Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുസ്ലിങ്ങളും മോദിക്കൊപ്പം

എഡിറ്റോറിയൽ by എഡിറ്റോറിയൽ
Apr 25, 2024, 03:05 am IST
in Editorial

പതിനെട്ടാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തെയാണ് സോണിയാ കോണ്‍ഗ്രസ് മുന്നില്‍ കാണുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും നേരിട്ടതിനെക്കാള്‍ കനത്ത പരാജയമാണ് ഇക്കുറി കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. വിവിധ ഏജന്‍സികള്‍ നടത്തിയ അഭിപ്രായ സര്‍വെകളെല്ലാം പ്രവചിക്കുന്നത് ബിജെപി റെക്കോര്‍ഡ് വിജയം നേടുമെന്നും, കോണ്‍ഗ്രസിന് വീണ്ടും ദയനീയമായ പരാജയം സംഭവിക്കുമെന്നുമാണ്. ബിജെപി ഒറ്റയ്‌ക്ക് 350 സീറ്റു നേടുമെന്നും, എന്‍ഡിഎ സഖ്യത്തിന് 400 സീറ്റിലേറെ ലഭിക്കുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്. ഇതുമായി പൊരുത്തപ്പെടുന്നതാണ് അഭിപ്രായ സര്‍വെ ഫലങ്ങള്‍. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന മാധ്യമങ്ങള്‍ പോലും ബിജെപിയും മോദിയും വന്‍വിജയം നേടുമെന്ന നിഗമനത്തിലാണ് എത്തിച്ചേര്‍ന്നിട്ടുള്ളത്. ഒന്നാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ പരിഭ്രാന്തിയിലായ കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിക്കെതിരെ അപവാദ പ്രചാരണം കെട്ടഴിച്ചുവിട്ടിരിക്കുകയാണ്. രാജസ്ഥാനിലെ ഒരു തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തില്‍ കോണ്‍ഗ്രസ്സിന്റെ വര്‍ഗീയപ്രീണന രാഷ്‌ട്രീയത്തെ തുറന്നുകാണിച്ച് പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തെ വളച്ചൊടിച്ചാണ് കോണ്‍ഗ്രസ് നേതാക്കള്‍ അപവാദപ്രചാരണം നടത്തുന്നത്. വിശ്വാസ്യത നശിച്ച കോണ്‍ഗ്രസ് മറ്റൊന്നും പറയാനില്ലാത്തതിനാല്‍ വിദ്വേഷ പ്രചാരണത്തെ ആശ്രയിക്കുകയാണ്. ഇത് ഒരുതരത്തിലും ഈ പാര്‍ട്ടിയെ രക്ഷിക്കാന്‍ പോകുന്നില്ല.

ജലോറില്‍ പ്രസംഗിക്കുമ്പോഴാണ് കോണ്‍ഗ്രസ് പതിറ്റാണ്ടുകളായി തുടരുന്ന അപകടകരമായ വര്‍ഗീയ പ്രീണന രാഷ്‌ട്രീയത്തിനെതിരെ പ്രധാനമന്ത്രി മോദി ആഞ്ഞടിച്ചത്. ഒരു പ്രത്യേക മതവിഭാഗത്തിനാണ് രാജ്യത്തിന്റെ സമ്പത്തില്‍ അവകാശമെന്നും, കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ സമ്പത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കുവരെ നല്‍കുമെന്നുമാണ് മോദി പറഞ്ഞത്. ഇത് രണ്ടും പ്രധാനമന്ത്രിയുടെ ആരോപണങ്ങളല്ല. രാജ്യത്തെ വിഭവങ്ങളുടെ പ്രഥമാവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ഒരു നയപ്രഖ്യാപനപ്രസംഗത്തില്‍ പറഞ്ഞതാണ്. അന്നും പിന്നീടും ഇത് വലിയ വിവാദമായെങ്കിലും മന്‍മോഹന്‍ സിങ് ഇക്കാര്യം നിഷേധിച്ചിട്ടില്ല. കോണ്‍ഗ്രസ് ഇതുസംബന്ധിച്ച് വിശദീകരിക്കുകയുണ്ടായില്ല. ഏതറ്റംവരെയും പോയി സംഘടിത മതവിഭാഗത്തെ പ്രീണിപ്പിക്കുകയെന്ന കോണ്‍ഗ്രസിന്റെ നയമാണ് മന്‍മോഹന്‍ വ്യക്തമാക്കിയത്. ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവും മതേതര വിരുദ്ധവുമായ ഇത്തരം നയങ്ങള്‍ക്കെതിരെയാണ് 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കും നരേന്ദ്ര മോദിക്കും അനുകൂലമായി ജനങ്ങള്‍ വിധിയെഴുതിയത്. കോണ്‍ഗ്രസും ഇന്‍ഡി മുന്നണിയും രാജ്യത്തെ ജനങ്ങളുടെ സ്വത്തിലാണ് കണ്ണുവയ്‌ക്കുന്നതെന്നും, അവര്‍ക്ക് അധികാരം ലഭിച്ചാല്‍ നമ്മുടെ അമ്മമാരുടെ താലിമാല വരെ അവര്‍ പിടിച്ചുപറിക്കുമെന്നും മോദി ജലോറില്‍ പറയുകയുണ്ടായി. കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ സമ്പത്തിന്റെ പുനര്‍വിതരണത്തെക്കുറിച്ച് പറയുന്നതാണ് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്.

അധികാരത്തിലിരുന്നപ്പോള്‍ വിതച്ചതു കൊയ്യുകയാണ് തങ്ങളെന്ന കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മറന്നുപോകുകയാണ്. വര്‍ഗീയ പ്രീണനത്തെ തുറന്നുകാട്ടുമ്പോള്‍ മോദിയെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുന്നത് വിലപ്പോവില്ല. മുസ്ലിങ്ങളെ മതജീവികളായല്ല, ഈ രാജ്യത്തെ പൗരന്മാരായാണ് ബിജെപിയും മോദി സര്‍ക്കാരും കാണുന്നത്. ‘ആരോടും പ്രീണനമില്ല എല്ലാവര്‍ക്കും നീതി’ എന്ന ഭാരതീയ ജനസംഘത്തിന്റെ കാലംമുതലുള്ള നയമാണ് ബിജെപിയും പിന്തുടരുന്നത്. മുസ്ലിം ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും, രാജ്യത്തെ വികസന മുന്നേറ്റത്തില്‍ അവരെ പങ്കാളികളാക്കാനുമാണ് തുടക്കംമുതല്‍ തന്നെ മോദി സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളത്. സൗദിയിലെ രാജാവുമായി ചര്‍ച്ച നടത്തി ഹജ്ജ് ക്വാട്ട ഉയര്‍ത്തിയതും, മുസ്ലിം വനിതകള്‍ക്ക് ഒറ്റയ്‌ക്ക് ഹജ്ജിനു പോകാനുള്ള സൗകര്യമൊരുക്കിയതും, മുത്തലാഖ് നിര്‍ത്തലാക്കി മുസ്ലിം വനിതകളുടെ കണ്ണീരൊപ്പിയതുമൊക്കെ ഇതിനു തെളിവാണ്. മുസ്ലിങ്ങളോട് ഒരു വിവേചനവും ബിജെപിക്കില്ല. എം.സി. ഛക്ലയും ആരിഫ് ബേഗും സിക്കന്തര്‍ ഭക്തുമൊക്കെ പരമ്പരാഗതമായി ബിജെപിക്കൊപ്പം നിന്ന മുസ്ലിം നേതാക്കളാണ്. മുക്തര്‍ അബ്ബാസ് നഖ്‌വിയെയും ഷാസിയ ഇല്‍മിയെയും പോലുള്ളവരുടെ നീണ്ടനിര ഇപ്പോഴുമുണ്ട്. കോണ്‍ഗ്രസിന്റെ വര്‍ഗീയ പ്രീണനം തിരിച്ചറിഞ്ഞ് ബിജെപിക്കൊപ്പം പോന്നവരാണ് നജ്മ ഹെപ്തുള്ള മുതല്‍ എ.പി. അബ്ദുള്ളക്കുട്ടി വരെയുള്ളവര്‍. ഈ തെരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ബിജെപി സ്ഥാനാര്‍ത്ഥി മുന്‍ കാലിക്കറ്റ് വിസിയായ ഡോ.അബ്ദുള്‍ സലാമാണ്. ബിജെപിയും മോദിയും മുസ്ലിം വിരുദ്ധമാണെന്ന് 2014 ലും 2019 ലും കോണ്‍ഗ്രസ് പ്രചരിപ്പിച്ചിരുന്നു. രണ്ട് തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി മോദിക്ക് മുസ്ലിം ജനവിഭാഗങ്ങളുടെ പിന്തുണ ലഭിച്ചു. ഇക്കുറിയും ഇതിന് മാറ്റം വരാന്‍ പോകുന്നില്ല.

 

Tags: Loksabha Election 2024Modiyude GuaranteeNarendra Modi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

India

യൂറോപ്പില്‍ പെട്രോള്‍ വില 34 ശതമാനം കൂടി, ആഫ്രിക്കയിലും 50 ശതമാനം കൂടി, വില കൂട്ടാതെ ഇന്ത്യ; ഈ മനുഷ്യന്റെ ശ്രമങ്ങളോട് നന്ദി പറയൂ

മോദി സര‍്ക്കാരിനെ തര്‍ക്കുമെന്ന് പ്രഖ്യാപിത പ്രതിജ്ഞയെടുത്ത അമേരിക്കന്‍ ശതകോടീശ്വരനും വിദേശഫണ്ട് വാങ്ങി പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് എന്‍ജിഒ സംഘടനകളുടെ പിതാവുമായ ജോര്‍ജ്ജ് സോറോസിന്‍റെ സംഘടനയായ ഹിന്ദുസ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്സ് സംഘടനയുടെ നേതാവ് സുനിത വിശ്വനാഥ് (ഇടത്ത്) അമേരിക്കയില്‍ രാഹുല്‍ ഗാന്ധിക്ക് ഇന്ത്യയെ തകര്‍ക്കാനുള്ള സ്റ്റഡി ക്ലാസ് നല്‍കുന്ന സുനിത വിശ്വനാഥ് (വലത്ത്)
India

അക്ഷര്‍ധാം ക്ഷേത്രത്തിനെതിരെ വ്യാജപ്രചാരണം, മോദിയുടെ അപേക്ഷയില്‍ ദുബായില്‍ വരെ ക്ഷേത്രം പണിത സ്വാമിനാരായണ്‍ ട്രസ്റ്റിനെ തകര്‍ക്കാന്‍ ആഗോളഗൂഢാലോചന

Kerala

ഇത്തവണ അനുഭവപ്പെടുന്നത് മാറ്റത്തിന്റെ കാറ്റ്; കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരും: പ്രധാനമന്ത്രി മോദി

Kerala

അയ്യപ്പ ഭക്തരോടുള്ള ക്രൂരത മറക്കരുത്: പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.