Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരദേശവാസികള്‍ക്ക് വേണ്ടത് വാഗ്ദാനങ്ങളല്ല, വികസനമാണ്: രാജീവ് ചന്ദ്രശേഖര്‍

കോവളം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ പര്യടനം തുടരുന്നതിനിടയില്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡിനു സമീപം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2024, 12:58 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: വെറും വാഗ്ദാനങ്ങളല്ല, മറിച്ച് വികസന പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ തെരഞ്ഞെടുത്ത ജനപ്രതിനിധികളില്‍ നിന്ന് തീരദേശവാസികള്‍ പ്രതീക്ഷിക്കുന്നതെന്ന് തുറന്നടിച്ച് എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍. ഇത്രകാലവും ഭരിച്ച ഇടത്, വലത് സര്‍ക്കാരുകളെല്ലാം തീരദേശ ജനതക്ക് വാരിക്കോരി വാഗ്ദാനങ്ങള്‍ നല്‍കി അവരെ ഒന്നടങ്കം വഞ്ചിക്കുകയായിരുന്നു. കോവളം മണ്ഡലത്തിലെ തീരദേശ മേഖലയില്‍ പര്യടനം തുടരുന്നതിനിടയില്‍ വിഴിഞ്ഞം ഹാര്‍ബര്‍ റോഡിനു സമീപം മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീരദേശത്തെ എല്ലാ വീടുകളിലും ശുദ്ധജല ലഭ്യതയുറപ്പാക്കുമെന്നത് എന്‍.ഡി.എയുടെ പ്രകടനപത്രികയിലെ ഉറപ്പാണ്. ഒപ്പം തീരസംരക്ഷണവും തീരദേശവാസികള്‍ക്ക് പാര്‍പ്പിടവും കുടിവെള്ളവും ലഭ്യമാക്കുകയാണ് തന്റെ ആദ്യ പരിഗണന. തീരപ്രദേശത്ത് വീടുകള്‍ വച്ചു നല്‍കാന്‍ തടസ്സം സൃഷ്ടിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം ഇടനിലക്കാരില്ലാതെ യഥാര്‍ത്ഥ ഉപഭോക്താക്കള്‍ക്ക് ഭവന നിര്‍മ്മാണ ഫണ്ട് നേരിട്ട് ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കും തങ്ങളുടെ മാന്യമായ ഉപജീവനത്തിനുള്ള വായ്‌പ ലഭ്യമാക്കാനുള്ള സുതാര്യമായ നടപടികളുണ്ടാകേണ്ടത് അവരുടെ അവകാശമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തീരദേശത്തെ വിദ്യാര്‍ത്ഥികള്‍ക്ക് നൈപുണ്യ വികസനത്തിന് സ്‌കില്‍ സെന്ററുകള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കടലോരത്തെ കഠിനമായ ഉച്ചച്ചൂടിനെ തെല്ലും വകവെക്കാതെ മത്സ്യത്തൊഴിലാളി വനിതകള്‍ക്കിടയിലേക്കിറങ്ങി വോട്ടഭ്യര്‍ഥിച്ചപ്പോള്‍ അവര്‍ക്കും അത്ഭുതം. തുടര്‍ന്ന് വിഷമതകളുടെ ഭാണ്ഡം ഒന്നൊന്നായി അവര്‍ സ്ഥാനാര്‍ഥിക്കു മുന്നില്‍ നിരത്തി. ആര് ഭരിച്ചിട്ടും ഞങ്ങള്‍ക്ക് ഒരു പുരോഗമനവുമില്ലെന്ന് വിഴിഞ്ഞത്ത് മത്സ്യ കച്ചവടം നടത്തുന്ന ക്രിസ്റ്റില്‍ഡ പറഞ്ഞു.

വാഗ്ദാനങ്ങള്‍ നല്‍കി വോട്ട് വാങ്ങി വിജയിച്ച് പോകും പിന്നെ തീരപ്രദേശത്തേക്ക് ഒരാളും തിരിഞ്ഞുനോക്കാറില്ല; കുടിക്കാന്‍ ഒരു തുള്ളി ശുദ്ധജലമില്ല; ശൗചാലയമില്ല; അങ്ങനെ പോയി പരാതികള്‍. ഞങ്ങള്‍ ഇതൊക്കെ ആരോട് പറയും ഇതിനൊരു മാറ്റം വരണം. ഇത്തവണ ഞങ്ങള്‍ സാറിനെ വിജയിപ്പിക്കും. രാജീവ് ചന്ദ്രശേഖറിന്റെ കരങ്ങള്‍ പിടിച്ച് ക്രിസ്റ്റില്‍ഡ ഉറപ്പ് പറഞ്ഞു.

ഞങ്ങള്‍ സ്ഥലം വിട്ട് കൊടുത്തു പണിയുന്ന തുറമുഖത്തില്‍ ഞങ്ങളുടെ കുട്ടികള്‍ക്ക് തൊഴില്ലില്ല എന്നാണ് ലിസിയുടെ പരാതി. ഇനി സാര്‍ ജയിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്കൊരു നല്ല കാലം വരൂ. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുന്നതിനോ അത് പരിഹരിക്കുന്നതിനോ കഴിവുള്ള ഒരു ജനപ്രതിനിധി ഇതുവരെയും ഇവിടെയുണ്ടായിട്ടില്ല. വോട്ട് മാത്രമാണ് അവരുടെ ലക്ഷ്യം. പരാതികളെല്ലാം രാജീവ് ചന്ദ്രശേഖര്‍ ക്ഷമയോടെ കേട്ടുനിന്നു.

തീരദേശത്തെ എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്നത് ബിജെപിയുടെ പ്രകടന പത്രികയിലെ ഉറപ്പാണെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കും. മത്സ്യബന്ധന ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10 ലക്ഷംവരെ വായ്‌പകള്‍ നിലവിലുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ ലിസിയെ ബോധ്യപ്പെടുത്തി.

രാജീവ് ചന്ദ്രശേഖറിന്റെ ചിത്രം പതിച്ച നൂറുകണക്കിന് ബൈക്ക്, ഓട്ടോ റിക്ഷകള്‍ എന്നിവയുടെ അകമ്പടിയോടെയാണ് റോഡ് ഷോ നടന്നത്. വിഴിഞ്ഞം ഹാര്‍ബര്‍ റോഡില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ കോട്ടപ്പുറം വഴി പള്ളിമുറ്റം തുലവിള, മരിയ നഗര്‍ അടിമലത്തുറ കൊച്ചുപള്ളി വഴി പുല്ലുവിള എന്നിവിടങ്ങളില്‍ പര്യടനം നടത്തി. പൊരിവെയിലിനെ അവഗണിച്ചും എല്ലായിടത്തും വലിയ ജനക്കൂട്ടം ആവേശത്തോടെ സ്ഥാനാര്‍ഥിയെ കാണാനെത്തിയത് അദ്ദേഹത്തിനും പാര്‍ട്ടിപ്രവര്‍ത്തകരടക്കമുള്ള അണിയറപ്രവര്‍ത്തകര്‍ക്കും ചെറുതല്ലാത്ത ആവേശം പകര്‍ന്നു.

Tags: Rajeev ChandrasekharLoksabha Election 2024Modiyude Guarantee
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

Article

ജനാധിപത്യത്തിലെ സുവര്‍ണ സൂര്യോദയം

Kerala

ബിജെപിയ്‌ക്ക് അഞ്ച് സീറ്റുകള്‍ ഉറപ്പാണെന്നും ചിലപ്പോള്‍ അത് 19 സീറ്റുകള്‍ വരെ ഉയരാമെന്നും തദ്ദേശതെരഞ്ഞെടുപ്പിലെ കണക്ക് നിരത്തി നിരീക്ഷണം

Kerala

നിതിന്‍ രാജിന്റെ മരണം: ഉന്നതതല അന്വേഷണം വേണം, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കണം- രാജീവ് ചന്ദ്രശേഖര്‍

Kerala

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

വേനല്‍ച്ചൂട്: സ്കൂട്ടറിൽ യാത്ര ചെയ്യവെ പോക്കറ്റിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം: മലപ്പുറത്ത് യുവാവിന് പൊള്ളലേറ്റു

വനിതാ സംവരണ ബില്ലില്‍ പ്രതിപക്ഷത്തിന്റെ വഞ്ചന

മാധ്യമ രംഗത്തെ മൗലിക ചിന്തകന്‍

ബംഗാളിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാര്‍ഗ്രാമിലെ കടയില്‍ നിന്ന് പലഹാരം വാങ്ങുന്നു

മമത ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചു: മോദി

ഇന്ന് ബസവേശ്വര ജയന്തി: യുഗപ്രഭാവനായ പരിഷ്‌കര്‍ത്താവ്

ശ്രീകൃഷ്ണ അവഹേളനം കള്ളക്കേസുകള്‍ പിന്‍വലിക്കണം: വിഎച്ച്പി

ഉറുമ്പുശല്യം മാറ്റുന്ന കണ്ണൂരിലെ ഉറുമ്പച്ചന്‍ ക്ഷേത്രം

ആലുവ കടുങ്ങല്ലൂര്‍ രുഗ്മിണി സ്മൃതി ട്രസ്റ്റില്‍ രാഷ്ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗ് ഉദ്ഘാടനം ചെയ്ത ആസ്റ്റര്‍ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. ദുര്‍ഗപൂര്‍ണയെ അഖില ഭാരതീയ സഹകാര്യവാഹിക അല്‍ക്ക ഇനേംദാര്‍ തിലകമണിയിച്ച് സ്വാഗതം ചെയ്യുന്നു

രാഷ്‌ട്ര സേവികാ സമിതി പ്രഥമ ശിക്ഷാവര്‍ഗിന് തുടക്കം

ചട്ടമ്പി സ്വാമിയുടെ സമാധി വാര്‍ഷികത്തിന്റെ ഭാഗമായി പന്മന ആശ്രമത്തില്‍ നടന്ന മഹാഗുരു സമാധിസ്മൃതി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു

ഋഷീശ്വരരുടെ സമാധിസ്ഥലങ്ങള്‍ യുവതയുടെ പഠനകേന്ദ്രങ്ങളാകണം: ഗവര്‍ണര്‍

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.