Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാടിന് കുട ചൂടിയ കാര്‍ത്തുമ്പികള്‍ പുതിയ ഉയരങ്ങളിലേക്ക്

സിജ പി.എസ് by സിജ പി.എസ്
Jun 30, 2024, 11:05 pm IST
in Kerala
അട്ടപ്പാടിയിലെ തമ്പ് സ്വാശ്രയ സംഘത്തിന്റെ കുട നിര്‍മാണം

അട്ടപ്പാടിയിലെ തമ്പ് സ്വാശ്രയ സംഘത്തിന്റെ കുട നിര്‍മാണം

പാലക്കാട്: കാടിനും തണലൊരുക്കിയ കാര്‍ത്തുമ്പികള്‍ മന്‍ കി ബാത്തില്‍ ഇടം നേടിയതോടെ ലോകശ്രദ്ധയിലേക്ക്. അട്ടപ്പാടിയിലെ വനവാസി സ്ത്രീകള്‍ നിര്‍മിക്കുന്ന കാര്‍ത്തുമ്പി കുടകളാണ് ഇന്നലെ പെരുമയുടെ ഹിമാലയം കയറിയത്. ശിശുമരണങ്ങളും അരിവാള്‍ രോഗവും കൈയേറ്റവും ചൂഷണവും വാര്‍ത്തകളായിരുന്ന അതേ അട്ടപ്പാടി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹൃദയഭാഷണത്തില്‍ ഇന്നലെ ഇടം പിടിച്ചത് പത്ത് വര്‍ഷമായി തമ്പ് എന്ന സംഘടന തുടങ്ങിവച്ച സ്വാശ്രയ സംരംഭത്തിലൂടെയാണ്. ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മലയാളി സംഘടനയുടെ സഹായത്തോടെ പണം സമാഹരിച്ചാണ് വനവാസി സ്ത്രീകള്‍ക്ക് കുടനിര്‍മാണത്തിന് തമ്പ് ആദ്യകാലത്ത് പരിശീലനം നല്കിയത്. രണ്ട് കൊല്ലത്തിനുള്ളില്‍ ആ പണം തിരികെ നല്കാന്‍ കാര്‍ത്തുമ്പികുടകളുടെ വിപണനം കൊണ്ടുകഴിഞ്ഞു.

ആദ്യഘട്ട പഠനം കഴിഞ്ഞവരില്‍ മിടുക്കരായ ഏഴുപേര്‍ക്ക് വിദഗ്ധ പരിശീലനം നല്കി. അവര്‍ മറ്റുള്ളവര്‍ക്ക് പരിശീലകരായി. ഇതിനകം തന്നെ എണ്ണൂറോളം വനവാസി സ്ത്രീകള്‍ കുടനിര്‍മാണം കുടില്‍വ്യവസായമാക്കി. നിലവില്‍ 16 ഊരില്‍ നിന്നുള്ള 26 പേരാണ് കാര്‍ത്തുമ്പി കുടകള്‍ നിര്‍മിക്കുന്നത്. അഗളിയിലെ തമ്പിന്റെ ഓഫീസില്‍ തുടങ്ങിയ കുടനിര്‍മാണം ഇപ്പോള്‍ ഓരോ കൂരയിലേക്കും പടര്‍ന്നിരിക്കുന്നു. പകല്‍ നേരം തൊഴിലുറപ്പ് അടക്കമുള്ള ജോലികള്‍ ചെയ്ത് ശേഷിക്കുന്ന സമയമാണ് കുട നിര്‍മിക്കാന്‍ എടുക്കുന്നത്. ഒരാള്‍ ഒരു ദിവസം പത്ത് കുട ഉണ്ടാക്കും.

സാധാരണ കുടകള്‍ നിര്‍മിക്കുന്നവര്‍ക്ക് കമ്പനികള്‍ നല്കാറുള്ളത് ഒരു കുടയ്‌ക്ക് എട്ടു മുതല്‍ 15 രൂപവരെയാണ് എന്നാലിവിടെ 30 രൂപ കിട്ടും. ജീവിതം സുരക്ഷിതമാക്കാനും മക്കളുടെ പഠനത്തിനുമൊക്കെ അതുപകരിക്കും. കുട വിറ്റ് സ്വന്തമായി വാഹനം വാങ്ങിയവരും ഉണ്ട്. കാര്‍ത്തുമ്പിക്കൊപ്പം സര്‍ക്കാര്‍ സഹായം കൂടിയായപ്പോള്‍ വീട് സുരക്ഷിതമാക്കിയവരുണ്ട്.

ഈ സീസണില്‍ രണ്ടായിരം കുടകളാണ് നിര്‍മിച്ചത്. 350 രൂപയാണ് വില. ഗുണവും മെച്ചം. ആവശ്യക്കാരും ഏറെ. കുടവിറ്റുകിട്ടുന്ന ലാഭം മുഴുവന്‍ ‘കാര്‍ത്തുമ്പികള്‍ക്ക്’ തന്നെ. പത്ത് കൊല്ലത്തിനിടെ പണിക്കൂലിയിനത്തില്‍ മാത്രം ലാഭവിഹിതമായി ലഭിച്ച 50 ലക്ഷത്തോളം രൂപ ഇവരുടെ അക്കൗണ്ടുകളില്‍ എത്തി.

കൂടുതല്‍ പേരിലേക്ക് കുടനിര്‍മാണം എത്തിക്കാനുള്ള ശ്രമത്തിലാണ് തമ്പ്. സാധനങ്ങളുടെ വില കൂടിയത് പ്രശ്‌നമാണ്. ഓര്‍ഡറുകള്‍ കൂടുതല്‍ വന്നാല്‍ 60 സ്ത്രീകള്‍ കുടനിര്‍മാണത്തിനായി സജ്ജരായുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകള്‍ ഊരിലുണ്ടാക്കിയ ആഹ്ലാദം ചെറുതല്ല. കാര്‍ത്തുമ്പികള്‍ക്ക് ലോകമാകെ ആരാധകരേറുകയാണ്. ഊരിന്റെ പ്രതീക്ഷകളും ഉയരെ പറക്കുകയാണ്.

Tags: Narendra ModiPalakkadMan Ki BaatKarthumbi Umbrella
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ബാരക്പൂരില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

ഭാരതത്തിന്റെ വികസനത്തിന് ബംഗാളിന്റെ പുരോഗതി അനിവാര്യം: നരേന്ദ്ര മോദി

India

കുടുംബവാഴ്ചയല്ല, വികസനമാണ് വലുത്; രാഹുൽ ഗാന്ധിയെ തള്ളി മോദിക്ക് മാർക്കിട്ട് ഗ്രോക്ക് എഐ

ബംഗാളിലെ നാദിയയില്‍ നടന്ന തെരഞ്ഞെടുപ്പ് പ്രചരണറാലിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജനങ്ങളെ അഭിവാദ്യം ചെയ്യുന്നു
India

പ്രധാനമന്ത്രി രാജ്യത്തെ ഭീകരവാദത്തില്‍ നിന്ന് മോചിപ്പിച്ചു: അമിത് ഷാ

India

സെൻസസ് വെറുമൊരു സർക്കാർ കടമയല്ല, അത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ് , ഭഗവാൻ ബുദ്ധന്റെ ആദർശം പിന്തുടരണമെന്നും മൻകി ബാത്തിൽ പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി; കറൻ്റ് പോകുന്നത് ലോഡ് കൂടുമ്പോളെന്ന് കെ കൃഷ്ണൻകുട്ടി

വിശ്വാസികളാണോ ശബരിമല കയറിയത്; ബിന്ദു അമ്മിണിയും കനക ദുർഗയും വിശ്വാസികളാണോ: ജസ്റ്റിസ് നാഗരത്ന

സ്വര്‍ണ്ണവിലയില്‍ അപ്രതീക്ഷിത മാറ്റം; ഇന്നത്തെ നിരക്ക് അറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.