Categories: India

മോദി ഇല്ലായിരുന്നുവെങ്കിൽ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കില്ലായിരുന്നു : രാജ് താക്കറെ

മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചത്

Published by

മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായിരുന്നുവെങ്കിൽ സുപ്രീം കോടതി വിധിയുണ്ടായിട്ടും അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കപ്പെടില്ലായിരുന്നുവെന്ന് മഹാരാഷ്‌ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം മോദിയെ പ്രശംസിച്ചത്.

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി മോദിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ച താക്കറെ എൻഡിഎയുടെ വിജയം സുനിശ്ചിതമാണെന്ന് പറഞ്ഞു. തിരഞ്ഞെടുപ്പ് ഏകോപനത്തിനായി ‘മഹായുതി’ സഖ്യത്തിന് ബന്ധപ്പെടാൻ കഴിയുന്ന നേതാക്കളുടെ പട്ടിക എംഎൻഎസ് തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.

മഹായുതി, മഹാരാഷ്‌ട്രയുടെ ഭരണ സഖ്യമായ ബിജെപി, ശിവസേന, എൻസിപി എന്നിവയുടെ റാലികളെ അഭിസംബോധന ചെയ്യുമോ എന്ന ചോദ്യത്തിന് അനുകൂലമായ തീരുമാനമുണ്ടാകുമെന്നാണ് താക്കറെ മറുപടി നൽകിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by