Thursday, May 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

മമതയ്‌ക്കു തിരിച്ചടി: ബംഗാളിലെ 25,000 അധ്യാപക നിയമനം ഹൈക്കോടതി റദ്ദാക്കി

Janmabhumi Online by Janmabhumi Online
Apr 22, 2024, 11:36 pm IST
in India
FacebookTwitterWhatsAppTelegramLinkedinEmail

കൊല്‍ക്കത്ത: ബംഗാളിലെ 25,000ല്‍ ഏറെ അനധികൃത അധ്യാപക നിയമനങ്ങള്‍ കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കി. നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിനു കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്.

2016ലെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ നിയമനങ്ങളാണ് റദ്ദാക്കിയത്. ഇതോടെ 25,753 അധ്യാപകര്‍ക്കു ജോലി നഷ്ടമാകും. ശൂന്യമായ ഒഎംആര്‍ ഷീറ്റുകള്‍ സമര്‍പ്പിച്ച് നിയമ വിരുദ്ധമായി നിയമനം നേടിയ സ്‌കൂള്‍ അധ്യാപകര്‍ നാലാഴ്ചയ്‌ക്കകം 12 ശതമാനം പലിശ സഹിതം വാങ്ങിയ ശമ്പളം തിരികെക്കൊടുക്കാനും ജസ്റ്റിസ് ദേബാങ്‌സു ബസക്, ജസ്റ്റിസ് ഷബ്ബാര്‍ റഷീദി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉത്തരവായിട്ടുണ്ട്. ജില്ലാ മജിസ്ട്രേറ്റിനാണ് അധ്യാപകരില്‍ നിന്നു ശമ്പളം തിരികെ വാങ്ങുന്നതിനുള്ള ചുമതല. അധ്യാപകര്‍ക്കു ശരാശരി 40,000 രൂപയാണ് അവിടത്തെ ശമ്പളം. എട്ടു വര്‍ഷത്തെ ശമ്പളവും പലിശയും കൂടി ഓരോരുത്തരും ലക്ഷങ്ങള്‍ മടക്കി നല്കണം.

അധ്യാപക പരീക്ഷയുടെ 23 ലക്ഷം ഒഎംആര്‍ ഷീറ്റുകളും പുനര്‍മൂല്യ നിര്‍ണയം നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. നിയമന ക്രമക്കേടില്‍ തുടരന്വേഷണം നടത്തി, മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാന്‍ സിബിഐയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. ആഹ്ലാദത്തോടെയാണ് കോടതി ഉത്തരവിനോട് ഉദ്യോഗാര്‍ഥികള്‍ പ്രതികരിച്ചത്. വര്‍ഷങ്ങളോളമുള്ള തെരുവിലെ പോരാട്ടം ഫലം കണ്ടതായി അവര്‍ പറഞ്ഞു.
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്‍പത്, 10, 11 ക്ലാസുകളിലെ അധ്യാപകരെയും ഗ്രൂപ്പ്, സിഡി സ്റ്റാഫിനെയും നിയമിക്കുന്നതിന് 2016ല്‍ നടത്തിയ റിക്രൂട്ട്മെന്റാണ് വിവാദമായത്. 24,640 ഒഴിവുകളിലേക്ക് 23 ലക്ഷം പേരാണ് പരീക്ഷയെഴുതിയത്. വ്യാപകമായ ക്രമക്കേട് അരങ്ങേറി. ഓരോ നിയമനത്തിനും ലക്ഷങ്ങളാണ് തൃണമൂല്‍ നേതാക്കള്‍ വാങ്ങിയത്. ഇതിനെതിരേ ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു.

സിബിഐ അന്വേഷണത്തിനെതിരേ മമത സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തില്ല. നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. നിയമന സമിതി മുന്‍ ഉപദേശകന്‍ ശാന്തി പ്രസാദ് സിന്‍ഹയുടെയും ഏജന്റായിരുന്ന പ്രസന്ന റോയിയുടെയും 230 കോടി രൂപ ഇ ഡി പിടിച്ചെടുത്തു. ഇരുവരും ജയിലിലാണ്. രണ്ട് അധ്യാപക നിയമന അഴിമതികളിലായി 365 കോടിയുടെ സ്വത്തുക്കള്‍ ഇ ഡി കണ്ടുകെട്ടി. ബംഗാള്‍ സര്‍ക്കാര്‍ 2016ല്‍ നടത്തിയ 36,000 പ്രൈമറി സ്‌കൂള്‍ അധ്യാപകരുടെ നിയമനം കഴിഞ്ഞ വര്‍ഷം കല്‍ക്കട്ട ഹൈക്കോടതി റദ്ദാക്കിയിരുന്നു.

Tags: BengalCalcutta HighcourtBacklash to MamataTeacher appointments
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബംഗാളിൽ ആറായിരം ബംഗ്ലാദേശികൾ വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് സൂചന ; ഇടം നേടിയത് തൃണമൂൽ നേതാക്കൾക്ക് 10,000 രൂപ നൽകി

India

ഏഴ് ദിവസം പ്രായമായ മകനുമായി നദി മുറിച്ചു കടന്ന് അമ്മ : ബിഎസ് എഫ് അഞ്ച് മിനിട്ട് വൈകിയെങ്കിൽ ജീവൻ നഷ്ടമാകുമായിരുന്നുവെന്ന് യുവതി

India

സംഘർഷം നടക്കുന്ന മുർഷിദാബാദ് സന്ദർശിക്കാൻ എംഎ ബേബിക്ക് അനുമതി നിഷേധിച്ച് മമത സർക്കാർ

India

‘കടയിൽ വച്ചിരുന്ന പലഹാരങ്ങൾ വരെ അവർ മോഷ്ടിച്ചു കൊണ്ടുപോയി ‘ ; മൂർഷിദാബാദിൽ കലാപം നടത്തിയ ഇസ്ലാമിസ്റ്റുകൾക്കെതിരെ പലഹാരക്കട ഉടമകൾ

India

ബംഗാളിലെ എയ്ഡഡ് സ്‌കൂള്‍ നിയമന ക്രമക്കേട്; ഡിസംബര്‍ 31 വരെ ജോലിയില്‍ തുടരാമെന്ന് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

കരുവന്നൂര്‍ ബാങ്കില്‍ നടന്നത് സിപിഎം നേതൃത്വം നേരിട്ട് നടത്തിയ തട്ടിപ്പും കള്ളപ്പണ ഇടപാടും:ശോഭാ സുരേന്ദ്രന്‍

എറണാകുളത്ത് 10 വയസുള്ള രണ്ട് പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം

യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതികള്‍ പിടിയിലായി

അംബാനിയുടെ ജിയോ മ്യൂച്വല്‍ ഫണ്ടിലേക്ക് വരുന്നൂ, അലാദ്ദീനുമായി….

പത്തനംതിട്ട,എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ,വയനാട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

ജയ് ശ്രീറാം…അമിതാഭ് ബച്ചന്‍ വീണ്ടും അയോധ്യരാമക്ഷേത്രത്തിനടുത്ത് സ്ഥലം വാങ്ങി, വില 40 കോടി രൂപ

നിലമ്പൂരില്‍ പി വി അന്‍വറിന് വേണ്ടി കൂറ്റന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ച് അനുയായികള്‍

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍  ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ മൊബൈല്‍ ഫോണ്‍ മറന്നു വച്ച കളളന്‍ കുടുങ്ങി

കോഴിക്കോട് വാഹനാപകടത്തില്‍ 6 പേര്‍ക്ക് പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies