കൊച്ചി: തൊഴിലിടത്തെ മാനസിക പീഡനം സഹിക്കാനാകാതെ നെടുമ്പാശേരി വിമാനത്താവളത്തിലെ എഐഎഎസ്എല്‍ കരാര്‍ ജീവനക്കാരന് ആത്മഹത്യ ചെയ്തു. പെരുമ്പാവൂര്‍ ഈസ്റ്റ് ഒക്കല്‍ പുളിയാമ്പിള്ളി സുരേഷ് (50) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടത്തിയത്.
എയര്‍ ഇന്ത്യയുടെ അനുബന്ധ കമ്പനിയിലെ താത്കാലിക ജീവനക്കാരനാണ് സുരേഷ്. കമ്പനി മാനേജ്മെന്റിനും സിയാലിനുമെതിരെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്നു.
ജോലിയില്‍ നിന്ന് പുറത്താക്കുമെന്ന് മാനേജര്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്നാണ് കത്തില്‍ പറയുന്നത്. ബിഎംഎസ് നെടുമ്പാശേരി വിമാനത്താവളം യുണിറ്റ് ട്രഷററാണ് സുരേഷ്.
തൊഴിലിടത്തെ നിരവധി സഹതൊഴിലാളികളും മാനസികമായി പീഡിപ്പിക്കപ്പെടുന്നു എന്ന കാര്യവും കത്തില്‍ ഉണ്ട്. ആത്മഹത്യാക്കുറിപ്പ് മുഖ്യമന്ത്രി, കളക്ടര്‍, മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, വിമാനത്താവള മേധാവി, പ്രധാനമന്ത്രി, സുരേഷ് ഗോപി തുടങ്ങിയവര്‍ക്ക് കൈമാറണമെന്നും കത്തില്‍ നിര്‍ദേശമുണ്ട്. ഭാര്യ: പ്രിയ. മക്കള്‍: വൈഷ്ണവി, വൈശാഖ് (വിദ്യാര്‍ഥികള്‍). സംസ്കാരം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: