Friday, May 9, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഏറെ വ്യത്യസ്തമായ സങ്കല്‍പ്പങ്ങള്‍, ആചാരങ്ങള്‍

കാവുകളുടെ നാടാണ് മലബാര്‍. അവയില്‍ തികച്ചും വ്യത്യസ്തമാണ് വള്ളിയൂര്‍ക്കാവ്. സങ്കല്‍പ്പത്തില്‍, ആചാരത്തില്‍, അനുഷ്ഠാനത്തില്‍ ഈ വയനാടന്‍ കാവ് അസാധാരണമായി നില്‍ക്കുന്നു.

കെ. സജീവന്‍ by കെ. സജീവന്‍
Jun 1, 2024, 03:03 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

വയനാട്ടിലെ വനവാസികളുടെ ഏറ്റവും വലിയ ഒത്തുചേരലാണ് വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്ര മഹോത്സവം. മീനം ഒന്നു മുതല്‍ 14 വരെയുള്ള ആറാട്ട് മഹോത്സവം ജില്ലയിലെ ഏറ്റവും വലിയ ഉത്സവമാണ്. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വിഭിന്നമായി ഉത്സവം തുടങ്ങി ഏഴാം നാളാണ് ഇവിടെ കൊടിയേറ്റം. കാര്‍ഷിക ജനതയും വനവാസികളുമായുള്ള കാവിന്റെ ബന്ധം ഒന്ന് വേറെ തന്നെയാണ്. ഉത്സവം കഴിഞ്ഞ് ഏഴാം നാളാണ് കൊടിയിറക്കവും. ഉത്സവ നാളില്‍ താഴേകാവിലും മേലേക്കാവിലും എക്‌സിബിഷന്‍ സ്റ്റേജിലും ഉത്സവ പറമ്പിലും നടക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളിലേക്ക് ജില്ലയ്‌ക്ക് പുറത്ത് നിന്നും ജനങ്ങള്‍ ഒഴുകിയെത്തും. പണ്ട് വള്ളിയൂര്‍ക്കാവില്‍ കുളിച്ച് തൊഴലായിരുന്നു പ്രധാനം. താഴേകാവിന് അടുത്തുള്ള കബനി നദിയില്‍ കുളിച്ച് ഈറനായി അമ്മയെ വണങ്ങുന്നതായിരുന്നു ആചാരം. മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് ഭിന്നമായി വൈവിധ്യമാര്‍ന്ന ഉത്സവാഘോഷ ചടങ്ങുകളാണ് വള്ളിയൂര്‍ക്കാവിലേത്.

പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്
മാനന്തവാടി താഴെയങ്ങാടി പാണ്ടിക്കടവിന് അടുത്തുള്ള പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന വള്ളിയൂരമ്മയുടെ തിരുവായുധമായ പള്ളിയറവാള്‍, കുത്ത്‌വിളക്ക് താളവാദ്യമേളം എന്നിവയുടെ അകമ്പടിയോടെ ഒറ്റയാനപ്പുറത്ത് എഴുന്നള്ളിക്കുന്നതാണ് പള്ളിയറ വാള്‍ എഴുന്നള്ളിപ്പ്. മേല്‍ശാന്തിയാണ് വാള്‍ എഴുന്നള്ളിക്കുക. മീനം ഒന്നിന് തലേനാളാണ് ചടങ്ങ്. മുന്‍ കാലങ്ങളില്‍ ദൈവികമായ ചെറിയ ചടങ്ങ് മാത്രമായിരുന്നു ഇത്. ക്ഷേത്രം ട്രസ്റ്റിമാര്‍ ഉത്സവാഘോഷ കമ്മറ്റി ഭാരവാഹികള്‍ ഭക്തജനങ്ങള്‍ പൗര പ്രമുഖര്‍ എന്നിവര്‍ പരിപാടിയില്‍ ഭാഗഭാക്കാകും. പള്ളിയറ വാള്‍ എഴുന്നള്ളിപ്പ് ദര്‍ശിക്കുന്നതിനായി പള്ളിയറ ക്ഷേത്രം മുതല്‍ കാവുവരെ പാതയോരങ്ങളില്‍ ജനസഞ്ചയം ഉണ്ടാകും. താഴെക്കാവിലെ മണിപുറ്റിലാണ് പള്ളിയറവാള്‍ സൂക്ഷിക്കുക. ഉത്സവ നാളുകളില്‍ ഭക്തജനങ്ങള്‍ക്ക് വാള്‍ ദര്‍ശിക്കാന്‍ അവസരമുണ്ട്. ഉത്സവം കഴിഞ്ഞ് മീനം 15ന് രാവിലെ പള്ളിയറവാള്‍ തിരിച്ച് എഴുന്നള്ളിക്കും.

അരിയളവ്
പാട്ടുപുരയില്‍ നാല് നിലവിളക്ക് തെളിയിച്ച് ഗണപതിക്ക് പഴം ശര്‍ക്കര വെറ്റില അടക്ക, കല്‍ക്കണ്ടം, മുന്തിരി എന്നിവ സമര്‍പ്പിച്ച് ഉത്സവത്തിന് വേണ്ട അരി സ്ഥാനീയനായ കല്ലറപ്പായില്‍ തറവാട്ട് കാരണവര്‍ അളന്ന് കൊടുക്കുന്ന ചടങ്ങാണ് അരിയളവ് കല്ലറപ്പായില്‍ കുടുംബം അരി അളന്ന് കഴിഞ്ഞാന്‍ അത്താഴത്തിനുള്ള അരി വടക്കുംമാന്ദാനത്ത് വാര്യര്‍ അളന്ന് നല്‍കും. തുടര്‍ന്ന് ദേഹണ്ണം ചാര്‍ത്തല്‍ എന്ന ചടങ്ങ് നടത്തും. മീനം ഒന്നിന് തലേനാളാണ് അരിയളവും.

കഷണം മുറി
ദേഹണ്ണം ചാര്‍ത്തല്‍ ചടങ്ങിന് ശേഷം പാട്ട് പുരക്ക് ഇടത് വശത്ത് കുത്തുവിളക്കിന്റെ വെളിച്ചത്തില്‍ മേല്‍ശാന്തി ഭക്ഷണത്തിനുള്ള കറിയുടെ കഷണം മുറിക്കല്‍ ചടങ്ങ് നടത്തും. ഇതാണ് കഷണം മുറി. തുടര്‍ന്ന് മേലേക്കാവില്‍ ദീപാരാധനയും നടക്കും.
(തുടരും)

Tags: Temple
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എറണാകുളത്ത് ക്ഷേത്രകുളത്തില്‍ യുവാവ് മുങ്ങി മരിച്ചു

Kerala

പത്തനംതിട്ട മേക്കൊഴൂരില്‍ ക്ഷേത്രത്തില്‍ ലഹരി സംഘം ആക്രമണം നടത്തി

India

ബദരിനാഥ് ക്ഷേത്രം ഭക്തർക്കായി തുറന്നു ; എങ്ങും ജയ് ബദ്രി മന്ത്രങ്ങൾ മുഴങ്ങി ; ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി സൈന്യവും

Samskriti

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

Kerala

ഉത്സവ പറമ്പില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം; മരണം ശ്വാസംമുട്ടിയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ക്വറ്റ പിടിച്ചെന്ന് ബലൂച് വിഘടന വാദികള്‍, സമാധാന നീക്കവുമായി അമേരിക്കയും സൗദിയും

പാക് പ്രധാനമന്ത്രിയെയും സൈനിക മേധാവിയെയും സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി

കറാച്ചി തുറമുഖത്തേക്ക് മിസൈലുകള്‍ വര്‍ഷിച്ച് നാവിക സേന

പാകിസ്ഥാന്റെ 2 പൈലറ്റുമാര്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍ ?

പാകിസ്ഥാന്റെ കനത്ത ആക്രമണം ശക്തമായി ചെറുത്ത് ഇന്ത്യ, ആളപായമില്ല

പാകിസ്ഥാനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുവതിയും നാല് ചൈനീസ് പൗരന്മാരും നേപ്പാൾ അതിർത്തിയിൽ പിടിയിൽ : യുവതിയുടെ ഫോണിൽ കൂടുതലും പാക് നമ്പറുകൾ

കര്‍ദിനാള്‍ റോബര്‍ട് പ്രിവോസ്റ്റ് പുതിയ മാര്‍പാപ്പ, അമേരിക്കയില്‍ നിന്നുളള ആദ്യ പോപ്പ്

പാകിസ്ഥാനെ വിറപ്പിച്ച് ഇന്ത്യന്‍ പ്രത്യാക്രമണം, ഇസ്ലാമബാദിലും കറാച്ചിയിലും ലാഹോറിലും മിസൈല്‍ വര്‍ഷം

പാകിസ്ഥാന്‍ ആക്രമണത്തെ പ്രതിരോധിക്കാന്‍ കശ്മീരിലെ ചില പ്രദേശങ്ങളെ ഇന്ത്യ ഇരുട്ടിലാഴ്ത്തിയതിന്‍റെ ചിത്രം

എല്ലാം മുന്‍കൂട്ടിക്കണ്ട് മോദിയുടെ നഗരങ്ങള്‍ ഇരുട്ടിലാക്കിക്കൊണ്ടുള്ള മോക് ഡ്രില്‍ ഗുണമായി; അതിര്‍ത്തിനഗരങ്ങള്‍ ഇരുട്ടിലാക്കി ഇന്ത്യ

ആകാശയുദ്ധം, പാകിസ്ഥാന്റെ ആക്രമണ ശ്രമം തകര്‍ത്ത് ഇന്ത്യ, വിമാനങ്ങളും മിസൈലുകളും ഡ്രോണുകളും വെടിവച്ചിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies