Saturday, May 24, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പാകിസ്ഥാന്റെ തീക്കളി

Janmabhumi Online by Janmabhumi Online
Jul 29, 2024, 04:55 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

കാര്‍ഗില്‍ വിജയത്തിന്റെ കാല്‍ നൂറ്റാണ്ട് ആഘോഷം വിജയകരമായി നടക്കുന്നതിനിടെ ജമ്മു-കാശ്മീരില്‍ പാകിസ്ഥാന്റെ തീക്കളിക്ക് ശക്തമായ താക്കീതാണ് ഭാരതസൈന്യം നല്‍കിയത്. പാക് അതിര്‍ത്തിക്കു സമീപം കുപ്‌വാരയിലാണ് ഭീകരരും പാക് സൈനികരും തീക്കളിക്ക് ഒരുങ്ങിയത്. ഭാരത സുരക്ഷാസേന നല്‍കിയ തിരിച്ചടിയില്‍ ഒരു പാക് സൈനികന്‍ കൊല്ലപ്പെട്ടു. അഞ്ചു ഭാരത സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെ കുപ്‌വാര, മച്ചല്‍ സെക്ടറിലായിരുന്നു വെടിവെപ്പ്. പരിക്കേറ്റവരില്‍ ഒരു മേജറും ഉള്‍പ്പെടുന്നു. പാക് സൈന്യത്തിലെ പ്രത്യേക ഗ്രൂപ്പില്‍പ്പെട്ടവര്‍ അടങ്ങുന്ന സംഘത്തിന്റെ നേതൃത്വത്തിലാണ് അക്രമം. മണിക്കൂറുകള്‍ നീണ്ടുനിന്ന വെടിവെപ്പില്‍ രണ്ടു ഭീകരര്‍ രക്ഷപ്പെട്ടു. ബുധനാഴ്ചയും കുപ്‌വാരയിലുണ്ടായ ഏറ്റമുട്ടലില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. ഒരു ഭീകരനെ സൈന്യം വധിച്ചു. കണ്ടാലും കൊണ്ടാലും പഠിക്കാത്തവരെന്ന് കാര്‍ഗില്‍ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസ്താവിച്ചിരുന്നു. ഏറ്റുമുട്ടലിനൊരുങ്ങിയാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് പാകിസ്ഥാന്റെ നീക്കമുണ്ടായത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷമാണ് പാകിസ്ഥാന്‍ വീണ്ടും അക്രമത്തിന് മുതിര്‍ന്നിട്ടുള്ളത്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പോര്‍വിളിയും ഭീകരരെ താലോലിക്കുകയും ചെയ്യുന്നത്. അതിനെ നേരിടാന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നേരിട്ട് നിയന്ത്രണത്തില്‍ സര്‍പ്പവിനാശ് 2-0 ഓപ്പറേഷന്‍ ടീമിന് നേതൃത്വം നല്‍കിയിട്ടുണ്ട്. 3000 സൈനികരെ കാശ്മീരിലേക്ക് കൂടുതല്‍ നിയമിച്ചിട്ടുണ്ട്. 2019 ല്‍ കാശ്മീരിന്റെ പ്രത്യേകാവകാശം റദ്ദാക്കുകയും കാശ്മീരിനെ വിഭജിക്കുകയും ചെയ്തശേഷം ഭീകരര്‍ ഉള്‍വലിഞ്ഞതാണ്. അതാണിപ്പോള്‍ ഒരുക്കൂട്ടി രംഗത്തുവന്നിരിക്കുന്നത്. ഭീകരര്‍ ഉള്‍പ്പെടുന്ന പാകിസ്താന്റെ ബോര്‍ഡര്‍ ആക്ഷന്‍ ടീം (ബാറ്റ്) ആണ് ആക്രമണത്തിനു പിന്നിലെന്ന് സൈനികവൃത്തങ്ങള്‍ അറിയിച്ചു. മൂന്നു നുഴഞ്ഞുകയറ്റക്കാര്‍ സൈന്യത്തിനു നേരേ ഗ്രനേഡ് എറിഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ സൈന്യം
തിരിച്ചടിച്ചു. ഇതില്‍ ഒരു നുഴഞ്ഞുകയറ്റക്കാരനെ വധിച്ചു. രണ്ടു പേര്‍ പാക് അധീന കശ്മീരിലേക്ക് കടന്നുകളഞ്ഞതായും സൈന്യം അറിയിച്ചു. ആക്രമണത്തില്‍ പരിക്കേറ്റ സൈനികര്‍ ചികിത്സയിലാണ്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. പാ
കിസ്ഥാന്‍ ബോര്‍ഡര്‍ ആക്ഷന്‍ ടീം എന്നതിന്റെ ചുരുക്കമാണ് ബാറ്റ്. ഭാരതത്തില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തുന്ന സംഘം. പാകിസ്ഥാന്റെ സ്‌പെഷല്‍ സര്‍വീസസ് ഗ്രൂപ്പിലെ അംഗങ്ങളാണ് ബാറ്റിന്റെ നട്ടെല്ല്. കരസേനാംഗങ്ങള്‍ക്കൊപ്പം ഭീകരരും ഇതില്‍ അംഗങ്ങളാണ്. പാക് സേനയാണ് ഇവരെ പരിശീലിപ്പിക്കുന്നതെന്നാണ് വിവരം.

കുപ്‌വാര ജില്ലയില്‍ മാച്ചില്‍ സെക്ടറിലെ നിയന്ത്രണ രേഖയില്‍ കഴിഞ്ഞദിവസം രാവിലെ ആയിരുന്നു ആക്രമണം. നുഴഞ്ഞുകയറിയ പാകിസ്ഥാനിയെ ഭാരത സൈന്യം വധിച്ചു. ഇയാള്‍ ഭീകരനോ പാക് സൈനികനോ എന്ന് വ്യക്തമല്ല. ഇയാളുടെ റൈഫിളും കഠാരയും കണ്ടെടുത്തു. ഏറ്റുമുട്ടലിനിടെ രണ്ടു ഭീകരര്‍ പാക് അധിനിവേശ കാശ്മീരിലേക്ക് രക്ഷപ്പെട്ടു. ജില്ലയിലെ കാംകാരി പോസ്റ്റിനു സമീപം മൂന്ന് ഭീകരര്‍ നുഴഞ്ഞുകയറിയതായി വിവരം ലഭിച്ചിരുന്നു. ഭീകരര്‍ ഗ്രനേഡ് എറിയുകയും ഭാരത പോസ്റ്റിന് നേരെ വെടിവെക്കുകയും ചെയ്തു. സേന തിരിച്ചടിച്ചതോടെ മണിക്കൂറുകളോളം ഏറ്റുമുട്ടല്‍ നീണ്ടു. വെടിയേറ്റ യുപി സ്വദേശിയായ മോഹിത് റാഥോഡ് ആശുപത്രിയില്‍ മരണത്തിനു കീഴടങ്ങി. ജമ്മുകാശ്മീരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭീകരാക്രമണങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട്. അതിര്‍ത്തിയിലെ കുപ്‌വാര, രജൗരി, പൂഞ്ച്, ദോഡ മേഖലകളില്‍ ഭീകരാക്രമണം വര്‍ദ്ധിച്ചിരിക്കയാണ്. ഈ മാസം 11 സൈനികരാണ് വീരമൃത്യു വരിച്ചത്. വിദഗ്‌ദ്ധ പരിശീലനം കിട്ടിയ അന്‍പതോളം പാക് ഭീകരര്‍ നുഴഞ്ഞുകയറിയെന്ന് റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ നിര്‍മിത, നൈറ്റ് വിഷന്‍ സങ്കേതമുള്ള എം 4 കാര്‍ബൈന്‍ റൈഫിളുകള്‍ ഇവരുടെ പക്കലുണ്ട്. ഭാരതവിരുദ്ധ ഓപ്പറേഷന് പാക് സേനയുടെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പും (എസ്എസ്ജി) പാക് കരസേനയും വ്യോമസേനയും പരിശീലനം നല്‍കും. പാക് അതിര്‍ത്തി സേനയായ റേഞ്ചേഴ്‌സിന്റെയും ഭീകരസംഘടനകളുടെയും പിന്തുണ. അതിര്‍ത്തിയില്‍ നുഴഞ്ഞുകയറി ആക്രമണം നടത്തും. പാക് സൈനിക വേഷത്തിലായിരിക്കും ഭീകരരും. പിടിക്കപ്പെട്ടാല്‍ ഭീകരര്‍ ആണെന്ന് പറഞ്ഞ് പാകിസ്ഥാന്‍ കൈ ഒഴിയുകയാണ് പതിവ്. ഇതുകൂടി മനസിലാക്കി തിരിച്ചടി നല്‍കുക തന്നെ വേണം.

Tags: Pakistani terroristsindian armyPICKKashmir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അങ്ങോട്ട് കേറി ചൊറിഞ്ഞിട്ടല്ലേ ഇങ്ങോട്ട് കിട്ടുന്നത് ‘ ; സൈന്യത്തിനെതിരെ സോഷ്യൽ മീഡിയയിൽ കമന്റ് ; മലപ്പുറം സ്വദേശി മുഹമ്മദ് നസിം അറസ്റ്റിൽ

India

പുൽവാമയിൽ ഭീകരരുടെ അന്തകനായ മേജർ ആശിഷ് ദഹിയയ്‌ക്ക് ശൗര്യ ചക്ര സമ്മാനിച്ചു

India

പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ തകർന്ന മസ്ജിദ് നന്നാക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ സഹായം ; മേൽക്കൂര നന്നാക്കി, സോളാർ പാനലുകൾ സ്ഥാപിച്ചു

India

പാക് സൈന്യത്തിന്റെ ആസ്ഥാനം ഏത് പാതാളത്തിൽ ഒളിച്ചാലും ഇന്ത്യൻ സൈന്യത്തിന്റെ റഡാറിൽ നിന്നും രക്ഷപ്പെടില്ല ; മുഴുവൻ പാകിസ്ഥാനും വിരൽ തുമ്പിലെന്ന് ഇന്ത്യ

India

സുവർണ്ണ ക്ഷേത്രത്തിന് നേരെ പാക് സൈന്യം പ്രയോഗിച്ച ഡ്രോണുകളും മിസൈലുകളും ഇന്ത്യൻ വ്യോമ പ്രതിരോധ ഗണ്ണർമാർ പരാജയപ്പെടുത്തി : വെളിപ്പെടുത്തലുമായി സൈന്യം  

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഏകാധിപത്യ പട്ടാളഭരണത്തെ ഇത്ര കാലവും പിന്തുണച്ചതിന് യൂറോപ്പിനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ജയശങ്കര്‍; കൊടുങ്കാറ്റായി ജയശങ്കര്‍ യൂറോപ്പില്‍

ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടിയിലെ ഒരു രാഷ്‌ട്രീയക്കാരനാണ് ഞാൻ, പക്ഷേ എന്റെ രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഒറ്റക്കെട്ടായി സംസാരിക്കും ; അഭിഷേക് ബാനർജി

ഇടതുപക്ഷമുന്നണി സര്‍ക്കാരില്ലെങ്കില്‍ നാഷണല്‍ ഹൈവേ ഇല്ലെന്ന് എം വി ഗോവിന്ദൻ

കേരളതീരത്ത് അപകടകരമായ വസ്തുക്കൾ: കണ്ടെയ്‌നറുകൾ തീരത്തടിഞ്ഞാല്‍ അടുത്തേക്ക് പോകരുതെന്ന് നിര്‍ദേശം

അടിച്ചമർത്തപ്പെട്ട ബലൂച് ജനതയുടെ പ്രതീക്ഷയാണ് താങ്കൾ : അങ്ങയുടെ പിന്തുണ വേണം ; നരേന്ദ്രമോദിയ്‌ക്ക് ബലൂച് അമേരിക്കൻ കോൺഗ്രസ് പ്രസിഡന്റിന്റെ കത്ത്

തിരുപ്പതി തിരുമല കല്യാണ മണ്ഡപത്തിന്റെ പരിസരത്ത് മുസ്ലീം യുവാവ് നിസ്ക്കരിച്ചു : സംഭവം വിവാദമാകുന്നു

ഹിന്ദുമതം നൽകുന്ന സുരക്ഷിതത്വം മറ്റൊരിടത്തും ലഭിക്കില്ല ; ഉത്തർപ്രദേശിൽ 500 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ ഒരു കൈയിൽ ഖുർആനും മറുകൈയിൽ കമ്പ്യൂട്ടറും ‘ : യുപിയിലെ മദ്രസകളിൽ ശാസ്ത്രവും കമ്പ്യൂട്ടറും പഠിപ്പിക്കാനൊരുങ്ങി യോഗി

‘ഭൂകമ്പ സമയത്ത് തുര്‍ക്കിയോട് ഔദാര്യം കാട്ടിയത് തെറ്റ്’; കേരള സര്‍ക്കാറിനെ വിമര്‍ശിച്ച് ശശി തരൂര്‍

ഗണവേഷം സംഘടനാ സമര്‍പ്പണത്തിന്റെ അടയാളം: രാഷ്‌ട്ര സേവിക സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്തകുമാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies