Sunday, July 13, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

”ലൗജിഹാദിന് വേണ്ടി ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെ”; കര്‍ണാടക സര്‍ക്കാരിനെ തള്ളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്

ആതിര വി.വി. by ആതിര വി.വി.
Apr 20, 2024, 10:19 pm IST
in India
ഇന്‍സെറ്റില്‍ പ്രതി ഫയാസ് ഖൊഡു നായിക്

ഇന്‍സെറ്റില്‍ പ്രതി ഫയാസ് ഖൊഡു നായിക്

FacebookTwitterWhatsAppTelegramLinkedinEmail

ബെംഗളൂരു: മുന്‍ സഹപാഠിയുടെ കുത്തേറ്റ് കോണ്‍ഗ്രസ് നേതാവിന്റെ മകള്‍ മരിച്ച സംഭവത്തില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കര്‍ണാടക സര്‍ക്കാരിനെതിരെ വന്‍ വിമര്‍ശനം. കോണ്‍ഗ്രസ് നേതാവ് നിരഞ്ജന്‍ ഹിരെമത്തിന്റെ മകള്‍ നേഹ ഹിരെമത്തിനെ (23) സഹപാഠി കുത്തി കൊലപ്പെടുത്തിയത് ലവ് ജിഹാദിന്റെ പേരിലാണെന്ന ആരോപണവുമായി കോളേജിലെ വിദ്യാര്‍ത്ഥിസംഘടനയായ എബിവിപി രംഗത്തെത്തിയതോടെയാണ് പ്രതിഷേധം രൂക്ഷമായത്.

സംസ്ഥാനത്തെ ക്രമസമാധനം തകര്‍ക്കുന്ന സംഭവമാണിതെന്നും അക്രമിക്ക് കഠിനശിക്ഷ നല്കണമെന്നും എബിവിപി ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രിയും ബിജെപി ധാര്‍വാഡ് ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥിയുമായ പ്രഹ്ലാദ് ജോഷി ആരോപിച്ചു. ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്‌ട്രീയം മുഖ്യമന്ത്രി സിദ്ധരാമയ്യ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ ലൗജിഹാദ് ആരോപിച്ച് പിതാവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ നിരജ്ഞന്‍ ഹിരെമത്തും രംഗത്തെത്തി. തന്റെ മകളെ ഫയാസ് ലൗ ജിഹാദ് കാരണമാണ് കൊലപ്പെടുത്തിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സംഭവം ലൗ ജിഹാദല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ വാദിക്കുന്നതിനിടെയാണ് പിതാവിന്റെ ഈ ഗുരുതര ആരോപണം. തന്റെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ പ്രതി അവളെ 7-8 തവണ കുത്തിയതായി പിതാവ് പറഞ്ഞു. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്?-നിരഞ്ജന്‍ ഹിരേമത്ത് ചോദിച്ചു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. ഞാന്‍ വിവിധ കേസുകള്‍ കാണുന്നു, അവരുടെ ക്രൂരത വര്‍ദ്ധിക്കുന്നു. എന്തുകൊണ്ടാണ് യുവാക്കള്‍ വഴിതെറ്റുന്നത്? ഇത് പറയാന്‍ മടിക്കാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. മകള്‍ നഷ്ടപ്പെട്ടതിന്റെ വേദന എനിക്കറിയാം.

മാതാപിതാക്കള്‍ക്ക് കുട്ടികളെ നഷ്ടപ്പെടുന്ന പല കേസുകളും ഞാന്‍ കണ്ടിട്ടുണ്ട്, ലൗ ജിഹാദ് വളരെയധികം പ്രചരിക്കുന്നുണ്ടെന്ന് ഞാന്‍ കരുതുന്നു, നിരഞ്ജന്‍ പറഞ്ഞു. പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ നല്കരുതെന്നും ഒരുതരത്തിലും സഹായം നല്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിക്ക് വധശിക്ഷ നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലൗ ജിഹാദ് കേസുകളില്‍ കര്‍ശന നടപടി സ്വീകരിക്കാനും കുറ്റവാളികളെ ശിക്ഷിക്കാനും പിതാവ് കോടതിയോടും ബാര്‍ അസോസിയേഷനോടും പോലീസിനോടും ആവശ്യപ്പെട്ടു. ഇതുവരെ പ്രതികളായ നാല് പേരില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെയും എത്രയും വേഗം അറസ്റ്റ് ചെയ്യണം. ഇത് ലൗ ജിഹാദല്ലെങ്കില്‍ പിന്നെ എന്താണ്? ലൗ ജിഹാദിന് വേണ്ടി അവര്‍ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെണ്‍കുട്ടികളെയാണ്. ഇവനെ എത്രയും വേഗം നേരിടുകയോ തൂക്കിക്കൊല്ലുകയോ ചെയ്യണമെന്നും ഹിരേമത്ത് പറഞ്ഞു.

ഇരുവരും ഇഷ്ടത്തിലായിരുന്നെന്നും പ്രണയത്തില്‍ നിന്ന് പെണ്‍കുട്ടി വിട്ടുനിന്നപ്പോള്‍ പ്രകോപിതനായ യുവാവ് കുത്തികൊല്ലുകയായിരുന്നെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ജി. പരമേശ്വവര പ്രതികരിച്ചു. സംഭവത്തിന് പിന്നില്‍ ലവ് ജിഹാദുള്ളതായി കണ്ടെത്തിയിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് പിന്നില്‍ വ്യക്തിപരമായ കാരണങ്ങളാണെന്നും സംസ്ഥാനത്തെ ക്രമസമാധാനം നല്ല രീതിയിലാണ് പോകുന്നതെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

എന്നാല്‍ കൊലപാതകം ലവ് ജിഹാദിന്റെ ഭാഗമാണെന്ന് നേഹയുടെ അച്ഛനും കോണ്‍ഗ്രസ് നേതാവുമായ നിരഞ്ജന്‍ ഹിരെമത്തിന്റെ നിലപാടാണിപ്പോള്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലായിരിക്കുന്നത്. കുറച്ചുനാളുകളായി മകളെ അപകടപ്പെടുത്താന്‍ അക്രമിസംഘം തയാറെടുക്കുകയായിരുന്നെന്നും ഹിരെമത്ത് പറഞ്ഞു. ഇതിനിടെ, എബിവിപി ഉള്‍പ്പെടെയുള്ള സംഘടനകളുടെ വലിയ പ്രതിഷേധങ്ങള്‍ ഹുബ്ബള്ളിലും ഫയാസിന്റെ ജന്മനാടായ മുനവള്ളിയിലും നടക്കുന്നുണ്ട്.

Tags: Prahlad JoshiLove JihadKarnataka News
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലവ് ജിഹാദിലൂടെ കേരളത്തിലെ പെണ്‍കുട്ടികളെ സിറിയയിലെ ഐഎസ്ഐഎസ് ക്യാമ്പില്‍ എത്തിക്കുന്നുവെന്ന് വിമര്‍ശിക്കുന്ന കേരള സ്റ്റോറി എന്ന സിനിമയെ ആധാരമാക്കി എഴുതിയ ദ അണ്‍ടോള്‍ഡ് കേരള സ്റ്റോറി എന്ന ഹിന്ദി, ഇംഗ്ലീഷ്  പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുന്ന ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത (നടുവില്‍) സുധാംശു ചതുര്‍വേദി (വലത്ത്)
Kerala

പെണ്‍ മക്കളെക്കുറിച്ച് ദുഖിക്കാതിരിക്കാന്‍ ‘കേരള സ്റ്റോറി’യിലെ ലവ് ജിഹാദും തീവ്രവാദവും മാതാപിതാക്കള്‍ ചര്‍ച്ച ചെയ്യണമെന്ന് രേഖാ ഗുപ്ത

ഫര്‍ഹാനും സഹോദരി സോയയും
India

64 പെണ്‍കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ എടുത്ത ഫര്‍ഹാന്‍; ലവ് ജിഹാദിനായി ഇരകളായ പെണ്‍കുട്ടികളെ ഫര്‍ഹാന്റെ സഹോദരി സോയ സമീപിക്കും

Kerala

കിസ്ത്യാനികള്‍ ഈഴവരെ കൂട്ടത്തോടെ തട്ടിക്കൊണ്ടുപോവുകയാണെന്നും ലൗ ജിഹാദ് കുറച്ചേയുള്ളൂവെന്നും വെള്ളാപ്പള്ളി

India

അഡ്വാന്‍സ് ടിപ്പിന് നിര്‍ബന്ധിക്കുന്നു, ഉബര്‍, ഒല, റാപ്പിഡോ ആപ്പുകള്‍ക്ക് നോട്ടീസ്, അധാര്‍മ്മികമെന്ന് മന്ത്രി പ്രഹ്ലാദ് ജോഷി

India

ലവ് ജിഹാദിൽ കുടുക്കി ഹിന്ദു പെൺകുട്ടിയെ തലയറുത്ത് കൊന്നു ; മുസ്താക്ക് അലി അഹമ്മദിന്റെ വീട് ബുൾഡോസർ കൊണ്ട് ഇടിച്ചു തകർത്ത് ധാമി സർക്കാർ

പുതിയ വാര്‍ത്തകള്‍

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു. രാജീവ് ചന്ദ്രശേഖര്‍ സമീപം

അമിത് ഷാ രാജരാജേശ്വര ക്ഷേത്രദര്‍ശനം  (ചിത്രങ്ങളിലൂടെ)

ആവേശക്കടലായി അനന്തപുരി… ചിത്രങ്ങളിലൂടെ

കേരളാ സര്‍വകലാശാല: ഡോ കെ.എസ്.അനില്‍കുമാര്‍ ഒപ്പിടുന്ന ഫയലുകളില്‍ തുടര്‍ നടപടി വിലക്കി വിസി

വികസിത ഭാരതത്തോടൊപ്പം പുതിയ കേരളവും സൃഷ്ടിക്കുക ലക്ഷ്യം: എം.ടി. രമേശ്

എല്‍ഡിഎഫും യുഡിഎഫും കേരളത്തിലും ഒരു മുന്നണിയാകും: പി.സി.ജോര്‍ജ്

പോക്സോ കേസ് പ്രതിയായ നഗരസഭ കൗണ്‍സിലറെ പുറത്താക്കി സിപിഎം

കേരളത്തിന്റെ ഭാവി തുലാസില്‍: ശോഭ സുരേന്ദ്രന്‍

ഓണാവധിക്കാലത്ത് റെയില്‍വേ സബ്സിഡിയോടെ വിനോദ യാത്ര

ഫണ്ട് പിരിവ് നടത്തിയില്ല: നിയോജകമണ്ഡലം പ്രസിഡന്റുമാരെ സസ്പന്‍ഡ് ചെയ്ത് യൂത്ത് കോണ്‍ഗ്രസ്

ഭിന്നശേഷിക്കാരന്‍ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies