Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജെപി മാര്‍ച്ചില്‍ പോലീസ് അതിക്രമം; വനിതകളെ റോഡിലൂടെ വലിച്ചിഴച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2024, 10:18 pm IST
in Kerala

തിരുവനന്തപുരം: ആമയിഴഞ്ചാന്‍തോട്ടില്‍ മരിച്ച ജോയിയുടെ മരണത്തിന് ഉത്തരവാദികള്‍ കോര്‍പ്പറേഷന്‍ ഭരണക്കാരാണെന്ന് ആരോപിച്ചും, കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടും കോര്‍പറേഷന്‍ ഓഫീസിലേക്ക് ബിജെപി സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. വനിതാ കൗണ്‍സിലര്‍മാരെ നടുറോഡിലൂടെ വലിച്ചിഴച്ചു. സമാധാനപരമായിരുന്ന മാര്‍ച്ചിനു നേരെ ജലപീരങ്കി പ്രയോഗിച്ചത് അഞ്ചുതവണ. കൗണ്‍സിലര്‍മാരെ ലാത്തിയും ഷീല്‍ഡും ഉപയോഗിച്ച് പോലീസ് നേരിട്ടു.

രക്തസാക്ഷി മണ്ഡപത്തില്‍ നിന്നാരംഭിച്ച മാര്‍ച്ച് കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ബാരിക്കേഡുപയോഗിച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്നു. മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തതിനു പിന്നാലെ പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ജലപീരങ്കി പ്രയോഗിച്ചു. കടുത്ത മഴയിലും തുടര്‍ച്ചയായ ജലപീരങ്കി പ്രയോഗത്തിലും ആവേശം ചോരാതെ പ്രവര്‍ത്തകര്‍ ഉപരോധം തുടര്‍ന്നതോടെ പോലീസ് കൂടുതല്‍ അതിക്രമത്തിലേക്ക് നീങ്ങി. ഇതോടെ പ്രവര്‍ത്തകര്‍ കോര്‍പറേഷന്‍ മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ചു. അവരെ പോലീസ് ലാത്തി ഉപയോഗിച്ച് നേരിട്ടു. വനിതാ കൗണ്‍സിലര്‍മാരുള്‍പ്പടെയുള്ളവര്‍ക്ക് ലാത്തികൊണ്ട് മര്‍ദ്ദനമേറ്റു. ഇതോടെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് എല്‍എംഎസ് ജങ്ഷനില്‍ അരമണിക്കൂറോളം വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവര്‍ റോഡുപരോധിച്ചു.

റോഡുപരോധം തുടര്‍ന്ന പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. വനിതാ പ്രവര്‍ത്തകരെ റോഡിലൂടെ വലിച്ചിഴച്ചാണ് പോലീസ് വാഹനത്തിലേക്ക് കയറ്റിയത്. കൗണ്‍സിലര്‍മാരായ തിരുമല അനില്‍, മണക്കാട് സുരേഷ്, സിമി ജ്യോതിഷ്, ആശാനാഥ്, വി.ജി. ഗിരികുമാര്‍, പത്മ, സുമിബാലു, സത്യവതി തുടങ്ങിയവരുള്‍പ്പടെ 24 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ നന്ദാവനം പോലിസ് ക്യാമ്പിലേക്ക് മാറ്റുകയും മൂന്ന് മണിയോടെ ജാമ്യത്തില്‍ വിടുകയും ചെയ്തു. ജാമ്യം ലഭിച്ച പ്രവര്‍ത്തകരെ ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.

ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് സി. ശിവന്‍കുട്ടി, കോര്‍പറേഷന്‍ കൗണ്‍സില്‍ പാര്‍ട്ടി ലീഡര്‍ എം.ആര്‍. ഗോപന്‍, ഉപനേതാക്കളായ തിരുമല അനില്‍, കരമന അജിത്ത്, മുതിര്‍ന്ന നേതാവ് കെ. രാമന്‍പിള്ള, പി. അശോക്കുമാര്‍, പാലോട് സന്തോഷ്, വിവേക് ഗോപന്‍, സിമി ജ്യോതിഷ്, വെങ്ങാനൂര്‍ സതീഷ്, മധുസൂദനന്‍ നായര്‍ അഡ്വ. വി.ജി. ഗിരികുമാര്‍, പാപ്പനംകോട് സജി, ആര്‍.സി. ബീന, ആശാനാഥ് തുടങ്ങിയവര്‍ മാര്‍ച്ചിനും ധര്‍ണയ്‌ക്കും നേതൃത്വം നല്കി.

Tags: Police violenceBJP marchWomen were dragged
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുരേഷ് ഗോപി തൃശൂരില്‍; വന്‍ സ്വീകരണമൊരുക്കി ബിജെപി പ്രവര്‍ത്തകര്‍ 

ശിശുക്ഷേമ സമിതിയിലേക്ക് യുവമോര്‍ച്ച ജില്ലാസമിതിയുടെ നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ പോലീസ് ബാരിക്കേഡ് മറികടന്ന യുവമോര്‍ച്ച പ്രവര്‍ത്തകനെ ബലം പ്രയോഗിച്ച് അറസ്റ്റു ചെയ്യുന്നു
Thiruvananthapuram

ശിശുക്ഷേമ സമിതിയിലെ ക്രൂരത: യുവമോര്‍ച്ച മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം

ബംഗ്ലാദേശ് സൈന്യം ഹിന്ദു ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നുവെന്നാരോപിച്ച് ഹിന്ദു സമൂഹം ചിറ്റഗോങ്ങില്‍ പ്രതിഷേധിക്കുന്നു
World

ബംഗ്ലാദേശില്‍ പോലീസ് അക്രമം; ചിറ്റഗോങ്ങില്‍ സംഘര്‍ഷം

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി ചോദ്യപേപ്പര്‍ വിറ്റഴിച്ച ശുഭം ഖൈര്‍നാര്‍ നേടിയത് ലക്ഷങ്ങള്‍

തലസ്ഥാനത്ത് കൃഷി വൈഭവ് 2026 ഇന്ന് തുടക്കം; പുത്തരിക്കണ്ടത്ത് ഒരുങ്ങുന്നത് കാര്‍ഷിക മേഖലയിലെ വിപ്ലവലോകം

വാണിജ്യ കപ്പലുകളെ ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ല : ഒമാൻ തീരത്ത് കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് ഇന്ത്യ

നടിയുമായി ബന്ധം: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണെ ഭാര്യ വിമാനത്തില്‍ വെച്ച് തല്ലി, പഴയ സംഭവം കുത്തിപ്പൊക്കുന്നതായി നടി

മോദിയുടെ ചെലവ് ചുരുക്കലിന് പിന്തുണ ത്രിപുര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം

ഐഐഎംസി: മലയാളം ജേര്‍ണലിസം മെയ് 18 വരെ അപേക്ഷിക്കാം

സമാപന സമ്മേളനത്തിന് ഇന്ന് തിരിതെളിയും

തപസ്യ സുവര്‍ണസംഗമത്തില്‍ പ്രൊഫ. കെ.പി. ശശിധരന്‍ സംസാരിക്കുന്നു

കേരളത്തിന്റെ സാംസ്‌കാരിക അന്തരീക്ഷത്തിന് മാറ്റമുണ്ടാകണം: പ്രൊഫ. കെ.പി. ശശിധരന്‍

ഹോർമുസ് കടന്ന് 2 എൽപിജി കപ്പലുകൾ ഇന്ത്യയിലേക്ക്; തിങ്കളാഴ്ച ന്യൂ മംഗലാപുരത്ത് എത്തിച്ചേരും

തപസ്യ സുവര്‍ണോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്യകാല പ്രവര്‍ത്തകരുടെ കൂടിച്ചേരല്‍ 'സുവര്‍ണസംഗമം' കൈതപ്രം ദാമോദരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്യുന്നു. രജനി സുരേഷ്, എം. ശ്രീഹര്‍ഷന്‍, കെ.ടി. രാമചന്ദ്രന്‍, പ്രൊഫ. പി.ജി. ഹരിദാസ്, പി. ബാലകൃഷ്ണന്‍, ഗോപിനാഥ് കോലിയത്ത്, കെ.പി. ശശിധരന്‍ എന്നിവര്‍ സമീപം.

സുവര്‍ണകാലത്തിന്റെ ഓര്‍മപ്പെയ്‌ത്ത് നവ്യാനുഭവമായി; ആദ്യകാല തപസ്യ പ്രവര്‍ത്തകരുടെ സംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.