Friday, June 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പൊളിറ്റിക്കല്‍ ഇസ്ലാമും താലിബാനിസവും

ജി.കെ. സുരേഷ് ബാബു by ജി.കെ. സുരേഷ് ബാബു
Jul 29, 2024, 05:00 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

കേരളത്തിലെ ഇസ്ലാമിക ഭീകരവാദവും താലിബാനിസവും ശക്തി പ്രാപിക്കുന്നതിനൊപ്പം കേരളത്തിന്റെ സമസ്ത മേഖലകളെയും പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെ കൈയ്യടക്കുന്നു എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. മൂവാറ്റുപുഴയിലെയും ഈരാറ്റുപേട്ടയിലെയും സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളത്തിലെ മറ്റു ജനവിഭാഗങ്ങള്‍ ഈ സംഭവങ്ങളെ എങ്ങനെ കാണുന്നു എന്നുള്ളതും പ്രസക്തമാണ്. നിസ്സംഗതയോടെ ഞങ്ങളെ ബാധിക്കില്ല എന്ന മനോഭാവത്തോടെ പഴയകാല ഹൈന്ദവ- ബുദ്ധമത വിഭാഗങ്ങള്‍ ആലസ്യത്തില്‍ അമര്‍ന്നതിന്റെ പരിണതഫലമായിരുന്നു വൈദേശികാധിപത്യവും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളുടെ തകര്‍ച്ചയും. അയോധ്യയും മഥുരയും കാശിയും അടക്കം ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ അന്യാധീനപ്പെട്ടതും അങ്ങനെയാണ്.

കേരളത്തിലെ സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാണ് ശക്തിപ്രാപിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന മത്സരം. രണ്ടു പാനലുകളാണ് മത്സരങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഒരു പാനല്‍ പതിവുപോലെ യുഡിഎഫ് തന്നെ. മറ്റൊന്ന് സഹകരണ സംരക്ഷണ മുന്നണി എന്ന പേരിലുള്ള പാനല്‍. രണ്ടു പാനലിലും പട്ടികജാതി സ്ഥാനാര്‍ത്ഥി ഒഴികെ ബാക്കിയെല്ലാവരും മുസ്ലിം നാമധാരികള്‍. കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പൂര്‍ണമായും ഇല്ലാതായോ. ഇസ്ലാം മതം വിട്ട് സ്വതന്ത്രനായി മാറിയ അലി നിസ എന്ന സ്വിസ് പൗരന്‍ തയ്യാറാക്കിയിട്ടുള്ള രേഖയനുസരിച്ച് ഇസ്ലാമിക ജനസമൂഹത്തിന്റെ വര്‍ദ്ധനയനുസരിച്ച് ഓരോ രാജ്യത്തും എങ്ങനെയാണ് പെരുമാറുക എന്ന് വളരെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ജനസംഖ്യയുടെ ശതമാനം കൂടുന്നതിനനുസരിച്ച് അവകാശങ്ങളും അധികാരങ്ങളും കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെടുകയും ശരിഅത്ത് നിയമവും മതബോധന സമ്പ്രദായവും തങ്ങളുടെ മതത്തിന് അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ഒക്കെ ചെയ്യുന്നത് പതിവാണ്. ജനസംഖ്യ പൂര്‍ണ്ണമായും മുസ്ലിങ്ങളായി ദാറുല്‍സലാം ആയി പ്രഖ്യാപിക്കുകയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഷ്‌ട്രീയ അജണ്ട. ഏതു നാട്ടിലും മുഖ്യ രാഷ്‌ട്രീയപാര്‍ട്ടികളില്‍ കൂടി കടന്നു കയറി തങ്ങളുടെ മതത്തിന്റെ സ്വാധീനം കൂട്ടുകയും തങ്ങളുടെ മതത്തില്‍പ്പെട്ടവരെ മാത്രം വിജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ തന്ത്രമാണ് പൊളിറ്റിക്കല്‍ ഇസ്ലാം എല്ലാ കാലത്തും പയറ്റുന്നത്. പ്രശസ്ത എഴുത്തുകാരനായ അന്‍വര്‍ ഷേക്ക് അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകങ്ങളില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഈ തന്ത്രം വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ഒരു മതം എന്നതിലുപരി അറബ് സാമ്രാജ്യത്വം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് അര്‍ത്ഥ ശങ്ക ഇല്ലാതെ അദ്ദേഹം വെളിവാക്കുന്നു. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ബാങ്കില്‍ മുസ്ലീങ്ങളെ മാത്രം സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് മത്സരിക്കാന്‍ കഴിയുന്ന സാഹചര്യം ഇടത് മുന്നണിക്കും വലതുമുന്നിക്കും ഒരുപോലെ ഉണ്ടാകുന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്വാധീനം അഥവാ ദുസ്വാധീനം. ഇതു മനസ്സിലാക്കി ഇതിനെതിരെ അതിശക്തമായ ധ്രുവീകരണം കേരളത്തില്‍ ഉണ്ടായില്ലെങ്കില്‍ സമീപഭാവിയില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മാത്രം കേരളം ഭരിക്കുന്ന സാഹചര്യം ഉണ്ടാകും എന്ന കാര്യം രാഷ്‌ട്രീയ കേരളം തിരിച്ചറിയണം.

സംഘടിത മതവിഭാഗമായ ഇസ്ലാമിക വോട്ട് മാത്രം ലക്ഷ്യമിട്ട് ഇടതുമുന്നണിയും വലതുമുന്നണിയും പയറ്റുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ ചേര്‍ത്തു തോല്‍പ്പിക്കാന്‍ ഇസ്ലാമിലെ തന്നെ ഉല്‍പ്പതിഷ്ണുക്കളായ ദേശസ്‌നേഹികളും ക്രൈസ്തവരും ഹിന്ദുക്കളും ഒന്നുചേര്‍ന്നേ കഴിയു. കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം സഹകരണ നിയമം അനുസരിച്ച് സൃഷ്ടിച്ചതാണോ എന്ന് കേരളത്തിലെ പൊതുസമൂഹത്തോട് പറയാനുള്ള ബാധ്യത യുഡിഎഫിനും എല്‍ഡിഎഫിനും ഉണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പ് മേധാവികളെയും മുസ്ലിം സമുദായത്തില്‍ നിന്ന് മാത്രം നിയമിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. ഔദ്യോഗിക വസതിയായി ക്ലിഫ്ഹൗസ് കോമ്പൗണ്ടില്‍ അദ്ദേഹത്തിന് അനുവദിച്ച വീടിന്റെ പേര് ഗംഗ എന്നായിരുന്നു. അത് മാറ്റിയാല്‍ മാത്രമേ അവിടെ താമസിക്കു എന്ന് അദ്ദേഹം വാശിപിടിച്ചു. എല്ലാവര്‍ക്കും പ്രത്യേകിച്ച് മത വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെടാന്‍ അല്പം മടിയില്ലാത്ത യുഡിഎഫ്, വീടിന്റെ പേര് ഗ്രേസ് എന്ന് മാറ്റി അബ്ദുറബ്ബിനെ താമസിപ്പിച്ചു. ഇത്തരം പ്രവൃത്തികള്‍ ആണ് മുസ്ലിംലീഗിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും നേതൃത്വത്തില്‍ നടക്കുന്നത് എന്ന തിരിച്ചറിവ് കേരളത്തിലെ പൊതുസമൂഹത്തിന് ഉണ്ടാകണം. രാഷ്‌ട്രീയത്തിന്റെ പേരില്‍ അസംഘടിതരായി നില്‍ക്കുന്ന ഹിന്ദു, ക്രൈസ്തവ സമൂഹങ്ങള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാകും എന്ന കാര്യത്തില്‍ സംശയമില്ല.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ച ഒരു ഭാഗം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ പ്രൊ. ടി.ജെ. ജോസഫിന്റെ കൈ ഇസ്ലാമിക ജിഹാദി ഭീകരര്‍ വെട്ടിയെടുക്കുകയായിരുന്നു.കയ്യും കാലും വെട്ടിയ ഭീകരതയോട് പൊറുക്കുക മാത്രമല്ല അവര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങുകയാണ് അന്നത്തെ രാഷ്‌ട്രീയ നേതൃത്വവും ക്രൈസ്തവ സഭകളും പൊതുസമൂഹവും ചെയ്തത്. പ്രൊഫ.ജോസഫിനെ തള്ളിപ്പറഞ്ഞ സഭ വസ്തുതകള്‍ ശരിയായി വിലയിരുത്തുകയോ അന്വേഷിക്കുകയോ ചെയ്യാതെ കോളേജില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ജീവിതം തന്നെ വഴിമുട്ടിക്കുന്ന രീതിയിലാക്കുകയും ചെയ്തു. ആശുപത്രിയില്‍ ഒപ്പം നിന്ന ഭാര്യ പിന്നീട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് കേരളത്തിലെ പൊതുസമൂഹം അല്ലേ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പ്രൊഫ. ജോസഫിനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്.

മൂവാറ്റുപുഴ നിര്‍മ്മല കോളേജിനുള്ളില്‍ നിസ്‌കരിക്കാന്‍ സ്ഥലം വേണമെന്ന് ഇസ്ലാമിക ജിഹാദികളുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വനിതകളുടെ വിശ്രമ മുറി നിസ്‌കാരത്തിന് ഉപയോഗിച്ചതിനെതിരെ കോളജ് അധികൃതര്‍ നിലപാടെടുത്തപ്പോള്‍ അതിനെതിരെ സമരവുമായി വന്നത് എംഎസ്എഫും എസ്എഫ്‌ഐയും ആണ് എന്നത് കാണണം. എംഎസ്എഫ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന യാണെങ്കില്‍ എസ്എഫ്‌ഐ ഒരു മതത്തിനോടും കൂറില്ലെന്ന് ഇതുവരെ പറഞ്ഞിരുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. ഈ രണ്ടു വിദ്യാര്‍ത്ഥി സംഘടനകളിലൂടെയും എങ്ങനെയാണ് ഇസ്ലാം കടന്നു വരുന്നത് എന്ന് നമ്മള്‍ കാണണം. എസ്എഫ്‌ഐ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതാണോ ജിഹാദികളുടെതാണോ എന്ന് തീരുമാനിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ട കാലം കൂടി ആയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹിജാബ് ധരിച്ച് സര്‍ജറി ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യം ഉയര്‍ന്നതും അടുത്തിടെയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്‌കൂള്‍ യൂണിഫോമിന് പകരം മത വേഷവിധാനം അനുവദിക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാകുന്നതും അടുത്തിടെയാണ്. 50 വര്‍ഷം മുമ്പുള്ള കേരളത്തില്‍ ഹിജാബും ബുര്‍ഖയും ധരിച്ച് പോകുന്ന മുസ്ലിം സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തട്ടമിടും. അത്ര മാത്രം. ഇന്ന് ക്യാമ്പസുകളില്‍ ഉണ്ടായിട്ടുള്ള ജിഹാദി പൊളിറ്റിക്കല്‍ ഇസ്ലാം കടന്നു കയറ്റം ആണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെ 300 അടിക്കകത്ത് മൂന്ന് മുസ്ലിം പള്ളികള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ വരെ സൗകര്യം ഉള്ള മുസ്ലിം പള്ളികള്‍ തൊട്ടടുത്തുണ്ടായിട്ടും കോളജിന്റെ അകത്തുതന്നെ നിസ്‌കാരപ്പുര വേണമെന്ന് ശഠിക്കുന്നതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദം തന്നെയാണുള്ളത്.നാളെ ചിന്മയ മിഷന്റെയും അമൃതാനന്ദമയി മഠത്തിന്റെ കോളേജുകളിലും എന്‍എസ്എസ്സിന്റെയും എസ്എന്‍ഡിപിയുടെയും കോളേജുകളിലും ഇതേ ആവശ്യം ഉയര്‍ന്നു വരും. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും അടക്കം ഐടി സ്ഥാപനങ്ങളില്‍ പോലും ഇത്തരം ആവശ്യങ്ങളുമായി പൊളിറ്റിക്കല്‍ ഇസ്ലാം -ജിഹാദി ഭീകരര്‍ രംഗത്ത് വരുന്നുണ്ട് എന്ന കാര്യം കൂടി പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ അറിയണം .മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളിലും നിസ്‌കാരത്തിന് പ്രത്യേക സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ എംഇഎസിന്റെ അടക്കമുള്ള മറ്റു മുസ്ലിം സ്ഥാപനങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് ആരാധനാ സൗകര്യം അനുവദിക്കാന്‍ തയ്യാറാകുമോ.മറ്റു മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇസ്ലാമിന് മാത്രം ഉള്ളത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം.

ഒരു കലാലയത്തില്‍ അല്ലെങ്കില്‍ വിദ്യാലയത്തില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ വിദ്യാലയത്തിന്റെ നിയമവും വേഷവിധാനവും അനുസരിക്കാന്‍ ബാധ്യതയുള്ളവരാണ്.അതല്ല എങ്കില്‍ പൊതു സ്ഥാപനങ്ങളില്‍ വരുന്നതിനു പകരം തങ്ങളുടെ മതത്തിന്റെ മാത്രം സ്ഥാപനങ്ങളില്‍ മത നിയമമനുസരിച്ച് പഠിക്കാനും ജീവിക്കാനും ഉള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ മതത്തിനും മതത്തിന്റെ ചട്ടത്തിനും സൗകര്യത്തിനുമനുസരിച്ച് പോകണം എന്ന് ശഠിക്കുന്നത് ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ ഭൂഷണമാണോ. സംഘടിത ഇസ്ലാമിക സമൂഹത്തിന് വോട്ട് ബാങ്കിന്റെ ശക്തിയുണ്ട് എന്ന് കരുതി മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നു കയറി എന്തും ചെയ്യാന്‍ കഴിയും എന്ന് കരുതുന്നതും ശരിയാണോ? ഇതേക്കുറിച്ച് കേരളത്തിലെ പൊതുസമൂഹം ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങളില്‍ നിന്ന് മതവിശ്വാസം മാറി നില്‍ക്കണം. തങ്ങളുടെ മതത്തിനനുസരിച്ച് മതി വിദ്യാഭ്യാസം എന്ന് ഹിന്ദു രാജാക്കന്മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ആരാധനാലയങ്ങള്‍ തങ്ങള്‍ക്ക് മാത്രം മതിയെന്ന് ശഠിച്ചിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന് ജിഹാദി ഭീകരത അന്ധമാക്കിയിട്ടില്ലാത്ത മുസ്ലിം സമൂഹം ആലോചിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിക്കാന്‍ ഉള്ളതാണ് പള്ളികള്‍ ആക്കാനുള്ളതല്ല.പള്ളികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനും ഉള്ളതല്ല. പള്ളിയെയും പള്ളിക്കൂടത്തെയും രണ്ടായി കാണാനുള്ള വിവേകം ഉണ്ടായില്ലെങ്കില്‍ സംഘടിത വോട്ട് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ മറ്റു മതവിഭാഗങ്ങള്‍ സംഘടിക്കുന്ന, അല്ലെങ്കില്‍ നിര്‍ബന്ധിതരാകുന്ന കാലം വിദൂരമല്ലെന്ന് മനസ്സിലാക്കണം.

 

Tags: keralaPolitical IslamIslamic terrorismTalibanism
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിമാനാപകടം ടാറ്റയ്‌ക്ക് നേരെയുള്ള ആയുധമാക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ ; സുഡിയോയ്‌ക്ക് പിന്നാലെ എയർ ഇന്ത്യയും ബഹിഷ്ക്കരിക്കണമെന്ന് ആഹ്വാനം

Health

കേന്ദ്ര സഹകരണത്തോടെ കേരളത്തില്‍ നാലുജില്ലകളില്‍ ആധുനിക ഫുഡ് സ്ട്രീറ്റുകള്‍ സജ്ജമാവുന്നു

കൊച്ചിയില്‍ ഉണ്ടായ കണ്ടെയ്നര്‍ കപ്പല്‍ അപകടം (ഇടത്ത്) കോഴിക്കോട് ബേപ്പൂരിലുണ്ടായ ചരക്ക് കപ്പല്‍ അപകടം (വലത്ത്)
Kerala

വിഴിഞ്ഞത്തെ ഏകാന്തതയുടെ അപാരതീരമാക്കുമോ എന്ന് ട്രോള്‍

Literature

ധൈര്യമായി പറയാന്‍ കഴിയുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമെന്ന് ഇടതു പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് സക്കറിയ

Kerala

ഇടുക്കി മൈലാടുംപാറക്ക് സമീപം കടുവ കുഴിയില്‍ വീണു : പിടികൂടുന്നതിനുള്ള ശ്രമങ്ങള്‍ തുടർന്ന് വനം വകുപ്പ്

പുതിയ വാര്‍ത്തകള്‍

കാട്ടാന ആക്രമണത്തില്‍ ഒരു ജീവന്‍ കൂടി പൊലിഞ്ഞു, പീരുമേടിനു സമീപം വനത്തില്‍ കൊല്ലപ്പെട്ടത് ആദിവാസി സ്ത്രീ

എയറിന്ത്യ വിമാനത്തില്‍ നിന്നും കണ്ടെടുത്ത ഒരു ബ്ലാക് ബോക്സ് (ഇടത്ത്) തകര്‍ന്നുവീണ എയറിന്ത്യ വിമാനത്തില്‍ വാല്‍ഭാഗം (വലത്ത്)

അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനത്തിലെ ഒരു ബ്ലാക് ബോക്സ് കണ്ടെടുത്തു, കണ്ടെത്തിയത് വിമാനം തകര്‍ന്ന് വീണ കെട്ടിടത്തിന് മുകളില്‍ നിന്നും

വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രന്‍ അറസ്റ്റില്‍, ജോലിയില്‍ നിന്ന് പിരിച്ചുവിടണമെന്ന് ബിജെപി

ഹനുമാൻ ക്ഷേത്രത്തിൽ ബീഫ് എറിഞ്ഞ് സംഘർഷമുണ്ടാക്കാൻ ശ്രമം ; നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നവരെ കണ്ടാൽ ഉടൻ വെടിവയ്‌ക്കാൻ ഉത്തരവിട്ട് ഹിമന്ത ബിശ്വ ശർമ്മ

ഒരു പേജ് പോലും അഗ്നിക്കിരയായില്ല : അത്ഭുതമായി ഈ പുണ്യഗ്രന്ഥം ; എയർ ഇന്ത്യ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഭദ്രമായി ലഭിച്ച് ഭഗവദ് ഗീത

തദ്ദേശീയമായി വികസിപ്പിച്ച രുദ്രാസ്ത്ര എന്ന ഹൈബ്രിഡ് ഡ്രോണ്‍ പരീക്ഷണപ്പറക്കല്‍ നടത്തുന്നു (ഇടത്ത്) കൃത്യമായി അടയാളപ്പെടുത്തിയ സ്ഫോടനം നടത്തേണ്ട സ്ഥലം (നടുവില്‍) അടയാളപ്പെടുത്തിയ ഇടത്തില്‍ തന്നെ നടന്ന ഉഗ്രസ്ഫോടനം (വലത്ത്)

50കിലോമീറ്റര്‍ അകലെയുള്ള ശത്രുസൈനികര്‍ക്ക് കൂട്ടനാശം വിതയ്‌ക്കാവുന്ന  രുദ്രാസ്ത്ര  വിജയകരമായി പരീക്ഷിച്ച് സൈന്യം

ഇസ്രായേലിനെതിരെ പറയാൻ ഒരു മുസ്ലീം രാജ്യത്തിനും ധൈര്യമില്ല ; ഇസ്രായേലിനെ തടയാൻ ഏതെങ്കിലും മുസ്ലീം രാജ്യങ്ങൾക്ക് കഴിയുമോ ; മൗലാന സയ്യിദ് കൽബെ ജവാദ്

സുഹൃത്തിനൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം;മറ്റ് സ്ത്രീകളുമായി അവിഹിതബന്ധം,ഏറെ ചര്‍ച്ചയായ കരിഷ്മ-സഞ്ജയ് വിവാഹമോചനം

തകർന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഡിവിആർ കണ്ടെടുത്തു : അന്വേഷണത്തിന് ഇത് ഏറെ സഹായകമാകും

ഒരു ചെറിയ മുറിയിൽ തന്റെ സ്വപ്ന വിമാനയാത്ര ആരംഭിച്ച പെൺകുട്ടി എയർ ഹോസ്റ്റസായി ; ഒടുവിൽ കുടുംബത്തെ കണ്ട് തിരികെ മടങ്ങിയത് മരണത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies