Sunday, June 15, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബിഎംഎസ് പകര്‍ന്നത് സമന്വയത്തിന്റെ സന്ദേശം: ദത്താത്രേയ ഹൊസബാളെ

ബിഎംഎസ് സപ്തതി ആഘോഷങ്ങള്‍ക്ക് തുടക്കം

Janmabhumi Online by Janmabhumi Online
Jul 24, 2024, 12:27 am IST
in India
ഭോപാലിലെ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടന സഭയില്‍ സ്മരണിക പ്രകാശനം ചെയ്തപ്പോള്‍

ഭോപാലിലെ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി ആഘോഷങ്ങളുടെ ഉദ്ഘാടന സഭയില്‍ സ്മരണിക പ്രകാശനം ചെയ്തപ്പോള്‍

FacebookTwitterWhatsAppTelegramLinkedinEmail

ഭോപാല്‍: അവകാശങ്ങള്‍ കര്‍ത്തവ്യനിര്‍വഹണത്തിനുള്ള അവസരമാക്കി മാറ്റിയ സംഘടനയാണ് ഭാരതീയ മസ്ദൂര്‍ സംഘ് എന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.

ദേശത്തിനും ലോകത്തിനും വേണ്ടി ചിന്തിക്കുന്ന തൊഴിലാളി സമൂഹത്തെയാണ് ബിഎംഎസ് വളര്‍ത്തിയത്. ഇടത് സംഘടനകള്‍ വര്‍ഗസംഘര്‍ഷത്തെക്കുറിച്ച് സംസാരിച്ചപ്പോള്‍ സമന്വയത്തിന്റെ കുടുംബഭാവന തൊഴിലാളികളില്‍ സൃഷ്ടിക്കുകയാണ് ബിഎംഎസ് ചെയ്തത്, സര്‍കാര്യവാഹ് പറഞ്ഞു. ഭോപാല്‍ രവീന്ദ്ര ഭവനില്‍ ബിഎംഎസ് സപ്തതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാംസ്‌കാരികവും സാമ്പത്തികവുമായ വെല്ലുവിളികളില്‍ നിന്ന് തലമുറകളെ മോചിപ്പിക്കുന്ന പ്രവര്‍ത്തനം ബിഎംഎസ് ഏറ്റെടുക്കണം. അതിപുരോഗമനവാദത്തിന്റെ മറ പിടിച്ച് കള്‍ച്ചറല്‍ കമ്മ്യൂണിസ്റ്റുകള്‍ നമ്മുടെ സാംസ്‌കാരിക ജീവിതത്തിന് മേല്‍ അവമതിപ്പ് സൃഷ്ടിക്കുന്നു. മാനുഷികമൂല്യങ്ങള്‍ക്ക് വിലയില്ലാതാകുന്നു. മനുഷ്യകുലത്തെയാകെ സംഘടിപ്പിച്ച് ഒന്നെന്ന ഭാവം എല്ലാവരിലും സൃഷ്ടിക്കണം. തൊഴിലാളി യന്ത്രത്തിന്റെ അടിമയല്ല, യന്ത്രം തൊഴിലാളിയുടെ സേവകനാകണം. വികലമായ വികസനരീതികളല്ല, പ്രകൃതിയെ സംരക്ഷിക്കുന്ന ഭാവാത്മകമായ വികസനമാതൃകകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വയ്‌ക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

രാഷ്‌ട്രഹിതത്തിന് വേണ്ടി സ്വാര്‍ത്ഥത്തെ ബലി കഴിക്കുന്ന ഭാരതീയ ഭാവമാണ് ദത്തോപന്ത് ഠേംഗ്ഡി ബിഎംഎസിലൂടെ മുന്നോട്ടുവച്ചത്. 1920ല്‍ സ്വാതന്ത്ര്യസമരകാലത്ത് ആഗോള സാമ്പത്തിക സാമ്രാജ്യവാദത്തില്‍ നിന്ന് ഭാരതത്തെ മോചിപ്പിക്കാന്‍ പ്രമേയം ആവശ്യമാണെന്ന് കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഡോ. കേശവ് ബലിറാം ഹെഡ്‌ഗേവാര്‍ പറഞ്ഞു. ബിഎംഎസിന്റെ ബീജം ഈ പ്രസ്താവത്തിലുണ്ട്. ഭാരതം സ്വതന്ത്രമാകുന്നത് ലോകത്തിന്റെ മംഗളത്തിന് വേണ്ടിയാണ്. ഭാരതം സശക്തമാകുന്ന് ഇരുട്ടില്‍ നിന്ന് ലോകത്തെ പ്രകാശത്തിലേക്ക് നയിക്കുന്നതിനാണ്. ബിഎംഎസിന്റെ ആശയധാര ഈ മണ്ണിലുദിച്ച ആധ്യാത്മിക സുഗന്ധത്താല്‍ പൂരിതമാണ്. ബിഎംഎസ് ലോകത്തെ മുന്‍നിര്‍ത്തിയാണ് അതിന്റെ ആശയവിചാരധാര മുന്നോട്ടുകൊണ്ടുപോകുന്നത് എന്നതിന്റെ അടയാളമാണ് സംഘടനയോടനുബന്ധിച്ച് ആരംഭിച്ച സര്‍വപന്ഥ് സമാദാര്‍ മഞ്ചും പര്യാവരണ്‍ മഞ്ചും തൊഴിലാളികള്‍ അവരവരുടെ വീടിനുള്ളില്‍ വ്യത്യസ്ത സമ്പ്രദായങ്ങളും ആചാരങ്ങളും പിന്തുടരുന്നവരാകും. എന്നാല്‍ തൊഴിലിടങ്ങളില്‍ അവരൊന്നാണ്. ഈ കാഴ്ചപ്പാടിലൂന്നിയ പ്രവര്‍ത്തനമാണ് ബിഎംഎസ് മുന്നോട്ടുവയ്‌ക്കുന്നത്.

സംഘടനയ്‌ക്ക് കാരണമായിത്തീര്‍ന്ന ദര്‍ശനങ്ങളില്‍ നിന്ന് വ്യതിചലിക്കില്ല എന്ന പ്രതിജ്ഞയാണ് എഴുപതാം വര്‍ഷത്തില്‍ ഓരോരുത്തരും എടുക്കേണ്ടത്. ചോരയും വിയര്‍പ്പുമൊഴുക്കി സംഘടനയെ വളര്‍ത്തിയവരോട് കൃതജ്ഞതയുള്ളവരാകണം. ലോകത്തെ ഏറ്റവും വലിയ സംഘടനയാണെന്നത് ആഹ്ലാദകരമാണ്, എന്നാല്‍ അതേ സമയം സമാജത്തോടും രാഷ്‌ട്രത്തോടുമുള്ള കര്‍ത്തവ്യത്തെക്കുറിച്ച് സദാ ജാഗരൂകരാകാണം. സമന്വയത്തിന്റെ കുടുംബഭാവം വര്‍ത്തമാനകാലത്തിന് പകരാന്‍ സാധിക്കണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.

ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം വി. ഭാഗയ്യ പ്രഭാഷണം നടത്തി. ബിഎംഎസ് ദേശീയ അധ്യക്ഷന്‍ ഹിരണ്മയ് പാണ്ഡ്യ അധ്യക്ഷത വഹിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവ്, സംസ്ഥാന തൊഴില്‍ മന്ത്രി പ്രഹ്ലാദ് പട്ടേല്‍, ബിഎംഎസ് ജനറല്‍ സെക്രട്ടറി രവീന്ദ്ര ഹിംതെ, ഉപാധ്യക്ഷ നീതാ ചൗബെ തുടങ്ങിയവര്‍ പങ്കെടുത്തു.

Tags: BMSRSS Sarkaryawah Dattatreya HosabaleBharatiya Mazdoor Sangh
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിസി മില്ലുകള്‍ തുറക്കാന്‍ നടപടിയെടുക്കുമെന്ന് സിഎംഡി അറിയിച്ചതായി ബി. സുരേന്ദ്ര

Kerala

സിആപ്റ്റിലെ റഫറണ്ടത്തില്‍ ബിഎംഎസിന് ചരിത്ര വിജയം

Article

പെന്‍ഷന്‍ എന്നത് മൗലികാവകാശം

India

മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ ലംഘനം: ആര്‍എസ്എസ്

India

മഹാകുംഭമേള ദൃഢനിശ്ചയത്തിന്റെ മഹോത്സവം

പുതിയ വാര്‍ത്തകള്‍

തീപിടിച്ച കപ്പലില്‍ നിന്നും കടലില്‍ വീണ കണ്ടെയ്നറുകള്‍ തീരത്തടിയാന്‍ സാധ്യത, സ്പര്‍ശിക്കരുതെന്ന് മുന്നറിയിപ്പ്

ജിഹാദ് മുസ്ലീമിന്റെ പുരുഷത്വത്തിന്റെ ഭാഗമാണ് ; അമുസ്ലിംകളെ ഒരു വശത്തേക്ക് മാറ്റി ഇസ്ലാമിന്റെ ആധിപത്യം കാണിക്കണം ; ഇമാം അബു ഉസാമ അത്-തഹാബി

ദേശീയഗാനം ആലപിക്കുന്നതിനിടെ ക്ലാസില്‍ നിന്നിറങ്ങിയ വിദ്യാര്‍ത്ഥിനികളെ ഏത്തമിടിപ്പിച്ച് അധ്യാപിക

ഇറാന്‍ ഈ വര്‍,ം നടത്തിയ ആയുധപ്രദര്‍ശനത്തില്‍ നിന്ന്. ബാലിസ്റ്റിക് മിസൈലിന്‍റെ അറ്റത്ത് ന്യൂക്ലിയര്‍ ആയുധം ഘടിപ്പിച്ച് ഇസ്രയേലിനെ നശിപ്പിക്കാനായിരുന്നു ഇറാന്‍റെ ഗൂഢ പദ്ധതി(വലത്ത്)

എന്തുകൊണ്ട് ഇസ്രയേല്‍ ഇറാന്റെ ആണവകേന്ദ്രം തകര്‍ത്തു? എന്തിന് ആണവശാസ്ത്രജ്ഞരെ വധിച്ചു? ഉത്തരം നല്‍കി ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

കെനിയയില്‍ വിനോദയാത്രക്കിടെ അപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഞായറാഴ്ച കൊച്ചിയിലെത്തിക്കും

ഇതുവരെ കണ്ടതല്ല , ഇനി കാണാൻ പോകുന്നതാണ് ശരിയ്‌ക്കുള്ള ആക്രമണം ; ഇസ്രായേലി വ്യോമസേനാ യുദ്ധവിമാനങ്ങൾ ഉടൻ ടെഹ്‌റാനിലെ ആകാശത്തെത്തും ; നെതന്യാഹു

കാസര്‍ഗോഡ്, കണ്ണൂര്‍ ,കോഴിക്കോട്,വയനാട്, മലപ്പുറം ജില്ലകളില്‍ ചുവപ്പ് ജാഗ്രത, തീരപ്രദേശങ്ങളില്‍ കടലാക്രമണസാധ്യത

ഇറാന്റെ താല്പര്യങ്ങൾ ഞങ്ങൾ സംരക്ഷിക്കും : ഇസ്രായേലിനെതിരെ മുസ്ലീം രാജ്യങ്ങൾ ഒന്നിക്കണമെന്ന് പാകിസ്ഥാൻ

പി സി തോമസിന്റെ പേരില്‍ വാട്‌സ് ആപിലൂടെ പണം തട്ടിപ്പിന് ശ്രമം

ഇസ്രയേലിന്‍റെ രണ്ട് മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്‍റെ മണ്ണിലിരുന്ന മിസൈലുകളും ഡ്രോണുകളും ആക്രമണത്തിനൊരുക്കുന്നു

മരണത്തെ പുല്ലാക്കി ഇസ്രയേലിന്റെ മൊസ്സാദ് ഏജന്‍റുമാര്‍ ഇറാന്റെ മണ്ണിലിരുന്ന് മിസൈലുകളും ഡ്രോണുകളും ഒരുക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies