Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

സിനിമയിലെ ദുശ്ശാസനന്മാരും രാഷ്‌ട്രീയത്തിലെ ധൃതരാഷ്‌ട്രരും

വി. മുരളീധരന്‍ by വി. മുരളീധരന്‍
Aug 25, 2024, 05:00 am IST
in Main Article

രാജസദസില്‍ അപമാനിക്കപ്പെട്ട ദ്രൗപദിയെ സംരക്ഷിച്ച ഭഗവാന്‍ ശ്രീകൃഷ്ണന്റെ ഇടപെടലിന്റെ ഓര്‍മകൂടിയാണ് ഹൈന്ദവവിശ്വാസികള്‍ക്ക് രക്ഷാബന്ധന്‍. രാജ്യം രക്ഷാബന്ധന്‍ ആഘോഷിച്ച അതേ ദിവസമാണ് കേരളത്തില്‍ ‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്’ പുറത്ത് വന്നത്. സിനിമാലോകത്ത് വസ്ത്രാക്ഷേപം ചെയ്യപ്പെട്ട നിരവധി സഹോദരിമാരുടെ കഥ കേട്ട് കേരളം ഞെട്ടി. എന്നാല്‍ ഈ കഥകളെല്ലാം അറിഞ്ഞിട്ടും നാലു വര്‍ഷം അവ മറച്ചുവച്ച പിണറായി വിജയന്‍ സര്‍ക്കാരിന്റെ ധൃതരാഷ്‌ട്രഭാവമാണ് അതിലേറെ ഹീനമായത്. അധികാരമോഹം അന്ധനാക്കിയ പിണറായി വിജയന്‍ സിനിമയ്‌ക്ക് മാത്രമല്ല, കേരളത്തിനാകെയും അപമാനമായി.

രാജ്യത്താദ്യമായി ബലാത്സംഗത്തിന് ക്വട്ടേഷന്‍ കൊടുക്കപ്പെട്ടയിടമാണ് മലയാള സിനിമാരംഗം. ഓടുന്ന വണ്ടിക്കുള്ളില്‍ പട്ടാപ്പകല്‍ യുവനടി ആക്രമിക്കപ്പെട്ടു. സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുന്ന ക്രിമിനലുകളുള്ള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാനാണ് ഹൈക്കോടതി മുന്‍ ജഡ്ജ് കൂടിയായ ജസ്റ്റിസ് ഹേമയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയമിച്ചത്. ലൈംഗികാതിക്രമങ്ങളും തൊഴില്‍ പീഡനവും നേരിട്ടവര്‍ക്ക് ഭയംകൂടാതെ പരാതികള്‍ ബോധിപ്പിക്കാന്‍ കൂടിയാണ് പൊതുഖജനാവില്‍ നിന്ന് ഒരു കോടിയിലേറെ രൂപ ചിലവിട്ട് മൂന്നംഗ കമ്മിറ്റി പ്രവര്‍ത്തിച്ചത്. സ്വന്തം ജീവന്‍ പണയപ്പെടുത്തിയാണ് സ്ത്രീകളും പെണ്‍കുട്ടികളുമടക്കം സിനിമ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ ആ കമ്മിറ്റിക്ക് മുന്നില്‍ കാര്യങ്ങള്‍ തുറന്നു പറഞ്ഞത്.

സ്ത്രീത്വം അപമാനിക്കപ്പെട്ടാല്‍ കര്‍ശന ശിക്ഷ വ്യവസ്ഥ ചെയ്യുന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 354-ാം വകുപ്പ്. സ്ത്രീകളോ പെണ്‍കുട്ടികളോ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി വിവരം ലഭിച്ചാല്‍ ഉടനടി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യ പടി. പിന്നീട് മതി അന്വേഷണം. സ്ത്രീയുടെ മൊഴി മാത്രം മതി കേസ് രജിസ്റ്റര്‍ ചെയ്യാന്‍. ഇതില്‍ അമാന്തം കാണിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കാമെന്ന് ഐപിസി 166 വ്യവസ്ഥ ചെയ്യുന്നു. കുറ്റകൃത്യം സംബന്ധിച്ച വിവരം ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ലളിത കുമാരി കേസിലെ സുപ്രീംകോടതി ഉത്തരവുമുണ്ട്.

നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഗുരുതര കുറ്റകൃത്യങ്ങളില്‍ രാജ്യത്ത് എവിടെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവും. മാത്രമല്ല, സ്ത്രീയുടെ അന്തസിനെ ബാധിക്കുന്ന ഏത് പ്രവര്‍ത്തിക്കും ബിഎന്‍എസ് കര്‍ശനശിക്ഷ വ്യവസ്ഥ ചെയ്യുന്നു. ബലാത്സംഗം മാത്രമല്ല, സ്ത്രീകളെ ദുരുദ്ദേശത്തോടെ പിന്തുടരുക, സ്വകാര്യതയിലേക്ക് കടന്നുകയറുക, മാനഹാനി വരുത്തുക, കുട്ടികളെ തട്ടിക്കൊണ്ടുപോയി അസാന്മാര്‍ഗിക പ്രവര്‍ത്തിക്ക് പ്രേരിപ്പിക്കുക തുടങ്ങിയവയെല്ലാം കടുത്ത ശിക്ഷയ്‌ക്ക് വിധേയമാവും.

പതിനെട്ടുവയസില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികള്‍ക്കെതിരെ അതിക്രമം നടത്തിയാല്‍ അത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരും. പ്രായപൂര്‍ത്തിയാവാത്തവര്‍ക്കെതിരായ ലൈംഗിക അതിക്രമം നടന്നുവെന്നത് അറിഞ്ഞുകൊണ്ട് മറച്ചുവയ്‌ക്കുന്നതും തടവുശിക്ഷയര്‍ഹിക്കുന്ന കുറ്റകൃത്യവുമാണ്. ഇതിനെല്ലാം പുറമെ തൊഴിലിടങ്ങളിലെ ചൂഷണം തടയുന്നതിനുള്ള നിയമങ്ങളുമുണ്ട്.

ഭാരതീയ നിയമവ്യവസ്ഥ ഇത്ര സുതാര്യവും കര്‍ശനവുമാണെന്നിരിക്കെയാണ് പിണറായി സര്‍ക്കാര്‍ ആടിനെ പട്ടിയാക്കുന്ന സമീപനം സ്വീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതു മുതല്‍ സിനിമയിലെ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. റിപ്പോര്‍ട്ട് പുറത്തുവിടാതിരിക്കാനുള്ള തത്രപ്പാടായിരുന്നു ആദ്യം. വിവരാവകാശപ്രകാരമുള്ള ആദ്യ അപേക്ഷ തള്ളിയത് സാംസ്്കാരിക വകുപ്പിന്റെ വിവരാവകാശ ഓഫീസറായിരുന്നു. നിയമസഭാ ചോദ്യത്തിന് മറുപടി നല്‍കാനുണ്ട് എന്ന വിചിത്രവാദമായിരുന്നു റിപ്പോര്‍ട്ട് നല്‍കാതിരിക്കാനുള്ള ന്യായം. എ.കെ. ബാലനായിരുന്നു അന്ന് സാംസ്‌കാരിക മന്ത്രി. പിന്നീടാണ് വ്യക്തിവിവരങ്ങള്‍ പുറത്തുവിടരുത് എന്ന് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.

നാലുവര്‍ഷത്തെ നിയമപോരാട്ടത്തിന് ഒടുവിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിച്ചം കണ്ടത്. എന്നിട്ടും അത് പുറത്തുവരുന്നത് തടയാന്‍ അവസാനനിമിഷം പോലും അരങ്ങേറിയ നാടകങ്ങള്‍ കേരളം കണ്ടു. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ ഭയക്കുന്നത് വമ്പന്‍ സ്രാവുകളാണെന്ന് അടിവരയിടുന്നതായി ഈ നീക്കങ്ങള്‍. വിവരാവകാശ അപേക്ഷകര്‍ക്ക് കിട്ടിയ റിപ്പോര്‍ട്ടിന്റെ കോപ്പിയില്‍ പ്രമുഖര്‍ ലൈംഗിക ചൂഷണം നടത്തിയതായി പറയുന്ന പതിനൊന്ന് ഖണ്ഡികകള്‍ സജി ചെറിയാന്റെ സാംസ്‌കാരിക വകുപ്പ് ഒഴിവാക്കി. പ്രതിയുടെ സ്വകാര്യത സംരക്ഷിക്കണമെന്ന് ഒരു നിയമവും പറയുന്നില്ല എന്നോര്‍ക്കണം.

