Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കേജ്‌രിവാളിന്റെ ജാമ്യം ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2024, 03:07 am IST
in Editorial

മദ്യനയ അഴിമതിക്കേസില്‍ പ്രതിയായി ജയിലിലായിരുന്ന ആം ആദ്മി പാര്‍ട്ടി നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാളിന് ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇടക്കാല ജാമ്യം അനുവദിച്ച ഉത്തരവ് പല കോണുകളില്‍നിന്നും വിമര്‍ശിക്കപ്പെടുന്നുണ്ട്. അഴിമതിക്കേസില്‍ പ്രതിയായ ഒരാള്‍ക്ക്, അയാള്‍ ആരുമായിക്കൊള്ളട്ടെ ഇങ്ങനെയൊരു വഴിവിട്ട ആനുകൂല്യം നല്‍കാമോയെന്നതാണ് പ്രധാന പ്രശ്‌നം. മുഖ്യമന്ത്രിയാണെന്ന കാരണത്താല്‍ കേജ്‌രിവാളിന് ജാമ്യം അനുവദിക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും, നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യമാണെന്ന ഭരണഘടനാ തത്വത്തിന് എതിരാണിതെന്നും കേജ്‌രിവാളിന് ജാമ്യം അനുവദിച്ചതിനെതിരെ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ വാദിച്ചിരുന്നു. എന്നാല്‍ കേജ്‌രിവാളിന് ജാമ്യം നല്‍കുന്നത് രാഷ്‌ട്രീയ നേതാവെന്ന നിലയ്‌ക്കുള്ള വിശേഷവകാശമല്ലെന്നും, കേസിന്റെ പ്രത്യേക സ്വഭാവം പരിഗണിച്ചാണെന്നും കോടതി പറഞ്ഞത് ആര്‍ക്കും തൃപ്തികരമായി തോന്നിയിട്ടില്ല. ഇതിന് ശരിയായ കാരണങ്ങളുമുണ്ട്. എന്താണ് കേജ്‌രിവാള്‍ ഉള്‍പ്പെട്ട അഴിമതിക്കേസിന്റെ സ്വഭാവം? മദ്യനയ അഴിമതിക്കേസില്‍ കേജ്‌രിവാളിന്റെ മന്ത്രിസഭാംഗങ്ങള്‍ ഉള്‍പ്പെടെ മറ്റു പലരും പ്രതികളാണ്. സുപ്രീംകോടതിയെ സമീപിച്ചിട്ടുപോലും അവരില്‍ പലര്‍ക്കും ജാമ്യം ലഭിച്ചിട്ടില്ല. അഴിമതിയുടെ മുഖ്യ ഗൂഢാലോചനക്കാരനാണ് അരവിന്ദ് കേജ്‌രിവാളെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാദം ഹൈക്കോടതി അംഗീകരിച്ചതുമാണ്. ഇക്കാരണത്താല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന കേജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കേസ് അന്വേഷിക്കുന്ന ഏജന്‍സിക്കെതിരെ സുപ്രീംകോടതി ഉന്നയിച്ച ചില ചോദ്യങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വലിയ ആശയക്കുഴപ്പുമുണ്ടാക്കുന്നതായിരുന്നു. ഒന്നരവര്‍ഷമായിട്ടും കേജ്‌രിവാളിനെ ഈ സമയത്ത് അറസ്റ്റ് ചെയ്തത് എന്തിനായിരുന്നുവെന്നാണ് കോടതി പ്രധാനമായും ചോദിച്ചത്. ഇതിന് വ്യക്തമായ കാരണങ്ങളുണ്ട്. ഒന്നിനു പുറകെ ഒന്നായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ഒന്‍പത് സമന്‍സുകളാണ് കേജ്‌രിവാള്‍ നിരസിച്ചത്. ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്യാതെ മറ്റെന്തു ചെയ്യും? നിയമം അനുശാസിക്കുന്ന നടപടിയും അതാണ്. മദ്യനയത്തില്‍ മാറ്റം വരുത്തി 300 കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് കേസ്. കേജ്‌രിവാളിന് ലഭിച്ച പണത്തില്‍നിന്ന് ഗോവ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണത്തിന് ഉപയോഗിച്ചെന്ന് മൊഴിയുണ്ട്. തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി 100 ലേറെ മൊബൈല്‍ ഫോണുകളാണത്രേ കേജ്‌രിവാളും കൂട്ടാളികളും നശിപ്പിച്ചത്. ഇതിനാല്‍ കേജ്‌രിവാള്‍ സ്ഥിരം കുറ്റവാളിയല്ലെന്ന കോടതിയുടെ വാദം നിലനില്‍ക്കുന്നതല്ല. ഇങ്ങനെയൊരു പശ്ചാത്തലത്തില്‍ വലിയ കൗശലക്കാരനും, മുഖ്യമന്ത്രിയുടെയും പാര്‍ട്ടിയുടെയും അധികാരം ഉപയോഗിക്കുന്നയാളുമായ കേജ്‌രിവാളിനെ നിര്‍ബാധം പ്രവര്‍ത്തിക്കാന്‍ അനുവദിച്ചാല്‍ തെളിവുകള്‍ നശിപ്പിക്കില്ലെന്നും സാക്ഷികളെ സ്വാധീനിക്കില്ലെന്നും എന്താണുറപ്പ്? ഇങ്ങനെയൊരാളെ അറസ്റ്റു ചെയ്തതില്‍ എന്ത് നിയമലംഘനമാണുള്ളത്?

ഒരുപാട് നിബന്ധനകളോടെയാണ് കേജ്‌രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ പോകാന്‍ പാടില്ല, സെക്രട്ടറിയേറ്റില്‍ തങ്ങാന്‍ പാടില്ല, സാക്ഷികളെ കാണാന്‍ പാടില്ല, ഫയലുകളില്‍ ഒപ്പുവയ്‌ക്കാന്‍ പാടില്ല, ലഫ്.ഗവര്‍ണറുടെ അനുമതി വേണ്ടതായ ഫയലുകളില്‍ മാത്രം ഒപ്പുവയ്‌ക്കാം, കേസു സംബന്ധിച്ച് യാതൊരു പരാമര്‍ശവും നടത്താന്‍ പാടില്ല എന്നൊക്കെയാണ് നിബന്ധനകള്‍. ഇടക്കാല ജാമ്യത്തിന്റെ കാലാവധി അവസാനിക്കുന്ന ജൂണ്‍ രണ്ടിന് സ്വയം കീഴടങ്ങുകയും വേണം. ഇതൊക്കെ പരിഗണിക്കുമ്പോള്‍ കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല, പരോളാണെന്ന് പറയേണ്ടിവരും. എന്നാല്‍ ഇതുപോലും പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണം പൗരന്റെ ഭരണഘടനാപരമായ മൗലികാവകാശമോ നിയമപരമായ അവകാശമോ അല്ലെന്ന് ഇഡി കോടതിയില്‍ വാദിക്കുകയുണ്ടായി. കേജ്‌രിവാള്‍ മുഖ്യമന്ത്രിയായതുകൊണ്ടുമാത്രം ഇതിന് മാറ്റം വരുന്നില്ല. എല്ലാറ്റിനുപരിയാണ് വ്യക്തിസ്വാതന്ത്ര്യമെന്ന് വാദത്തിനിടെ രണ്ടംഗ ബെഞ്ച് പറയുകയുണ്ടായി. അഴിമതി നടത്താനും തെളിവു നശിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യത്തില്‍പ്പെടുന്നില്ല. എന്നാല്‍ തങ്ങള്‍ക്ക് ഇതിനൊക്കെയുള്ള അധികാരമുണ്ടെന്ന മട്ടിലാണ് കേജ്‌രിവാളും കൂട്ടരും പെരുമാറിക്കൊണ്ടിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുക്കുന്നുവെന്ന തോന്നലുണ്ടാക്കുന്നതാണ് കേജ്‌രിവാളിന്റെ ഇടക്കാല ജാമ്യം. നുണ പറയുന്ന യന്ത്രമാണ് താനെന്ന് കേജ്‌രിവാള്‍ ഇതിന് മുന്‍പ് തെളിയിച്ചിട്ടുണ്ട്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാള്‍ ഇതുതന്നെയാണ് ചെയ്യുന്നത്. ജനങ്ങള്‍ ഇതൊക്കെ കാണുന്നുണ്ട്. അവര്‍ ഇതിനെതിരെ ഉചിതമായി പ്രതികരിക്കുക തന്നെ ചെയ്യും.

 

Tags: Delhi Liquor Policy ScamAravind KejriwalKejriwal's bail
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിബിഐയ്‌ക്ക് മറുപടി നൽകിയേ മതിയാകൂ ! മദ്യനയ അഴിമതി കേസിൽ കെജ്‌രിവാളിനും മനീഷ് സിസോദിയയ്‌ക്കും നോട്ടീസ് അയച്ച് ദൽഹി ഹൈക്കോടതി 

India

വദ്രയും രാഹുലും സോണിയയും ജയിലിൽ പോയോ ? നിങ്ങൾക്ക് നാണമില്ലേ? ‘: കോൺഗ്രസിനെതിരെ അരവിന്ദ് കെജ്‌രിവാൾ

India

കെജ്രിവാൾ ചെയ്തതെല്ലാം വിഡ്ഡിത്തം, കൊറോണ കാലത്തും ഉറുദു ,സാഹിത്യ അക്കാദമിയിൽ ഉപദേഷ്ടാക്കൾ : ട്രഷറിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ കൊള്ളയടിച്ചു

India

ഖജനാവ് കട്ടുമുടിച്ച കെജ്‌രിവാൾ ഇത് കണ്ടുപഠിക്കണം ! ഇനി യമുന നദിയിൽ ക്രൂയിസുകൾ സർവീസ് നടത്തും : രേഖ ഗുപ്തയുടെ വികസന നയങ്ങൾക്ക് കൈയ്യടി

India

കെജ്‌രിവാളിന്റെ ക്രൂരതകൾ പുറത്ത് കൊണ്ടുവന്ന് സിഎജി റിപ്പോർട്ട്; കോവിഡ് സമയത്തും വാക്സിനേഷൻ ഫണ്ട് വിതരണം മുടങ്ങി ; ജനങ്ങളെ മരണത്തിലേക്ക് തള്ളിവിട്ടു   

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.