Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

പ്രതിപക്ഷത്തിനേറ്റ കനത്ത പ്രഹരം

സന്ദീപ്‌ എസ്. by സന്ദീപ്‌ എസ്.
Apr 27, 2024, 02:17 am IST
in Main Article

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിനും രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കും നൂറുശതമാനം വിശ്വാസ്യത ഉറപ്പുനല്‍കി സുപ്രീംകോടതി വെള്ളിയാഴ്ച പുറപ്പെടുവിച്ച വിധിന്യായം പ്രതിപക്ഷ പാര്‍ട്ടികളുടെ ഇരട്ടത്താപ്പിനേറ്റ കനത്ത പ്രഹരമാണ്. കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും സുപ്രീംകോടതി വിധി വന്നതോടെ രാജ്യത്തെ 140 കോടി ജനങ്ങളുടെ മുന്നില്‍ നാണംകെട്ടുനില്‍ക്കുകയാണ്. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കുമ്പോള്‍ മിണ്ടാതിരിക്കുകയും തോല്‍ക്കുമ്പോള്‍ വോട്ടിംഗ് തന്ത്രത്തില്‍ ബിജെപി അട്ടിമറി നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഇനിയെങ്കിലും നന്നാവാന്‍ തയ്യാറാവണം. രാജ്യത്തെ തന്നെ പിന്നോട്ടടിക്കുന്ന ദുരൂഹശക്തികളായാണ് ഇവിഎം വിരുദ്ധ ഹര്‍ജിയുമായെത്തിയവരെ സുപ്രീംകോടതി വിശേഷിപ്പിച്ചത്. രാഹുല്‍ഗാന്ധി മുതല്‍ ആന്റോ ആന്റണി വരെയുള്ള നേതാക്കള്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയെ അപകീര്‍ത്തിപ്പെടുത്താന്‍ നിരന്തരം വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ജനാധിപത്യ വിശ്വാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ് സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായം. ഭാരതത്തിന്റെ മുന്നേറ്റത്തെ അപമാനിക്കുകയെന്നത് മാത്രമാണ് ഹര്‍ജിക്കാരുടെ ലക്ഷ്യമെന്ന ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ വിധിന്യായത്തിലെ വിമര്‍ശനത്തിന് വരുംദിവസങ്ങളില്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടിവരുമെന്നുറപ്പാണ്.

ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ജനമനസ്സില്‍ സംശയത്തിന്റെ വിത്തുപാകി ഭാരതത്തിന്റെ ജനാധിപത്യത്തേയും തെരഞ്ഞെടുപ്പ് പ്രക്രിയയേയും നാണംകെടുത്തുകയായിരുന്നു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ഇതിനായി ചില എന്‍ജിഒകളെയും മോദി-ബിജെപി വിരുദ്ധരായ വ്യക്തികളെയും കൂട്ടുപിടിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു. വിവിപാറ്റുകള്‍ മുഴുവനും എണ്ണണം, ഇവിഎമ്മുകള്‍ക്ക് പകരം പഴയ ബാലറ്റ് സംവിധാനം തിരികെ കൊണ്ടുവരണം തുടങ്ങിയവയായിരുന്നു ആവശ്യം.

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഇത്തരത്തിലുള്ള ഹര്‍ജികളുമായെത്തി ജനമനസ്സില്‍ സംശയമുണ്ടാക്കാനും അന്തര്‍ദ്ദേശീയ തലത്തില്‍ ഭാരതത്തിലെ ജനാധിപത്യ സംവിധാനം സുതാര്യമല്ലെന്നും കൃത്രിമത്തിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലെത്തുന്നതെന്നുമുള്ള പ്രചാരണം ശക്തമാക്കാനുമാണ് ഹര്‍ജിക്കാര്‍ ലക്ഷ്യമിട്ടത്. വിവിപാറ്റ് ഹര്‍ജിക്ക് പിന്നില്‍ സുപ്രീംകോടതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ദുരൂഹശക്തികളാണെന്ന ആരോപണം ഉന്നയിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ മഹേഷ് ജത്മലാനി രംഗത്തെത്തിയിട്ടുമുണ്ട്. രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ പരിശുദ്ധി തകര്‍ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഈ സംഘം ഹര്‍ജി നല്‍കിയതെന്നും മഹേഷ് ജത്മലാനി ആരോപിക്കുന്നു. പ്രശാന്ത് ഭൂഷന്റെ നേതൃത്വത്തിലുള്ള എന്‍ജിഒയായ അസോസിയേഷന്‍ ഫോര്‍ ഡമോക്രാറ്റിക് റിഫോംസ് ആയിരുന്നു പ്രധാന ഹര്‍ജിക്കാര്‍. യാതൊരു അടിസ്ഥാനവുമില്ലാതെ തെരഞ്ഞെടുപ്പ് സംവിധാനങ്ങള്‍ക്കെതിരെ സുപ്രീംകോടതിയിലെ വാദത്തിനിടയില്‍ ഇവര്‍ ആരോപണങ്ങള്‍ ഉന്നയിച്ചത് കോടതി തന്നെ പലവട്ടം തടഞ്ഞിരുന്നു. വിവാദത്തിനായി മനപ്പൂര്‍വ്വം ശ്രമിക്കുകയാണ് ഹര്‍ജിക്കാരെന്നും ഗൂഢാലോചനാ സിദ്ധാന്തം ആരോപിച്ച് തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെന്ന് വരുത്തിതീര്‍ക്കാനുള്ള നടപടികളാണ് വാദത്തിലൂടെ നടത്തുന്നതെന്നും കോടതി ഇവരെ വിമര്‍ശിച്ചിരുന്നു.

പ്രതിപക്ഷ നേതാക്കളുടെ മുഖത്തേറ്റ കനത്ത പ്രഹരമാണ് സുപ്രീംകോടതി വിധിയെന്ന പ്രതികരണത്തോടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പ്രതിപക്ഷത്തെ ശക്തമായി വിമര്‍ശിച്ച് രംഗത്തെത്തിക്കഴിഞ്ഞു. പ്രതിപക്ഷം രാജ്യത്തെ ജനങ്ങളോട് മാപ്പ് പറയണമെന്നും ഇവിഎമ്മുകളേപ്പറ്റി ജനമനസ്സുകളില്‍ സംശയം നിറച്ച കുറ്റത്തിന് തിരിച്ചടി ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ബൂത്തുപിടിച്ചും കള്ളവോട്ടുകള്‍ ചെയ്തും ബാലറ്റ് പേപ്പറുകള്‍ തട്ടിയെടുത്തും പതിറ്റാണ്ടുകളോളം തെരഞ്ഞെടുപ്പ് വിജയിച്ച കോണ്‍ഗ്രസ്-ആര്‍ജെഡി പോലുള്ള പാര്‍ട്ടികള്‍ക്ക് ബാലറ്റ് പേപ്പര്‍ തിരിച്ചുവരണമെന്നാണ് ആഗ്രഹം. പാവപ്പെട്ടവരെ പോളിംഗ് സ്‌റ്റേഷനുകളിലെത്താന്‍ പോലും അനുവദിക്കാതെ കള്ളവോട്ട് ചെയ്ത് അധികാരത്തില്‍ തുടര്‍ന്നവരാണ് അവര്‍. സാങ്കേതിക വിദ്യകളുടെ സഹായത്തോടെ തെരഞ്ഞെടുപ്പ് രംഗത്തുവരുത്തിയ മാറ്റങ്ങളെ അംഗീകരിക്കാന്‍ ഈ പാര്‍ട്ടികള്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ഇത്തരത്തിലുള്ള ഹര്‍ജികള്‍ക്ക് പിന്നിലെ കാരണങ്ങള്‍ ഇവയൊക്കെയാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കഴിഞ്ഞമാസം ദല്‍ഹിയിലെ രാംലീലാ മൈതാനിയില്‍ നടന്ന ഇന്‍ഡി മുന്നണി യോഗത്തില്‍ രാഹുല്‍ഗാന്ധി തന്നെ ഇവിഎമ്മുകള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ബിജെപിക്ക് ഇവിഎമ്മില്ലാതെ വിജയിക്കാനാവില്ലെന്നും നേരത്തെ തന്നെ ഫലം ഉറപ്പിച്ച മത്സരമാണ് നടക്കുന്നതെന്നുമായിരുന്നു രാഹുലിന്റെ ആരോപണം. കഴിഞ്ഞ വര്‍ഷം അവസാനം ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ദിഗ് വിജയ് സിങ് പറഞ്ഞത് തനിക്ക് വോട്ടിംഗ് യന്ത്രങ്ങളില്‍ വിശ്വാസമില്ലെന്നായിരുന്നു. ഇവിഎമ്മിലെ ചിപ്പുകള്‍ ഹാക്ക് ചെയ്താണ് ബിജെപി വിജയമെന്നും സിങ് ആരോപിച്ചിരുന്നു.

അതേസമയം, ഹിമാചല്‍ പ്രദേശില്‍ ബിജെപിയെ പരാജയപ്പെടുത്തി കോണ്‍ഗ്രസ് അധികാരത്തിലെത്തിയ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തെയും ടിആര്‍എസിനെ തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെലങ്കാനയിലെ ഫലത്തെയും ചോദ്യം ചെയ്യാത്ത പ്രതിപക്ഷ പാര്‍ട്ടികളും ഇത്തരം ഹര്‍ജിക്കാരും എന്തുകൊണ്ടാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിനേയും ബിജെപി വിജയിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളെയും വ്യാജ ആരോപണങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്ന് എല്ലാവര്‍ക്കും മനസ്സിലാകും. കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച അതേ വോട്ടിംഗ് യന്ത്രങ്ങള്‍ തന്നെയാണ് ഇന്നലെ നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിലും കര്‍ണ്ണാടകയില്‍ ഉപയോഗിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പ് ഫലം അനുകൂലമായപ്പോള്‍ വോട്ടിംഗ് യന്ത്രങ്ങള്‍ മികച്ചതും ലോക്‌സഭയിലേക്ക് പരാജയം ഉണ്ടാകുമ്പോള്‍ മാത്രം വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം നടക്കുന്നതും എങ്ങനെയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. വോട്ടിംഗ് യന്ത്രത്തില്‍ ആന്റോ ആന്റണിക്ക് കുത്തിയെങ്കിലും വിവിപാറ്റില്‍ അനില്‍ ആന്റണിക്കാണ് വോട്ട് രേഖപ്പെടുത്തിയതെന്ന പരാതി ഉന്നയിച്ച വോട്ടര്‍ക്കൊപ്പം ചേര്‍ന്ന് തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ സംശയത്തിന്റെ മുനയില്‍ നിര്‍ത്താന്‍ ഇന്നലെ പത്തനംതിട്ടയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി കാണിച്ച അതേ ഉത്സാഹമാണ് ഇന്‍ഡി മുന്നണിയിലെ ഓരോ നേതാവും തെരഞ്ഞെടുപ്പ് പരാജയമുറപ്പിക്കുമ്പോള്‍ കാണിക്കുന്നത്. ഇത്തരക്കാര്‍ക്കുള്ള മറുപടി, വിശ്വാസമില്ലെങ്കില്‍ മത്സര രംഗത്തുനിന്ന് പിന്മാറിക്കൂടേ എന്നു മാത്രമാണ്. ജനാധിപത്യ സംവിധാനങ്ങളില്‍ വിശ്വാസമുള്ളവര്‍ക്ക് ഇത്തരക്കാര്‍ വഴിമാറിക്കൊടുക്കട്ടെ.

 

Tags: OppositionSupreme Court verdictElectronic Voting Machine
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് എന്റെ ശവക്കുഴിക്ക് ആഗ്രഹിക്കുന്നു; എനിക്ക് ജനങ്ങളുടെ പ്രാർത്ഥനയുണ്ട്: മോദി

Kerala

സ്വർണക്കൊള്ള വിഷയത്തിൽ അടിച്ചു പിരിഞ്ഞ് നിയമസഭ; പേറ്റിയേ കേറ്റിയേ പാടി പ്രതിപക്ഷം, മറുപാട്ട് പാടി ഭരണപക്ഷം

India

മനുസ്മൃതി ഉദ്ധരിച്ച് സുപ്രീം കോടതി; വിധവയായ മരുമകള്‍ക്ക് ഭര്‍തൃപിതാവിന്റെ മരണശേഷം ജീവനാംശത്തിന് അര്‍ഹത

Kerala

ഒടുവില്‍ സുപ്രീംകോടതി വിധി നടപ്പാക്കി; തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ പണം സിപിഎം ഭരിക്കുന്ന സഹകരണ ബാങ്ക് മടക്കിനല്‍കി

India

125 ദിവസത്തെ തൊഴിൽ ഉറപ്പ് ; വിബി – ജി റാം ജി ബിൽ പാസാക്കി ലോക് സഭ, ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം തള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.