”സ്ത്രീകളും പെണ്‍കുട്ടികളും” എന്ന് കമ്മിറ്റി പറയുന്നതിലൂടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും ചൂഷണത്തിന് ഇരയാവുന്നു എന്നാണ് മനസിലാവുന്നത്. പോക്‌സോ കുറ്റകൃത്യം മറച്ചുവയ്‌ക്കുക കൂടിയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അതിജീവിതകള്‍ നേരിട്ടു വന്ന് പരാതി നല്‍കിയാലേ കേസെടുക്കൂ എന്നാണ് കേരളത്തിന്റെ ആഭ്യന്തരമന്ത്രി പറഞ്ഞത്. പ്രാണഭയമുള്ള അതിജീവിതകള്‍ ഇനി മറ്റൊരിടത്തുകൂടി പരാതി നല്‍കണം എന്ന് ശഠിക്കുന്നത് വേട്ടക്കാരെ സംരക്ഷിക്കാനാണെന്ന് വ്യക്തം. ശാരീരികമായി ഉപദ്രവിച്ച വ്യക്തിക്കൊപ്പം പിറ്റേന്ന് അടുത്തിടപഴകി അഭിനയിക്കേണ്ടി വന്ന അതിജീവിതയുടെ മാനസികാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നീതി വേണമെങ്കില്‍ ആ സ്ത്രീ ഇനി പോലീസ് സ്റ്റേഷനില്‍ പോയി പരാതികൊടുക്കണം എന്നാണ് പിണറായി വിജയന്‍ ആവശ്യപ്പെടുന്നത്.

വേട്ടക്കാരനൊപ്പമാണ് സര്‍ക്കാര്‍ എന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്നതായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനോടുള്ള നിലപാട്. രഞ്ജിത് അപമര്യാദയായി പെരുമാറി എന്നും സിനിമ സെറ്റില്‍ നിന്ന് രക്ഷപെട്ടോടേണ്ടി വന്നു എന്നും പരസ്യമായി പറഞ്ഞത് പ്രമുഖ ബംഗാളി നടിയാണ്. അവിടെയും പ്രതിക്ക് ലഭിക്കേണ്ട പരിരക്ഷയെക്കുറിച്ചായിരുന്നു സജി ചെറിയാന്റെ ആശങ്ക. രഞ്ജിത്തിനെതിരെ വേറെയും സ്ത്രീകള്‍ പരാതിപ്പെട്ടിട്ടും സര്‍ക്കാര്‍ അയാള്‍ക്കൊപ്പം ഉറച്ച് നില്‍ക്കുകയാണ്.

ഒരു വ്യവസായമെന്ന നിലയില്‍ സിനിമ സ്ത്രീകള്‍ക്ക് സുരക്ഷിതമല്ല എന്ന് മാത്രമല്ല, അന്തസോടെ തൊഴിലെടുക്കാനുള്ള അവകാശവും നിഷേധിക്കുന്നു എന്നാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. തൊഴില്‍ ലഭിക്കാന്‍ ശരീരം നല്‍കണമെന്നും ഇതിന് ഇടനിലക്കാരുണ്ടെന്നും സ്ത്രീകള്‍ മൊഴി നല്‍കി. സിനിമയില്‍ തുടരണമെങ്കില്‍ ഇത്തരം അഡ്ജസ്റ്റ്‌മെന്റും വിട്ടുവീഴ്ചയും അനിവാര്യമാണത്രെ. സിനിമയിലെ മിന്നുംതാരങ്ങള്‍പ്പോലും സ്ത്രീകളെ അവരുടെ സമ്മതമില്ലാതെ ദുരുപയോഗം ചെയ്യുന്നതായി മൊഴികളുണ്ട്. സഹകരിക്കാത്തവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കും. പ്രാണഭയം മൂലമാണ് പുറത്തുപറയാത്തതെന്ന് സ്ത്രീകള്‍ കമ്മിറ്റിയോട് വിശദീകരിച്ചു.

ഇത്തരം ഗുരുതര കുറ്റകൃത്യങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ശരിയാണോ എന്ന ഹൈക്കോടതിയുടെ ചോദ്യം സര്‍ക്കാരിന്റെ കരണത്തേറ്റ അടിയായി. മുഖ്യമന്ത്രിയും സാംസ്‌കാരിക മന്ത്രിയും അതുവരെ പറഞ്ഞ ന്യായങ്ങളെല്ലാം കള്ളമായിരുന്നു എന്ന് തെളിയിക്കുന്നതായി ഹൈക്കോടതി ഇടപെടല്‍. വാസ്തത്തില്‍, ” നിയമംമൂലം സ്ഥാപിതമായ ഭാരതത്തിന്റെ ഭരണഘടനയോട് കൂറും വിശ്വസ്ഥതയും പുലര്‍ത്തും” എന്ന സത്യവാചകത്തിന്റെ ലംഘനമാണ് പിണറായി വിജയനും സജി ചെറിയാനും നടത്തിയത്. ഉന്നതരെ സംരക്ഷിക്കാന്‍ നടത്തിയ ഇടപെടലിലൂടെ, ഭീതിയോ പ്രീതിയോ കൂടാതെ ഉത്തരവാദിത്തം നിറവേറ്റിക്കൊള്ളാം എന്ന സത്യവാചകവും ഇരുവരും ലംഘിച്ചു. അതിനാല്‍ത്തന്നെ സത്യപ്രതിജ്ഞാലംഘനം നടത്തിയ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും അധികാരക്കസേരയില്‍ തുടരാന്‍ ഇനി അവകാശമില്ല.

രാജ്യത്തെ തന്നെ ഏറ്റവും മികച്ച സിനിമകള്‍ പുറത്തിറക്കുന്ന മലയാള സിനിമ ലോകത്തെയാകെ ലജ്ജിപ്പിക്കുന്നതാണ് ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍. സ്ത്രീക്ക് ജോലി ലഭിക്കാന്‍ ശരീരം നല്‍കേണ്ടി വരുന്നു എന്നത് പരിഷ്‌കൃത സമൂഹത്തെയാകെ നാണിപ്പിക്കുന്ന വെളിപ്പെടുത്തലാണ്. ഇവിടെ സ്ത്രീകള്‍ക്കല്ല, വാസ്തവത്തില്‍ സിനിമയിലെ പുരുഷന്മാര്‍ക്കാണ് ലജ്ജ തോന്നേണ്ടത്. ഏത് സൂപ്പര്‍ താരമായാലും സ്ത്രീ ശരീരത്തില്‍ കടന്നുകയറുന്നയാളുടെ താരമൂല്യം വട്ടപ്പൂജ്യമാണ്. തൊഴിലിടത്ത് തങ്ങളുടെ സഹപ്രവര്‍ത്തകര്‍ നേരിടേണ്ടി വരുന്ന ചൂഷണത്തെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു എന്ന താരസംഘടനാ ഭാരവാഹികളുടെ പ്രസ്താവനയും പരിഹാസ്യമാണ്. സഹപ്രവര്‍ത്തകരുടെ മാനവും തൊഴിലവകാശങ്ങളും സംരക്ഷിക്കാനാവുന്നില്ലെങ്കില്‍ എന്തിനാണ് ഇത്തരമൊരു സംഘടന എന്ന് അവര്‍ സ്വയം വിലയിരുത്തേണ്ടിയിരിക്കുന്നു.

(മുന്‍ വിദേശകാര്യ പാര്‍ലമെന്ററി കാര്യ സഹമന്ത്രിയാണ് ലേഖകന്‍)

Tags: cinemav.muraleedharanMalayalam Movieജനകീയ ജനാധിപത്യംDussasanasDhritarashtras in politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

“ആ മണ്ണ് കത്തിച്ച് വെണ്ണീറാക്കാൻ അവൻ വരും .”പള്ളിച്ചട്ടമ്പി ഒഫീഷ്യൽ ട്രെയിലർ എത്തി

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Kerala

ഇരുവശവും ബിജെപി മാത്രം; നടുനായകനായി നരേന്ദ്രമോദി; തലസ്ഥാനത്തെ റോഡ് ഷോ ചരിത്രമായി

Entertainment

ഇതുപോലെ ഒരുപാട് ആളുകളുണ്ട്, ഇന്ന് ഏതവളെ കിട്ടും എന്നാലോചിക്കുന്നവർ;വെള്ളമടിച്ച് കരളും കൂമ്പുമൊക്കെ പോയതാണ്.

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.