Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ബംഗ്ലാദേശില്‍ അരാജകത്വം: അവാമി ലീഗിന്റെ 29 പേരെ കൊലപ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2024, 10:34 pm IST
in World

ധാക്ക: കലാപകലുഷിതമായ ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്ക് നേരെ വ്യാപക അക്രമം തുടരുന്നു. നിരവധി ക്ഷേത്രങ്ങളും തകര്‍ക്കപ്പെട്ടു. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് ഷെയ്ഖ് ഹസീന ഭാരതത്തില്‍ അഭയം തേടിയതിന് പിന്നാലെ അക്രമികള്‍ അഴിഞ്ഞാടുകയാണ്. ന്യൂനപക്ഷമായ ഹിന്ദുക്കളുടെ നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. ഏതാണ്ട് 97 സ്ഥലങ്ങളില്‍ ന്യുനപക്ഷങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ അരങ്ങേറിയതായി ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ജനറള്‍ സെക്രട്ടറി റാണ ദാസ്ഗുപ്ത പറഞ്ഞു.

ഇതിനിടെ ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ നേതാക്കളെയും കുടുംബാംഗങ്ങളെയും കൂട്ടത്തോടെ കൊല്ലുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ നേതാക്കളും കുടുംബാംഗങ്ങളും ഉള്‍പ്പടെ 29 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു എന്നാണ് റിപ്പോര്‍ട്ട്. അവാമി ലീഗ് പ്രവര്‍ത്തകരെയും നേതാക്കളെയും തെരഞ്ഞുപിടിച്ചാണ് ആക്രമിക്കുന്നത്. നിരവധിപേരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കുകയോ കൊള്ളയടിക്കുകയോ ചെയ്തിട്ടുണ്ട്. കുമിലയില്‍ ജനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ 11 പേരാണ് തല്‍ക്ഷണം മരിച്ചത്.

മുന്‍ കൗണ്‍സിലര്‍ മുഹമ്മദ് ഷാ ആലമിന്റെ മൂന്നുനില വീട് അക്രമികള്‍ അഗ്‌നിക്കിരയാക്കിയതിനെത്തുടര്‍ന്ന് ആറുപേരാണ് മരിച്ചത്. അക്രമാസക്തരായി ജനക്കൂട്ടം എത്തുന്നതുകണ്ട് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നവര്‍ മുകള്‍ നിലയിലേക്ക് കയറി രക്ഷപ്പെട്ടു. ഇതോടെ ജനക്കൂട്ടം വീടിന്റെ താഴത്തെ നിലയ്‌ക്ക് തീ യിടുകയായിരുന്നു. ഉള്ളിലുള്ളവര്‍ രക്ഷപ്പെടാതിരിക്കാന്‍ ആയുധങ്ങളുമായി ചിലര്‍ കാവല്‍ നില്ക്കുകയും ചെയ്തുവത്രേ. പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് ആറുപേരും മരിച്ചത്. അവാമി ലീഗ് നേതാവിന്റെ ഹോട്ടലിനും അക്രമി തീയിട്ടു. വിദേശികള്‍ ഉള്‍പ്പടെ 24 പേരാണ് ഇവിടെ വെന്തുമരിച്ചത്. തിങ്കളാഴ്ച രാത്രി ജോഷോര്‍ ജില്ലയിലാണ് സംഭവം നടന്നത്. ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. എന്നാല്‍ വീണ്ടും ആക്രമണം ഭയന്ന് ഇതില്‍ പലരും ചികിത്സ തേടാതെ രഹസ്യ കേന്ദ്രങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഷെയ്ഖ് ഹസീന സര്‍ക്കാരിലെ വിദേശകാര്യമന്ത്രിയായിരുന്ന ഹസന്‍ മഹമൂദിനെ സൈന്യം കസ്റ്റഡിയിലെടുത്തു. ധാക്ക വിമാനത്താവളത്തിലൂടെ രാജ്യം വിടാനൊരുങ്ങുന്നതിനിടെയാണ് ഹസനെ വ്യോമയാന വിഭാഗം തടഞ്ഞുവയ്‌ക്കുകയും പിന്നീട് സൈന്യത്തിന് കൈമാറുകയും ചെയ്തു. ഹസനൊപ്പം അവാമി ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടനയായ ഛാത്ര ലീഗിന്റെ രണ്ട് നേതാക്കളെയും സൈന്യം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം ഷെയ്ഖ് ഹസീന പലായനം ചെയ്തതിന് പിന്നാലെ ഹസീന മന്ത്രിസഭയിലെ അംഗങ്ങളും കൂട്ടത്തോടെ ബംഗ്ലാദേശ് വിട്ടു.

വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൊഹീബുല്‍ ഹസന്‍ ചൗധരി, സഹകരണ മന്ത്രി മുഹമ്മദ് തന്‍സുല്‍ ഇസ്ലാം, ധനമന്ത്രി അബ്ദുല്‍ ഹസന്‍ മഹമൂദ് അലി, സ്‌പോര്‍ട്‌സ് മന്ത്രി നസമുല്‍ ഹസന്‍ പാപോന്‍, വിവിധ നഗരങ്ങളിലെ മേയര്‍മാര്‍, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങിയവരാണ് ബംഗ്ലാദേശില്‍നിന്ന് രക്ഷപ്പെട്ട് മറ്റു രാജ്യങ്ങളിലേക്ക് പോയത്.

Tags: BangladeshiHindusAwami LeagueChaos in Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നീതിയുക്തവുമായ തിരഞ്ഞെടുപ്പ് നടത്താൻ യൂനുസിന്റെ നിലവിലെ സർക്കാരിന് കഴിവില്ല ; ബംഗ്ലാദേശിൽ മനുഷ്യാവകാശങ്ങൾ ചവിട്ടിമെതിക്കപ്പെട്ടിരിക്കുന്നു

World

ദയവായി അതിർത്തി തുറക്കൂ , ഞങ്ങളെ രക്ഷിക്കൂ… ഇന്ത്യയോട് അതിർത്തി തുറന്ന് തരണമെന്ന് അപേക്ഷിച്ച് ബംഗ്ലാദേശി ഹിന്ദുക്കൾ

മുഹമ്മദ് യൂനസ് (ഇടത്ത്) 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ലണ്ടനില്‍ നിന്നും ബംഗ്ലാദേശില്‍ എത്തുന്ന ബിഎന്‍പി നേതാവ് ഖാലിദ സിയയുടെ മകന്‍ താരിഖ് റഹ്മാനും ഭാര്യ ഡോ. സുബൈദും (വലത്ത്)
World

ഖലിദ സിയയുടെ മകന്‍ താരിഖ് റഹ്മാന്‍ 17 വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം ബംഗ്ലാദേശില്‍ എത്തി; മുഹമ്മദ് യൂനസിന്റെ നാളുകള്‍ എണ്ണപ്പെട്ടു

World

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്‌ട്രീയ അഴിച്ചുപണി ; വിദ്യാർത്ഥി നേതൃത്വത്തിലുള്ള പാർട്ടി തീവ്ര ജമാഅത്തുമായി കൈകോർക്കുന്നു

World

ഇന്ത്യയെ ഛിന്നഭിന്നമാക്കിയാൽ സമാധാനം ഉണ്ടാകുമെന്ന് മുൻ ബംഗ്ലാദേശ് ജനറൽ അബ്ദുള്ളഹി; ഹിന്ദുക്കളെ കൊന്നൊടുക്കിയ ഗുലാം അസമിന്റെ മകൻ വിദ്വേഷം വിളമ്പുന്നു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.