Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കള്ളന്‍ ഷാനവാസ് ഖാനെ പിടിക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടി; പോലീസില്‍ ജോലി നല്‍കാെമന്ന് ഉറപ്പ് ബാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2024, 08:27 am IST
in Kerala

സുനില്‍ തളിയില്‍

തിരുവനന്തപുരം: കള്ളനെ പിടിക്കാന്‍ ആമയിഴഞ്ചാന്‍ തോട്ടില്‍ ചാടി ഹീറോ ആയ രാമചന്ദ്രനെ തലസ്ഥാനവാസികള്‍ അത്ര പെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല. 2009 നവംബറിലാണ് സംഭവം നടന്നത്. വൈകിട്ട് 5 മണി സമയം. രാമചന്ദ്രന്‍ ട്രാഫിക് വാര്‍ഡനായി കിഴക്കേകോട്ടയില്‍ ജോലി ചെയ്യുകയായിരുന്നു. അപ്പോഴാണ് ഒരു സ്ത്രീയുടെ നിലവിളി കേട്ടത്. അവരുടെ മാലപൊട്ടിക്കാന്‍ ഒരു കള്ളന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ നിലവിളിച്ചത്. രാമചന്ദ്രന്‍ ഓടി അവരുടെ അടുത്തെത്തി.

ട്രാഫിക് വാര്‍ഡന്റെ യൂണിഫോമിലായിരുന്ന രാമചന്ദ്രനെ കണ്ട് കള്ളന്‍ ഓടി. രാമചന്ദ്രനും കൂടെ ഓടി. കണ്ടുനിന്നവരും ഒപ്പം കൂടി. തന്റെ പിന്നാലെ ഒരു ജനക്കൂട്ടം ഓടി വരുന്നത് കണ്ടകള്ളന്‍ പഴവങ്ങാടിയിലെ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എടുത്തുചാടി. മലിനജലമൊഴുകുന്ന തോട്ടില്‍ ആരും ചാടില്ലെന്ന വിശ്വാസത്തിലാണ് കള്ളന്‍ തോട്ടിലേക്ക് ചാടിയത്. കള്ളന്‍ തോട്ടിലേക്ക് ചാടിയപ്പോള്‍ പിന്നാലെ വന്ന ജനക്കൂട്ടം ഒന്നറച്ചു. എന്നാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ രാമചന്ദ്രന്‍ ആമയിഴഞ്ചാന്‍ തോട്ടിലേക്ക് എടുത്തു ചാടുകയായിരുന്നു.

രാമചന്ദ്രന്‍ തോട്ടില്‍ ചാടിയത് കണ്ടകള്ളന്‍ നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ചു. രാമചന്ദ്രന്‍ വിട്ടില്ല, കൂടെ നീന്തി കള്ളനെ കീഴടക്കി പോലീസില്‍ ഏല്‍പ്പിച്ചു. തിരുവല്ലം മന്നം നഗര്‍ കല്ലടഹില്‍ ഹൗസില്‍ ഷാനവാസ് ഖാന്‍ ആയിരുന്നു ആ കള്ളന്‍. ഇയാളെ പിടികൂടിയപ്പോള്‍ കരകുളം ചെക്കക്കോണം എട്ടാം മൈലില്‍ സജീവനും കൂടെയുണ്ടാായിരുന്നതായി മനസ്സിലാക്കിയ പോലീസ് അയാളെയും പിടികൂടി.
മോഷ്ടാവിനെയോ പിടിച്ചുപറിക്കാരനെയോ തന്റെ കണ്‍വെട്ടത്ത് കണ്ടാല്‍ രാമചന്ദ്രന്‍ വിടില്ല ഓടിച്ചിട്ട് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കും. അതോടെ രാമചന്ദ്രന്‍ ജനങ്ങളുടെ ഹീറോയായി. കള്ളന്‍മാരുടെയും പിടിച്ചുപറിക്കാരുടെയും പേടിസ്വപ്നവും. ഒരിക്കല്‍ രാമചന്ദ്രന്‍ ഡ്യൂട്ടിക്കായി കിഴക്കേകോട്ടയിലേക്ക് വരികയായിരുന്നു. അപ്പോഴാണ് ബിഗ്ബസാറിന് സമീപം പഞ്ചാബ് സ്വദേശിനികളായ രണ്ട് യുവതികളെ ഒരാള്‍ ശല്യം ചെയ്യുന്നത് കണ്ടത്. യുവതികള്‍ ബഹളം വച്ചതോടെ അയാള്‍ ഓടി. ബൈക്കില്‍ നിന്നിറങ്ങി രാമചന്ദ്രന്‍ കൂടെയോടി അര കിലോമീറ്റര്‍ അകലെ ഓവര്‍ബ്രിഡ്ജിന് സമീപം വച്ച് പിടികൂടി. നാലാഞ്ചിറ സ്വദേശിയായ സുനില്‍ദാസ് എന്ന ഗുണ്ടയെയാണ് രാമചന്ദ്രന്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. ഈ സംഭവങ്ങള്‍ നടക്കുമ്പോള്‍ 21 വയസ്സായിരുന്നു രാമചന്ദ്രന്. അന്നത്തെ കമ്മീഷണര്‍ മനോജ് എബ്രഹാമാണ് രാമചന്ദ്രനെ ട്രാഫിക് വാര്‍ഡനായി തിരഞ്ഞെടുത്തത്.
പോലീസ് സേനയില്‍ ചേരണമെന്നതായിരുന്നു രാമചന്ദ്രന്റെ ആഗ്രഹം. രാമചന്ദ്രന്റെ വീരസാഹസിക കഥകള്‍ കേട്ടറിഞ്ഞ ഭരണനേതൃത്വം പോലീസില്‍ ജോലി നല്‍കാമെന്ന് ഉറപ്പും നല്‍കിയിരുന്നു. ഇന്ന് രാമചന്ദ്രന് 35 വയസ് കഴിഞ്ഞു. സര്‍ക്കാരുകള്‍ മാറിമാറി വന്നു. രാമചന്ദ്രന് നല്‍കിയ ഉറപ്പ് പാലിക്കപ്പെട്ടില്ല. ഇപ്പോഴും രാമചന്ദ്രന്‍ ട്രാഫിക് വാര്‍ഡനായി ജോലി ചെയ്യുന്നു. കരമന തളിയല്‍ സത്യാനഗറിലാണ് രാമചന്ദ്രന്റെ താമസം.

 

Tags: Amayizhanchan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമയിഴഞ്ചാന്‍ തോട്ടിലെ ശുചീകരണത്തിനിടെ മരിച്ച ജോയിയുടെ അമ്മയ്‌ക്ക് വീട് വച്ച് നല്‍കും, കോര്‍പറേഷന്‍ നല്‍കിയ ശുപാര്‍ശയ്‌ക്ക് സര്‍ക്കാര്‍ അനുമതി

Kerala

ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കുന്നതിനിടെ മരിച്ച ജോയിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ കൈമാറി

Kerala

ആമയിഴഞ്ചാന്‍ തോട്ടില്‍ തൊഴിലാളി മരിച്ച സംഭവത്തില്‍; റെയില്‍വേയ്‌ക്ക് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

Kerala

മാലിന്യം തോട്ടില്‍ തള്ളുന്നത് ആളുകളെ കൊല്ലുന്നതിന് തുല്യം: ഹൈക്കോടതി

Kerala

ശുചീകരണത്തൊഴിലാളി ജോയിയുടെ മരണം; റെയില്‍വേയ്‌ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.