Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിം വനിതാ വിമോചനം ഇനി വിളിപ്പാടകലെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2024, 03:06 am IST
in Editorial

വിവാഹ മോചനം നേടുന്ന മുസ്ലിം സ്ത്രീകള്‍ക്ക് ജീവനാംശം ലഭിക്കാന്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെ ക്രിമിനല്‍ കേസ് നല്‍കാമെന്ന സുപ്രീംകോടതി വിധി ചരിത്രപരവും, വനിതാ വിമോചനത്തിന്റെ പാതയിലെ നാഴികക്കല്ലുമാണ്. രാജീവ് ഗാന്ധി നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന മുസ്ലിം വനിത അവകാശ സംരക്ഷണ നിയമം തള്ളിയാണ് പരമോന്നത കോടതിയുടെ രണ്ടംഗ ബെഞ്ച് സുപ്രധാനമായ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹമോചിതയായ മുസ്ലിം സ്ത്രീക്ക് ഭര്‍ത്താവ് മാസംതോറും ജീവനാംശം നല്‍കണമെന്ന ആന്ധ്ര ഹൈക്കോടതി വിധി ചോദ്യം ചെയ്യുന്ന ഹര്‍ജി തള്ളിയാണ് സുപ്രീംകോടതിയുടെ വിധി. മുത്തലാഖിലൂടെ വിവാഹ ബന്ധം വേര്‍പെടുത്തിയ മുസ്ലിം സ്ത്രീകള്‍ക്കും ജീവനാംശം ലഭിക്കാന്‍ ക്രിമിനല്‍ കേസ് നല്‍കാമെന്ന് വിധിയില്‍ പറഞ്ഞിരിക്കുന്നത് മതത്തിന്റെ പേരില്‍ മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ കാലങ്ങളായി അനുഭവിച്ചു കൊണ്ടിരുന്ന അനീതിക്കാണ് അന്ത്യം കുറിക്കുന്നത്. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി നിയമനിര്‍മാണം നടത്തിയ നരേന്ദ്രമോദി സര്‍ക്കാരിന്റെ നടപടിയെ മുന്‍കാല പ്രാബല്യത്തോടെ ഇപ്പോഴത്തെ വിധി ശരിവച്ചിരിക്കുകയാണ്.

മുസ്ലിം സ്ത്രീകള്‍ക്ക് നല്‍കുന്ന ജീവനാംശം ദാനമല്ലെന്നും, അതവരുടെ അവകാശമാണെന്നും സുപ്രീംകോടതി പറഞ്ഞിരിക്കുന്നു. 1986 ലെ മുസ്ലിം വനിത അവകാശ സംരക്ഷണ നിയമപ്രകാരമാണ് ജീവനാംശം നല്‍കേണ്ടതെന്ന വാദമാണ് കോടതി നിരസിച്ചത്. രാജ്യത്ത് നിലനില്‍ക്കേണ്ടത് വ്യക്തി നിയമമല്ലെന്നും, എല്ലാ പൗരന്മാര്‍ക്കും ബാധകമായ മതേതര നിയമമാണെന്നും വിധിന്യായത്തില്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മധ്യപ്രദേശിലെ ഷബാനോ ബീഗം എന്ന മുസ്ലിം വനിതയ്‌ക്ക് ജീവനാംശം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി റദ്ദാക്കാന്‍ കൊണ്ടുവന്ന നിയമമാണ് ഇതോടെ അസാധുവായിരിക്കുന്നത്. ചീഫ് ജസ്റ്റിസായിരുന്ന വൈ. വി. ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ ബെഞ്ചിന്റ വിധി മുസ്ലിം വ്യക്തി നിയമത്തിന് എതിരാണെന്നും, അംഗീകരിക്കില്ലെന്നും പ്രഖ്യാപിച്ച് കോണ്‍ഗ്രസിലെയും മറ്റും മുസ്ലിം നേതാക്കള്‍ രംഗത്തിറങ്ങിയപ്പോള്‍ രാജീവ് ഗാന്ധി സര്‍ക്കാര്‍ കീഴടങ്ങുകയായിരുന്നു. ബിജെപി ഒഴികെ മറ്റ് രാഷ്‌ട്രീയ പാര്‍ട്ടികള്‍ മുസ്ലിം വോട്ടുബാങ്കിനെ ഭയന്ന് നിശ്ശബ്ദത പാലിക്കുകയായിരുന്നു. ഇതിനെതിരെ കൂടിയാണ് സുപ്രീംകോടതി ശബ്ദിച്ചിരിക്കുന്നത്. ഗൃഹനാഥയായ ഭാര്യ വൈകാരികമായും മറ്റുതരത്തിലും തങ്ങളെയാണ് ആശ്രയിക്കുന്നതെന്ന സത്യം ഭര്‍ത്താക്കന്മാര്‍ തിരിച്ചറിയാറില്ലെന്നും, കുടുംബത്തില്‍ ഒരു വീട്ടമ്മയുടെ പങ്കും ത്യാഗവും പുരുഷന്മാര്‍ തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും സുപ്രീംകോടതി വിധിയിലുള്ളത് സമൂഹത്തിന്റെ, പ്രത്യേകിച്ച് മുസ്ലിം സമുദായത്തിന്റെ കണ്ണുതുറപ്പിക്കുമെന്ന് കരുതാം. സ്ത്രീകളുടെ സാമ്പത്തിക സ്ഥിരതയ്‌ക്ക് ജോയിന്റ് അക്കൗണ്ടുകള്‍ നിലനിര്‍ത്തണമെന്നും, അവര്‍ക്ക് എടിഎം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ നല്‍കണമെന്നും വിധിയില്‍ പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. വലിയ മാറ്റങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നുറപ്പാണ്.

പുതിയ സുപ്രീംകോടതി വിധിയോടെ മുസ്ലിം വ്യക്തി നിയമ വ്യവസ്ഥകള്‍ രാജ്യത്ത് ദുര്‍ബലമാവുന്നത് പുരുഷാധിപത്യപരമായ ആ സമൂഹത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നു പ്രത്യാശിക്കാം. ഭാര്യമാര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനാംശം ഉറപ്പുവരുന്ന വ്യവസ്ഥകള്‍ പ്രകാരം ക്രിമിനല്‍ കേസുകള്‍ നല്‍കാമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിയമത്തിന്റെ പിന്‍ബലത്തില്‍ വിവേചനം നിലനിര്‍ത്താനുള്ള ശ്രമം ഇനി വിലപ്പോകില്ല എന്നര്‍ത്ഥം. മുസ്ലിം സമൂഹത്തിന്റെ പിന്നാക്കാവസ്ഥയ്‌ക്ക് മുഖ്യമായ കാരണങ്ങളിലൊന്ന് മുസ്ലിം സ്ത്രീകള്‍ അനുഭവിക്കുന്ന അസ്വാതന്ത്ര്യമാണ്. മുസ്ലിം സ്ത്രീകളെ വിദ്യാഭ്യാസം ചെയ്യാന്‍ അനുവദിക്കാതെ പുരുഷാധിപത്യം നിലനിര്‍ത്തി ചൂഷണം ചെയ്തുപോരുകയായിരുന്നു. ഈ അവസ്ഥയെ പുരോഗമന വാദികളെന്നു പറയുന്നവര്‍ അനുവദിച്ചുകൊടുക്കുകയും ചെയ്തു. മുസ്ലിം സമൂഹത്തില്‍ മാറ്റം കൊണ്ടുവരേണ്ടത് അതിനുള്ളില്‍ നിന്നു തന്നെയാണെന്നും, മറ്റുള്ളവര്‍ അതിലിടപെടേണ്ടതില്ലെന്നുമുള്ള നിലപാടാണ് ഇക്കൂട്ടര്‍ സ്വീകരിച്ചത്. പ്രതിലോമപരമായ ഈ നിലപാട് മുസ്ലിം വര്‍ഗീയതയേയും മതമൗലിക വാദത്തെയും ശക്തിപ്പെടുത്തുകയായിരുന്നു. ഭര്‍ത്താക്കന്മാരെ ജയിലിലാക്കിയാല്‍ മുസ്ലിം സ്ത്രീകള്‍ക്ക് ആര് ചെലവിനു കൊടുക്കുമെന്നു ചോദിച്ചാണ് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയ നിയമത്തിനെതിരെ ചിലര്‍ രംഗത്തുവന്നത്. നിഷേധാത്മകവും സാമൂഹ്യ പുരോഗതിയെ പിന്നോട്ടു പിടിച്ചുവലിക്കുന്നതുമായ വര്‍ഗീയ പ്രീണനത്തിന് അന്ത്യം കുറിക്കുന്നതാണ് ഇപ്പോഴത്തെ സുപ്രീംകോടതി വിധി.

Tags: MuthalaqSupreme CourtMuslim Womenemancipation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Kerala

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

India

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

Kerala

ശബരിമല യുവതി പ്രവേശനം: വിശ്വാസികള്‍ അല്ലാത്തവരുടെ ഹര്‍ജി കോടതി എന്തിന് കേള്‍ക്കണമെന്ന് ജസ്റ്റിസ് നാഗരത്‌ന

Kerala

ശബരിമല യുവതീ പ്രവേശനം: 9 അംഗ ഭരണഘടനാ ബഞ്ച് രൂപീകരിച്ച് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

യുവശക്തി രാഷ്‌ട്രപുരോഗതിയുടെ മൂലധനം: അതുല്‍ ലിമയെ

ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യ; ഡെൻ്റൽ അനാട്ടമി വിഭാഗം മേധാവിക്ക് സസ്പെൻഷൻ

ആർ എസ് എസ് ആസ്ഥാനത്തെത്തി രൺവീർ സിംഗ് ; ഹെഡ്‌ഗേവാറിനും , എം.എസ്. ഗോൾവാൾക്കറിനും ആദരവ് അർപ്പിച്ചു

പാലാ ബിഷപ് ഹൗസിലെത്തി പി.സി ജോർജ്; മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു, കൊന്തയും കുരിശും നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.