Saturday, June 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ശനിയാഴ്ച സ്‌കൂള്‍ പ്രവൃത്തിദിനം; അമിതഭാരം അടിച്ചേല്‍പ്പിക്കുന്നു

Janmabhumi Online by Janmabhumi Online
Jun 8, 2024, 08:00 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: 25 ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. സര്‍ക്കാര്‍ തലത്തില്‍ തുടരുന്ന ഏകപക്ഷീയ നീക്കമാണിതെന്നും യാതൊരു കൂടിയാലോചനയും നടത്താതെ എടുത്ത തീരുമാനം വിദ്യാര്‍ത്ഥികളെയും ഒപ്പം അധ്യാപകരേയും ബാധിക്കുന്നതായും പരാതി. കുട്ടികള്‍ക്ക് ആഴ്ചയില്‍ അഞ്ച് ദിവസം ക്ലാസുകള്‍ക്ക് ശേഷം വരുന്ന ശനിയാഴ്ച എക്സ്ട്രാ കരിക്കുലര്‍ ആക്ടിവിറ്റിയുടെ ദിനമാണ്.

പത്താം ക്ലാസിലെ കുട്ടികള്‍ക്ക് പ്രത്യേക കോച്ചിങ് ക്ലാസുകളും നടന്നിരുന്നത് ഈ ദിവസമാണ്. മറ്റ് പല മത്സരങ്ങളും മേളകളുമടക്കം ഈ ദിനത്തിലാണ് നടന്നിരുന്നത്. നേരത്തെ ഇത് സംബന്ധിച്ച് നടന്ന യോഗത്തില്‍ 205 പ്രവൃത്തി ദിനങ്ങളാണ് അംഗീകരിച്ചത്.

പിന്നാലെ കലണ്ടര്‍ പുറത്തിറക്കിയപ്പോള്‍ 220 ദിവസമാക്കി. എന്നാല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഈ മാറ്റമില്ല.
മുമ്പ് ശനിയാഴ്ചകളില്‍ ഹയര്‍സെക്കന്‍ഡറി പ്രവൃത്തി ദിനമായിരുന്നു. ഇത് മാറ്റി സമയം കൂട്ടിയാണ് തിങ്കള്‍ മുതല്‍ വെള്ളിവരെയാക്കിയത്. പുതിയ പരിഷ്‌കാരം വരുന്നതോടെ യുപി സ്‌കൂളിലെ കുട്ടികള്‍ക്കും ശനിയാഴ്ചകളില്‍ സ്‌കൂളിലെത്തേണ്ടി വരും. ഇത് അവരുടെ അവധിയേയും മറ്റ് പ്രവര്‍ത്തനങ്ങളേയും ബാധിക്കും.

പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗങ്ങള്‍ക്ക് യഥാക്രമം 800, 1000 മണിക്കൂര്‍ അധ്യയനമാണ് 2009ലെ വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം അധ്യയനദിനങ്ങള്‍ 210 ആക്കുന്നതിന് കാരണമായി വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നായിരുന്നു.

ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായപരിധി ആറ് വയസ്, പ്രൈമറി പ്രഥമാധ്യാപക സ്ഥാനക്കയറ്റത്തിന് ടെസ്റ്റ് യോഗ്യത തുടങ്ങിയ വിഷയങ്ങളിലൊക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേതെന്ന് ചൂണ്ടിക്കാട്ടിയപ്പോളാണ് അന്ന് 205 ആയി പുനര്‍ ക്രമീകരിക്കാന്‍ തയ്യാറായത്. അധ്യയന ദിനങ്ങളുടെ എണ്ണം കൂട്ടുന്നതിന് ഓരോ വര്‍ഷവും ഓരോ ന്യായവാദങ്ങള്‍ ആണ് വിദ്യാഭ്യാസ വകുപ്പ് നിരത്തുന്നത്.

ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടല്‍

അധ്യയനദിനങ്ങള്‍ 220 ആക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ദുര്‍വാശിക്ക് പിന്നില്‍ ബാഹ്യ ഇടപെടലാണെന്ന് ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന പ്രസിഡന്റ് പി.എസ്. ഗോപകുമാര്‍. അധ്യാപക സമൂഹത്തെ വിശ്വാസത്തിലെടുത്തല്ല അധ്യയന ദിനങ്ങള്‍ കൂട്ടിയത്. തുടര്‍ച്ചയായ ആറ് അധ്യയന ദിനങ്ങള്‍ പാടില്ലെന്ന ചട്ടവും പാലിക്കുന്നില്ല. ഏകപക്ഷീയ പരിഷ്‌കാരങ്ങള്‍ ഗുണം ചെയ്യില്ല. 220 അധ്യയന ദിവസങ്ങള്‍ ഉറപ്പാകണമെങ്കില്‍ ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ക്കുവേണ്ടി ഇനിയും 5 ശനിയാഴ്ചകള്‍ കൂടി അധ്യാപകര്‍ക്ക് പ്രവൃത്തിദിനമാക്കേണ്ടതുണ്ട്. വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തമാക്കുമെന്ന് ഗോപകുമാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം കുട്ടികളില്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതായി കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്സ് അസോസിയേഷന്‍. സംഭവത്തില്‍ പ്രതിഷേധിച്ച് 11ന് തിരുവനന്തപുരത്ത് ഡിജിഇ ഓഫീസ് മാര്‍ച്ച് നടത്തുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുള്‍ മജീദ് എറണാകുളത്ത് പത്രസമ്മേളത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ അവകാശങ്ങളെ കാറ്റില്‍ പറത്തിയുള്ള ഏകപക്ഷീയമായ തീരുമാനത്തെ കോടതി വഴിയും ചോദ്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Education Minister V SivankuttyKerala Education DepartmentSaturday schoolOverloading
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ദറക്‌സ ആറാം ക്ലാസ്സ് പുസ്തകവുമായി
Kerala

ബിഹാറില്‍ നിന്നു വന്നു, മലയാളിയായി; ദറക്‌സയുടെ അനുഭവം പാഠവുമായി

Kerala

രണ്ടു വര്‍ഷമായി യൂണിഫോമിന് പണമില്ല; നെട്ടോട്ടമോടി സര്‍ക്കാര്‍ ഹൈസ്‌കൂളിലെ ‘യഥാര്‍ത്ഥ അവകാശികള്‍’

Kerala

പിഎം ശ്രീ പദ്ധതിയിൽ കേരളവും ഭാഗമാകണം: വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് എബിവിപി നിവേദനം നൽകി (video)

Kerala

കേന്ദ്ര വിദ്യാഭ്യാസനയം നടപ്പിലാക്കുന്നു: ഫണ്ട് കിട്ടില്ലെന്നായപ്പോള്‍ മനംമാറ്റം; ഒന്നാം ക്ലാസ് പ്രവേശന പ്രായപരിധി ആറ് വയസ്

News

ഹയര്‍സെക്കന്‍ഡറി പരീക്ഷ: ചോദ്യപേപ്പറുകള്‍ ട്രഷറിയില്‍ സൂക്ഷിക്കുമെന്ന മന്ത്രിയുടെ ഉറപ്പ് പാഴ്വാക്കായി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പുകാരി അറസ്റ്റിൽ, പതിനൊന്നാമത്തെ വിവാഹം പഞ്ചായത്ത് മെമ്പറുമായി, മേക്കപ്പ് ചെയ്യുന്നതിനിടെ പിടികൂടി

പിതാവിന്റെ മരണം ഷൈനിന്റെ അമ്മയെ അറിയിച്ചിട്ടില്ല, നടൻ ഷൈൻ ടോം ചാക്കോയെ ആശുപത്രിയിൽ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സിന്ധു നദീജല കരാർ: ‘ഇന്ത്യയുടെ ആശങ്കകൾ പരിഹരിക്കാൻ തയ്യാർ, തീരുമാനം പുനഃപരിശോധിക്കണം’- ഇന്ത്യയോട് വീണ്ടും കെഞ്ചി പാകിസ്ഥാൻ

രാഹുലിന്റെ വിടുവായത്തവും തരൂരിന്റെ തിരിച്ചറിവും

ബംഗ്ലാദേശ് തെരഞ്ഞെടുപ്പിലേക്ക് ; മുഹമ്മദ് യൂനുസ് രാജ്യത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു : ഹസീനയുടെ അവാമി ലീഗിന് മത്സരിക്കാനാവില്ല

ഭൂകമ്പത്തിൽ നടുങ്ങി ചിലി : അനുഭവപ്പെട്ടത് 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം : ആളപായമില്ല , വീട് വിട്ടോടി ജനങ്ങൾ

ഒരു കുടുംബത്തിലെ നാലുപേർ വെന്തുമരിച്ചതിൽ ദുരൂഹത: അയൽവാസിയുടെ മൊബൈലും ലാപ്ടോപ്പും ശാസ്ത്രീയ പരിശോധനയ്‌ക്കയക്കും

‘വായ്പയെടുത്തത് 6000 കോടി മാത്രം, 14,000 കോടി രൂപ കണ്ടുകെട്ടി, പിടികിട്ടാപ്പുള്ളിയെന്ന് വിളിച്ചോളൂ പക്ഷേ കള്ളനെന്ന് വിളിക്കരുത്’- വിജയ് മല്യ

ശ്രീരാമക്ഷേത്ര പ്രസാദത്തിന്‌റെ പേരിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പ്: യുപി പൊലീസ് ഭക്തര്‍ക്ക് വീണ്ടെടുത്തുകൊടുത്തത് 2.15 കോടി രൂപ

വാഹനാപകടത്തിൽ പരിക്കേറ്റ നടൻ ഷൈൻ ടോം ചാക്കോയേയും അമ്മയെയും തൃശൂരിലെ ആശുപത്രിയിലെത്തിച്ചു: പിതാവിന്റെ സംസ്കാരം പിന്നീട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies