Tuesday, July 8, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

പി.എസ്.സി കോഴ: സിപിഎം നേതാക്കള്‍ വിറളിയില്‍, ചില സംസ്ഥാന നേതാക്കള്‍ക്ക് പങ്കുള്ള പല ഇടപാടുകളും വരും ദിവസങ്ങളിൽ പു റത്തുവരും

Janmabhumi Online by Janmabhumi Online
Jul 10, 2024, 12:23 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോഴിക്കോട്: പിഎസ്‌സി കോഴയിടപാടില്‍ സിപിഎം ജില്ലാ നേതൃത്വം ആകെ വിറളിയില്‍. ചില സംസ്ഥാന നേതാക്കള്‍ക്ക് ഉള്‍പ്പെടെ പങ്കുള്ള പല ഇടപാടുകളും വരുംദിവസങ്ങളില്‍ പുറത്തുവരുമെന്നാണ് സൂചനകള്‍. കോഴക്കേസ് പരാതിയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ പേര് രേഖാമൂലം ഉന്നയിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ വിഷയം ഗൗരവതരമാണ്.

സിപിഎം ജില്ലാക്കമ്മിറ്റി ഓഫീസ് ചില ‘റാക്കറ്റു’കളുടെ പിടിയിലാണെന്ന് മന്ത്രി റിയാസ് പാര്‍ട്ടി ഔദ്യോഗിക വേദികളില്‍ ആരോപിച്ചിരുന്നു. ഇതിനോടു പാര്‍ട്ടി ജില്ലാ നേതൃത്വത്തിനും മറ്റു ചില സംസ്ഥാന നേതാക്കള്‍ക്കും വിയോജിപ്പുണ്ട്. അവര്‍ അടങ്ങിയിരിക്കില്ലെന്നാണ് വിവരം.

കോഴിക്കോട്ട് ചില സിപിഎം നേതാക്കളുടെ ഒത്താശയോടെ റിയല്‍ എസ്റ്റേറ്റ്, ക്വാറി, മറ്റു നിര്‍മാണങ്ങള്‍, കോര്‍പ്പറേഷന്‍ കെട്ടിടങ്ങള്‍ക്കു വാടക നിശ്ചയിക്കല്‍ തുടങ്ങി അനവധി ഇടപാടുകള്‍ക്ക് സഹായവും സംരക്ഷണവും നേടുന്നവര്‍ ഏറെയുണ്ട്. റിയാസ് മന്ത്രിയായ ശേഷം ഈ ‘റാക്കറ്റിന്റെ’ ഇടപാടുകാര്‍ക്കിടെ ചില കൂറുമാറ്റങ്ങളുണ്ടായി.
ഒരിക്കല്‍ റിയാസിന്റെ വലംകൈയായിരുന്ന ഡിവൈഎഫ്‌ഐ നേതാവ് പ്രമോദ് കോട്ടൂളി ഇപ്പോള്‍ സിഐടിയു നേതാവ് എളമരം കരീമിനൊപ്പമാണ്. ചില സംസ്ഥാന നേതാക്കളും ഇയാള്‍ക്കൊപ്പമുണ്ട്. അതുകൊണ്ടാണ് ‘എനിക്കെതിരേ പരാതിയോ കേസോ ഉണ്ടെങ്കില്‍ അതു പാര്‍ട്ടി പറയട്ടെ,’ എന്നു പറയാന്‍ യുവനേതാവ് ധൈര്യം കാണിച്ചതത്രേ. പാര്‍ട്ടിക്കു പരാതി കൊടുത്തിട്ടുള്ളതല്ലാതെ കോഴക്കേസുമായി പോലീസില്‍ പരാതിയെത്തിയിട്ടില്ല.

ആരോപണത്തില്‍ പേരു പരാമര്‍ശിക്കുന്ന മന്ത്രി റിയാസോ പ്രതിസ്ഥാനത്തു നില്‍ക്കുന്ന പ്രമോദോ പരാതിക്കാരായ ഡോക്ടര്‍ ദമ്പതിമാരോ പോലീസില്‍ പരാതിപ്പെട്ടിട്ടില്ല. അതിനാല്‍, ഈ സംഭവത്തെക്കുറിച്ചു പരാതിക്കാരില്‍ നിന്ന് ചോദിച്ചറിഞ്ഞതൊഴിച്ചാല്‍ മറ്റു നടപടികള്‍ക്കു പോലീസ് തുനിയില്ല. നിയമസഭയില്‍ മുഖ്യമന്ത്രിക്കു മറുപടി പറയാന്‍ മാത്രമാണ് പോലീസ് പരാതിക്കാരില്‍ നിന്നു വിവരങ്ങള്‍ ശേഖരിച്ചത്.

പ്രമോദിനെ മാത്രം പ്രതിയാക്കി പാര്‍ട്ടി നടപടിയെടുത്താല്‍ കൂടുതല്‍ നേതാക്കള്‍ക്കെതിരേ അഴിമതികള്‍ പുറത്തുവരും. അതിനാല്‍ വിഷയത്തില്‍ പരമാവധി നടപടി വൈകിച്ചു നീട്ടിക്കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. പിഎസ്‌സി അംഗമാക്കാന്‍ സിപിഎം നേതാവ് 60 ലക്ഷം രൂപയുടെ കോഴയിടപാടിന് കോഴിക്കോട്ടെ ഒരു ഡോക്ടറുമായി കരാറുണ്ടാക്കി, അതില്‍ 22 ലക്ഷം രൂപ വാങ്ങിയതാണ് സംഭവം. (60 കോടി, 22 കോടിയെന്ന് കഴിഞ്ഞ ദിവസത്തെ വാര്‍ത്തയിലുണ്ടായ പിശകില്‍ ഖേദിക്കുന്നു).

മന്ത്രി റിയാസിന്റെ സഹായത്തോടെ നിയമിക്കാമെന്ന് കോഴ വാങ്ങിയ യുവനേതാവ് ഉറപ്പുകൊടുത്തെന്ന് പണം കൊടുത്ത ഡോക്ടര്‍ സിപിഎമ്മിനു നല്കിയ പരാതിയില്‍ പറയുന്നു.

Tags: CorruptionPscReal EstateMuhammad Riazcpm
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലെ ജനകീയ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ സി.പി.എം എസ്എഫ്‌ഐയെ ഉപയോഗിക്കുന്നു: ബിജെപി

India

എവിടെയും രക്ഷയില്ല : ബംഗാളിൽ മുതിർന്ന സിപിഎം നേതാവിനെ റോഡിലിട്ട് മർദ്ദിച്ച് തൃണമൂല്‍ വനിതാ നേതാക്കളും, നാട്ടുകാരും

Kerala

കേരള സർവകലാശാലയിലെ എസ്എഫ്ഐ ഗുണ്ടാവിളയാട്ടത്തിന് പൂർണ പിന്തുണയുമായി സിപിഎം; സമരം ശക്തമായി തുടരുമെന്ന് എം.വി ഗോവിന്ദൻ

Kerala

സജി ചെറിയാന്റെ സ്വകാര്യ ആശുപത്രി പരാമര്‍ശത്തില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി

Kerala

ലോക്കല്‍ കമ്മിറ്റി രണ്ടായി വിഭജിച്ചു: വയനാട് സി പി എമ്മില്‍ പൊട്ടിത്തെറി

പുതിയ വാര്‍ത്തകള്‍

കൊച്ചി അമ്പലമേട്ടിലെ കൊച്ചിന്‍ റിഫൈനറി പ്രദേശത്ത് തീപിടുത്തം

ക്ഷമ പറഞ്ഞാൽ വിശ്വാസങ്ങളെ അപമാനിച്ചതിന് പരിഹാരമാകുമോ : ഹിന്ദു മതചിഹ്നങ്ങളെ അശ്ലീലമായി അവഹേളിച്ച ഡിഎംകെ നേതാവ് പൊൻമുടിയ്‌ക്കെതിരെ ഹൈക്കോടതി

തലസ്ഥാന നഗരത്തില്‍ ഞെട്ടിക്കുന്ന കൊലപാതകം,കൊല്ലപ്പെട്ടത് ഹോട്ടല്‍ ഉടമ,പ്രതികള്‍ പിടിയില്‍

മഞ്ഞുമ്മല്‍ ബോയ്സ്’ സിനിമയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസ്: സൗബിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു

കൊലക്കേസ് പ്രതിയെ കാപ്പാ ചുമത്തി ജയിലിലടച്ചു

കേരള സര്‍വകലാശാലയിലെ എസ്എഫ്‌ഐയുടെ അക്രമസമരം : 27 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

വീട്ടിലെ വീണയും മന്ത്രിസഭയിലെ വീണയും പിണറായി വിജയനെയും കൊണ്ടേ പോകൂ എന്ന് കെ.മുരളീധരന്‍

പ്രായമായ അമ്മമാരില്‍നിന്ന് സ്വത്തു കൈക്കലാക്കിയിട്ടും പരിരക്ഷിക്കാതെ മക്കള്‍: ഗൗരവമായി കാണുമെന്ന് വനിതാ കമ്മിഷന്‍

പാറമടയിലെ അപകടം : രണ്ടാമത്തെ മൃതദേഹവും കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies