Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മിന്റെ അധികാരവും മേയറുടെ അഹങ്കാരവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 1, 2024, 02:32 am IST
in Editorial

കെഎസ്ആര്‍ടിസി ബസ് വഴിയില്‍ തടഞ്ഞിട്ട് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും, യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്ത തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ദേവിനുമെതിരെ പരാതി ലഭിച്ചിട്ടും കേസെടുക്കാത്ത പോലീസ് നടപടി അങ്ങേയറ്റം നിയമവിരുദ്ധവും രാഷ്‌ട്രീയപ്രേരിതവുമാണ്. അതേസമയം മേയറുടെ പരാതിയില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുക്കുകയും താല്‍ക്കാലിക ജീവനക്കാരനായ ആ യുവാവിനെ ജോലിയില്‍നിന്ന് നീക്കിനിര്‍ത്തുകയും ചെയ്തിരിക്കുന്നു. മേയര്‍ പറയുന്നതു മാത്രം കേട്ട് ഡ്രൈവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും, അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷമേ നടപടി ഉണ്ടാവൂ എന്നും ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞതിന് വിരുദ്ധമാണ് ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിരിക്കുന്നത്. സംഭവം വിവാദമായതിനു പിന്നാലെ സിപിഎം നേതൃത്വം പറഞ്ഞത് മേയര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണ്. ഡ്രൈവറുടെ പരാതിയെക്കാള്‍ മേയറുടെ ധാര്‍ഷ്ട്യത്തെയും സിപിഎമ്മിന്റെ നിലപാടിനെയുമാണ് പോലീസ് മുഖവിലക്കെടുത്തിരിക്കുന്നത്. പരാതി ഉണ്ടായിട്ടും മേയര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ എടുക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പോലീസ് മറുപടി പറയുന്നില്ല. മേയര്‍ കുറ്റക്കാരിയല്ലെന്ന മട്ടിലാണ് പോലീസ്. ഇതു പറയേണ്ടത് പോലീസ് അല്ല, കോടതിയാണ്. പരാതി ലഭിച്ച സ്ഥിതിക്ക് മേയര്‍ക്കെതിരെ കേസെടുക്കേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.

തലസ്ഥാന നഗരത്തില്‍ കെഎസ്ആര്‍ടിസി ബസ്സിനു പിന്നാലെ അതിവേഗം പാഞ്ഞു വന്ന മേയറുടെ സ്വകാര്യവാഹനം ബസ്സിനെ മറികടക്കുകയായിരുന്നു. മത്സരിച്ചോടിയ മേയറുടെ വാഹനം പാളയം ട്രാഫിക് സിഗ്‌നലിനു മുന്നില്‍ കുറുകെയിട്ടാണ് ബസ് തടഞ്ഞത്. തന്റെ കാര്‍ റോഡിനു കുറുകെയിട്ടിട്ടില്ലെന്ന് മേയര്‍ പറഞ്ഞെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ അത് തെറ്റാണെന്ന് തെളിയിക്കുന്നു. കാറില്‍ നിന്നിറങ്ങിയ മേയറും ഒപ്പമുണ്ടായിരുന്നവരും ഡ്രൈവറുമായി വഴക്കുണ്ടാക്കുന്നതിന്റെയും ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങള്‍ ലഭ്യമാണ്. ബസ്സിലെ യാത്രക്കാരുടെ മൊഴിയനുസരിച്ചും ഡ്രൈവര്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ഡ്രൈവര്‍ ലഹരി വസ്തു ഉപയോഗിച്ചിരുന്നെന്നും അശ്ലീല ആംഗ്യം കാണിച്ചെന്നുമുള്ള ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. സംഭവത്തെ തുടര്‍ന്ന് ഡ്രൈവറെ പരിശോധിച്ച പോലീസ് അയാള്‍ ലഹരി വസ്തു ഉപയോഗിച്ചതായി പറയുന്നില്ല. അശ്ലീല ആംഗ്യം കാണിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ തെളിയുന്നുമില്ല. തെറ്റ് തന്റെ ഭാഗത്താണെന്ന് അറിഞ്ഞുകൊണ്ടു തന്നെ ഡ്രൈവറെ കുടുക്കാന്‍ മേയര്‍ മനപൂര്‍വ്വം ഒരു കള്ളക്കഥ മെനഞ്ഞതാണെന്നു വേണം വിശ്വസിക്കാന്‍. ഡ്രൈവര്‍ക്കെതിരെ മേയറും കൂട്ടാളികളും ഉന്നയിച്ച ആരോപണങ്ങള്‍ ബസ്സിലെ യാത്രക്കാരും ശരിവയ്‌ക്കുന്നില്ല. മാത്രമല്ല ബസ്സില്‍ കയറിച്ചെന്ന് എംഎല്‍എയും ഭര്‍ത്താവുമായ സച്ചിന്‍ ദേവ് യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു. ഇത് നിയമവിരുദ്ധമാണ്. ഇതിനുള്ള അധികാരം എംഎല്‍എക്കില്ല.

മേയറും ഭര്‍ത്താവും തങ്ങളുടെ അധികാരത്തിന്റെ ബലത്തില്‍ നടുറോഡില്‍ തനി ഗുണ്ടായിസം കാണിക്കുകയാണ് ചെയ്തത്. തങ്ങളുടെ വാഹനത്തെ ആരും മറികടക്കാന്‍ പാടില്ലെന്ന അഹന്തയാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലിചെയ്യുന്ന ഒരു കെഎസ്ആര്‍ടിസി ജീവനക്കാരനെതിരെ അധികാരത്തിന്റെ ഹുങ്ക് കാണിക്കുകയാണ് മേയര്‍ ചെയ്തത്. ഇത് ആദ്യമായല്ല ഈ മേയറുടെ ഭാഗത്തുനിന്ന് ഇത്തരം പ്രവൃത്തികള്‍ ഉണ്ടാകുന്നത്. കോര്‍പ്പറേഷനില്‍ തന്റെ പാര്‍ട്ടിയുടെ ലിസ്റ്റനുസരിച്ച് ജീവനക്കാരെ നിയമിച്ചതിനെതിരെ പ്രതിപക്ഷം നടത്തിയ രാപകല്‍ സമരത്തിനിടെ നിന്ദ്യമായ പെരുമാറ്റമാണ് മേയറുടെ ഭാഗത്തുനിന്ന് ഉണ്ടായത്. സമരം ചെയ്യുന്നവരെ ചവിട്ടിക്കടന്നു പോവുകയായിരുന്നു അവര്‍. രാഷ്‌ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചു കയറ്റിയ സംഭവവുമുണ്ട്. ഇങ്ങനെയൊക്കെയുള്ള നിയമവിരുദ്ധവും ഏകാധിപത്യപരവുമായ ചെയ്തികളെ മേയറുടെ പാര്‍ട്ടി സമ്പൂര്‍ണ്ണമായി പിന്തുണയ്‌ക്കാണ് ചെയ്തിട്ടുള്ളത്. ഇത് മേയറുടെ അഹങ്കാരം വര്‍ദ്ധിപ്പിക്കുകയായിരുന്നു. ഇതിന്റെ നഗ്‌നമായ പ്രകടനമാണ് കെഎസ്ആര്‍ടിസി ബസ് തടഞ്ഞിട്ട് ഡ്രൈവര്‍ക്കെതിരെ അതിക്രമം കാണിക്കുന്നതില്‍ എത്തിനില്‍ക്കുന്നത്. സിപിഎമ്മുകാര്‍ കാണിക്കുന്ന ഏത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെയും പിന്തുണയ്‌ക്കുക എന്നതാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നയം. സിപിഎമ്മുകാര്‍ അല്ലാത്തവര്‍ക്ക് നീതി ലഭിക്കാത്ത സാഹചര്യമാണുള്ളത്. ഇതുവഴി രണ്ടുതരം പൗരന്മാര്‍ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മേയറുടെ അതിക്രമത്തിനിരയായ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് നീതി ലഭിക്കുകയും, നിയമം അനുശാസിക്കുന്ന നടപടികള്‍ മേയര്‍ക്കെതിരെ ഉണ്ടാവുകയും വേണം.

 

Tags: KSRTC Bus Servicearya rajendranCPM's powermayor's arrogance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാ രാജേന്ദ്രനുമായി വാക്കേറ്റമുണ്ടാക്കിയതിനല്ല കെഎസ്ആര്‍ടിസിയില്‍ നിന്ന് യദു കൃഷ്ണനെ പുറത്താക്കിയത്-മന്ത്രി ഗണേഷ് കുമാര്‍

Kerala

മുൻ മേയർ ആര്യ രാജേന്ദ്രന്റെ പകയ്‌ക്ക് ഇരയായ കെഎസ്ആർടിസി ഡ്രൈവർ ഇപ്പോൾ സൊമാറ്റോ ഡെലിവറി ബോയ്

Kerala

ആര്യാ രാജേന്ദ്രന്റെ കാലത്ത് മാറ്റി, ചിത്തിര തിരുനാൾ ബാലരാമ വർമ്മയുടെ ചിത്രം പുനഃസ്ഥാപിച്ച് ബിജെപി

Kerala

തോല്‍വിയുടെ ഉത്തരവാദി ആര്യാ രാജേന്ദ്രന്‍: സിപിഎം ജില്ലാ കമ്മിറ്റി യോഗത്തില്‍ മുന്‍ മേയര്‍ക്കെതിരെ വിമര്‍ശനം

Kerala

കെഎസ്ആർടിസി ഗുഡ്‌വിൽ അംബാസഡറായി മോഹൻലാൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.