Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധര്‍മ്മ തത്ത്വങ്ങളും വ്യാധഗീതയും

അംബികാദേവി കൊട്ടേക്കാട്ട്byഅംബികാദേവി കൊട്ടേക്കാട്ട്
Jul 1, 2024, 01:07 am IST
inSamskriti

തപസ്വിയായ വിപ്രന്‍ തരു ഛായയില്‍ വേദാദ്ധ്യായനം ചെയ്തു കൊണ്ടിരുന്നപ്പോള്‍ വൃക്ഷശാഖയിലിരുന്ന പക്ഷി കാഷ്ഠിച്ചു. ആ പുരീഷം ശിരസില്‍ പതിച്ച വിപ്രന്‍ ക്രോധാക്രാന്തനായി പക്ഷിയെ നോക്കി. അയാളുടെ ക്രോധാഗ്‌നിയില്‍ പക്ഷി വെന്തു വെണ്ണീറായി. തന്റെ തപശക്തിയില്‍ അളവറ്റ അഭിമാനവും ഒപ്പം തന്നെ പക്ഷിയുടെ മരണത്തില്‍ നേരിയ പശ്ചാത്താപവും അദ്ദേഹത്തിനുണ്ടായി. സ്വാദ്ധ്യായം കഴിഞ്ഞ് അയാള്‍ ഭിക്ഷക്കായി അടുത്ത ഗ്രാമത്തിലേക്ക് പോയി. നല്ല ശുദ്ധിയുള്ള ഒരു ഗൃഹത്തിലെത്തി ഭിക്ഷയാചിച്ചു. തപസ്വികളെ കാണുന്ന മാത്രയില്‍ ഗൃഹസ്ഥാശ്രമികള്‍ ആദരവോടെ ഭിക്ഷ നല്‍കി പ്രീതിപ്പെടുത്തുന്ന പതിവായിരുന്നു അക്കാലം ഉണ്ടായിരുന്നത്. എന്നാല്‍ ഇവിടെ ഗൃഹനായിക കുറേ നേരം അാളെ പുറത്ത് കാത്തുനിര്‍ത്തി. അവര്‍ കിടപ്പുരോഗിയായ ഭര്‍ത്താവിന്റെ ശുശ്രൂഷകളെല്ലാം ചെയ്തശേഷമാണ് ബ്രാഹ്മണന് ഭിക്ഷയുമായി വന്നത്. തന്നെ കാത്തു നിര്‍ത്തിച്ച ഗൃഹനായികയോട് വിപ്രന്‍ കോപിച്ചപ്പോള്‍ അവര്‍ പറഞ്ഞു.’പക്ഷിയെ നോട്ടംകൊണ്ട് ഭസ്മീകരിക്കുന്ന അങ്ങയുടെുടെ മഹത്വം അറിയായ്‌കയല്ല. എന്നാല്‍ ഭര്‍ത്തൃ ശുശ്രൂഷയാണ് പതിവ്രതക്കു മുഖ്യം. അതു ചെയ്തശേഷമേ ഭിക്ഷ തരാന്‍ സാധിക്കൂ. വീട്ടമ്മയുടെ വാക്കുകേട്ട് വിപ്രന് അതിശയമായി. തന്റെ ക്രോധാഗ്‌നിയില്‍ു പക്ഷി ദഹിച്ചകാര്യം എങ്ങനെയാണ് വെറുമൊരു വീട്ടമ്മ മാത്രമായ നിങ്ങള്‍ അറിഞ്ഞതെന്ന് വിപ്രന്‍ ചോദിച്ചു.

എന്റെ പരദൈവമാണ് ഭര്‍ത്താവ്. അദ്ദേഹത്തിന്റെ പരിചരണമാണ് എന്റെ പരമധര്‍മ്മം. സ്വധര്‍മ്മ നിരതയായതിനാലാണ് എനിക്ക് അന്തര്‍ദ്ദര്‍ശനം ലഭിക്കുന്നതെന്ന് അവര്‍ മറുപടി പറഞ്ഞു.

അതു കേട്ട് ആശ്ചര്യചകിതനായ വിപ്രനെ അവര്‍ ഇങ്ങനെ ഉപദേശിച്ചു. ക്രോധമാണ് മനുഷ്യന്റെ വലിയ ശത്രു. ക്രോധം മരണമാകുന്നു. അറിവുള്ളവര്‍ ക്രോധം കളയണം. ക്രോധമോഹങ്ങള്‍ വിട്ടവരേ വേദസമ്മതരായ ബ്രാഹ്മണരാകൂ. അഹങ്കാരവും ക്രോധവുംമനുഷ്യന് അധപ്പതനം ഉണ്ടാക്കും. അങ്ങനെ ഉള്ളവര്‍ ശ്രേയസ്സില്‍ നിന്നും അകന്നു പോകും.

ധര്‍മ്മജ്ഞനും സ്വാദ്ധ്യായ നിരതനുമെങ്കിലും അങ്ങേക്ക് ധര്‍മ്മതത്ത്വം അറിയുവാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പരമമായ ധര്‍മ്മത്തെപ്പറ്റി അറിയാന്‍ ജിജ്ഞാസയുണ്ടെങ്കില്‍ അങ്ങ് മിഥിലാപുരിയിലെ ധര്‍മ്മവ്യാധനെ സമീപിക്കൂ എന്ന് അവര്‍ ഉപദേശിച്ചു.

ഇതു കേട്ട് ലജ്ജിതനായ വിപ്രന്‍ വ്യാധനെ തിരഞ്ഞു നടന്നു. ബ്രഹ്മചാരിയായ താന്‍ ഒരു വ്യാധനില്‍ നിന്നും ധര്‍മ്മോപദേശം ഗ്രഹിക്കുന്നതെങ്ങനെ എന്ന ചിന്ത മിഥിലയിലേക്കുള്ള യാത്രയിലെല്ലാം അദ്ദേഹത്തെ മഥിച്ചു. എങ്കിലും ജിജ്ഞാസ, അദ്ദേഹത്തെ വ്യാധ സമീപത്തേക്ക് ആനയിച്ചു. ധര്‍മ്മത്തിന്റെ നിഗൂഢ മഹാത്മ്യം അറിയുവാനുള്ള ഇച്ഛയോടെ അഹങ്കാരം വെടിഞ്ഞ് വിപ്രന്‍ വ്യാധന്റെ മാംസശാലക്ക് മുന്നില്‍ കാത്തുനിന്നു.

വ്യാധന്‍ ഇറച്ചി വെട്ടുന്നതിനിടയില്‍ വിപ്രനെ വന്ദിച്ചു പറഞ്ഞു. ആ കുലസ്ത്രീയുടെ ഭവനത്തില്‍ കാത്തു നിന്നതില്‍ അധികം സമയം അങ്ങ് ഇവിടെ കാത്തുനില്‍ക്കേണ്ടതുണ്ട്. ഈ ജോലി തീരാതെ എനിക്കങ്ങയുടെ സംശയങ്ങള്‍ നിവര്‍ത്തിച്ചു തരാനാവില്ല. തന്നെ വളരെ ദൂരെ ഒരു ഗ്രാമത്തില്‍ ഒരു വീട്ടമ്മ കാത്തു നിര്‍ത്തിയ കാര്യം വ്യാധന്‍ എങ്ങനെ അറിഞ്ഞുവെന്ന് ബ്രാഹ്മണന്‍ അത്ഭുതപ്പെട്ടു.

വ്യാധന്‍ ജോലിപൂര്‍ത്തിയാക്കിയ ശേഷം വിപ്രനേയും കൊണ്ട് വീട്ടിലേക്കു പോയി. അവിടെ അയാള്‍ ആദ്യം തന്നെ മാതാപിതാക്കള്‍ക്കു വേണ്ട ശുശ്രൂഷകള്‍ നല്‍കി. അനന്തരം വിപ്രനുമായി ധര്‍മ്മമാര്‍ഗ്ഗങ്ങളെപ്പറ്റി സംഭാഷണം ആരംഭിച്ചു.
എന്നാല്‍ വ്യാധനോട് മാംസവ്യാപാരം ഘോര കൃത്യമാണെന്നും അതുപേക്ഷിക്കണമെന്നും വിപ്രന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതു തന്റെ കുലധര്‍മ്മമാണെന്നും ഇതനുഷ്ഠിക്കേണ്ടത് തന്റെ കര്‍ത്തവ്യമാണെന്നും വ്യാധന്‍ വ്യക്തമാക്കി. ഒരു ജോലിയും നികൃഷ്ടമല്ല. ഏതു ജോലിയും കൃത്യമായും ആത്മാര്‍ത്ഥമായും ചെയ്യുക എന്നതാണ് കരണീയം. സ്വധര്‍മ്മം എന്തു തന്നെ ആയാലും അതു ശ്രേഷ്ഠമെന്നു കരുതി അനുഷ്ഠിക്കുന്നവന് പാപം ഉണ്ടാകുകയില്ല. അന്യ ധര്‍മ്മം വിശിഷ്ടമെന്നു കരുതി വിധിപൂര്‍വ്വം അനുഷ്ഠിച്ചാലും ശ്രേയസ്‌കരമാവില്ല. എല്ലാ കര്‍മ്മങ്ങള്‍ക്കും ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ദോഷങ്ങളുണ്ടാവും. എന്നാല്‍ കര്‍ത്തൃത്വ വിചാരമില്ലാതെ അനാസക്തനായി കര്‍മം ചെയ്യുന്നവന് അതൊന്നും ബന്ധകാരണം ആവില്ല. നിഷ്‌ക്കാമകര്‍മ്മം ശാശ്വത പുണ്യമേകുന്നു. കുലധര്‍മ്മം എന്തായാലും ഉപേക്ഷിക്കരുത്.

സ്വധര്‍മ്മം ശരിയായി അനുഷ്ഠിക്കുന്നവന് സിദ്ധികള്‍ സ്വമേധയാ വന്നു ചേരും. തനിക്കു വിധിച്ച കര്‍മ്മം വേണ്ടവിധം അനുഷ്ഠിച്ചാല്‍ വ്യാധനെപ്പോലെ സിദ്ധനാകാമെന്ന് ഇതോടെ ബ്രാഹ്മണനു മനസിലായി.
(തുടരും)

Tags: DevotionalDharmaVyadhagita
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു
Samskriti

ചിത്രരാമായണം 22: ലങ്കാദഹനം

Samskriti

മറന്നുകൂടാ മണ്ഡോദരിയെ

Samskriti

നമാമി രാമം 22: പക്ഷിശ്രേഷ്ഠന്‍, വിണ്ണോളം വിശ്വസ്തന്‍

Samskriti

രാമസ്പര്‍ശം 22: ബാലിവധം: ധര്‍മ്മത്തിന്റെ കഠിനമായ തീരുമാനം

പുതിയ വാര്‍ത്തകള്‍

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

എബിവിപി നേതാവിന്റെ കൊലപാതകം; അഡ്വ. പി. പ്രേമരാജന്‍ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമേനി അതീവ ഗുരുതരാവസ്ഥയില്‍: ഏത് നിമിഷവും മരിക്കാമെന്ന് വാർത്തകൾ

ദൃശ്യം മോഡലിൽ സഹോദരനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം; മൃതദേഹം വീടിനടിയിൽ കുഴിച്ചുമൂടി

“കോൺഗ്രസ് ഇനി വനിതാ സംവരണ ബില്ലിനെ നിരുപാധികം പിന്തുണയ്‌ക്കണം “: രാഹുലിന്റെ വനിതാശക്തി വീഡിയോയിൽ പ്രതികരിച്ച് കിരൺ റിജിജു 

ബിജെപി ദേശിയ സംഘടനാ സെക്രട്ടറി ബി.എല്‍. സന്തോഷ്
എല്‍. പദ്മകുമാറിന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളുമായി സംസാരിക്കുന്നു

എല്‍. പദ്മകുമാറിന്റെ വീട് ബി.എല്‍. സന്തോഷ് സന്ദര്‍ശിച്ചു

മന്ത്രി കെ. മുരളീധരനെതിരെ ഡോക്ടര്‍മാര്‍; സെക്രട്ടറിയുടെ ഇടപെടലുകള്‍ അവസാനിപ്പിക്കണമെന്ന് കെജിഎംഒഎ

സംസ്ഥാനത്ത് 15-നും 24-നും ഇടയിൽ പ്രായമുള്ളവരിൽ സ്വവർഗരതി വഴിയുള്ള എച്ച്ഐവി ബാധ കൂടുന്നു

“വേണ്ടതെല്ലാം ചെയ്യും” ; വൃദ്ധസദനത്തിൽ കഴിയുന്ന മോഹൻ ശർമ്മയ്‌ക്ക് താങ്ങായി മോഹൻലാൽ

ഒളിവില്‍ കഴിയുന്ന അർജുൻ ആയങ്കിക്കെതിരെ വീണ്ടും കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.