Kerala

യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമം : ഗുണ്ടകള്‍ പിടിയില്‍

പൊലീസുമായുണ്ടായ തര്‍ക്കത്തിനിടെ ഗുണ്ടകളിലൊരാളുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു

Published by

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്ന് ഗുണ്ടകള്‍ പിടിയില്‍. റെയില്‍വേ ക്രോസില്‍ ഇട്ട് വെട്ടികൊല്ലാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ ഗുണ്ടകള്‍ തന്നെ ചിത്രീകരിച്ചിരുന്നു.

കൃഷ്ണപുരം സ്വദേശികളായ അമല്‍ ചിന്തു, അഭിമന്യു, അനൂപ് ശങ്കര്‍ എന്നിവരാണ് അറസ്റ്റിലായത്. നേരത്തേ മഫ്റ്റിയിലുണ്ടായിരുന്ന പൊലീസുമായി ഗുണ്ടാ സംഘത്തിലുളളവര്‍ തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് സംഘത്തിലുണ്ടായിരുന്ന ഒരാളെ പൊലീസ് പിടികൂടി സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പൊലീസുമായുണ്ടായ തര്‍ക്കത്തിനിടെ ഗുണ്ടകളിലൊരാളുടെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നു. ഇത് അരുണ്‍ പ്രസാദ് എന്ന യുവാവ് പൊലീസിനെ ഏല്‍പ്പിച്ചതാണ് ഗുണ്ടകളെ പ്രകോപിപ്പിച്ചത്.

ക്രൂരമര്‍ദ്ദനത്തിന് ഇരയായ അരുണ്‍ പ്രസാദിനെ വടിവാള്‍ കൊണ്ട് വെട്ടാന്‍ ഓങ്ങുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ക്രൂരമര്‍ദ്ദനത്തില്‍ അരുണ്‍ പ്രസാദിന്റെ വലതു ചെവിയുടെ കേള്‍വിശക്തി നഷ്ടമായി. മര്‍ദ്ദനത്തിനിരയായ അരുണ്‍ പ്രസാദ് ചികിത്സയിലാണ്. യുവാവിന്റെ ഐഫോണും ടൈറ്റാന്‍ വാച്ചും പ്രതികള്‍ കവര്‍ന്നു. കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാന്‍ ഉണ്ട്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by