Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

പൊളിറ്റിക്കല്‍ ഇസ്ലാമും താലിബാനിസവും

ജി.കെ. സുരേഷ് ബാബു by ജി.കെ. സുരേഷ് ബാബു
Jul 29, 2024, 05:00 am IST
in Article

കേരളത്തിലെ ഇസ്ലാമിക ഭീകരവാദവും താലിബാനിസവും ശക്തി പ്രാപിക്കുന്നതിനൊപ്പം കേരളത്തിന്റെ സമസ്ത മേഖലകളെയും പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെ കൈയ്യടക്കുന്നു എന്നതിന്റെ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നമ്മള്‍ കണ്ടത്. മൂവാറ്റുപുഴയിലെയും ഈരാറ്റുപേട്ടയിലെയും സംഭവങ്ങള്‍ ഒറ്റപ്പെട്ടതല്ല. കേരളത്തിലെ മറ്റു ജനവിഭാഗങ്ങള്‍ ഈ സംഭവങ്ങളെ എങ്ങനെ കാണുന്നു എന്നുള്ളതും പ്രസക്തമാണ്. നിസ്സംഗതയോടെ ഞങ്ങളെ ബാധിക്കില്ല എന്ന മനോഭാവത്തോടെ പഴയകാല ഹൈന്ദവ- ബുദ്ധമത വിഭാഗങ്ങള്‍ ആലസ്യത്തില്‍ അമര്‍ന്നതിന്റെ പരിണതഫലമായിരുന്നു വൈദേശികാധിപത്യവും നളന്ദ, തക്ഷശില തുടങ്ങിയ സര്‍വകലാശാലകളുടെ തകര്‍ച്ചയും. അയോധ്യയും മഥുരയും കാശിയും അടക്കം ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ അന്യാധീനപ്പെട്ടതും അങ്ങനെയാണ്.

കേരളത്തിലെ സമകാലീന രാഷ്‌ട്രീയ സാഹചര്യത്തില്‍ പൊളിറ്റിക്കല്‍ ഇസ്ലാം എങ്ങനെയാണ് ശക്തിപ്രാപിക്കുന്നത് എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ് കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന മത്സരം. രണ്ടു പാനലുകളാണ് മത്സരങ്ങള്‍ക്ക് ഉണ്ടായിരുന്നത്. ഒരു പാനല്‍ പതിവുപോലെ യുഡിഎഫ് തന്നെ. മറ്റൊന്ന് സഹകരണ സംരക്ഷണ മുന്നണി എന്ന പേരിലുള്ള പാനല്‍. രണ്ടു പാനലിലും പട്ടികജാതി സ്ഥാനാര്‍ത്ഥി ഒഴികെ ബാക്കിയെല്ലാവരും മുസ്ലിം നാമധാരികള്‍. കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും ഹിന്ദു, ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ പൂര്‍ണമായും ഇല്ലാതായോ. ഇസ്ലാം മതം വിട്ട് സ്വതന്ത്രനായി മാറിയ അലി നിസ എന്ന സ്വിസ് പൗരന്‍ തയ്യാറാക്കിയിട്ടുള്ള രേഖയനുസരിച്ച് ഇസ്ലാമിക ജനസമൂഹത്തിന്റെ വര്‍ദ്ധനയനുസരിച്ച് ഓരോ രാജ്യത്തും എങ്ങനെയാണ് പെരുമാറുക എന്ന് വളരെ വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ജനസംഖ്യയുടെ ശതമാനം കൂടുന്നതിനനുസരിച്ച് അവകാശങ്ങളും അധികാരങ്ങളും കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെടുകയും ശരിഅത്ത് നിയമവും മതബോധന സമ്പ്രദായവും തങ്ങളുടെ മതത്തിന് അനുസരിച്ച് മറ്റുള്ളവര്‍ ജീവിക്കണമെന്ന് ആവശ്യപ്പെടുകയും ഒക്കെ ചെയ്യുന്നത് പതിവാണ്. ജനസംഖ്യ പൂര്‍ണ്ണമായും മുസ്ലിങ്ങളായി ദാറുല്‍സലാം ആയി പ്രഖ്യാപിക്കുകയാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ രാഷ്‌ട്രീയ അജണ്ട. ഏതു നാട്ടിലും മുഖ്യ രാഷ്‌ട്രീയപാര്‍ട്ടികളില്‍ കൂടി കടന്നു കയറി തങ്ങളുടെ മതത്തിന്റെ സ്വാധീനം കൂട്ടുകയും തങ്ങളുടെ മതത്തില്‍പ്പെട്ടവരെ മാത്രം വിജയിപ്പിച്ചെടുക്കുകയും ചെയ്യുന്ന രാഷ്‌ട്രീയ തന്ത്രമാണ് പൊളിറ്റിക്കല്‍ ഇസ്ലാം എല്ലാ കാലത്തും പയറ്റുന്നത്. പ്രശസ്ത എഴുത്തുകാരനായ അന്‍വര്‍ ഷേക്ക് അദ്ദേഹത്തിന്റെ വിഖ്യാതമായ പുസ്തകങ്ങളില്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഈ തന്ത്രം വ്യക്തമായി വരച്ചു കാട്ടിയിട്ടുണ്ട്. ഒരു മതം എന്നതിലുപരി അറബ് സാമ്രാജ്യത്വം ലോകം മുഴുവന്‍ വ്യാപിപ്പിക്കാനാണ് അവര്‍ ശ്രമിക്കുന്നത് എന്ന് അര്‍ത്ഥ ശങ്ക ഇല്ലാതെ അദ്ദേഹം വെളിവാക്കുന്നു. കാഞ്ഞിരപ്പള്ളി സെന്‍ട്രല്‍ ബാങ്കില്‍ മുസ്ലീങ്ങളെ മാത്രം സ്ഥാനാര്‍ത്ഥിയാക്കിക്കൊണ്ട് മത്സരിക്കാന്‍ കഴിയുന്ന സാഹചര്യം ഇടത് മുന്നണിക്കും വലതുമുന്നിക്കും ഒരുപോലെ ഉണ്ടാകുന്നതാണ് പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ സ്വാധീനം അഥവാ ദുസ്വാധീനം. ഇതു മനസ്സിലാക്കി ഇതിനെതിരെ അതിശക്തമായ ധ്രുവീകരണം കേരളത്തില്‍ ഉണ്ടായില്ലെങ്കില്‍ സമീപഭാവിയില്‍ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളിലെയും പൊളിറ്റിക്കല്‍ ഇസ്ലാമിസ്റ്റുകള്‍ മാത്രം കേരളം ഭരിക്കുന്ന സാഹചര്യം ഉണ്ടാകും എന്ന കാര്യം രാഷ്‌ട്രീയ കേരളം തിരിച്ചറിയണം.

സംഘടിത മതവിഭാഗമായ ഇസ്ലാമിക വോട്ട് മാത്രം ലക്ഷ്യമിട്ട് ഇടതുമുന്നണിയും വലതുമുന്നണിയും പയറ്റുന്ന വോട്ട് ബാങ്ക് രാഷ്‌ട്രീയത്തെ ചേര്‍ത്തു തോല്‍പ്പിക്കാന്‍ ഇസ്ലാമിലെ തന്നെ ഉല്‍പ്പതിഷ്ണുക്കളായ ദേശസ്‌നേഹികളും ക്രൈസ്തവരും ഹിന്ദുക്കളും ഒന്നുചേര്‍ന്നേ കഴിയു. കാഞ്ഞിരപ്പള്ളി സഹകരണ ബാങ്ക് മുസ്ലീങ്ങള്‍ക്ക് വേണ്ടി മാത്രം സഹകരണ നിയമം അനുസരിച്ച് സൃഷ്ടിച്ചതാണോ എന്ന് കേരളത്തിലെ പൊതുസമൂഹത്തോട് പറയാനുള്ള ബാധ്യത യുഡിഎഫിനും എല്‍ഡിഎഫിനും ഉണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആയിരുന്ന അബ്ദുറബ്ബ് വിദ്യാഭ്യാസ വകുപ്പിലെ 23 വകുപ്പ് മേധാവികളെയും മുസ്ലിം സമുദായത്തില്‍ നിന്ന് മാത്രം നിയമിച്ച് റെക്കോര്‍ഡ് ഇട്ടിരുന്നു. ഔദ്യോഗിക വസതിയായി ക്ലിഫ്ഹൗസ് കോമ്പൗണ്ടില്‍ അദ്ദേഹത്തിന് അനുവദിച്ച വീടിന്റെ പേര് ഗംഗ എന്നായിരുന്നു. അത് മാറ്റിയാല്‍ മാത്രമേ അവിടെ താമസിക്കു എന്ന് അദ്ദേഹം വാശിപിടിച്ചു. എല്ലാവര്‍ക്കും പ്രത്യേകിച്ച് മത വര്‍ഗീയ ശക്തികള്‍ക്ക് കീഴ്‌പ്പെടാന്‍ അല്പം മടിയില്ലാത്ത യുഡിഎഫ്, വീടിന്റെ പേര് ഗ്രേസ് എന്ന് മാറ്റി അബ്ദുറബ്ബിനെ താമസിപ്പിച്ചു. ഇത്തരം പ്രവൃത്തികള്‍ ആണ് മുസ്ലിംലീഗിന്റെയും പൊളിറ്റിക്കല്‍ ഇസ്ലാമിന്റെയും നേതൃത്വത്തില്‍ നടക്കുന്നത് എന്ന തിരിച്ചറിവ് കേരളത്തിലെ പൊതുസമൂഹത്തിന് ഉണ്ടാകണം. രാഷ്‌ട്രീയത്തിന്റെ പേരില്‍ അസംഘടിതരായി നില്‍ക്കുന്ന ഹിന്ദു, ക്രൈസ്തവ സമൂഹങ്ങള്‍ ഇത് തിരിച്ചറിഞ്ഞില്ലെങ്കില്‍ സമീപഭാവിയില്‍ തന്നെ കേരളത്തില്‍ ജീവിക്കാന്‍ കഴിയാത്ത സാഹചര്യം സംജാതമാകും എന്ന കാര്യത്തില്‍ സംശയമില്ല.

പി.ടി. കുഞ്ഞുമുഹമ്മദിന്റെ പുസ്തകത്തില്‍ നിന്ന് ഉദ്ധരിച്ച ഒരു ഭാഗം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയ പ്രൊ. ടി.ജെ. ജോസഫിന്റെ കൈ ഇസ്ലാമിക ജിഹാദി ഭീകരര്‍ വെട്ടിയെടുക്കുകയായിരുന്നു.കയ്യും കാലും വെട്ടിയ ഭീകരതയോട് പൊറുക്കുക മാത്രമല്ല അവര്‍ക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി കീഴടങ്ങുകയാണ് അന്നത്തെ രാഷ്‌ട്രീയ നേതൃത്വവും ക്രൈസ്തവ സഭകളും പൊതുസമൂഹവും ചെയ്തത്. പ്രൊഫ.ജോസഫിനെ തള്ളിപ്പറഞ്ഞ സഭ വസ്തുതകള്‍ ശരിയായി വിലയിരുത്തുകയോ അന്വേഷിക്കുകയോ ചെയ്യാതെ കോളേജില്‍ നിന്ന് പുറത്താക്കുകയും അദ്ദേഹത്തിന്റെ ജീവിതം തന്നെ വഴിമുട്ടിക്കുന്ന രീതിയിലാക്കുകയും ചെയ്തു. ആശുപത്രിയില്‍ ഒപ്പം നിന്ന ഭാര്യ പിന്നീട് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം സൃഷ്ടിച്ചത് കേരളത്തിലെ പൊതുസമൂഹം അല്ലേ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം എ ബേബി പ്രൊഫ. ജോസഫിനെ അപമാനിക്കുന്ന രീതിയിലുള്ള പരാമര്‍ശമാണ് നടത്തിയത്.

മൂവാറ്റുപുഴ നിര്‍മ്മല കോളേജിനുള്ളില്‍ നിസ്‌കരിക്കാന്‍ സ്ഥലം വേണമെന്ന് ഇസ്ലാമിക ജിഹാദികളുടെ പിന്തുണയോടെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. വനിതകളുടെ വിശ്രമ മുറി നിസ്‌കാരത്തിന് ഉപയോഗിച്ചതിനെതിരെ കോളജ് അധികൃതര്‍ നിലപാടെടുത്തപ്പോള്‍ അതിനെതിരെ സമരവുമായി വന്നത് എംഎസ്എഫും എസ്എഫ്‌ഐയും ആണ് എന്നത് കാണണം. എംഎസ്എഫ് മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി സംഘടന യാണെങ്കില്‍ എസ്എഫ്‌ഐ ഒരു മതത്തിനോടും കൂറില്ലെന്ന് ഇതുവരെ പറഞ്ഞിരുന്ന സിപിഎമ്മിന്റെ വിദ്യാര്‍ത്ഥി സംഘടനയാണ്. ഈ രണ്ടു വിദ്യാര്‍ത്ഥി സംഘടനകളിലൂടെയും എങ്ങനെയാണ് ഇസ്ലാം കടന്നു വരുന്നത് എന്ന് നമ്മള്‍ കാണണം. എസ്എഫ്‌ഐ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെതാണോ ജിഹാദികളുടെതാണോ എന്ന് തീരുമാനിക്കുകയും തിരിച്ചറിയുകയും ചെയ്യേണ്ട കാലം കൂടി ആയിരിക്കുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹിജാബ് ധരിച്ച് സര്‍ജറി ചെയ്യാന്‍ അനുവദിക്കണം എന്ന ആവശ്യം ഉയര്‍ന്നതും അടുത്തിടെയാണ്. ഒരു വിദ്യാഭ്യാസ സ്ഥാപനത്തില്‍ സ്‌കൂള്‍ യൂണിഫോമിന് പകരം മത വേഷവിധാനം അനുവദിക്കണമെന്ന ആവശ്യം കേരളത്തില്‍ ശക്തമാകുന്നതും അടുത്തിടെയാണ്. 50 വര്‍ഷം മുമ്പുള്ള കേരളത്തില്‍ ഹിജാബും ബുര്‍ഖയും ധരിച്ച് പോകുന്ന മുസ്ലിം സ്ത്രീകള്‍ ഉണ്ടായിരുന്നില്ല. പെണ്‍കുട്ടികള്‍ തട്ടമിടും. അത്ര മാത്രം. ഇന്ന് ക്യാമ്പസുകളില്‍ ഉണ്ടായിട്ടുള്ള ജിഹാദി പൊളിറ്റിക്കല്‍ ഇസ്ലാം കടന്നു കയറ്റം ആണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് പിന്നില്‍. മൂവാറ്റുപുഴ നിര്‍മ്മല കോളേജിന്റെ 300 അടിക്കകത്ത് മൂന്ന് മുസ്ലിം പള്ളികള്‍ ഉണ്ട്. സ്ത്രീകള്‍ക്ക് നിസ്‌കരിക്കാന്‍ വരെ സൗകര്യം ഉള്ള മുസ്ലിം പള്ളികള്‍ തൊട്ടടുത്തുണ്ടായിട്ടും കോളജിന്റെ അകത്തുതന്നെ നിസ്‌കാരപ്പുര വേണമെന്ന് ശഠിക്കുന്നതിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദം തന്നെയാണുള്ളത്.നാളെ ചിന്മയ മിഷന്റെയും അമൃതാനന്ദമയി മഠത്തിന്റെ കോളേജുകളിലും എന്‍എസ്എസ്സിന്റെയും എസ്എന്‍ഡിപിയുടെയും കോളേജുകളിലും ഇതേ ആവശ്യം ഉയര്‍ന്നു വരും. ടെക്‌നോപാര്‍ക്കിലും ഇന്‍ഫോപാര്‍ക്കിലും അടക്കം ഐടി സ്ഥാപനങ്ങളില്‍ പോലും ഇത്തരം ആവശ്യങ്ങളുമായി പൊളിറ്റിക്കല്‍ ഇസ്ലാം -ജിഹാദി ഭീകരര്‍ രംഗത്ത് വരുന്നുണ്ട് എന്ന കാര്യം കൂടി പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ അറിയണം .മൂവാറ്റുപുഴ നിര്‍മ്മല കോളേജിലും മറ്റു മതസ്ഥരുടെ സ്ഥാപനങ്ങളിലും നിസ്‌കാരത്തിന് പ്രത്യേക സൗകര്യം വേണമെന്ന് ആവശ്യപ്പെടുന്നവര്‍ എംഇഎസിന്റെ അടക്കമുള്ള മറ്റു മുസ്ലിം സ്ഥാപനങ്ങളില്‍ ഇതര മതസ്ഥര്‍ക്ക് ആരാധനാ സൗകര്യം അനുവദിക്കാന്‍ തയ്യാറാകുമോ.മറ്റു മതങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് ഇസ്ലാമിന് മാത്രം ഉള്ളത് എന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ കഴിയണം.

ഒരു കലാലയത്തില്‍ അല്ലെങ്കില്‍ വിദ്യാലയത്തില്‍ പഠിക്കാന്‍ വരുന്ന കുട്ടികള്‍ വിദ്യാലയത്തിന്റെ നിയമവും വേഷവിധാനവും അനുസരിക്കാന്‍ ബാധ്യതയുള്ളവരാണ്.അതല്ല എങ്കില്‍ പൊതു സ്ഥാപനങ്ങളില്‍ വരുന്നതിനു പകരം തങ്ങളുടെ മതത്തിന്റെ മാത്രം സ്ഥാപനങ്ങളില്‍ മത നിയമമനുസരിച്ച് പഠിക്കാനും ജീവിക്കാനും ഉള്ള സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.എല്ലാ പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളും തങ്ങളുടെ മതത്തിനും മതത്തിന്റെ ചട്ടത്തിനും സൗകര്യത്തിനുമനുസരിച്ച് പോകണം എന്ന് ശഠിക്കുന്നത് ഒരു ജനാധിപത്യ രാഷ്‌ട്രത്തില്‍ ഭൂഷണമാണോ. സംഘടിത ഇസ്ലാമിക സമൂഹത്തിന് വോട്ട് ബാങ്കിന്റെ ശക്തിയുണ്ട് എന്ന് കരുതി മറ്റു മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും കടന്നു കയറി എന്തും ചെയ്യാന്‍ കഴിയും എന്ന് കരുതുന്നതും ശരിയാണോ? ഇതേക്കുറിച്ച് കേരളത്തിലെ പൊതുസമൂഹം ഉറക്കെ ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. മാത്രമല്ല വിദ്യാഭ്യാസ കാര്യങ്ങളില്‍ നിന്ന് മതവിശ്വാസം മാറി നില്‍ക്കണം. തങ്ങളുടെ മതത്തിനനുസരിച്ച് മതി വിദ്യാഭ്യാസം എന്ന് ഹിന്ദു രാജാക്കന്മാര്‍ തീരുമാനിച്ചിരുന്നെങ്കില്‍ ആരാധനാലയങ്ങള്‍ തങ്ങള്‍ക്ക് മാത്രം മതിയെന്ന് ശഠിച്ചിരുന്നെങ്കില്‍ എന്തായിരിക്കുമായിരുന്നു കേരളത്തിന്റെ അവസ്ഥയെന്ന് ജിഹാദി ഭീകരത അന്ധമാക്കിയിട്ടില്ലാത്ത മുസ്ലിം സമൂഹം ആലോചിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പഠിക്കാന്‍ ഉള്ളതാണ് പള്ളികള്‍ ആക്കാനുള്ളതല്ല.പള്ളികള്‍ വിദ്യാഭ്യാസ സ്ഥാപനത്തിനും ഉള്ളതല്ല. പള്ളിയെയും പള്ളിക്കൂടത്തെയും രണ്ടായി കാണാനുള്ള വിവേകം ഉണ്ടായില്ലെങ്കില്‍ സംഘടിത വോട്ട് ബാങ്കിന്റെ പേരില്‍ നടത്തുന്ന ഈ കടന്നുകയറ്റം അവസാനിപ്പിക്കാന്‍ മറ്റു മതവിഭാഗങ്ങള്‍ സംഘടിക്കുന്ന, അല്ലെങ്കില്‍ നിര്‍ബന്ധിതരാകുന്ന കാലം വിദൂരമല്ലെന്ന് മനസ്സിലാക്കണം.

 

Tags: keralaPolitical IslamIslamic terrorismTalibanism
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

Kerala

കേരള ‘കേരളം’ ആയി; തലസ്ഥാനത്ത് നാളെ സ്വത്വാന്വേഷണ വിചാര സഭ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.