Sunday, June 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കെജ്രിവാളിന് ജാമ്യം നല്‍കിയ ന്യായബിന്ദുവിന് എതിരെ സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ നടത്തുന്ന വിമര്‍ശനം ഇതാണ്

കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ദല്‍ഹി റൗസ് കോടതി പ്രത്യേക ജഡ്ജി ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ വിമര്‍ശിച്ച് സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2024, 07:13 pm IST
in India
സീനിയര്‍ അഭിഭാഷകന്‍ പെഴ്സിവല്‍ ബില്ലിമോര്‍ (ഇടത്ത്) ജഡ്ജി ന്യായബിന്ദു (വലത്ത്)

സീനിയര്‍ അഭിഭാഷകന്‍ പെഴ്സിവല്‍ ബില്ലിമോര്‍ (ഇടത്ത്) ജഡ്ജി ന്യായബിന്ദു (വലത്ത്)

ന്യൂദല്‍ഹി: കെജ്രിവാളിന്റെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കഴിഞ്ഞ ദിവസം വാദം കേട്ട് ദല്‍ഹി റൗസ് കോടതി പ്രത്യേക ജഡ്ജി ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ വിമര്‍ശിച്ച് സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ. ഇഡി കോടതിയില്‍ സമര്‍പ്പിച്ച ആയിരക്കണക്കിന് പേജുകളുള്ള രേഖകള്‍ വായിക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജാമ്യം നല്‍കിയത്.

സത്ത് ഗ്രൂപ്പ് എന്ന രാഷ്‌ട്രീയക്കാരും ബിസിനസുകാരും അടങ്ങുന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് ദല്‍ഹിയില്‍ മദ്യവില്‍പനയ്‌ക്കുള്ള സമ്പൂര്‍ണ്ണ അധികാരത്തിനുള്ള ലൈസന്‍സ് നല്‍കിയപ്പോള്‍ 100 കോടി കെജ്രിവാള്‍ കൈക്കൂലി വാങ്ങിയെന്നതാണ് കേസ്. ഈ കൈക്കൂലിപ്പണം ഗോവയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കെജ്രിവാള്‍ ഉപയോഗിച്ചതായി ഇഡി കണ്ടെത്തുകയും ചെയ്തു. സൗത്ത് ഗ്രൂപ്പ് എന്ന സ്ഥാപിതതല്‍പരഗ്രൂപ്പിന് പിന്നില്‍ തെലുങ്കാനയിലെ മുന്‍മുഖ്യമന്ത്രി ചന്ദ്രശേഖരറാവുവിന്റെ മകള്‍ കെ.കവിതയും ഉള്‍പ്പെടും. മദ്യനയം സൗത്ത് ഗ്രൂപ്പിന് അനുകൂലമായി തയ്യാറാക്കിയതിലും 100 കോടി കൈക്കൂലി വാങ്ങിയതിലും കവിതയും കെജ്രിവാളും ഗൂഢാലോചന നടത്തിയതായും ഇഡി കണ്ടെത്തിയിരുന്നു. എന്നാല്‍ ഇതെല്ലാം കണക്കിലെടുക്കാതെയാണ് ന്യായബിന്ദു കെജ്രിവാളിന് ജാമ്യം അനുവദിച്ചത് എന്നാണ് ഇഡിയുടെ പരാതി.

എന്നാല്‍ ഈ കേസില്‍ ഇഡിക്ക് ഗോവയില്‍ പണം ഉപയോഗിച്ചതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാനായിട്ടില്ലെന്നാണ് ന്യായബിന്ദുവിന്റെ വാദം. കെജ്രിവാള്‍ കുറ്റവാളിയെന്നതിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നതായിരുന്നു ന്യായബിന്ദു നിരത്തിയ മറ്റൊരു വാദം. 100 കുറ്റവാളികള്‍ രക്ഷിക്കപ്പെട്ടാലും ഒരു കുറ്റവാളി പോലും ശിക്ഷിക്കപ്പെടരുതെന്ന ബെഞ്ചമിന്‍ ഫ്രാങ്ക്ളിന്റെ വചനം ഉദ്ധരിച്ച ന്യായബിന്ദു ദല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കള്ളപ്പണം വെളുപ്പിച്ചതിന് കെജ്രിവാളിന്റെ പേര് സിബിഐ കേസിലോ ഇഡി കേസിലോ ഇല്ലെന്നും അഭിപ്രായപ്പെട്ടിരുന്നു.

ന്യായബിന്ദുവിനെ വാദത്തിനെതിരെ സീനിയര്‍ ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ നടത്തുന്ന വിമര്‍ശനം

അനാവശ്യമായ ചില നിരീക്ഷണങ്ങള്‍ ന്യായബിന്ദു വിധിയില്‍ നടത്തുന്നതായി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു. ഈ കേസില്‍ ജാമ്യം നല്‍കുക എന്നത് അനാവശ്യമായ ഒരു തീരുമാനമാണ്. “അഴിമതിപ്പണമായി കെജ്രിവാള്‍ വാങ്ങിയ 100 കോടി രൂപ കൈപ്പറ്റിയ വഴി കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നതാണല്ലോ ജഡ്ജി ന്യായബിന്ദു നടത്തിയ ഒരു നിരീക്ഷണം. പക്ഷെ ഈ 100 കോടിയില്‍ 40 കോടി എങ്ങിനെ കെജ്രിവാളിന്റെ പക്കല്‍ എത്തിയതെന്ന് ഇഡി വ്യക്തമായി കണ്ടെത്തിയിട്ടുണ്ട്. ബാക്കി 60 കോടിയുടെ വഴിയാണ് കണ്ടെത്താനുള്ളത്. എത്ര സമയം കൊണ്ട് ഈ തുക കണ്ടെത്താനകുമെന്ന് തീര്‍ത്ത് പറയാനാകില്ലെന്നും ഇഡി പറഞ്ഞിട്ടുണ്ട്. എന്തായാലും മനീഷ് സിസോദിയയുടെ കേസില്‍ ജൂലായ് ആദ്യത്തെ ആഴ്ച അടുത്ത കുറ്റപത്രം സമര്‍പ്പിക്കുമെന്നാണ് ഇഡി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് തന്നെ ഈ ഘട്ടത്തില്‍ കെജ്രിവാളിനെ ജാമ്യം നല്‍കേണ്ട ആവശ്യമുണ്ടായിരുന്നില്ല.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ അഭിപ്രായപ്പെടുന്നു.

പിന്നെ എന്തിനാണ് ന്യായബിന്ദുവിന്റെ വാദത്തിനെതിരെ ഇഡി ഹൈക്കോടതിയില്‍ പോയി കെജ്രിവാളിന്റെ ജാമ്യം റദ്ദാക്കിയത് എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും ബില്ലി മോറിയ വ്യക്തമായി ഉത്തരം നല്‍കുന്നു. “കെജ്രിവാളിന് ഈ ഘട്ടത്തില്‍ ജാമ്യം നല്‍കിയത് നെറികേടാണെന്ന വാദമാണ് ഇഡിയ്‌ക്കുള്ളത്. മാത്രമല്ല, ഈ കേസില്‍ വാദപ്രതിവാദങ്ങള്‍ വിവിധ കോടതികളില്‍ ഏറെ നടന്നതുമാണ്. ഇരുവിഭാഗങ്ങളും അവരുടെ വാദം ന്യായീകരിക്കാന്‍ ധാരാളം തെളിവുകളും നല്‍കിയിട്ടുണ്ട്. അങ്ങിനെയിരിക്കെ ഇഡിയുടെ ആയിരക്കണക്കിന് പേജുള്ള ന്യായവാദങ്ങള്‍ വായിക്കാന്‍ കഴിയില്ലെന്ന് ന്യായബിന്ദു പറഞ്ഞതിനെ ന്യായീകരിക്കാനാവില്ല. പ്രഥമദൃഷ്ട്യാ ഒരാള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന രേഖകളുടെ അടിസ്ഥാനത്തില്‍ മാത്രമേ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഒരാളെ ഇഡിയ്‌ക്ക് അറസ്റ്റ് ചെയ്യാനാകൂ. അപ്പോള്‍ ഇഡി കെജ്രിവാളിനെ അറസ്റ്റ് ചെയ്യാന്‍ ഹാജരാക്കിയ രേഖകള്‍ നോക്കാന്‍ ജഡ്ജിക്ക് ബാധ്യതയുണ്ട്. ആ രേഖകള്‍ ന്യായബിന്ദു നോക്കാന്‍ കഴിയില്ല എന്നാണ് പറയുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ 19ാം വകുപ്പ് പറയുന്നത് പ്രഥമദൃഷ്ട്യാ കുറ്റം ചെയ്തതായി തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കണം എന്നാണ്.” – ജഡ്ജി പെഴ്സിവല്‍ ബില്ലിമോറിയ പറയുന്നു.

 

 

 

Tags: Judge Percival BillimoriakejriwalArvind KejriwalDelhi High CourtRouse avenue courtBillimoriaPercival Billimoria
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യാ സഖ്യം ഇപ്പോൾ ദുർബലമാണ്;.മമത ബാനര്‍ജിയുടെ ആവശ്യപ്രകാരം വിളിച്ച യോഗം…അതിപ്പോള്‍ പരാജയപ്പെട്ട പ്രാദേശിക നേതാക്കളുടെ സംഘം …

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

News

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു; മോദിവിരുദ്ധ എൻജിഒകളുടെ കേന്ദ്രമായ ബെംഗളൂരുവിലെ പരിപാടിയില്‍ ആശങ്ക

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

പുതിയ വാര്‍ത്തകള്‍

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യയാത്ര ‘ആളെ പറ്റിക്കൽ’; സിപിഎം എംഎൽഎമാർ ഉദ്ഘാടനം ബഹിഷ്‌കരിക്കുമെന്ന് എം.വി. ഗോവിന്ദൻ

നെടുമ്പാശ്ശേരിയിൽ വിമാനം താഴ്ന്നുപറന്നു; വീടിന്റെ ഓടുകൾ തകർന്നു വീണു, പരിക്ക്!

കവിത: ഉയിര്‍ത്തുമ്പ്

കവിത: എന്റെ ഭാഷ നിനക്കറിവീല

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

അ​ൻ​സി​ബ മ​തം മാ​റ്റാ​ൻ ശ്ര​മി​ച്ചി​ട്ടി​ല്ല; പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​റു​ടെ മ​ക​ൻ

ഓറഞ്ച് കടയില്‍ സാമുറായികള്‍; നെതര്‍ലന്‍ഡ്സ്- ജപ്പാന്‍ പോരാട്ടം രാത്രി 1.30ന്

കൗണ്‍സിലര്‍ സുഗതനെ ജയിലിലാക്കിയതിന് പിന്നില്‍ ബിജെപി നേതൃത്വത്തിലുള്ള കോര്‍പറേഷന്‍ ഭരണത്തെ അട്ടിമറിക്കാന്‍

ലോഗോ പ്രകാശന ചടങ്ങില്‍ നടന്‍ മോഹന്‍ലാലിനൊപ്പം റാംസണ്‍സ് എംഡി പ്രവീണ്‍ കുമാര്‍ (ഇടത്ത്)

മോഹന്‍ലാല്‍ രാംസണ്‍സിന്റെ ബ്രാന്‍ഡ് അംബാസഡര്‍

കാനഡയിലെ ബ്രാംപ്ടണ്‍ ശ്രീഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.