തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന് ദേവ് എംഎല്‍എയും തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ഡ്രൈവറെ തടഞ്ഞുനിര്‍ത്തി തര്‍ക്കമുണ്ടായ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കെഎസ്ആര്‍ടിസി ബസിനുളളിലെ സിസിടി ക്യാമറയില്‍ ഒരു ദൃശ്യങ്ങളും ലഭിച്ചില്ലെന്ന് പോലീസ്.
മെമ്മറി കാര്‍ഡ് കാണാനില്ലെന്നാണ് ബസ് പരിശോധിച്ച ശേഷം പോലീസ് വിശദീകരണം. മൂന്ന് ക്യാമറകളാണ് ബസിനുളളിലുളളത്. റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നുവെന്നും ബസ് ഓടിക്കുന്ന സമയത്ത് മെമ്മറി കാര്‍ഡുണ്ടായിരുന്നുവെന്നാണ് ഡ്രൈവറായ യദുവിന്റെ പ്രതികരണം. മെമ്മറി കാര്‍ഡ് എങ്ങനെ നഷ്ടപ്പെട്ടുവെന്നത് ദുരൂഹമാണ്. മെമ്മറി കാര്‍ഡ് മാറ്റിയതായി സംശയിക്കുന്നുവെന്നും പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: