Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മോദി ഒരു മാസത്തില്‍ നിലംപൊത്തുമെന്ന് ലാലു യാദവും മമത ബാനര്‍ജിയും; രാജ്യത്ത് അസമാധാനം പടര്‍ത്താന്‍ എന്ത് രഹസ്യ അജണ്ടയാണ് തയ്യാറാവുന്നത്?

ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യം ഇതാണ്:"മോദി സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ താഴെ വീഴും". എന്ത് ഗൂഢപദ്ധതികളാണ് അവര്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുക്കുന്നത് ?

Janmabhumi Online by Janmabhumi Online
Jul 13, 2024, 08:00 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

ന്യൂദല്‍ഹി: ഇന്‍ഡി സഖ്യം ഇപ്പോള്‍ ചങ്ങലപൊട്ടിച്ച നായയെപ്പോലെയാണ്. അധികാരം കിട്ടാതായതോടെ അവര്‍ വിറളി പിടിച്ചിരിക്കുകയാണ്.

മൂന്നാമതും സഖ്യകക്ഷികളുടെ പിന്തുണയോടെയാണെങ്കിലും മോദി അധികാരത്തില്‍ വന്നിരിക്കുന്നു. പക്ഷെ ഈയിടെ ലാലുപ്രസാദ് യാദവും മമത ബാനര്‍ജിയും തുടര്‍ച്ചയായി പറയുന്ന ഒരു കാര്യം ഇതാണ്:”മോദി സര്‍ക്കാര്‍ ഒരു മാസത്തിനുള്ളില്‍ താഴെ വീഴും”. എന്ത് ഗൂഢപദ്ധതികളാണ് അവര്‍ മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഒരുക്കുന്നത് ?- ഈ ചോദ്യം രാഷ്‌ട്രീയ വൃത്തങ്ങളില്‍ കറങ്ങി നടക്കുകയാണ്. രാഹുല്‍, തേജസ്വി യാദവ്, അഖിലേഷ് യാദവ്, മമത ബാനര്‍ജി, ശരത് പവാര്‍, സ്റ്റാലിന്‍- പ്രതിപക്ഷത്തെ അധികാരം നഷ്ടപ്പെട്ട ഇവര്‍ ഭ്രാന്തിന്റെ വക്കിലാണ്. എന്ത് വിഷമുള്ള അമ്പെയ്തും കാര്യം സാധിക്കാന്‍ നോക്കുന്നവരാണ്.

ഈയിടെ നീറ്റ് പരീക്ഷപേപ്പര്‍ ചോര്‍ന്ന വിവാദം പ്രതിപക്ഷം വലിയ രാഷ്‌ട്രീയ പ്രശ്നമായി ഉയര്‍ത്തിക്കൊണ്ടുവന്നിരുന്നു. എന്നാല്‍ സിബിഐ അതിവേഗം അന്വേഷണം മുന്നേറ്റി പ്രതികളെ അറസ്റ്റ് ചെയ്തുതുടങ്ങിയതോടെ പ്രതിപക്ഷവും നടുങ്ങിയിരിക്കുകയാണ്. വന്‍ഗൂഢാലോചന ഈ നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നിലുള്ളതായാണ് പുതിയ സൂചനകള്‍ പുറത്തുവരുന്നത്. ഒരു രാഷ്‌ട്രീയ ഗൂഢാലോചന ഇതിന് പിന്നിലില്ലേ എന്നും സംശയവും ഇല്ലാതില്ല.

ശാന്തമായിക്കൊണ്ടിരുന്ന മണിപ്പൂരിനെ ആളിക്കത്തിക്കാന്‍ ഈയിടെ രാഹുല്‍ ഗാന്ധി അവിടം സന്ദര്‍ശിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പുകള്‍ സന്ദര്‍ശിച്ച് രാഹുലിന്റെ വീഡിയോ പരസ്യ ടീം പല രീതിയിലും അഭയാര്‍ത്ഥികളുടെ ദുഖം പകര്‍ത്തിയിരിക്കുന്നു. പ്രശ്ന പരിഹാരത്തിനല്ല, ആളിക്കത്തിക്കാന്‍ തന്നെയാണ് ശ്രമം എന്നുറപ്പ്. മിസോറാം ഒരിയ്‌ക്കല്‍ ഏറ്റവും മനോഹരമായ സംസ്ഥാനമായിരുന്നു എന്നും ഇവിടെ സംഭവിക്കുന്ന രീതിയിലുള്ള ദുരിതങ്ങള്‍ ഇന്ത്യയുടെ മറ്റൊരു ഭാഗത്തുമില്ലെന്നും രീതിയിലുള്ള നുണകളാണ് രാഹുല്‍ പങ്കുവെയ്‌ക്കുന്നത്. ഇതിന് പിന്നില്‍ മോദി ഭരണം അട്ടിമറിക്കാനുള്ള വിദേശ എന്‍ജിഒകളുടെ അജണ്ടയുണ്ടെന്ന് വ്യക്തമാണ്. അവരുടെ ഇന്ത്യയിലെ പ്രതിനിധികള്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ഈ നുണകള്‍ പ്രചരിപ്പിക്കാന്‍ പോകുന്നത്.

ഇനി അടുത്ത എന്ത് സാമൂഹ്യപ്രശ്നമാണ് പ്രതിപക്ഷം സൃഷ്ടിക്കാന്‍ പോകുന്നത്? ഭരണത്തെ അട്ടിമറിക്കാന്‍ എന്ത് ഗൂഢാലോചനയാണ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്നത്? പട്ടാളത്തിന്റെ മനോവീര്യം തകര്‍ക്കാനും ഉള്ളില്‍ ഛിദ്രമുണ്ടാക്കാനും കുറച്ചുകാലമായി പ്രതിപക്ഷം ശ്രമിക്കുന്നു. അതില്‍ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അഗ്നിവീര്‍ പ്രശ്നം. അത് വേണ്ടത്ര ക്ലച്ച് പിടിച്ചില്ല.

ഉത്തര്‍പ്രദേശിലെ ഭോലെ ബാബയുടെ ആശ്രമത്തില്‍ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 112 പേര്‍ കൊല്ലപ്പെട്ടു. ഈ തിരക്ക് കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ശ്വാസം മുട്ടലുണ്ടാക്കാന്‍ ചിലര്‍ സ്പ്രേ അടിച്ചതായും പറയുന്നു. അവിടെ കുറച്ചുനാള്‍ മുന്‍പ് അഖിലേഷ് യാദവ് സന്ദര്‍ശിച്ച് ഭോലെ ബാബയെ എന്നെന്നും ജനങ്ങള്‍ ഓര്‍ക്കാന്‍ ഇടവരുമെന്ന് ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഈ വാക്കുകള്‍ അറംപറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ അഖിലേഷ് യാദവിനെതിരെ കഠിനമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതും വലിയ തോതില്‍ ആശങ്ക ഉളവാക്കുന്നു.

കശ്മീരില്‍ ഈയിടെ വീണ്ടും ഭീകരവാദ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ഇതിന് പിന്നിലും ചില ദുഷ്ടശക്തികളുടെ കൈ ആരോപിക്കുന്നു. ജൂണ്‍ 9ന് ശേഷം നാല് തീവ്രവാദ ആക്രമണങ്ങള്‍ നടന്നു. റിയാസിയിലേക്ക് തീര്‍ത്ഥാടകരെ കയറ്റിക്കൊണ്ടുപോകുന്ന ബസിന് നേരെയും ആക്രമണമുണ്ടായി. നേരത്തെ കശ്മീര്‍ താഴ്വരയില്‍ മാത്രമായിരുന്നു പണ്ട് തീവ്രവാദി ആക്രമണം നടന്നിരുന്നത്. എന്നാല്‍ ഇവിടെ സൈന്യം ജാഗ്രതയോടെ ഇരിക്കുന്നതിനാല്‍, ഇപ്പോള്‍ ജമ്മുവിലാണ് പാക് തീവ്രവാദികള്‍ ആക്രമണം കേന്ദ്രീകരിക്കുന്നത്. ഈ വര്‍ധിച്ചുവരുന്ന ആക്രമണം ആരുടെ അജണ്ടയാണ് എന്ന ചോദ്യം ബാക്കിയാവുന്നു.

കൂടെക്കൂടെ രാജ്യത്തിന്റെ പലഭാഗത്തും തീപ്പിടത്തവും തീവണ്ടിയപകടവും നടക്കുന്നതിന് പിന്നിലും ആശങ്കയുണ്ട്. ചില അട്ടിമറിപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി രഹസ്യപ്പൊലീസ് താക്കീത് നല്‍കിവരുന്നുണ്ട്. ഈയിടെ പുരി ജഗന്നാഥക്ഷേത്രത്തില്‍ ഉത്സവത്തിനിടയില്‍ ഉണ്ടായ തിക്കും തിരക്കും കൃത്രിമമായി സൃഷ്ടിക്കപ്പെട്ടതാണോ എന്ന് അന്വേഷിക്കുന്നുണ്ട്. അവിടെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ സജീവമായ ഇടപടെലുണ്ടായതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോയില്ല.

എന്തായാലും എന്തൊക്കെ ഗൂഢാലോചനകളാണ് രഹസ്യമായി നടക്കുന്നത് എന്ന ആശങ്കയില്‍ കൂടുതല്‍ ജാഗരൂകരാണ രഹസ്യപ്പൊലീസും സൈന്യവും.

Tags: Modi govtLalu prasad yadavAkhilesh Yadavsubversive activitiesdestablising governmentRahul GandhimizoramKashmir
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വയനാട്ടിൽ രാഹുലും പ്രിയങ്കയും വിജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് വാങ്ങി: എം വി ഗോവിന്ദന്‍

India

ഇന്ത്യയുമായി കശ്മീർ വിഷയം ചർച്ച ചെയ്യാൻ സഹായിക്കണം ; സൗദി അറേബ്യയ്‌ക്ക് മുന്നിൽ അപേക്ഷയുമായി ഷഹബാസ് ഷെരീഫ്

പ്രകാശ് ദഡ് ലാനി (വലത്ത്) രാഹുല്‍ ഗാന്ധി ടെക്നീഷ്യന്‍മാരോട് സംസാരിക്കുന്നു (ഇടത്ത്)
India

മോദിയുടെ മെയ്‌ക്ക് ഇന്‍ ഇന്ത്യയെ കുറ്റപ്പെടുത്താന്‍ വന്ന രാഹുല്‍ ഗാന്ധിക്ക് കണക്കിന് കൊടുത്ത് പ്രകാശ് ദഡ് ലാനി;രാഹുല്‍ ഗാന്ധീ, ഇന്ത്യ മാറുകയാണ്

India

ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ചർച്ചകൾ നടത്തണം : ആർട്ടിക്കിൾ 370 ഉടൻ പുനഃസ്ഥാപിക്കണം ; നിർദേശവുമായി എം എ ബേബി

Editorial

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

പുതിയ വാര്‍ത്തകള്‍

സർക്കാർ സമ്മർദ്ദം ഫലം കണ്ടില്ല; ഡിജിപി പട്ടികയിൽ നിന്നും എം.ആർ അജിത് കുമാർ പുറത്ത്, ചുരുക്കപ്പട്ടികയിൽ മൂന്നു പേർ

ദേശവിരുദ്ധ പ്രവർത്തനത്തിനെതിരെ വിവരം കൈമാറാനും ഭയം; നീതീന്യായപരിപാലകർ പോലും ഹിറ്റ് ലിസ്റ്റിൽ, കേരളത്തിൽ അതിരൂക്ഷ സാഹചര്യം: എൻ.ഹരി

കാലികപ്രസക്തമായ വിഷയം ചർച്ച ചെയ്യുന്ന ‘ആലി’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു; ജീവൻ നിലനിർത്തുന്നത് വിവിധ യന്ത്രങ്ങളുടെ സഹായത്തോടെ

കോഴിക്കോട് സാമൂതിരി കെ.സി.രാമചന്ദ്രൻ രാജ അന്തരിച്ചു

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies