ന്യൂദല്‍ഹി: മറ്റൊരു കുട്ടിക്ക് വേണ്ടി നീറ്റ് പരീക്ഷയെഴുതാന്‍ പോയ ജോധ് പൂര് എയിംസിലെ എംബിബിഎസ് വിദ്യാര്‍ത്ഥിയെ സസ്പെന്റ് ചെയ്തുബീഹാറിലെ മുസഫര്‍പൂരിലാണ് ഹുക്മാറാം ഗോദാര എന്ന പേരുള്ള ഈ എംബിബിഎസ് വിദ്യാര്‍ത്ഥി നാല് ലക്ഷം രൂപ കൈക്കൂലി വാങ്ങി രാജ് പാണ്ഡെ എന്ന വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ നീറ്റ് പരീക്ഷ എഴുതാന്‍ പോയത്.
പക്ഷെ മുസഫര്‍പൂരിലെ ഡിഎവി സ്കൂളില്‍ പരീക്ഷയെഴുതാന്‍ പോയ ഗോദാരയെ ബയോമെട്രിക് ടെസ്റ്റില്‍ പരിശോധകര് പിടികൂടി. എന്നാല്‍ മാപ്പപേക്ഷ നടത്തിയതോടെ വിട്ടയച്ചു. പക്ഷെ അതിന് ശേഷം ഇയാള്‍ ഒളിവിലാണ്. ഈയിടെ എയിംസില്‍ എംബിബിഎസ് പരീക്ഷയുണ്ടായിട്ടും അതെഴുതാന്‍ ഗോദാര ഇതുവരെയും വന്നിട്ടില്ല. ആരാണ് ഗോദാരയെ ഒളിപ്പിച്ചിരിക്കുന്നത്? ആരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ പരീക്ഷയെഴുതാന്‍ എത്തിയത്? എന്നീ ചോദ്യങ്ങള്‍ അവശേഷിക്കുന്നു. ഈ പരീക്ഷാകേന്ദ്രത്തിലെ നടത്തിപ്പുകാര്‍ സംശയത്തിന്റെ നിഴലിലാണ്. ബിഹാര്‍ പൊലീസ് അവരെ നിരീക്ഷിച്ചുവരികയാണ്.
ഹുക് മാറാം നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയെന്ന് ബീഹാര്‍ പൊലീസ് റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹുക് മാറാമിനെ സസ്പെന്റ് ചെയ്തതെന്ന് ജോധ് പൂര് എയിംസ് അധികൃതര്‍ പറഞ്ഞു. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ പ്രസിദ്ധ ഡോക്ടറുടെ മകനായ രാജ് പാണ്ഡെയ്ക്ക് വേണ്ടിയാണ് ഹുക്മാറാം നീറ്റ് പരീക്ഷ എഴുതാന്‍ എത്തിയത്. നാല് ലക്ഷം രൂപയാണ് ഡോക്ടറില്‍ നിന്നും മകനെ നീറ്റ് പരീക്ഷയില്‍ ജയിപ്പിച്ച് കൊടുക്കാനായി ഹുക്മാറാം വാങ്ങിയത്. പക്ഷെ പരീക്ഷാ കേന്ദ്രത്തിലെ ബയോമെട്രിക് പരിശോധനയില്‍ പിടിക്കപ്പെടുകയായിരുന്നു. നീറ്റ് പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തുക എന്ന വലിയ കുറ്റം ചെയ്തിട്ടും മുസഫര്‍പൂരിലെ ഡിഎവി സ്കൂളിലെ പരീക്ഷ നടത്തിപ്പുകാര്‍ മാപ്പ് അപേക്ഷിച്ചതിന്റെ പേരില്‍ ഹുക്മാറാമിനെ വിട്ടയക്കുകയായിരുന്നു. ഈ വലിയ പിഴവ് വരുത്തിയ പരീക്ഷാകേന്ദ്രത്തിലെ ഉത്തരവാദപ്പെട്ടവരെ ബീഹാര്‍ പൊലീസ് നിരീക്ഷിച്ചുവരികയാണ്. രാജസ്ഥാനിലെ ബാര്‍മര്‍ എന്ന സ്ഥലത്തെ ഹുക്മാറാമിന്റെ വീട്ടിലും ബീഹാര്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: