Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇനി വെല്ലുവിളി പുനരധിവാസം

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 318 ആയി

ജയ്‌സണ്‍ എം.എസ്. by ജയ്‌സണ്‍ എം.എസ്.
Aug 3, 2024, 02:44 am IST
in Kerala
ഉരുള്‍പൊട്ടല്‍ ഏറ്റവും അധികം ബാധിച്ച ചൂരല്‍മല സ്‌കൂള്‍ റോഡില്‍ എന്‍ഡിആര്‍എഫ് സൈനികര്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു

ഉരുള്‍പൊട്ടല്‍ ഏറ്റവും അധികം ബാധിച്ച ചൂരല്‍മല സ്‌കൂള്‍ റോഡില്‍ എന്‍ഡിആര്‍എഫ് സൈനികര്‍ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് പരിശോധന നടത്തുന്നു

FacebookTwitterWhatsAppTelegramLinkedinEmail

കല്‍പ്പറ്റ: വയനാട്ടില്‍ വന്‍ദുരന്തത്തിനിരയായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല പ്രദേശത്തുള്ളവരെ പുനരധിവസിപ്പിക്കുന്നതാണ് ഇനിയുള്ള ഏറ്റവും വലിയ പ്രശ്‌നവും പ്രതിസന്ധിയും. താത്കാലിക ക്യാമ്പുകളിലും ബന്ധുവീടുകളിലും മറ്റ് അഭയ കേന്ദ്രങ്ങളിലും കഴിയുന്നവരെ ഏറെക്കാലം അങ്ങനെ നിലനിര്‍ത്താനാകില്ല. എന്നാല്‍ പുനരധിവാസം എങ്ങനെയെന്നതില്‍ സംസ്ഥാന സര്‍ക്കാരിന് ആശയമൊന്നുമില്ല. മുഖ്യമന്ത്രിയും എട്ടു മന്ത്രിമാരും രാഷ്‌ട്രീയ നേതാക്കളും ചേര്‍ന്നുള്ള യോഗങ്ങളിലും ഇക്കാര്യം പ്രാഥമികമായിപ്പോലും ആലോചിച്ചിട്ടില്ല. പ്രദേശത്തെ ജനവാസത്തെക്കുറിച്ചുപോലും കൃത്യമായ കണക്കുകളില്ല.

റവന്യൂ വിഭാഗത്തിന്റെ കണക്കുപ്രകാരം വീടുകള്‍ ഉള്‍പ്പെടെ 348 കെട്ടിടങ്ങള്‍ തകര്‍ന്നു. എന്നാല്‍ മുണ്ടക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങള്‍ തുടങ്ങിയവരുടെ കണക്കുപ്രകാരം പ്രദേശത്ത് അഞ്ഞൂറിലേറെയുണ്ട് വീടുകള്‍ മാത്രം. അതില്‍ 57ല്‍ താഴെ മാത്രമാണ് നിലനില്‍ക്കുന്നത്. പ്രദേശം ‘റിസോര്‍ട്ടുകളുടെ ജില്ലാ ആസ്ഥാന’മായിരുന്നു. അംഗീകാരമുള്ളതും ഇല്ലാത്തതുമായ റിസോര്‍ട്ടുകളും ഹോംസ്‌റ്റേകളും ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള മറ്റു സംവിധാനങ്ങളുമുണ്ടായിരുന്നു.

ഇവിടെ താമസിച്ചിരുന്നവരില്‍ ശേഷിക്കുന്നവരെ പുനരധിവസിപ്പിക്കണം. ദുരന്ത സ്ഥലത്ത് വീടുകള്‍ക്ക് ഇനി അനുമതിയേകുക സാധ്യമല്ല. ജൂലൈ 30ന് പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലുകളുടെ ശക്തിയെക്കുറിച്ച് വിലയിരുത്തുന്നത് ഒരു ചെറു ഡാം പൊട്ടിയതിനു സമാനമെന്നാണ്. ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ സി. മുരളീധരന്‍ വിശേഷിപ്പിച്ചത് ഡാം പൊട്ടിയതിനു തുല്യമെന്നാണ്. ഇനി അവിടെ താമസിക്കുക അപകടകരം. സാധാരണ ഉരുള്‍പൊട്ടിയാല്‍ കല്ലും മറ്റു കനമേറിയ വസ്തുക്കളും ഒന്നര കിലോമീറ്റര്‍ അകലെ വരെ പോകാം. എന്നാല്‍ ആറേഴു കിലോമീറ്റര്‍ അകലെ വരെ വലിയ പാറക്കഷണങ്ങളെത്തിയത് കാണിക്കുന്നത് അപകടത്തിന്റെ ഗുരുതരാവസ്ഥയാണ്, അദ്ദേഹം പറഞ്ഞു.

ഉരുള്‍പൊട്ടലുകളുണ്ടായത് 7000 അടി ഉയരത്തിലാണ്. ഇനിയും ഇത് ആവര്‍ത്തിച്ചുകൂടായ്കയില്ല. 2019ലാണ് പുത്തുമല ഉരുള്‍പൊട്ടലുണ്ടായത്. സമീപ പ്രദേശമാണത്. ഈ സാഹചര്യത്തില്‍ അവിടെ വീണ്ടും ഇവരെ താമസിപ്പിക്കുക പ്രായോഗികമല്ല. അതിനാല്‍ എവിടെ, എങ്ങനെയെന്ന ചോദ്യമാണ് പ്രധാനം.

ദുരന്ത സ്ഥലത്തെ പാറകളും മരക്കഷണങ്ങളുമടക്കം നീക്കി സഞ്ചാര യോഗ്യമാക്കാനാണ് സൈന്യം ശ്രമിക്കുന്നത്. അവിടെ ശേഷിക്കുന്നവരെക്കൂടി മാറ്റുക, തകര്‍ന്നിട്ടില്ലാത്ത കെട്ടിടങ്ങള്‍ ഉപേക്ഷിക്കുക, അവിടെ ജനവാസമെന്ന ആശയമേ ഉപേക്ഷിക്കുക എന്നിങ്ങനെയാണ് സൈനികരും പറയുന്നത്.

ഇപ്പോള്‍ മേപ്പാടിയിലും വയനാടിന്റെ മറ്റു ഭാഗങ്ങളിലുമുള്ളവരെ സുരക്ഷിതമായ സ്ഥലത്ത് പൊതുസംവിധാനത്തില്‍ പാര്‍പ്പിക്കാനേ സര്‍ക്കാരിനു കഴിയൂ. ഇവര്‍ക്കായി പ്രത്യേക സഹവാസ സംവിധാനം സജ്ജമാക്കാനായിരിക്കും പദ്ധതിയിടുക. അതിന് സംവിധാനമൊരുക്കുക എളുപ്പമല്ല. വയനാടിന്റെ ഒരുഭാഗത്തും ഇനി വന്‍നിര്‍മിതികള്‍ക്ക് അനുമതി സാധ്യതയില്ല. അതിനാല്‍ ഇവരെ ഒരുമിച്ച് എവിടെയെങ്കിലും താമസിപ്പിക്കുകയും എളുപ്പമല്ല. വീടുകള്‍, സ്‌കൂളുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങള്‍ എല്ലാമുള്ള രണ്ടു വലിയ ഗ്രാമങ്ങള്‍ തന്നെയാണ് പുനരധിവസിപ്പിക്കേണ്ടത്.

സര്‍ക്കാര്‍ എന്തെങ്കിലും പദ്ധതി തയാറാക്കിയിട്ടില്ല. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണക്കെടുപ്പുകള്‍ നടക്കുകയാണ്. താത്കാലികമായി പുനരധിവസിപ്പിക്കാനാണെങ്കിലും വയനാട്ടില്‍ എവിടെ, എങ്ങനെ എന്ന പ്രശ്‌നമുണ്ട്. അതതു പ്രദേശത്ത് കൃഷിയും കച്ചവടവും മറ്റുമായി കഴിഞ്ഞവരുടെ ജീവിതോപാധിയും പ്രശ്‌നമാണ്. സ്വത്തു നഷ്ടമായവര്‍, കുടുംബം നടത്താനാകാത്തവര്‍, രോഗികള്‍ തുടങ്ങിയവരുടെ പ്രശ്‌നവും ശേഷിക്കുന്നു. സമാന സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളിലുണ്ടായിട്ടുള്ള തയാറെടുപ്പുകള്‍ സംസ്ഥാന സര്‍ക്കാരും ജില്ലാ അധികൃതരും സ്വീകരിച്ചു കാണുന്നില്ല.

ഇതിനിടെ, മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 318 ആയി. ഇന്നലെ അട്ടമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം, വെള്ളാര്‍മല വില്ലേജ് റോഡ്, ജിവിഎച്ച്എസ്എസ് വെള്ളാര്‍മല, പുഴയുടെ അടിവാരം എന്നീ മേഖലകളില്‍ നിന്ന് 18 മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. 146 പേരെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. 207 മൃതദേങ്ങളുടേയും 134 ശരീരഭാഗങ്ങളുടേയും പോസ്റ്റ്മോര്‍ട്ടം നടന്നു. 273 പേരാണ് ആശുപത്രിയില്‍ കഴിയുന്നത്. 187 പേര്‍ ആശുപത്രി വിട്ടു.

Tags: RehabilitationWayanad disasterNow the challenge is rehabilitation
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട് ദുരന്തം: ഉരുള്‍പൊട്ടല്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് 195.55 കോടി രൂപയുടെ ഭരണാനുമതി

Kerala

മുണ്ടക്കൈ – ചൂരല്‍മല അതിജീവിതരുടെ പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ ഫാക്ടറിയും കെട്ടിടങ്ങളും സര്‍ക്കാര്‍ ഏറ്റെടുത്തു

Kerala

ഷൈന്‍ ടോം ചാക്കോയെ ലഹരി വിമുക്തി കേന്ദ്രത്തിലേക്ക് മാറ്റി

Kerala

മുണ്ടക്കൈ-ചൂരല്‍മല അതിജീവിതരുടെ പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

Kerala

വയനാട് ദുരന്തം: കണ്ടെത്തിയ മൃതദേഹ ഭാഗങ്ങള്‍ 223, ഡി.എന്‍.എയിലൂടെ തിരിച്ചറിഞ്ഞത് 99

പുതിയ വാര്‍ത്തകള്‍

നാളത്തെ ദേശീയ പണിമുടക്ക് കേരളത്തിൽ മാത്രം; ഇത്തരം പണിമുടക്കുകൾ വികസിത കേരളത്തിന് എതിര്: രാജീവ് ചന്ദ്രശേഖർ

സര്‍വകലാശാല ഭരണം സ്തംഭിപ്പിക്കാന്‍ ഇടതുനീക്കം; രാജ്ഭവന്‍ ഇടപെട്ടേക്കും

പോലീസ് ഒത്താശയിൽ കേരള സർവകലാശാല ആസ്ഥാനം കയ്യടക്കി എസ്എഫ്ഐ; വാതിലുകൾ ചവിട്ടി തുറന്ന് ഗുണ്ടാവിളയാട്ടം

ഹിന്ദുക്കളെ മതം മാറ്റി കിട്ടിയ പണം കൊണ്ട് കോടികളുടെ ആഢംബര വസതി ; ചങ്ങൂർ ബാബയുടെ വസതിയ്‌ക്ക് നേരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ

സർവകലാശാല ആസ്ഥാനങ്ങളിലേക്ക് തള്ളിക്കയറി എസ്എഫ്ഐ അഴിഞ്ഞാട്ടം; പോലീസ് നോക്കുകുത്തി, സ്ഥലത്ത് സംഘർഷാവസ്ഥ

നാളെ കെഎസ്ആർടിസി ബസ് നിരത്തിലിറങ്ങിയാൽ അപ്പോൾ കാണാം; മന്ത്രിയെ വെല്ലുവിളിച്ച് സിഐടിയു സംസ്ഥാന പ്രസിഡന്റ്‌ ടി.പി രാമകൃഷ്ണൻ

പ്രസവം എന്ന പ്രക്രിയയെ വിൽപന ചരക്കാക്കി മാറ്റി അന്ന് ശ്വേതക്ക് വിമർശനം ;ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

തിരുവനന്തപുരം ഭാരതീയ വിചാരകേന്ദ്രത്തില്‍ ഡോ. വി. സുജാതയുടെ രണ്ടാമൂഴം എംടിയുടെ ധര്‍മ്മവിലോപങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രൊഫ. പി.ജി. ഹരിദാസിന് നല്‍കി സംവിധായകന്‍ വിജയകൃഷ്ണന്‍ നിര്‍വഹിക്കുന്നു. ജെ. സോമശേഖരന്‍പിള്ള, ആര്‍. സഞ്ജയന്‍, ഡോ. ടി.പി. സെന്‍കുമാര്‍, ഡോ. വി. സുജാത സമീപം

ഹൈന്ദവര്‍ എന്തിനെയും സ്വീകരിക്കുന്നവരായി: ഡോ. ടി.പി. സെന്‍കുമാര്‍

ഇന്ത്യന്‍ വംശജരായ നാലംഗ കുടുംബം അമേരിക്കയിലെ അലബാമയില്‍ കാറപകടത്തില്‍ വെന്തു മരിച്ചു

മൂൺവാക്ക്, ഇന്ന് മുതൽ JioHotstar-ൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies