Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗുരുവിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്ധാരണയുടെയും ഐക്യദാര്‍ഢ്യത്തിന്റെയും പാലങ്ങള്‍ പണിയാം; സുരേഷ്‌ഗോപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2024, 10:44 am IST
in Kerala

ശിവഗിരി : ശ്രീനാരായണ ഗുരുദേവന്റെ 170ാമത് തിരുജയന്തി സമ്മേളനം ശിവഗിരിയില്‍ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു.

ചെറുപ്പകാലത്ത് കൊല്ലത്ത് ശ്രീനാരയാണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള ‘മഞ്ഞള്‍ പ്രദിക്ഷണം’ കണ്ട അനുഭവം പറഞ്ഞ് പ്രസംഗം തുടങ്ങിയ സുരേഷ് ഗോപി , ശിവഗിരില്‍ തന്നെ എത്തിച്ച തൃശ്ശൂരിലെ ജനങ്ങള്‍ക്ക് നന്ദിയും പറഞ്ഞു.

തനിക്ക് 3 വയസ്സ് ഉള്ളപ്പോള്‍ പീതാംബരധാരികളായി ഗുരുദേവഭക്തര്‍ കൊല്ലം പട്ടണത്തില്‍ നടത്തിയിട്ടുള്ള ചതയദിന ഘോഷയാത്ര അച്ഛനൊപ്പം പോയി കണ്ടിട്ടുള്ള കാര്യം മനസ്സില്‍ കടന്നുവരികയാണ്. തൃശൂരിലെ ഗുരുദേവ വിശ്വാസികള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാണ് തനിക്ക് ഈ നിലയില്‍ ഇവിടെ എത്തിച്ചേരാന്‍ കഴിഞ്ഞതെന്നു താന്‍ വിശ്വസിക്കുന്നു.യുഗ പുരുഷന്റെ ജന്മദിനം ഉദ്ഘാടനം ചെയ്യുക എന്നത് ഈശ്വരാനൂഗ്രഹമാണ്. ഗുരുവിന്റെ പാരമ്പര്യത്തില്‍ നിന്ന് പ്രചേദനം ഉള്‍ക്കൊണ്ട് ഭിന്നതകളെ ഇല്ലാതാക്കി പരസ്പര ധാരണയുടേയും ഐക്യത്തിന്റേയും പാലങ്ങള്‍ നിര്‍മ്മിക്കാന്‍ ഒന്നിക്കാം. ഗുരുവിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ നാമെല്ലാം പ്രതിജ്ഞാബദ്ധരാകണം.

ശ്രീ നാരായണഗുരുവിന്റെ മഹത്വം മലയാളികളായ എല്ലാവര്‍ക്കും അറിയാമെന്നതിനാല്‍ മറ്റുളളവര്‍ക്കായി തന്റെ പ്രസംഗം ഇംഗ് ളീഷിലാക്കുന്നു എന്നു പറഞ്ഞാണ് സുരേഷ് ഗോപി തുടര്‍ന്നത്.

ഭാരതത്തിലെ ഏറ്റവും പ്രഗത്ഭനായ ആത്മീയ നേതാക്കളിൽ ഒരാളും സാമൂഹ്യ പരിഷ്കർത്താവുമായ ശ്രീനാരായണ ഗുരുവിന്റെ ജയന്തി ആഘോഷിക്കാൻ ഒത്തുകൂടുന്നത് വളരെ ആദരവോടെയും അഭിമാനത്തോടെയുമാണ്. ഈ സന്ദർഭം കേവലം അദ്ദേഹത്തിന്റെ ജനനസ്മരണ മാത്രമല്ല, അദ്ദേഹം ഉയർത്തിപ്പിടിച്ച കാലാതീതമായ മൂല്യങ്ങളുടെയും നമ്മുടെ സമൂഹത്തിൽ അദ്ദേഹം അവശേഷിപ്പിച്ച മായാത്ത സ്വാധീനത്തിന്റെയും ആഘോഷമാണ്.

ജാതിമത വ്യത്യാസമില്ലാതെ സാമൂഹിക നീതി യഥാര്‍ത്ഥ്യമാകണമെന്നതാണ് ശ്രീനാരായണ ഗുരുദര്‍ശനം ചൂണ്ടിക്കാട്ടുന്നത്. ഗുരുദേവന്റെ ഒരു ജാതി, ഒരുമതം , ഒരുദൈവം മനുഷ്യന് എന്ന സന്ദേശത്തിന് എക്കാലവും പ്രസക്തിയുണ്ടാകും.

സമത്വത്തിനും നീതിക്കും അധഃസ്ഥിതരുടെ ഉന്നമനത്തിനും ജീവിതം സമർപ്പിച്ച ശ്രീനാരായണ ഗുരു, ജ്ഞാനത്തിന്റെ പ്രകാശവുമായിരുന്നു. “ഒരു ജാതി, ഒരു മതം, ഒരു ദൈവം” എന്ന സന്ദേശം ആഹ്വാനം ചെയ്തു. ഗുരുവിന്റെ ജീവിതം അഹിംസയുടെയും സമാധാനത്തിന്റെയും ശക്തി തെളിയിച്ചു, സ്‌നേഹത്തിലും അനുകമ്പയിലും അടിയുറച്ച് ഒരു സമൂഹം രൂപപ്പെടുത്തിയതിന് ഉദാഹരണമായി.

ജാതിവ്യവസ്ഥക്കും സാമൂഹിക അസമത്വങ്ങൾക്കും എതിരെ ഗുരു നടത്തിയ പോരാട്ടം, ഇന്നത്തെ സാഹചര്യത്തിൽ കൂടി ഏറെ പ്രാസക്തമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

നമുക്ക് ഗുരുവിന്റെ പാരമ്പര്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, ഭിന്നതകളെ തകർത്ത് ധാരണയുടെയും ഐക്യദാർഢ്യത്തിന്റെയും പാലങ്ങൾ പണിയാനായി ഒരുമിച്ച് പ്രവർത്തിക്കാം.

സമത്വവും സ്നേഹവും മതിലുകളെ പൊളിച്ചെഴുതേണ്ട അനിവാര്യതയും ചൂണ്ടിക്കാട്ടി, ഗുരുവിന്റെ സുദീർഘ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ പ്രതിജ്ഞാനിരതരാവാൻ  സുരേഷ് ഗോപി ആഹ്വാനം ചെയ്തു.

ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി അധ്യക്ഷത വഹിച്ചു. സച്ചിദാനന്ദ സ്വാമി രചിച്ച ‘ശ്രീനാരായണ പ്രസ്ഥാനം ഒരു ചരിത്ര അവലോകനം’ എന്ന പുസ്തകം അടൂര്‍ പ്രകാശ് എം. പിക്ക് കോപ്പി നല്‍കി സുരേഷ് ഗോപി പ്രകാശനം ചെയ്തു. ധര്‍മ്മസംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, അടൂര്‍ പ്രകാശ് എം.പി., വി. ജോയ് എം.എല്‍.എ. മുനിസിപ്പല്‍ ചെയര്‍മാന്‍ കെ. എം ലാജി , ഗുരുധര്‍മ്മ പ്രചരണസഭാ ഉപദേശകസമിതി ചെയര്‍മാന്‍ വി.കെ. മുഹമ്മദ് ഭിലായ്, സഭാ രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി അജി എസ്.ആര്‍.എം., മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ സൂര്യപ്രകാശ്, വാര്‍ഡ് കൗണ്‍സിലര്‍ രാഖി, കെ.സി.ബി.സി. ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ഫാ. ജേക്കബ് പാലയ്‌ക്കാപിള്ളി, ആഘോഷ കമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജപയജ്ഞം ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ ഉദ്ഘാടനം ചെയ്തു. ഗുരുദേവന്‍ ഉപയോഗിച്ച പേടകം ചിറയിന്‍കീഴ് എസ.്എന്‍.ഡി.പി. യൂണിയന്‍ മുന്‍ പ്രസിഡന്റ് എസ്. ആര്‍ ജ്യോതി ശിവഗിരിക്കായി സമര്‍പ്പിച്ചു.

പുലര്‍ച്ചെ വിശേഷാല്‍ ആരാധനകളെത്തുടര്‍ന്ന് 6 മുതല്‍ 6:30 വരെ ഗുരുദേവ അവതാര മുഹൂര്‍ത്ത പ്രാര്‍ത്ഥന നടന്നു. 7 ന് സച്ചിദാനന്ദ സ്വാമി പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറര്‍ സ്വാമി ശാരദാനന്ദ ആഘോഷകമ്മിറ്റി സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി സ്വാമി സുകൃതാന്ദ, സ്വാമി ശിവനാരായണ തീര്‍ത്ഥ, സ്വാമി വിരജാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, തുടങ്ങിയവരും ഭക്തജനങ്ങളും സാക്ഷ്യം വഹിച്ചു. തുടര്‍ന്ന് വൈദികമഠത്തില്‍ ആരംഭിച്ച ജപയജ്ഞത്തിന് ധര്‍മ്മസംഘം ട്രസ്റ്റ് മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ ദീപം പകര്‍ന്നു.
വൈകുന്നേരം ശിവഗിരി കുന്നുകളിലാകെ ചതയദീപം തെളിച്ചു. മഹാസമാധിയില്‍ നിന്നും തിരിച്ച നാമസങ്കീര്‍ത്തന ജയന്തി ഘോഷയാത്രയ്‌ക്ക് ഖള& ഗുരുദേവന്‍ സ്ഥാപിച്ച ശിവഗിരി സ്‌കൂളിലെത്തി എസ്.എന്‍. കോളേജ് നാരായണ ഗുരുകുലം വഴി തിരികെ മഹാസമാധിയില്‍ സമാപിച്ചു.

https://www.facebook.com/janamtv/videos/1748096716019404

Tags: Sivagiri MathSuresh Gopii
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശിവഗിരി മഠത്തിന്റെ ആഭിമുഖ്യത്തില്‍ മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചപ്പോള്‍
Kerala

ശിവഗിരി മഠം മെല്‍ബണിലെ വിക്ടോറിയന്‍ പാര്‍ലമെന്റില്‍ ലോക മത പാര്‍ലമെന്റ് സംഘടിപ്പിച്ചു

Kerala

സത്യവ്രത സ്വാമികളുടെ ശതാബ്ദി; ഒരു വര്‍ഷക്കാലം ആചരിക്കണമെന്ന് ശിവഗിരി മഠം

Kerala

ഹിന്ദു ഐക്യവേദി നേതാവ്‌ കെ. എന്‍ രവീന്ദ്രനാഥ് തന്റെ സ്വത്തുക്കള്‍ ഗുരുകാണിക്കയായി ശിവഗിരി മഠത്തിന് സമര്‍പ്പിക്കുന്നു

Samskriti

ശ്രീ നാരായണ ഗുരുദേവൻ സ്വന്തം മതത്തിലെ അടിസ്ഥാനവർഗ്ഗത്തിനായി പടപൊരുതി: ജോർജ് കുര്യൻ

Kerala

ശിവഗിരി തീര്‍ത്ഥാടനം 30ന്, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.