ആലപ്പുഴ: മുദ്ര ലോണ്‍ പദ്ധതിയില്‍ ധനസഹായത്തിന് അപേക്ഷയുമായി എത്തുന്ന ഗുണഭോക്താക്കള്‍ക്ക് മുമ്പില്‍ മുഖം തിരിച്ച് ബാങ്ക് അധികൃതര്‍.
പദ്ധതിയുടെ ഗുണഫലം ബാങ്ക് ജീവനക്കാരുടെ ബന്ധുക്കള്‍ കൈപ്പറ്റുന്നതായി ആക്ഷേപം. പ്രധാനമന്ത്രി മുദ്രാ യോജന പദ്ധതി പ്രകാരം സൂക്ഷ്മ ചെറുകിട സംരംഭത്തിന് സാധാരണക്കാരായ ഗുണഭോക്താക്കള്‍ക്ക് വായ്പ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് ബാങ്ക് മാനേജര്‍മാരുടെ ദയാദാക്ഷിണ്യത്തിനായി കാത്തുകിടക്കുന്നത്.
നിര്‍മ്മാണം, വ്യാപാരം, സേവനങ്ങള്‍ എന്നിവയിലൂടെ വരുമാനമുണ്ടാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന കാര്‍ഷികേതര സൂക്ഷ്മ ചെറുകിട സംരംഭങ്ങള്‍ തുടങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പദ്ധതിയുടെ ഗുണഫലം ലഭ്യമല്ലങ്കിലും ബാങ്ക് ജീവനക്കാരുടെ ബന്ധുകള്‍ക്ക് മുദ്രലോണ്‍ നല്‍കുന്നുണ്ടെന്ന് വ്യാപക ആരോപണം ഉയര്‍ന്നിട്ടുണ്ട്.
കാനറ ബാങ്ക്, എസ്ബിഐ തുടങ്ങിയ ബാങ്കുകളി ല്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് മാത്രമായി ഉണ്ടാക്കിയ പദ്ധതിക്ക് ലോണ്‍ കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് രാഹുല്‍ വട്ടവല, സിജി കുപ്പപ്പുറം, ഷൈമോന്‍ കുപ്പപ്പുറം, അനൂപ് കലവൂര്‍, റ്റിനൂപ് കലവൂര്‍, ജയന് ചേര്‍ത്തല, ഷിബു കൈനകരി, വിഷ്ണു കൈനകരി, ബെന്നി ആര് ബ്ലോക്ക് തുടങ്ങിയ ഗുണഭോക്താക്കള്‍ കേന്ദ്ര ധനകാര്യ മന്ത്രിക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: