Monday, June 30, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ജനാധിപത്യക്കശാപ്പിന്റെ ഓര്‍മദിനം

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Jul 12, 2024, 10:05 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

അമ്പതുവര്‍ഷംമുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടി ‘ആഘോഷി’ച്ചത് രാജ്യം അനുസ്മരിക്കാന്‍ തീരുമാനിച്ചപ്പോള്‍ ചരിത്രത്തിന്റെ അലമാരകളില്‍നിന്ന് അസ്ഥികൂടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തേക്കെടുക്കുക കൂടിയാണ്. ജനാധിപത്യത്തിന്റെ കൂട്ടക്കശാപ്പും ഭരണഘടനയുടെ കഴുത്തിറുക്കലും നടത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയേയും അവരെ പിന്തുണയ്‌ക്കുന്നവരേയും പുതിയ തലമുറയ്‌ക്കുമുന്നില്‍ നിര്‍ത്താന്‍ അവസരമൊരുക്കുകയാണ്.

1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയായിരുന്നു അത് സംഭവിച്ചത്; ഭാരതത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഇന്ദിരാഗാന്ധിയാണ് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് എന്ന ജനാധിപത്യപ്രക്രിയയില്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് അലഹബാദ് ഹൈക്കോടതി, 1971ല്‍ ഇന്ദിര വിജയിച്ച തെരഞ്ഞെടുപ്പുഫലം റദ്ദാക്കി, ആറു വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന സ്ഥാനങ്ങളില്‍ വിലക്കും പ്രഖ്യാപിച്ചു. അതിനെ മറികടക്കാനായിരുന്നു ഭരണഘടനയെ ദുരുപയോഗിച്ച്, ഭരണഘടനതന്നെ റദ്ദാക്കിയുള്ള തീരുമാനം അവര്‍ കൈക്കൊണ്ടത്. ഒരു ഏകാധിപതി, സ്വേച്ഛാധിപതികൂടിയായി, അവരില്‍ അധികാരക്കൊതികൂടി ആവേശിച്ചപ്പോഴുണ്ടായ ചരിത്രപരമായ ദുരന്തമായിരുന്നു അത്.

ജനങ്ങള്‍ തെരഞ്ഞെടുത്ത പാര്‍ലമെന്റിനെ, നിയമം വ്യാഖ്യാനിക്കുന്ന സുപ്രീംകോടതിയെ, രാജ്യവികസനത്തിന്റെ ആധാരമായ ഭരണ നിര്‍വഹണ സംവിധാനത്തെ ജനാധിപത്യത്തിന്റെ നാലാംതൂണായ വാര്‍ത്താ മാധ്യമങ്ങളെ, അങ്ങനെ ഭരണഘടനയെ ആകെത്തന്നെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി, അവരുടെയും പാര്‍ട്ടിയുടെയും കൈയാളായി നിന്ന രാഷ്‌ട്രപതിയിലൂടെ മരവിപ്പിച്ചുകളഞ്ഞു.

പ്രതിപക്ഷത്തെയല്ല, എതിര്‍പക്ഷത്തെയാകെ അവര്‍ അടിച്ചമര്‍ത്തി. രാഷ്‌ട്രീയപ്പാര്‍ട്ടിയല്ലാത്ത രാഷ്‌ട്രീയ സ്വയംസേവക സംഘത്തെയാണ് ആദ്യം ഇന്ദിര നിരോധിച്ചത്. ജൂലൈ നാലിനായിരുന്നു നിരോധിച്ചത്. ആര്‍എസ്എസ് സര്‍സംഘചാലക് ബാലാ സാഹേബ് ദേവറസിനെ പക്ഷേ ജൂണ്‍30 നുതന്നെ നാഗ്പുര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇന്ദിരാഭരണത്തിലെ അഴിമതിക്കെതിരേ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി നടന്ന പ്രക്ഷോഭം സ്വേച്ഛാഭരണത്തിന് ഭീഷണിയാകുന്നത് ഇന്ദിര മനസിലാക്കിയിരുന്നു; അതിന്റെ പിന്നിലെ യഥാര്‍ത്ഥ ശക്തികളേയും. പിന്നാലെ എതിര്‍പക്ഷ കക്ഷികളെ. നേതാക്കളെ കരുതല്‍ തടങ്കലുകളിലാക്കി. എതിര്‍ത്ത അണികളെ അടിച്ചമര്‍ത്തി, ജയിലിലാക്കി, അവിടെയും തല്ലിയൊതുക്കി. ഒളിവില്‍പോയി ജനാധിപത്യത്തിനുവേണ്ടി പ്രവര്‍ത്തിച്ച നേതാക്കളെ പിടിക്കാനുള്ള രഹസ്യം ചോര്‍ത്താനായിരുന്നു മര്‍ദ്ദനം; വിഫലമായ ശ്രമങ്ങള്‍. ‘ജനാധിപത്യം പുനഃസ്ഥാപിക്കപ്പെടുംവരെ സംഘ പ്രവര്‍ത്തകര്‍ക്ക് വിശ്രമമില്ല’ എന്ന സര്‍സംഘചാലകന്റെ വാക്കുകള്‍ കേട്ട ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ജീവന്‍ നല്കാന്‍ തയാറായി ഇറങ്ങിയപ്പോള്‍ മര്‍ദ്ദന യന്ത്രങ്ങളായ പോലീസ് സേനയും നിസഹായമായി.

കോണ്‍ഗ്രസുകാര്‍ രാജ്യവ്യാപകമായി ആര്‍എസ്എസ്-ജനസംഘം പ്രവര്‍ത്തകരെ ഒറ്റുകൊടുത്തു. തുടക്കത്തില്‍ സമരമുഖത്ത് ചെറുക്കാനിറങ്ങിയ കമ്യൂണിസ്റ്റുകള്‍ ഇന്ദിരയുടെ സ്തുതിപാടി. സിപിഐക്കാര്‍ കോണ്‍ഗ്രസിന്റെ വലംകൈയായി. അറസ്റ്റിലായ സിപിഎമ്മുകള്‍ ആദ്യ വര്‍ഷം കഴിഞ്ഞപ്പോള്‍ മോചിതരായി. മാധ്യമങ്ങളുടെ വായടപ്പിച്ചു. ജന്മഭൂമി ഉള്‍പ്പെടെ പല പത്രങ്ങള്‍ അടച്ചുപൂട്ടി. ജന്മഭൂമി പത്രാധിപര്‍, മാനേജര്‍, ലേഖകര്‍ ജയിലിലായി. പക്ഷേ ‘കുരുക്ഷേത്ര’വും ‘സുദര്‍ശന’വും വഴി ശരിയായ വാര്‍ത്തകള്‍ ജനങ്ങളില്‍ എത്തിക്കാന്‍ ഒളിപ്രവര്‍ത്തനങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തി. സംഘടനാ പ്രവര്‍ത്തനം സജീവമായി നടന്നു. കേരളത്തിലായിരുന്നു ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് സഹന സമരം ഏറെ നടന്നത്. അന്ന് അടിയും ഇടിയും അസാധാരണ ലോക്കപ്- ജയില്‍ ശിക്ഷകള്‍ അനുഭവിച്ച പലരും ഇന്നില്ല. ചിലര്‍ ജീവച്ഛവങ്ങളാണ്. അന്തരിച്ച വൈക്കം ഗോപകുമാറിനെപ്പോലുള്ള ആര്‍എസ്എസ് പ്രചാരകന്മാരും പ്രവര്‍ത്തകരും അനുഭവിച്ച കൊടിയ പീഡനങ്ങള്‍ വിവരണാതീതം. കൈക്കുഞ്ഞുങ്ങളുമായി സമരത്തിന് തെരുവിലറിങ്ങിയ അമ്മമാര്‍, സഹോദിമാര്‍, വിദ്യാര്‍ത്ഥികള്‍, അതിസാധാരണക്കാര്‍ എന്നിങ്ങനെ വന്‍ നിരയുണ്ടായി രാജ്യമെമ്പാടും. അത്തരം സമരങ്ങളില്‍ പങ്കെടുത്തവര്‍ നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനയെ നിര്‍ജീവമാക്കുന്നുവെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് കിട്ടിയ കനത്ത പ്രഹരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ‘ഭരണഘടനാ ഹത്യ ദിനം ആചരിക്കല്‍.’ നുണപ്രചാരണങ്ങളും ദുരാരോപണങ്ങളും ഉയര്‍ത്തിയ കോണ്‍ഗ്രസ്, അവരുടെ ദുഷ്ചെയ്തിക്ക് തക്ക ശിക്ഷ സ്വയം ഏറ്റെടുക്കുകയായിരുന്നു. അടിയന്തരാവസ്ഥ സ്വാതന്ത്ര്യലബ്ധിക്കുശേഷം നടന്ന സ്വാതന്ത്ര്യ സമരമായി പുതിയ തലമുറയും തിരിച്ചറിയാന്‍ ഇടവന്നിരിക്കുകയാണ്.

Tags: commemorationEmergenceyDemocracy Massacre
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജൂൺ 25ന് ഭരണഘടനഹത്യാ ദിനം; ഒരു വർഷം നീണ്ടുനിൽക്കുന്ന അനുസ്മരണ പരിപാടികൾ, സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര സർക്കാർ

Vicharam

അഭിപ്രായ സ്വാതന്ത്ര്യത്തെ തുറുങ്കിലടച്ചപ്പോള്‍

Vicharam

അടിയന്തരാവസ്ഥയില്‍ മാധ്യമങ്ങള്‍

Kerala

എം. പി. മന്മഥന്റെ വ്യത്യസ്ത വ്യക്തിത്വം അവിസ്മരണീയം: പി.എസ്. ശ്രീധരന്‍ പിള്ള

ഭാസ്‌കര്‍റാവു സ്മാരക സമിതി എറണാകുളം ഭാസ്‌ക്കരീയത്തില്‍ സംഘടിപ്പിച്ച ഭാസ്‌കര്‍ റാവുജി സ്മൃതി ദിനാചരണ പരിപാടിയില്‍ പി. നാരായണന്‍ അനുസ്മരണ ഭാഷണം 
നിര്‍വഹിക്കുന്നു. ഡോ.കെ.ജയപ്രസാദ് ,അഡ്വ. കെ. രാംകുമാര്‍, എം. മോഹനന്‍ സമീപം.
Kerala

ഓര്‍മകളുടെ നിറവില്‍ ഭാസ്‌കര്‍ റാവുജി അനുസ്മരണം

പുതിയ വാര്‍ത്തകള്‍

1975ല്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി (വലത്ത്)

അടിയന്തരാവസ്ഥയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി; കോണ്‍ഗ്രസിനെയും ഇന്ദിരാഗാന്ധിയെയും പേരെടുത്ത് പറയാതെ വറുത്ത് ‘മന്‍ കീ ബാത്ത്’

കെഎസ്ആര്‍ടിസി റിട്ട. സ്റ്റേഷന്‍ മാസ്റ്ററുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുക്കള്‍, ഭാര്യയുടെ ഓഹരിയില്‍ നിന്ന് ആദായമെടുത്തപ്പോള്‍ മര്‍ദ്ദനമേറ്റു

വീണ്ടും ഗ്രാമീണ ഇന്ത്യയിലെ സ്ത്രീകളുടെ ഹൃദയം തൊട്ട് മോദിയുടെ ‘മന്‍ കീ ബാത്ത്’

ബസ് സ്റ്റേഷനുകളില്‍ യൂണിയനുകളുടെ കൊടി തോരണങ്ങള്‍ കെട്ടിയാല്‍ നടപടിയെന്ന് മന്ത്രി ഗണേഷ്‌കുമാര്‍

ഡോ ഹാരിസിന്റെ വെളിപ്പെടുത്തല്‍: അന്വേഷണ സമിതിയെ നിയോഗിച്ച് ഉത്തരവ്, പ്രശ്‌നങ്ങള്‍ മന്ത്രിയുടെ ഓഫീസിനും അറിയാമെങ്കിലും നടപടിയില്ല

മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ വിമര്‍ശനം: വാര്‍ത്ത തള്ളാതെ സിപിഎം നേതാവ് പി ജയരാജന്‍

ഹെബ്രോൺ നഗരത്തിൽ ഏറ്റവും വലിയ ഹമാസ് ശൃംഖല തകർത്ത് ഇസ്രായേൽ ; 60 ഓളം ഭീകരരെ ജീവനോടെ പിടികൂടി ഇസ്രായേൽ സൈന്യം

തൃശൂരില്‍ 2 നവജാത ശിശുക്കളെയും മാതാവ് കൊലപ്പെടുത്തിയെന്ന് എഫ്‌ഐആര്‍

പാകിസ്ഥാനികൾക്ക് മുന്നിൽ , പാകിസ്ഥാന്റെ മണ്ണിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി ധരിച്ച് ബ്രിട്ടീഷ് യുവാവ്

തൃണമൂല്‍ എംപിമാരായ കല്യാണ്‍ ബാനര്‍ജി (ഇടത്ത്) മഹുവ മൊയ്ത്ര (വലത്ത്) എന്നിവര്‍.

തൃണമൂല്‍ യുവ നേതാവ് ലോകോളെജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ തൃണമൂല്‍ എംപിമാര്‍ തമ്മില്‍ വഴക്ക് മൂര്‍ച്ഛിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies