Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇസ്ലാമിക ഭീകരവാദത്തിന് ഇസ്രായേലിന്റെ ശിക്ഷ

Janmabhumi Online by Janmabhumi Online
Aug 2, 2024, 04:55 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

പാലസ്തീന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക ഭീകരസംഘടനയായ ഹമാസിന്റെ തലവന്‍ ഇസ്മായില്‍ ഹനിയയെയും, ഈ സംഘടനയുടെ സൈനിക മേധാവി മുഹമ്മദ് ഡെയ്ഫിനെയും ഇസ്രായേല്‍ വധിച്ചിരിക്കുന്നു. ഇറാന്റെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മസൂദ് പെഷസ്‌കിയാന്‍ അധികാരമേല്‍ക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ഹനിയയെ ടെഹ്‌റാനിലെ വസതിക്കുനേരെ നടത്തിയ വ്യോമാക്രമണത്തിലൂടെയാണ് ഇസ്രായേല്‍ വധിച്ചത്. തെക്കന്‍ ഗാസയിലെ ഹമാസ് താവളത്തില്‍ നടത്തിയ ഇസ്രായേല്‍ വ്യോമാക്രമണത്തിലാണ് മുഹമ്മദ് ഡെയ്ഫിനെ വധിച്ചത്. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറില്‍ ഹമാസ് നടത്തിയ മിന്നലാക്രമണത്തില്‍ 1700 ലേറെ ഇസ്രായേലുകാര്‍ കൊല്ലപ്പെടുകയും, നൂറുകണക്കിനാളുകളെ തട്ടിക്കൊണ്ടുപോയി ബന്ദികളാക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് പ്രതികാരം വീട്ടുമെന്നും, ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രായേലിലെ നെതന്യാഹു സര്‍ക്കാര്‍ പ്രതിജ്ഞയെടുത്തിരുന്നു. ഇതിനെത്തുടര്‍ന്ന് ഗാസയിലെ ഹമാസ് താവളങ്ങള്‍ക്കുനേരെ നടത്തിയ നിരവധി ആക്രമണങ്ങളില്‍ ഹമാസ് ഭീകരരും അനുഭാവികളുമടക്കം ആയിരക്കണക്കിനാളുകളാണ് കൊല്ലപ്പെട്ടത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഹമാസിന്റെ തലവനെയും സൈനിക മേധാവിയെയും വധിച്ച് ഇസ്രായേല്‍ നയം വ്യക്തമാക്കിയിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകരവാദത്തിന് ഇസ്രായേലിന്റെ മറുപടിയാണിത്. ഇസ്മായില്‍ ഹനിയയുടെ മൂന്നു മക്കെളയും പേരക്കുട്ടികെളയും ഈ വര്‍ഷം ഏപ്രിലില്‍ നടത്തിയ ആക്രമണത്തില്‍ ഇസ്രായേല്‍ വധിച്ചിരുന്നു.

ഇസ്രായേലിനെതിരായ ഒക്‌ടോബര്‍ ആക്രമണത്തിന്റെ സൂത്രധാരനായ ഹനിയ യഥാര്‍ത്ഥത്തില്‍ ആരാണെന്ന് അറിയേണ്ടതുണ്ട്. 2017 മുതല്‍ ഹമാസിന്റെ രാഷ്‌ട്രീയ വിഭാഗം തലവനായ ഹനിയ ലോകം കണ്ടിട്ടുള്ള ഇസ്ലാമിക കൊടുംഭീകരരില്‍ ഒരാളാണ്. ഹമാസിന്റെ സ്ഥാപകനായ ഷെയ്ഖ് അഹമ്മദ് യാസിന്റെ വലംകയ്യായി അറിയപ്പെട്ട ഇയാള്‍ പാലസ്തീന്‍ അതോറിറ്റിയില്‍ ഹമാസ് ഭൂരിപക്ഷം നേടിയപ്പോള്‍ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ടു. ഇതേത്തുടര്‍ന്ന് രണ്ട് പതിറ്റാണ്ടുകാലം ഹമാസിന്റെ മുതിര്‍ന്ന നേതാവായി. 2007 ല്‍ ഫത്തേയിലുണ്ടായ ആക്രമണത്തിന്റെ പേരില്‍ ഹനിയയെ പാലസ്തീന്‍ പ്രസിഡന്റ് മുഹമ്മദ് അഹമ്മദ് സ്ഥാനഭ്രഷ്ടനാക്കിയെങ്കിലും ഹമാസിന്റെ നിയന്ത്രണത്തിലുള്ള പാലസ്തീന്റെ ‘പ്രധാനമന്ത്രിയായി’ ഇയാള്‍ അവകാശപ്പെട്ടുപോരുകയായിരുന്നു. രാഷ്‌ട്രീയ േനതാവിന്റെ പരിവേഷം ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും ഹമാസിന്റെ ഭീകരപ്രവര്‍ത്തനങ്ങളെ നിയന്ത്രിച്ചിരുന്നത് ഹനിയയായിരുന്നു. രാഷ്‌ട്രീയ പാര്‍ട്ടിയെന്ന ഹമാസിന്റെ മുഖംമൂടി ഹനിയയുടെ നേതൃത്വത്തിന്‍ കീഴില്‍ അഴിഞ്ഞുവീണു. അതൊരു കൊടുംഭീകര സംഘടനയാണെന്ന സത്യം ലോകം തിരിച്ചറിയുകയും ചെയ്തു. അമേരിക്ക ഹനിയയെ അന്താരാഷ്‌ട്ര ഭീകരനായി പ്രഖ്യാപിച്ചു. ഗാസയിലെ സ്വാധീനം ഉറപ്പിക്കാന്‍ ഹനിയ അവിടുത്തെയാളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ജയിലിലടക്കുകയും ചെയ്തു. ഇസ്രായേലുമായി രഹസ്യബന്ധം പുലര്‍ത്തുന്നുവെന്ന് ആരോപിച്ച് നിരവധി പാലസ്തീന്‍ പൗരന്മാരെയും ഹനിയ കൊലപ്പെടുത്തി.

ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇസ്രായേലിനെതിരെ ഒക്‌ടോബറില്‍ ഹമാസ് റോക്കറ്റാക്രമണം നടത്തിയത്. ഇതോടെ ഹനിയയ്‌ക്ക് അതിനു മുന്‍പ് ഇല്ലാതിരുന്ന നായക പരിവേഷം ലഭിക്കുകയും ചെയ്തു. ഇസ്രായേലിനെതിരെ സായുധാക്രമണം നടത്തി നിരപരാധികളെ വധിച്ചപ്പോള്‍ അത് ഹമാസിന്റെ ധീരതയായി വാഴ്‌ത്തപ്പെട്ടു. ഇങ്ങനെയൊരു ആക്രമണം നടത്താന്‍ അവര്‍ക്ക് അവകാശമുണ്ടെന്ന് ലോകമെമ്പാടുമുള്ള ഇസ്ലാമിക മതമൗലികവാദികള്‍ വാദിച്ചു. കൊച്ചുകേരളത്തില്‍പ്പോലും ഇടതു-ജിഹാദി സഖ്യം ഹമാസിനെ പരസ്യമായി ന്യായീകരിച്ചു. ഇസ്രായേലിനുമേല്‍ ഹമാസ് നിര്‍ണായക വിജയം നേടിയിരിക്കുകയാണെന്നും, ആ രാജ്യം ഉടനെ തകരുമെന്നുമൊക്കെ ആവേശം കൊണ്ടവര്‍ ഇസ്രായേല്‍ ഗാസയിലും മറ്റും തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മുറവിളി കൂട്ടാന്‍ തുടങ്ങി. മറ്റ് രാജ്യങ്ങളെയും ഐക്യരാഷ്‌ട്രസഭയെയുമൊക്കെ പ്രശ്‌നത്തിലിടപെടുവിച്ച് രക്ഷപ്പെടുവാനുള്ള ശ്രമവും നടത്തി. എന്നാല്‍ അതൊന്നും ഇസ്രായേല്‍ വകവച്ചില്ല. ഹമാസിനെയും കൂട്ടാളികളെയും ഒരിക്കലും മറക്കാത്ത പാഠം പഠിപ്പിക്കുമെന്ന നിശ്ചയദാര്‍ഢ്യത്തില്‍ ഇസ്രായേല്‍ ഉറച്ചുനിന്നു. ഇതിന്റെ അനന്തരഫലമാണ് ഹനിയയെയും മുഹമ്മദ് ഡെയ്ഫിനെയും കൊലപ്പെടുത്തിയിരിക്കുന്നത്. ഹനിയയെ കൊലപ്പെടുത്തിയതു മാത്രമല്ല ഇസ്ലാമിക ഭീകരശക്തികളെ ഞെട്ടിച്ചിരിക്കുന്നത്. ആയിരത്തിലേറെ കിലോമീറ്ററിനപ്പുറത്ത്, ഒരു ഇസ്ലാമിക രാജ്യത്തുവച്ച് അത് ചെയ്തതാണ്! ഇങ്ങനെ സംഭവിക്കുമെന്ന് ഇക്കൂട്ടര്‍ സ്വപ്‌നത്തില്‍പ്പോലും വിചാരിച്ചതല്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ലോകം വെല്ലുവിളി നേരിടുന്നത് ആഗോള ഇസ്ലാമിക ഭീകരവാദികളില്‍നിന്നാണ്. ഇവരെ പാഠം പഠിപ്പിക്കേണ്ടത് ലോകസമാധാനത്തിന് ആവശ്യമാണ്.

Tags: PICKIslamic terrorismHamas chiefIsrael's PunishmentMohammed Deif
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

നിലമ്പൂരിന്റെ പാഠവും വെല്ലുവിളിയും

Editorial

ഭരണത്തില്‍ തുടരാന്‍ ദേശത്തെ ഒറ്റുന്നവര്‍

India

ചൈന, തുര്‍ക്കി, പാകിസ്ഥാന്‍, ബംഗ്ലാദേശ്, അമേരിക്കയിലെ ഡീപ് സ്റ്റേറ്റ്: മോദിയുടെ ശത്രുക്കളുടെ ലിസ്റ്റ് നീണ്ടതാണ്

Editorial

അഞ്ചാംപത്തികളെ തുറന്നുകാട്ടണം

India

ജാമിയ മിലിയ സർവകലാശാലയിൽ ക്യാംപസ് ഫ്രണ്ട് സജീവം; മലയാളി വിദ്യാർഥികൾ നിരീക്ഷണത്തിൽ

പുതിയ വാര്‍ത്തകള്‍

കൊട്ടിയൂര്‍ ബാവലിപ്പുഴയില്‍ കുളിക്കവെ ഒഴുക്കില്‍പ്പെട്ട പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി

അമേരിക്കയിലെ മിനസോട്ടയില്‍ ജനപ്രതിനിധിയും ഭര്‍ത്താവും വെടിയേറ്റ് കൊല്ലപ്പെട്ടു. ജനപ്രതിനിധി മെലിസ ഹോര്‍ട്ട്മാനും ഭര്‍ത്താവ് മാര്‍ക്ക് ഹോര്‍ട്ട്മാനും

യുഎസില്‍ ജനപ്രതിനിധിയും ഭർത്താവും വെടിയേറ്റ് മരിച്ചു, മിനസോട്ട സെനറ്റര്‍ക്ക് വെടിയേറ്റു, അക്രമി എത്തിയത് പൊലീസ് വേഷത്തിൽ

ഇറാനിലെ എണ്ണപ്പാടം ആക്രമിച്ച് ഇസ്രായേല്‍, ശക്തമായി തിരിച്ചടിക്കുമെന്ന് ഇറാന്‍

തിരുവനന്തപുരത്ത് ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍

നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയയുടെ കടയില്‍ നിന്ന് പണം തട്ടിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും

രത്തന്‍ ടാറ്റ (ഇടത്ത്)

എയര്‍ ഇന്ത്യ പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് വിദഗ്ധര്‍, കാരണം ടാറ്റയുടെ ആത്മവിശ്വാസവും അഭിമാനവും

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies