Saturday, June 28, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പേര് തെറ്റി വിളിച്ചതിന്റെ ദേഷ്യമാണെങ്കില്‍ എന്നോട് ആകുമായിരുന്നല്ലോ;ജുവല്‍ മേരി

തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍ ആ മെമെന്റോ ചിരിച്ച മുഖത്തോടെ ആസിഫ് നിങ്ങള്‍ക്ക് നീട്ടിയത്

Janmabhumi Online by Janmabhumi Online
Jul 17, 2024, 01:05 pm IST
in Entertainment
FacebookTwitterWhatsAppTelegramLinkedinEmail

രമേഷ് നാരായണ്‍-ആസിഫ് അലി വിഷയത്തില്‍ പ്രതികരിച്ച് ട്രെയ്‌ലര്‍ ലോഞ്ച് പരിപാടിയുടെ അവതാരകയായ ജുവല്‍ മേരി. സംഘാടകര്‍ തനിക്കു തന്ന ലിസ്റ്റില്‍ രമേശ് നാരായണന്റെ പേരില്ലായിരുന്നുവെന്നും അദ്ദേഹത്തിന്റെ പേര് വിളിച്ചതില്‍ തനിക്കുണ്ടായ പിഴവ് അബദ്ധത്തില്‍ സംഭവിച്ചതാണെന്നും നടി വെളിപ്പെടുത്തി. ആസിഫ് അലി തനിക്ക് മൊമന്റോ തരാനാണ് വന്നതെന്ന് മനസിലായില്ല എന്ന് രമേഷ് നാരായണ്‍ വിശദീകരിച്ചതിനെതിരെയും ജുവല്‍ പ്രതികരിച്ചു. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോട് കൂടി ആസിഫ് നിങ്ങള്‍ക്ക് നേരെ നീട്ടുന്നത് എന്നാണ് ജുവല്‍ ചോദിക്കുന്നത്. അദ്ദേഹത്തിന്റെ പേര് തെറ്റിച്ചു വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അത് തന്നോട് ആകാമായിരുന്നല്ലോ എന്നാണ് ജുവല്‍ പറയുന്നത്.

ജുവല്‍ മേരിയുടെ വാക്കുകള്‍:

ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങള്‍ക്ക് വ്യക്തത തരണം, ഞാന്‍ കണ്ട കാര്യങ്ങള്‍ നിങ്ങളോട് കൂടി പങ്കുവയ്‌ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങള്‍ എന്ന പരിപാടിയുടെ ലോഞ്ചിന്റെ ഞാനായിരുന്നു. എംടി സര്‍ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്‌കാരമായിട്ടുള്ള ഒന്‍പത് സിനിമകളുെട ആന്തോളജിയാണ് ‘മനോരഥങ്ങള്‍’. അതിന്റെ ട്രെയ്‌ലര്‍ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒന്‍പത് സിനിമകളാണ്. ഈ ഒന്‍പത് സിനിമകളുടെയും താരങ്ങള്‍, സംവിധായകര്‍, സംഗീത സംവിധായകര്‍, മറ്റ് സാങ്കേതിക വിദഗ്ധര്‍ അങ്ങനെ പ്രതിഭാധനരായിട്ടുള്ള ഒരുപാട് പേരുടെ വലിയ നിര അവിടെ ഉണ്ടായിരുന്നു. പരിപാടി വളരെ ഭംഗിയായി നടന്നുകൊണ്ടിരിക്കുന്നു. ഇത്രയധികം പ്രമുഖര്‍ ഉള്ളതുകൊണ്ട് തന്നെ ഇതില്‍ ആരൊക്കെ വരും, വരില്ല എന്നതിന്റെ കൃത്യതക്കുറവ് സംഘാടകരുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു. എനിക്ക് തന്ന ലിസ്റ്റില്‍ പലതും അപൂര്‍ണമായിരുന്നു. ഇതിനിടയില്‍ തന്നെ അതിനുള്ളിലുള്ള പേരുകള്‍ നീക്കം ചെയ്യപ്പെടുകയും ചേര്‍ക്കുകയുമൊക്കെ ചെയ്തു. ഇത് സ്വാഭാവികമാണ്. നിങ്ങളെല്ലാവരും കാണുന്നത് പോലെ ഒരു മിനിറ്റുള്ള വീഡിയോയില്‍, യഥാര്‍ഥത്തില്‍ അവിടെ എന്താണ് നടന്നിട്ടുള്ളതെന്ന് മനസിലാകില്ല.

അങ്ങനെ പരിപാടി നടക്കുന്നു. ജയരാജ് സര്‍ സംവിധാനം ചെയ്ത സിനിമയ്‌ക്കാണ് രമേഷ് നാരായണ്‍ സര്‍ സംഗീതം നല്‍കിയിരിക്കുന്നത്. ഈ ഒന്‍പത് സിനിമകളിലെയും ആളുകളുടെ ലിസ്റ്റ് നമ്മുടെ കയ്യിലുണ്ട്. അതിലുള്ള എല്ലാ ആളുകളുടെയും പേരൊന്നും കാണാതെ പഠിക്കാന്‍ പറ്റില്ല. ലിസ്റ്റ് നോക്കി പേര് വായിക്കുകയാണ് ചെയ്യുക. ആ ലിസ്റ്റില്‍ രമേഷ് നാരായണന്‍ സാറിന്റെ പേരില്ലായിരുന്നു. എനിക്ക് ലിസ്റ്റ് തന്ന സംഘാടകരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണ് അത്. പക്ഷേ സ്റ്റേജില്‍ കയറിയ ആ സിനിമയുടെ ഭാഗത്ത് നിന്നുള്ളവര്‍ അത് ശ്രദ്ധിച്ചുമില്ല. ആ ടീമിന്റെ കൂടെ ഇദ്ദേഹത്തെ ആരും ആ സമയത്ത് സ്റ്റേജിലേക്ക് വിളിച്ചുമില്ല. അത് സംഘാടകരുടെ തന്നെ വീഴ്ചയാണ്. ആ പരിപാടിയുടെ അവതാരക എന്ന നിലയില്‍ ഞാനും അതില്‍ ക്ഷമ ചോദിക്കുന്നു. ഭയങ്കര തിരക്കുള്ള ഷോ ആയിരുന്നു അത്. ഒരുപാട് മീഡിയ ആളുകളും അവിടെ ഉണ്ടായിരുന്നു.

പെട്ടന്നാണ് ഷോ ഡയറകര്‍ എന്റെ അടുത്ത് വന്ന് ഇക്കാര്യം സൂചിപ്പിക്കുന്നത്. ആസിഫ് അലി തൊട്ടടുത്ത് ഇരിപ്പുണ്ട്, ആസിഫ് അലിയെക്കൊണ്ട് അദ്ദേഹത്തിന് പുരസ്‌കാരം കൊടുക്കൂ എന്ന് പറഞ്ഞ്, രമേഷ് നാരായണ്‍ സാറിനെ എനിക്ക് കാണിച്ചു തന്നു. പക്ഷേ പേര് അപ്പോഴും എന്നോട് പറഞ്ഞില്ല. പെട്ടന്നുണ്ടായ ആ സാഹചര്യത്തില്‍, അദ്ദേഹത്തിന്റെ പേര് എനിക്ക് അറിയാമെങ്കിലും, ഞാന്‍ വിളിക്കുന്നത് തെറ്റാണെന്ന് അറിഞ്ഞിട്ടും അങ്ങനെയായിപ്പോയി. ആ സമയത്ത് എന്നെ തിരുത്താന്‍ അവിടെ ആരും ഉണ്ടായിരുന്നില്ല. നിങ്ങള്‍ക്ക് ആ വീഡിയോ കാണുമ്പോള്‍ മനസിലാകും. സന്തോഷ് നാരായണന്‍ എന്ന് അനൗണ്‍സ് ചെയ്ത ശേഷം സൈഡിലേക്ക് നോക്കി ഞാന്‍ ചോദിക്കുന്നുണ്ട്, കൃത്യമായ പേര് പറയാന്‍. ഞാന്‍ പറഞ്ഞത് തെറ്റായിരുന്നുവെന്ന് എനിക്ക് അറിയാം. രമേഷ് നാരായണന്‍ എന്ന് ആരോ വിളിച്ചു പറഞ്ഞു, പത്ത് സെക്കന്‍ഡിന്റെ പോലും താമസമില്ലാതെ പേര് തിരുത്തി ഞാന്‍ വീണ്ടും അനൗണ്‍സ് ചെയ്തു, ‘രമേഷ് സാറിന് ആസിഫ് അലി സമ്മാനം കൊടുക്കുന്നുവെന്ന്’.

ഇവിടെ ഉയരുന്ന ഒരു ചോദ്യം, എന്തുകൊണ്ട് അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിച്ചില്ല. രമേഷ് സാറിന് കാലിന് ബുദ്ധിമുട്ടുള്ള ആളായതിനാല്‍ പടികള്‍ കയറി സ്റ്റേജിലേക്ക് വരാന്‍ സാധിക്കില്ലെന്ന് എന്നെ അറിയിച്ചിരുന്നു. ആസിഫ് അലി തൊട്ടടുത്ത് ഇരിക്കുന്നത് കണ്ടപ്പോള്‍ ഷോ ഡയറക്ടറാണ് പറഞ്ഞത്, പുരസ്‌കാരം ആസിഫ് അലിയെക്കൊണ്ട് കൊടുപ്പിക്കൂ എന്ന്. അദ്ദേഹത്തിന് നടക്കാന്‍ ബുദ്ധിമുട്ടുള്ളതു കൊണ്ടും ആസിഫ് അലി തൊട്ടടുത്ത് ഇരുന്നതു കൊണ്ടുമാണ് അങ്ങനെ പറഞ്ഞത്. അതില്‍ വേറൊന്നും ചിന്തിച്ചിട്ടില്ല. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ആസിഫ് അലി. അതുകൊണ്ട് തന്നെയാണ് ഒരു സംശയവുമില്ലാതെ ആസിഫ് അലിയെ വിളിച്ചത്. ആസിഫ് അലി മെമെന്റോയുമായി പോകുന്ന സമയത്ത് അടുത്ത ആളെ വിളിക്കുന്നതിനുള്ള പേരുകള്‍ക്കായി തയാറെടുക്കുകയാണ് ഞാനും ഷോ ഡയറക്ടറും. ഇതൊക്കെ സെക്കന്‍ഡുകളുടെ വ്യത്യാസത്തിലാണ് നടന്നുപോകുന്നത്. അടുത്ത പത്ത് സെക്കന്‍ഡില്‍ ഇരുപത് പേരുടെ പേരുകള്‍ കൃത്യമായി വിളിച്ചു തുടങ്ങണം.

ആ സമയത്ത് ഇക്കാര്യങ്ങള്‍ കൊണ്ട് തിരക്കായതിനാല്‍ താഴെ എന്താണ് നടന്നതെന്ന് ഞാന്‍ കണ്ടിട്ടില്ല. എന്നോട് ഒരുപാട് പേര്‍ ചോദിച്ചു, ജുവല്‍ അല്ലായിരുന്നോ അവതാരക, ഇതൊന്നും കണ്ടില്ലേ എന്ന്. സത്യമായും ഞാന്‍ അടുത്ത അനൗണ്‍സ്‌മെന്റിനുള്ള തയാറെടുപ്പിലായിരുന്നു. രാവിലെയാണ് ആ വീഡിയോ കാണുന്നത്. എനിക്ക് ഒരുപാട് വിഷമം തോന്നി. എന്തിനായിരിക്കും അങ്ങനെ ചെയ്തത്. ആസിഫ് അലി അതുകൊണ്ടു വന്നപ്പോള്‍ അദ്ദേഹം അറിഞ്ഞില്ല പോലും അത് തരാനായി കൊണ്ടുവന്നതാണെന്ന്. തരാനല്ലെങ്കില്‍ പിന്നെ എന്തിനാണ് സര്‍, ആ മെമെന്റോ ചിരിച്ച മുഖത്തോട് കൂടി ആസിഫ് നിങ്ങള്‍ക്ക് നേരെ നീട്ടുന്നത്. വിഷകരമായ കാഴ്ചയാണ് ഞാന്‍ കണ്ടത്. അദ്ദേഹത്തിന്റെ പേര് തെറ്റിച്ചു വിളിച്ചതിനാണ് ദേഷ്യമെങ്കില്‍ അത് എന്നോടാകാമായിരുന്നല്ലോ, എന്നെപ്പറ്റി പരാതിപ്പെടാമായിരുന്നല്ലോ. എന്തിന് ആസിഫ്.

എന്ത് തന്നെ ആയിരുന്നാലും അങ്ങനെയൊരു അവസ്ഥ അവിടെ ഉണ്ടായതില്‍ സങ്കടമുണ്ട്. രണ്ട് പേരോടും ഞാന്‍ സോറി പറയുന്നു. ഒരു അവതാരക എന്ന നിലയില്‍ ഞാന്‍ ആ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് കൈകാര്യം ചെയ്യാനുള്ള കാര്യക്ഷമത കൂടി എനിക്ക് ഉണ്ടാവണമായിരുന്നു. മോശം സംഘാടനമായിരുന്നു ആ പരിപാടിയുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. ഒരുപാട് വലിയ പ്രമുഖര്‍ വരുന്നൊരു പരിപാടിയാണ്. എല്ലാ കാര്യങ്ങളിലും കൃത്യമായ ധാരണ ഉണ്ടെങ്കില്‍ മാത്രമേ ഒരു പിഴവും കൂടാതെ അത് നടത്താന്‍ പറ്റൂ. വേദികളില്‍ സംസാരിക്കുമ്പോള്‍ ഒരാളെപ്പോലും വിഷമിപ്പിക്കാതെ വളരെ ചിന്തിച്ച് സെന്‍സിബിള്‍ ആയി സംസാരിക്കാന്‍ ശ്രമിക്കുന്ന ആളാണ് ഞാന്‍. നേരിട്ട് സാക്ഷിയല്ലെങ്കില്‍ പോലും അറിഞ്ഞപ്പോള്‍ ഒരുപാട് സങ്കടം തോന്നി.

എല്ലാവരോടും പറയാനുള്ളത് ഇത് മാത്രമാണ്. ആ സമയത്ത് ആസിഫിനെ കൊണ്ട് കൊടുപ്പിച്ചത്, ആസിഫിനോടുള്ള ഇഷ്ടം കൊണ്ടുമാത്രമാണ്. വേറൊന്നും ആലോചിച്ചിട്ടുമില്ല അതില്‍ ഒരു വലിപ്പച്ചെറുപ്പവും നോക്കിയിട്ടില്ല. അത് അങ്ങനെ കണ്ടിട്ടുണ്ടെങ്കില്‍ വളരെ ദുഃഖകരമാണ്. അദ്ദേഹത്തെ സ്റ്റേജിലേക്ക് വിളിക്കാതിരുന്നത് സംഘാടകരുടെ പ്ലാനിങില്‍ പറ്റിയ പിഴവാണ്. അതില്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു. ആസിഫിനോട് ഒരുപാട് ഒരുപാട് സ്‌നേഹം. അങ്ങനെയൊരു വേദന അനുഭവിക്കാന്‍ തക്കതൊന്നും ആസിഫ് ചെയ്തിട്ടില്ല. എല്ലാവരുടെയും മുന്നില്‍വച്ച് അവഗണിക്കപ്പെട്ടതില്‍ ഒത്തിരി വിഷമമുണ്ട്. ഉള്ളില്‍ നിന്നും ക്ഷമ ചോദിക്കുന്നു. ഈ സംഭവം നടന്നിട്ട് ഇത്ര സമയം കഴിഞ്ഞിട്ടാണ് ഇങ്ങനെ മറുപടി പറയുന്നതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.

എനിക്ക് ഇതിന്റെ വസ്തുതകള്‍ അറിയണമായിരുന്നു. എന്റെ കാഴ്ചപ്പാട് കൃത്യമായിരിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. ഇതില്‍ ഞാന്‍ പലരെയും വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചു. വീഡിയോ ഒരുപാട് കണ്ടു. അതിനു ശേഷമാണ് ഈ മറുപടി തരുന്നത്. ആരെയും ദ്രോഹിക്കണമെന്ന് കരുതി ഒന്നും ചെയ്തിട്ടില്ല. ഇങ്ങനെയുളള ലൈവ് ഷോ പരിപാടികളില്‍ വരുന്ന ഒരു വ്യക്തിയെപ്പോലും വേദനിപ്പിക്കരുത്, അവഹേളിക്കരുത്, വെറുപ്പിക്കരുത് എന്ന് നിര്‍ബന്ധബുദ്ധിയോട് കൂടി ചിന്തിക്കുന്ന ആളാണ് ഞാന്‍. ഇതിനു മുമ്പ് ഒരിക്കലും ഇതുപോലുള്ള പിഴവുകള്‍ വന്നിട്ടില്ല. അബദ്ധങ്ങള്‍ പറ്റും, അവതരണം അത്ര എളുപ്പമുള്ള പണിയല്ല.

എന്നിരുന്നാല്‍ പോലും ഏത് സ്റ്റേജില്‍ കയറുമ്പോഴും പ്രാര്‍ഥിച്ചാണ് കയറുന്നത്, എന്റെ നാവില്‍ നിന്നും അപകടമൊന്നും വീഴരുതെന്ന്. എന്നാലും ചിലപ്പോള്‍ സംഭവിക്കും. ഇഷ്ടംപോലെ തെറ്റുകള്‍ പറ്റും. എന്ത് കാര്യമാണ് ചൊടിപ്പിച്ചതെങ്കിലും ആസിഫ് അലിയോട് അവഗണന കാണിക്കരുതായിരുന്നു. അത് ആ വീഡിയോയില്‍ വളരെ വ്യക്തമാണ്. എനിക്ക് അദ്ദേഹത്തിന്റെ പാട്ടുകളൊക്കെ വളരെ ഇഷ്ടമാണ്. പക്ഷേ ഈ ചെയ്തതിനെ ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. ഒരു മനുഷ്യനെ വല്ലാത്തൊരു വേദനയുടെ അവസ്ഥയില്‍ നിര്‍ത്തി. ആ നിമിഷത്തില്‍ എനിക്ക് ഇടപെടാന്‍ പറ്റിയില്ല എന്നതില്‍ വ്യക്തിപരമായി ഏറെ വിഷമമുണ്ട്. അത് കണ്ടിരുന്നെങ്കില്‍ ഒരു സംസാരം കൊണ്ടുപോലും അത് അവിടെ ക്ലിയര്‍ ചെയ്യാമായിരുന്നു. ആസിഫിനെ അങ്ങനെയൊരു അവസ്ഥയില്‍ എത്തിക്കാതിരിക്കാന്‍ പറ്റുമായിരുന്നു.

ഇതൊരിക്കലും നടന്നതിനെ ന്യായീകരിക്കുകയല്ല. നടന്നത് എന്തൊക്കെയെന്നും ആ സാഹചര്യമെന്തെന്നും വ്യക്തമാക്കി തന്നു എന്നു മാത്രം. എനിക്കു മനസ്സിലായതും എന്റെ ഭാഗത്തുനിന്നും സംഘാടകരുടെ ഭാഗത്തുനിന്നുമുണ്ടായ വീഴ്ചകളുമൊക്കെയാണ് ഞാന്‍ ഇവിടെ പറഞ്ഞത്. അബദ്ധങ്ങളും തെറ്റുകളും പറ്റും, കുറവുകളുണ്ടാകും, ക്ഷമ പറയാന്‍ പഠിക്കുക, നമ്മുടെ വീഴ്ചകളെ അംഗീകരിക്കുക, വീണ്ടും പരിശ്രമിച്ചു മുന്നോട്ടുപോകുക. കരുണയുള്ളവര്‍ ആയിരിക്കുക, നമ്മളെല്ലാവരും ഒരുപോലെ തന്നെയാണ്.

Tags: Malayalam MovieAsif ALILatest newsRamesh NarayananJewel Mary
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വേദിയിൽ ഭാരത് മാതാ കീ ജയ് വിളിച്ച് മോഹൻലാൽ

Entertainment

42ാം വയസിൽ ഹൃദയാഘാതം : നടിയും മോഡലുമായ ഷെഫാലി ജരിവാല അന്തരിച്ചു

Entertainment

ആ പറഞ്ഞത് ലാലേട്ടന് ഇഷ്ടപ്പെട്ടില്ല’, ബൈജുവിനെ മോഹൻലാൽ പറപ്പിച്ചോ? അമ്മ യോഗത്തിൽ സംഭവിച്ചത് ഇതാണ്

Entertainment

ഉടുമ്പൻചോല വിഷനിലെ “മെമ്മറി ബ്ലൂസ്” ഗാനത്തിന്റെ ലിറിക്കൽ വീഡിയോ റിലീസായി

Entertainment

കാടിറങ്ങി ഒറ്റക്കൊമ്പൻ; ശ്രീ ഗോകുലം മൂവീസ് – സുരേഷ് ഗോപി ചിത്രം ‘ജന്മദിന സ്പെഷ്യൽ’ പോസ്റ്റർ പുറത്ത്

പുതിയ വാര്‍ത്തകള്‍

മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ മുടങ്ങിയതായി അറിവില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്, എഫ് ബി പോസ്റ്റില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന് ഡോ. ഹാരിസ് ചിറക്കല്‍

പ്രധാനമന്ത്രിയുമായി ബഹിരാകാശത്ത് നിന്നും സംസാരിച്ച് ശുഭാംശു ശുക്ല; താങ്കള്‍ ഇന്ത്യക്കാരുടെ ഹൃദയത്തിലാണെന്ന് മോദി

തിരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്ന് ആരോപണം ; രാഹുൽ നേരിട്ട് വരണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ : പോകാൻ തയ്യാറാകാതെ രാഹുൽ

സുവേന്ദു അധികാരി (വലത്ത്) ദിഘ ജഗന്നാഥക്ഷേത്രത്തിലെ രഥയാത്ര (നടുവില്‍) മുസ്ലിം മതപ്രാര്‍ത്ഥനാച്ചടങ്ങില്‍ മമത (ഇടത്ത്)

മമതയുടെ ഹലാല്‍ പ്രസാദം; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മമതയുടെ ഹിന്ദുപ്രീണനത്തെ പൊളിച്ചടുക്കി ബിജെപിയും സുവേന്ദു അധികാരിയും

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

ജനിച്ചു വളർന്ന വിശ്വാസങ്ങളെ നെഞ്ചോട് ചേർത്ത് അദാനി : ജഗന്നാഥഭഗവാനെ വന്ദിച്ച് രഥയാത്രയിൽ പങ്കാളിയായി

പാകിസ്ഥന്റെ താളത്തിന് തുള്ളുന്ന ഒരു കോടതിക്കും ഇന്ത്യയുടെ  അവകാശങ്ങളിൽ കൈകടത്താൻ അവകാശമില്ല ; ആർബിട്രേഷൻ കോടതി നിയമവിരുദ്ധമെന്ന് ഇന്ത്യ

അസമിൽ അനധികൃതമായി താമസിച്ചിരുന്ന 30,000 ത്തോളം ബംഗ്ലാദേശികളെ കാണാതായി ; മറ്റ് സംസ്ഥാനങ്ങളിലേയ്‌ക്ക് കടന്നുവെന്ന് സംശയം

എന്റെ കുടുംബം കടുത്ത ഹിന്ദു മത വിശ്വാസികൾ : പതിവായി ക്ഷേത്രത്തില്‍ പോകും ; ഉഷ വാൻസ്

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയിരിക്കുന്ന എല്ലാ ക്ഷേത്രങ്ങളും  7 ദിവസത്തിനുള്ളിൽ തിരികെ നൽകണം ; മുന്നറിയിപ്പ് നൽകി ബംഗ്ലാദേശിലെ ഹിന്ദു വിശ്വാസികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies