Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

കവിത പോലെ അഫ്ഗാന്‍; ഓസ്‌ട്രേലിയയെ 21 റണ്‍സിന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2024, 01:37 am IST
in Cricket
ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

ഓസ്‌ട്രേലിയയ്‌ക്കെതിരായ വിജയം ആഘോഷിക്കുന്ന അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍

കിങ്‌സ്ടൗണ്‍: എഴുതിവച്ച കാവ്യം പോലെ ഒരു ചരിത്ര വിജയം. സൂപ്പര്‍ എട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ അട്ടിമറി വിജയം സ്വന്തമാക്കുമ്പോള്‍ ആ കാവ്യം പൂര്‍ത്തിയാകുന്നു.

മാസങ്ങള്‍ക്ക് മുമ്പ് ഏകദിന ലോകകപ്പിന്റെ ആദ്യ റൗണ്ട് മത്സരത്തില്‍ അഫ്ഗാന്‍ താരങ്ങളുടെ ചുണ്ടില്‍ വിജയച്ചിരി വിരിയുമ്പോഴാണ് മുടന്തുന്ന കാലുമായി കളത്തിലിറങ്ങിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ ഓസീസിന് രക്ഷകനായി അവതരിച്ചത്. മുംബൈയില്‍ വാംഖഡെയിലെ രാത്രിയിലായിരുന്നു മാക്‌സ്‌വെലിന്റെ ഐതിഹാസികമായ ഡബിള്‍ സെഞ്ചുറി പ്രകടനം. അന്ന് മാക്‌സ്‌വെല്ലിനെ സൂപ്പര്‍ ഹീറോയാക്കി മാറ്റിയതിന് പിന്നില്‍ അഫ്ഗാന്‍ മറക്കാന്‍ കൊതിക്കുന്ന രണ്ട് പിഴവുകളുണ്ടായിരുന്നു. മൂന്ന് തവണയാണ് മാക്‌സിക്ക് ബംഗ്ലാ ഫീല്‍ഡര്‍മാര്‍ ജീവന്‍ ദാനം നല്കിയത്. ഉറച്ച മൂന്ന് ക്യാച്ചുകള്‍ അവര്‍ വിട്ടുകളഞ്ഞു. അതില്‍ രണ്ട് തവണയും പിഴച്ചത് നൂര്‍ അഹമ്മദിന്. കളി കവിതയാകുന്നത് ഇങ്ങനെയാണ്. മാസങ്ങള്‍ പിന്നിട്ട് വീണ്ടുമൊരു ലോകകപ്പ്. ഇക്കുറി ട്വന്റി 20. അന്ന് കളി കൈവിട്ട അതേ നൂര്‍ അഹമ്മദ് ഇന്നലെ മാക്‌സ് വെല്ലിന്റെ പോരാട്ടത്തിന് അന്ത്യംകുറിച്ചത് ചരിത്രത്തിലെതന്നെ ഏറ്റവും ആവേശകരമായ ഒരു ത്രില്ലിങ് മുഹൂര്‍ത്തമായി മാറി. ഫീല്‍ഡിങ്ങിന് പേരുകേട്ട ഓസ്‌ട്രേലിയ അഫ്ഗാന്‍ താരങ്ങളുടെ നാല് ക്യാച്ചുകള്‍ കൈവിട്ടുകളയും ചെയ്തു. കരീബിയയിലെ സെന്റ് വിന്‍സെന്റ് ദ്വീപിലെ കിങ്സ്റ്റണ്‍ മൈതാനത്ത് പോയ രാത്രിയില്‍ അഫ്ഗാന്‍ മധുരപ്രതികാരം ചെയ്തിരിക്കുന്നു.

വേഗം കുറഞ്ഞതായിരുന്നു സെന്റ് വിന്‍സെന്റിലെ പിച്ച്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന അഫ്ഗാന്‍ കരുതലോടെയാണ് ബാറ്റ് ചെയ്തത്. ഒന്നാം വിക്കറ്റ് പിരിഞ്ഞത് 15.5 ഓവറുകളില്‍. സ്‌കോര്‍ ബോര്‍ഡില്‍ 118 റണ്‍സ് മാത്രം. ടോസ് നിര്‍ണായകമായ പിച്ചില്‍ വിക്കറ്റ് വലിച്ചെറിയാതെ പരമാവധി പൊരുതുകയായിരുന്നു അഫ്ഗാന്‍ തന്ത്രം. അതില്‍ അവര്‍ വിജയിച്ചു. ഓപ്പണര്‍മാരായ റഹ്മനുല്ല ഗുര്‍ബാസും(60) ഇബ്രാഹിം സദ്രാനും(51) സ്വന്തമാക്കിയ അര്‍ധസെഞ്ചുറി ബലത്തില്‍ ടീം 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 148 റണ്‍സ്. ഓപ്പണര്‍മാരെ കൂടാതെ മുഹമ്മദ് നബി(പുറത്താകാതെ 10) മാത്രമാണ് രണ്ടക്കം എത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിനെ കാത്തിരുന്നത് പഴുതടച്ച അഫ്ഗാന്‍ ഫീല്‍ഡിങ്ങാണ്. കളി തുടങ്ങി മൂന്നാം പന്തില്‍ തന്നെ അഫ്ഗാന്‍ നയം വ്യക്തമാക്കി. ഓസീസ് സ്‌കോര്‍ബോര്‍ഡില്‍ അക്കങ്ങള്‍ തെളിയും മുമ്പേ ട്രാവിസ് ഹെഡ്(പൂജ്യം) ക്ലീന്‍ ബൗള്‍ഡ്. നവീന്‍ ഉള്‍ ഹഖിന് വിക്കറ്റ്. പിന്നീട് ചെറിയ ചെറിയ ഇടവേളകളില്‍ വിക്കറ്റുകള്‍ പെയ്തുകൊണ്ടിരുന്നു. പക്ഷെ ഒരിക്കല്‍ കൂടി അഫ്ഗാന്‍ പ്രതീക്ഷകള്‍ക്ക് കുറുകെ മാക്‌സ്‌വെല്‍ നിലയുറപ്പിച്ചു. ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 41 പന്തില്‍ 59 റണ്‍സുമായി കുതിച്ച മാക്‌സ്‌വെല്‍ അതിശയകരമായ ഒരു ക്യാച്ചില്‍ ഒടുങ്ങുന്നതു വരെ അഫ്ഗാന്‍ ആശങ്കയിലായിരുന്നു.

മീഡിയം പേസര്‍ ഗുല്‍ബാദിന്‍ നായിബിനെ തേഡ്മാനിലേക്ക് ബൗണ്ടറി കടത്താന്‍ ശ്രമിച്ചപ്പോള്‍ നൂര്‍ അഹമ്മദ് അത്യുഗ്രന്‍ ക്യാച്ചിലൂടെ മാക്‌സ്‌വെല്ലിനെ പുറത്താക്കി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന്. ഓസ്‌ട്രേലിയയ്‌ക്ക് ജയിക്കാന്‍ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ 33 പന്തില്‍ 43 റണ്‍സ് മതിയെന്നുള്ളപ്പോഴാണ് മാക്‌സ്‌വെല്‍ പുറത്തായത്. നിര്‍ണായകമായ ഈ വിക്കറ്റടക്കം നാല് പേരെ പുറത്താക്കി ഗുല്‍ബാദിന്‍ നായിബ് കളിയിലെ താരമായി. ഓസീസ് നിരയില്‍ മാക്‌സ്‌വെലിനെ കൂടാതെ രണ്ടക്കം കടന്നവര്‍ നായകന്‍ മിച്ചല്‍ മാര്‍ഷും(12) മാര്‍കസ് സ്‌റ്റോയിനിസും(11) മാത്രം. ഒടുവില്‍ 19.2 ഓവറില്‍ പത്താമനായി ആദം സാംപയെ(ഒമ്പത്) അസ്മത്തുല്ല പുറത്താക്കിയതോടെ ഓസീസ് ഇന്നിങ്‌സ് തീര്‍ന്നു. അഫ്ഗാന്‍ ചരിത്രത്തില്‍ ആദ്യമായി ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു. മുന്‍ ട്വന്റി20 ലോകചാമ്പ്യന്‍മാരായ ഓസീസിന് ഇതോടെ സെമി പ്രവേശം തുലാസിലായിരിക്കുകയാണ്.

Tags: Twenty20 World CupAustraliaAfghanistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രളയത്തിന് പിന്നാലെ, ഓസ്‌ട്രേലിയയിൽ ജനവാസമേഖല കൈയടക്കി മുതലകൾ: അതീവ ജാഗ്രതാ നിർദ്ദേശം

Cricket

ട്വന്റി20 ലോകകപ്പ്: നെഞ്ചിടിപ്പോടെ ഭാരതം… ഇന്നത്തെ നിര്‍ണായക പോര് വിന്‍ഡീസിനോട്

Cricket

ട്വന്റി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയെ അട്ടിമറിച്ച് സിംബാവെ

World

വൈറ്റ് ഹൗസില്‍ അസിം മുനീറിന് വിരുന്ന് നല്‍കുന്നതും അമേരിക്ക, മറുവശത്ത് പാക് പട്ടാളക്കാരെ കൊന്നൊടുക്കുന്ന ബെലൂചികള്‍ക്ക് ആയുധം നല്‍കുന്നതും അമേരിക്ക

Cricket

ട്വിന്റി20 ലോകകപ്പ്: റാഷിദ് ഖാന്‍ അഫ്ഗാനെ നയിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.