയും ഒപ്പം കൂടി. കോവിഡ് കാലമായിരുന്നു അന്ന്. അവര്‍ കോവിഡിനെ ആധാരമാക്കി ഒരു ബിസിനസ് ആശയം മെനഞ്ഞെടുത്തു. കൈകൊണ്ട് സ്പര്‍ശിക്കാതെ, വീട്ടുകാര്‍ക്ക് ആവശ്യമുള്ള അവശ്യസാധനങ്ങള്‍ ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്താല്‍ വീട്ടുപടിക്കല്‍ മിനിറ്റുകള്‍ക്കകം എത്തിക്കുക. സംഗതി ഏശി. ഇന്ന് ബെംഗളൂര്‍, ചെന്നൈ, മുംബൈ, ദല്‍ഹി തുടങ്ങി വലിയ ഇന്ത്യന്‍ നഗരങ്ങളില്‍ സെപ്റ്റോയുടെ സേവനമുണ്ട്. ബിസിനസ് കേറി ഹിറ്റായതോടെ 21കാരന്‍ കൈവല്യ വോറയും 22കാരന്‍ ആദിത്യ പാലിചയും ശതകോടീശ്വരന്മാരായി. കൈവല്യ വോറയുടെ ആസ്തി 3600 കോടിയാണെങ്കില്‍ ആദിത്യ പാലിചയുടെ ആസ്തി 4300 കോടിയാണ്.

റേസര്‍ പേയുടെ ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും

ഇനി മറ്റൊരു കഥ പറയാം. ഇത് റേസര്‍ പേ എന്ന സ്റ്റാര്‍ട്ടപ്പിന്റെ കഥയാണ്. ഐഐടി റൂര്‍ക്കിയിലെ വിദ്യാര്‍ത്ഥികളായിരുന്നു ഹര്‍ഷില്‍ മാഥുറും ശശാങ്ക് കുമാറും. ഐഐടിയില്‍ ഒരു ക്രൗഡ് ഫണ്ടിംഗ് പദ്ധതിയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് അവര്‍ ഒരു കാര്യം മനസ്സിലാക്കിയത്. ചെറുകിട-ഇടത്തരം ബിസിനസുകാര്‍, പ്രത്യേകിച്ചും ഇ-കൊമേഴ്സസ് ബിസിനസുകാര്‍, ഓണ്‍ലൈന്‍ പേമെന്‍റിന്റെ കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നു. സംഭവം നടക്കുന്നത് 2014ലാണ്. ചെറുകിട, ഇടത്തരം ബിസിനസുകാര്‍ക്ക് ഓണ്‍ലൈന്‍ പേമെ‍ന്‍റ് സുഗമമാക്കാന്‍ വേണ്ടി ഇരുവരും ചേര്‍ന്ന് ഒരു പുതിയ കമ്പനി ആരംഭിച്ചു- അതാണ് റേസര്‍ പേ. ഈ ആപിന് വേണ്ടി കോഡുകള്‍ പലതും എഴുതിയത്. ഒരു ചെറുകിട പേമെന്‍റ് ഗേറ്റ് വേ ആയി തുടങ്ങിയതാണ് റേസര്‍ പേ. സംഗതി വിജയിച്ചു. നിരവധി ചെറുകിട, ഇടത്തരം കമ്പനികള്‍ ഓണ്‍ലൈന്‍ പേമെന്‍റ് ആവശ്യങ്ങള്‍ക്ക് റേസര്‍ പേ ഉപയോഗിക്കാന്‍ തുടങ്ങി. ബിസിനസ് ഏശി. ആവശ്യക്കാര്‍ കൂടി വന്നതോടെ അവര്‍ റേസര്‍ പേ എന്ന പേമെന്‍റ് ഗേറ്റ് വേയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിച്ചു. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, നെറ്റ് ബാങ്കിംഗ്, യുപിഐ തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് റേസര്‍ പേ ഉപയോഗിക്കാമെന്ന് വന്നു. വൈകാതെ ഇരുവരും ശതകോടീശ്വരന്മാരായി. ഇരുവര്‍ക്കും പ്രായം 33. ഇപ്പോള്‍ ഇരുവരുടെയും ആസ്തി 8700 കോടി രൂപ.

പറഞ്ഞുവരുന്നത്, മോദിയുടെ ഭരണത്തില്‍ പുതിയ ബിസിനസ് ആശയങ്ങള്‍ ഉള്ള യുവാക്കള്‍ക്ക് അവരുടെ ആശയങ്ങള്‍ നടപ്പാക്കാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണ്. മാത്രമല്ല, ഇന്ത്യയുടെ ആധുനിക സമ്പദ്ഘടന ഇത്തരം പുത്തന്‍ വ്യവസായസംരംഭകത്വത്തെ പിന്തുണയ്‌ക്കുന്നു. അതുകൊണ്ടാണ് ഹുറുണ്‍ ഇന്ത്യ കണ്ടെത്തിയതുപോലെ ഓരോ അഞ്ചു ദിവസത്തിലും പുതിയ ഒരു ശതകോടീശ്വരന്‍ പിറക്കുന്ന നാടായി ഇന്ത്യ മാറിയത്. ശതകോടീശ്വരന്മാരുടെ വളര്‍ച്ച ഇന്ന് 29 ശതമാനമാണ്.

Tags: Startup#Indianeconomy#Hurunrichlist#HurunIndia#Zepto@AnasRahman#2024HurunIndiaRichList#Razorpay#PMModi
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീതി ആയോഗ് സിഇഒയും ജി20 ഷേര്‍പ്പയായും പ്രവര്‍ത്തിച്ച ശേഷം വിരമിക്കുന്ന അമിതാഭ് കാന്ത് ഈയിടെ കോഴിക്കോട് സന്ദര്‍ശിച്ചപ്പോള്‍ താന്‍ 1989ല്‍ സൃഷ്ടിച്ച കോഴിക്കോട് മാനാഞ്ചിറ സ്ക്വയര്‍ നോക്കിക്കാണുന്നു നില്‍ക്കുന്നു
India

മോദിയുടെ കണ്ണിലുടക്കിയ വ്യക്തിത്വം, 45 വര്‍ഷത്തിന് ശേഷം പടിയിറങ്ങുമ്പോഴും ഇന്ത്യയുടെ പരിവര്‍ത്തനത്തിന് പ്രവര്‍ത്തിക്കുമെന്ന് അമിതാഭ് കാന്ത്

India

ഇന്ത്യ 2047ല്‍ സൂപ്പര്‍ പവറാകും, ഇന്ത്യ വിദേശനിക്ഷേപം ആകര്‍ഷിക്കുന്ന കാന്തമാകും; യുഎസിന് തുല്യമായ ക്രയശേഷി ഇന്ത്യയ്‌ക്കുണ്ടാകും: മാര്‍ട്ടിന്‍ വുള്‍ഫ്

India

ഐഡെക്സ് എന്ന 1500 കോടി പദ്ധതിയിലൂടെ മോദി തീര്‍ത്തത് നിശ്ശബ്ദ വിപ്ലവം…പ്രതിരോധരംഗത്തെ ഇന്നവേഷനും ടെക്നോളജിയും കണ്ട് ലോകം ഞെട്ടി

India

ക്യാന്‍സര്‍ മണത്തറിയുന്ന നായ്‌ക്കള്‍…25 തികയാത്ത പയ്യന്റെ വന്യഭാവന സ്റ്റാര്‍ട്ടപ്പുകളായി ഉയരുമ്പോള്‍

India

56 ഇഞ്ചുള്ള നെഞ്ചളവ് തന്നെയാണ് അയാളുടേതെന്ന് തെളിഞ്ഞു…

പുതിയ വാര്‍ത്തകള്‍

എസ്ഐയെ കാറിടിപ്പിച്ച് കൊല ചെയ്യാന്‍ ശ്രമിച്ച കേസ് : ഒന്നാംപ്രതി ഷെരീഫ് ഷംസുദ്ദീന്‍ കീഴടങ്ങി

വിരമിച്ച സബ് ഇന്‍സ്‌പെക്ടറെ അപമാനിച്ച് വാട്ട്‌സ്ആപ് സ്റ്റാറ്റസ് ഇട്ട മറ്റൊരു സബ് ഇന്‍സ്‌പെക്ടര്‍ക്ക് സസ്പന്‍ഷന്‍

ഇസ്രയേല്‍ ഇറാനുള്ളില്‍ സ്ഥാപിച്ച മിസൈല്‍ ആക്രമണത്തിനുള്ള ലോഞ്ച് സംവിധാനം (ഇടത്ത്) മൊസ്സാദ് ചാരന്‍ (വലത്ത്)

ഇറാന് മേല്‍ ഇസ്രയേല്‍ വ്യോമാധിപത്യം നേടിയത് ഒരു വര്‍ഷം നീണ്ട ആസൂത്രണത്തിനൊടുവില്‍

ടിഎച്ച്ഇ ഇംപാക്റ്റ് റാങ്കിംഗില്‍ ആഗോളതലത്തില്‍ മികവുമായി കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വ്വകലാശാല

ദേശീയ ദുരന്ത നിവാരണ അതോറിറ്റി ആപ്ദ മിത്ര സിവില്‍ ഡിഫന്‍സ് ടീമിനെ സജ്ജരാക്കുന്നു

സയണിസ്റ്റ് ഭീകരത ലോക സമാധാനത്തിന് ഭീഷണി: പിണറായി വിജയന്‍

തിരുവനന്തപുരം വിമാനത്താവളത്തിനടുത്ത് ഇന്ധനം തീര്‍ന്നതിനെത്തുടര്‍ന്ന് ഇറക്കേണ്ടി വന്ന എഫ് 35 ബി എന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തില്‍ ഇന്ധനം നിറയ്ക്കുന്നു- വിമാനത്തിനടുത്ത് നില്‍ക്കുന്ന പൈലറ്റ് മൈക്കിനേയും കാണാം.

ബ്രിട്ടന്റെ അഞ്ചാം തലമുറ യുദ്ധവിമാനം ഇന്ധനം തീര്‍ന്ന് തിരുവനന്തപുരത്ത് ഇറക്കേണ്ടി വന്നപ്പോള്‍ അതിന്റെ പൈലറ്റ് കസേര ആവശ്യപ്പെട്ടത് ഇക്കാരണത്താല്‍

കുട്ടനാട് പ്രൊഫഷണല്‍ കോളേജുകളൊഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച അവധി

മിഠായി നല്‍കി 12 കാരിയായ പെണ്‍കുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ 60കാരന് 145 വര്‍ഷം കഠിനതടവ്

19 വർഷത്തിന് ശേഷം വക്കീൽ വേഷത്തിൽ സുരേഷ് ​ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies