Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആര്‍ട്ടിക്കിള്‍ 370 അടഞ്ഞ അധ്യായം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
May 23, 2024, 01:47 am IST
in Editorial

ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയെ ശരിവച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജികളും സുപ്രീംകോടതി തള്ളിയതോടെ ഈ വിഷയം അടഞ്ഞ അധ്യായമായിരിക്കുകയാണ്. പുനഃപരിശോധനാ ഹര്‍ജികള്‍ പരിശോധിച്ചുവെന്നും, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിക്ക് ആധാരമായ രേഖകളില്‍ തെറ്റൊന്നുമില്ലെന്നും, ഇതിനാല്‍ പുനഃപരിശോധനാ ഹര്‍ജികള്‍ തള്ളുകയാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് പറഞ്ഞത്. കോടതിയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിശോധിച്ചത്. പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കണമെന്നും ഹര്‍ജിക്കാരുടെ അഭിഭാഷകര്‍ക്ക് വാദിക്കാന്‍ അവസരം നല്‍കണമെന്നുമുള്ള അപേക്ഷകളും ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, സൂര്യകാന്ത്, എ.എസ്. ബൊപ്പണ്ണ എന്നിവരടങ്ങുന്ന ബെഞ്ച് നിരാകരിക്കുകയായിരുന്നു. പാര്‍ലമെന്റിന് സംസ്ഥാനത്തെ ഒന്നോ ഒന്നിലധികമോ കേന്ദ്രഭരണ പ്രദേശങ്ങളാക്കി മാറ്റാനുള്ള അധികാരമുണ്ടോയെന്നതില്‍ അവ്യക്തതയുണ്ടാവാന്‍ പാടില്ലെന്നു പറഞ്ഞാണ്, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി ശരിവച്ച ഭരണഘടനാ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്. ലഡാക്കിനെ കേന്ദ്ര ഭരണ പ്രദേശമാക്കിയ നടപടി കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പുറപ്പെടുവിച്ച വിധിയില്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് ശരിവച്ചിരുന്നു. ഭരണഘടനയിലെ അധികാരം ഉപയോഗിച്ച് ഏത് സംസ്ഥാനത്തെയും കേന്ദ്ര ഭരണ പ്രദേശമാക്കി മാറ്റാനാവുമെന്ന് ഈ വിധിയില്‍ വ്യക്തമാക്കിയിരുന്നു.

ജമ്മുകശ്മീര്‍ നിയമസഭ പിരിച്ചുവിട്ടതിനുശേഷവും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള അധികാരം രാഷ്‌ട്രപതിക്ക് ഉണ്ടെന്നും, ഈ വകുപ്പ് ഭരണഘടനയില്‍ ഉള്‍പ്പെടുത്തിയ ചരിത്ര സാഹചര്യം പരിശോധിക്കുമ്പോള്‍ അതിനൊരു താല്‍ക്കാലിക സ്വഭാവമുള്ളതെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ 2024 സെപ്തംബറിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദേശവും നല്‍കിയിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി സമ്പൂര്‍ണമായും ശരിവച്ചുകൊണ്ടുള്ള വിധിയായിരുന്നു സുപ്രീംകോടതി പ്രഖ്യാപിച്ചിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാന്‍ എന്തുവന്നാലും അനുവദിക്കില്ലെന്നും, മോദി നൂറുവട്ടം അധികാരത്തില്‍ വന്നാലും അതിന് കഴിയില്ലെന്നായിരുന്നു കശ്മീരിലെ ചില രാഷ്‌ട്രീയ പാര്‍ട്ടികള്‍ വീരവാദം മുഴക്കിയിരുന്നത്. മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയായിരുന്നു കോലാഹലമുണ്ടാക്കി മുന്നില്‍നിന്നത്. മെഹബൂബ മുഫ്തിയുടെ പിഡിപിയും സിപിഎമ്മുമൊക്കെ ഒപ്പം ചേര്‍ന്നു. ഇവരൊക്കെത്തന്നെയാണ് ഭരണഘടനാ ബെഞ്ചിന്റെ വിധി അംഗീകരിക്കാതെ പുനഃപരിശോധനാ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഭാരതത്തില്‍ ലയിച്ചതോടെ ജമ്മുകശ്മീരിന്റെ ആഭ്യന്തര പരമാധികാരം റദ്ദായെന്നും കഴിഞ്ഞവര്‍ഷം ഡിസംബറിലെ വിധിയില്‍ സുപ്രീംകോടതി അസന്ദിഗ്ധമായി വ്യക്തമാക്കിയിരുന്നു. ഇതിനെതിരായിരുന്നു ആര്‍ട്ടിക്കിള്‍ 370 നിലനിര്‍ത്തണമെന്ന ചില രാഷ്‌ട്രീയ കക്ഷികളുടെ വാദഗതികള്‍. കശ്മീര്‍ ദേശീയ മുഖ്യധാരയില്‍ ലയിക്കുന്നത് ഇഷ്ടപ്പെടാതിരുന്നവരാണ് വിഘടനവാദത്തിന് വളംവയ്‌ക്കുന്ന ആര്‍ട്ടിക്കിള്‍ 370 പുനഃസ്ഥാപിക്കണമെന്ന് ഇപ്പോഴും ആവശ്യപ്പെടുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടി ശരിവച്ചുകൊണ്ടുള്ള വിധിയില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഒരു കാര്യം വ്യക്തമാക്കിയിരുന്നു. രാഷ്‌ട്രപതി ഭരണം പ്രഖ്യാപിച്ചശേഷം കേന്ദ്ര സര്‍ക്കാര്‍ എടുക്കുന്ന ഓരോ തീരുമാനങ്ങളും ചോദ്യം ചെയ്യാന്‍ കഴിയില്ല. ഇത് അനുവദിച്ചാല്‍ സ്ഥിതിഗതികളെ കുഴപ്പങ്ങളിലേക്ക് നയിക്കും. രാജ്യതാല്‍പ്പര്യം മുന്‍നിര്‍ത്തി മോദി സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെ കോടതികളില്‍ ചോദ്യം ചെയ്യുകയെന്നത് പ്രതിപക്ഷപാര്‍ട്ടികള്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്. സര്‍ക്കാരിന്റെ തീരുമാനങ്ങളെക്കുറിച്ച് ജനങ്ങളില്‍ സംശയം നിലനിര്‍ത്തുകയാണ് ഇതിന്റെ ദുഷ്ടലാക്ക്. ജമ്മുകശ്മീരിന്റെ കാര്യത്തില്‍ ബിജെപിക്കും മോദി സര്‍ക്കാരിനും യാതൊരു രഹസ്യ അജണ്ടയുമില്ല. ഈ വകുപ്പ് റദ്ദാക്കണമെന്നത് ബിജെപിയുടെ പരമപ്രധാനമായ ആവശ്യങ്ങളിലൊന്നായിരുന്നു. ഭാരതീയ ജനസംഘത്തിന്റെ കാലം മുതല്‍ നിരന്തരം ഉന്നയിച്ചുപോരുന്ന ആവശ്യവുമാണിത്. ബിജെപിയുടെ പ്രകടനപത്രികകളില്‍ ഈ ആവശ്യം ഒരിക്കല്‍പ്പോലും ഉള്‍പ്പെടുത്താതിരുന്നിട്ടില്ല. കശ്മീരിലെ മുന്നണി സര്‍ക്കാരിന്റെ ഭാഗമായിരുന്നപ്പോഴും ബിജെപി ഈ ആവശ്യത്തില്‍ വെള്ളം ചേര്‍ത്തിട്ടില്ല. കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 പാകിസ്ഥാനെ മാത്രമാണ് സഹായിച്ചുകൊണ്ടിരുന്നത്. രാജ്യാന്തര വേദികളില്‍ കശ്മീര്‍ പ്രത്യേകമാണെന്ന് വാദിക്കാന്‍ പാകിസ്ഥാന് അവസരം നല്‍കി. ഈ വകുപ്പ് ഇല്ലാതായതോടെ കശ്മീരിലെ ജനത ദേശീയ മുഖ്യധാരയില്‍ അലിഞ്ഞുചേരുന്നതാണ് കണ്ടത്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബാരാമുള്ളയില്‍ 59 ശതമാനം വോട്ടു രേഖപ്പെടുത്തിയത്. ഇതൊരു റെക്കോര്‍ഡാണ്. കശ്മീരിന്റെ കാര്യത്തില്‍ മോദി സര്‍ക്കാര്‍ എടുത്തു വരുന്ന നടപടികള്‍ ശരിയാണെന്ന് ഇതുതെളിയിക്കുന്നു.

Tags: article 370Narendra ModiJammu and Kashmir
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.