Wednesday, June 25, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എറണാകുളം ആരു നീന്തിക്കയറും

കെ.എസ്. ഉണ്ണിക്കൃഷ്ണന്‍ by കെ.എസ്. ഉണ്ണിക്കൃഷ്ണന്‍
Apr 5, 2024, 02:42 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കൊച്ചി: കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം, ജുഡീഷ്യല്‍ തലസ്ഥാനം, മെട്രോ നഗരം, രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ച നഗരം… എറണാകുളത്തിന് വിശേഷണങ്ങള്‍ ഏറെയാണ്.

ജില്ലയിലെ കളമശേരി, പറവൂര്‍, വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, എറണാകുളം, തൃക്കാക്കര എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് എറണാകുളം ലോക്‌സഭാ നിയോജകമണ്ഡലം. ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ കാലകാലങ്ങളില്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഈ സമുദായത്തെയാണ് പരിഗണിക്കാറുള്ളത്. തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ അഞ്ച് തവണ മാത്രമാണ് കോണ്‍ഗ്രസിന് ഈ മണ്ഡലം നഷ്ടമായത്.

1984, 1989, 1991, 2009, 2014 വര്‍ഷങ്ങളില്‍ വിജയിച്ച കെ.വി. തോമസാണ് ലോക്സഭയില്‍ മണ്ഡലത്തെ ഏറ്റവും കൂടുതല്‍ കാലം പ്രതിനിധീകരിച്ചത്. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംപിമാരില്‍ കെ.വി.

തോമസിനെ മാത്രമായിരുന്നു കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ച് മാറ്റിനിര്‍ത്തിയത്. തന്നെ അറിയിക്കുക പോലും ചെയ്യാതെ സീറ്റ് നല്‍കാതെ മാറ്റി നിര്‍ത്തിയതോടെയായിരുന്നു കെ.വി തോമസ് കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞത്. പിന്നീട് അദ്ദേഹം കോണ്‍ഗ്രസ് വിടുകയും ചെയ്തു. ബിജെപിക്ക് മികച്ച സംഘടന സംവിധാനമുള്ള മണ്ഡലത്തില്‍ അല്‍ഫോണ്‍സ് കണ്ണന്താനത്തിന് കഴിഞ്ഞ തവണ 1,37,749 വോട്ട് നേടാനായി. ഒരോ തെരഞ്ഞടുപ്പിലും ബിജെപി വോട്ടുകള്‍ പടിപടിയായി ഉയര്‍ന്നിട്ടുണ്ട്.

സംസ്ഥാന രൂപീകരണത്തിനു ശേഷം ആകെ 18 തെരഞ്ഞെടുപ്പുകളാണ് എറണാകുളം ലോക്സഭാ മണ്ഡലത്തില്‍ ഇതുവരെ നടന്നിട്ടുള്ളത്. സംസ്ഥാന രൂപീകരണത്തിനു മുമ്പേ തന്നെ കോണ്‍ഗ്രസിന്റെ കൈപിടിച്ചാണ് എറണാകുളം ലോക്സഭയിലേക്ക് കയറിയത്. പിന്നീട് സംസ്ഥാന രൂപീകരണത്തിനു ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിലും എറണാകുളത്തുകാര്‍ കോണ്‍ഗ്രസിനെ കൈവിട്ടില്ല. 1957-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ‘കൈപ്പത്തി’ ചിഹ്നത്തില്‍ എ.എം. തോമസ് മികച്ച ജയം നേടി. ഇടത് പിന്തുണയോടെ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ഥി എം.എം അബ്ദുള്‍ ഖാദറിനെയാണ് തോമസ് പരാജയപ്പെടുത്തിയത്. 62-ലും തോമസില്‍ത്തന്നെ എറണാകുളത്തെ ജനങ്ങള്‍ വിശ്വാസമര്‍പ്പിച്ചു.

എറണാകുളം തങ്ങളുടെ കുത്തകയാണെന്നു കരുതിയ കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസത്തിനേറ്റ കനത്ത പ്രഹരമായിരുന്നു 1967-ല്‍ ലഭിച്ചത്. സിപിഎമ്മിന്റെ വി. വിശ്വനാഥമേനോന്‍ വിജയിച്ചു. ഹാട്രിക് വിജയം തേടിയിറങ്ങിയ എ.എം തോമസ് അപ്രതീക്ഷിത പരാജയമാണ് നേരിട്ടത്.

1967-ലെ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ മണ്ഡലം നിലനിര്‍ത്താന്‍ 71 ല്‍ വിശ്വനാഥ മേനോനെ തന്നെയാണ് സിപിഎം രംഗത്തിറക്കിയത്. കോണ്‍ഗ്രസാകട്ടെ ഏതുവിധേനയും തട്ടകം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ ലത്തീന്‍ സമുദായംഗമായ ഹെന്റി ഓസ്റ്റിനെ കളത്തിലിറക്കി. വാശിയേറിയ പോരാട്ടം കണ്ട തെരഞ്ഞെടുപ്പില്‍ വിശ്വനാഥമേനോനെ വീഴ്‌ത്തി ഹെന്റി മണ്ഡലം തിരിച്ചുപിടിച്ചു.

പിന്നീട് കോണ്‍ഗ്രസിന്റെ കുത്തക വാഴ്ചയ്‌ക്കാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. 1996 വരെ എറണാകുളത്ത് ഇടതുപക്ഷത്തിന് നിലംതൊടാനായില്ല. കോണ്‍ഗ്രസിനെ തോല്‍പിക്കാന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നു തന്നെ ആളെ കണ്ടെത്തിയുള്ള സിപിഎം തന്ത്രം വിജയം കണ്ടു. 1980-ല്‍ എറണാകുളത്തു നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ പാര്‍ലമെന്റിലെത്തിയ സേവ്യര്‍ അറയ്‌ക്കലിനെ സ്ഥാനാര്‍ഥിയാക്കിയാണ് ഇടതുപക്ഷം 96-ല്‍ അട്ടിമറി ജയം നേടിയത്.

പക്ഷേ അദ്ദേഹത്തിന് കാലാവധി പൂര്‍ത്തിയാക്കാനായില്ല. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് 1997 ഫെബ്രുവരി 9 ന് സേവ്യര്‍ അന്തരിച്ചു. സേവ്യര്‍ അറയ്‌ക്കലിന്റെ നിര്യാണത്തെത്തുടര്‍ന്നു നടന്ന ഉപതെരഞ്ഞെടുപ്പില്‍ സഹതാപ തരംഗം മുതലാക്കി ഇടതുപക്ഷം തന്നെ വിജയം നേടി. സെബാസ്റ്റ്യന്‍ പോളായിരുന്നു വിജയി. 1996-ലെ 11-ാം ലോക്സഭയ്‌ക്കു കാലാവധി പൂര്‍ത്തിയാക്കാനായില്ല. തുടര്‍ന്ന് 1998-ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ എംഎല്‍എ ആയിരുന്ന ജോര്‍ജ് ഈഡനെ കളത്തിലിറക്കിയ കോണ്‍ഗ്രസ് തന്ത്രം ഫലം കണ്ടു. മണ്ഡലം തിരിച്ചുപിടിക്കാന്‍ ഈഡനായി. 12-ാം ലോക്സഭയും കാലാവധി പൂര്‍ത്തിയാക്കാതെ പിരിഞ്ഞതോടെ ഒരു വര്‍ഷത്തിനിടെ വീണ്ടും തെരഞ്ഞെടുപ്പ് എത്തി.

1999ല്‍ ഈഡനെത്തന്നെ നിര്‍ത്തിയ കോണ്‍ഗ്രസിന് പിഴച്ചില്ല. ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടത് സ്വതന്ത്രന്‍ മാണി വിതയത്തിലിനെ തോല്‍പിച്ച് ഈഡന്‍ വീണ്ടും പാര്‍ലമെന്റിലെത്തി. എന്നാല്‍ കാലാവധി തീരും മുമ്പേ, രോഗബാധിതനായി ജോര്‍ജ് ഈഡന്‍ അന്തരിച്ചതോടെ എറണാകുളത്ത് വീണ്ടുമൊരു ഉപതെരഞ്ഞെടുപ്പ് എത്തി. ജോര്‍ജ് ഈഡന്റെ മരണത്തെത്തുടര്‍ന്നുള്ള സഹതാപ തരംഗം തങ്ങള്‍ക്ക് അനുകൂലമാകുമെന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസിന് തെറ്റി.

2003ല്‍ സെബാസ്റ്റ്യന്‍ പോളിനെയാണ് ഇടതുപക്ഷം ഇറക്കിയത്. ഇടത് സ്വതന്ത്രനായായിരുന്നു അദ്ദേഹം മത്സരിച്ചത്, ചിഹ്നമാകട്ടെ ടെലിവിഷനും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി എം.ഒ ജോണായിരുന്നു. ആ സമയം കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് രൂക്ഷമായി നില്‍ക്കുന്ന സമയം. ആന്റണി-കരുണാകരന്‍ ഗ്രൂപ്പ് വഴക്ക് ഉപതെരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനിച്ചു. സഹതാപ തരംഗം ഉണ്ടായിട്ടുപോലും ഫലം വന്നപ്പോള്‍ ജോണിനെ തോല്‍പിച്ചു സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം വീണ്ടും ഇടതുപക്ഷത്തിനു സമ്മാനിച്ചു.

ഒരു വര്‍ഷത്തിനു ശേഷം നടന്ന 2004-ലെ പൊതു തെരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതുതരംഗം ആഞ്ഞടിച്ചപ്പോള്‍ എറണാകുളം വീണ്ടും ഇടത്തേക്കു ചാഞ്ഞു. സെബാസ്റ്റ്യന്‍ പോള്‍ മണ്ഡലം നിലനിര്‍ത്തുകയും ചെയ്തു. എറണാകുളത്ത് ഇടതുപക്ഷം ഏറ്റവും ഒടുവില്‍ ജയിച്ചത് ആ തവണയാണ്. പാര്‍ട്ടി അംഗം പോലും അല്ലാത്ത ഡോ. എഡ്വേര്‍ഡ് എടേഴത്തിനെയാണ് അന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത്.

അഞ്ച് വര്‍ഷത്തിനു ശേഷം നടന്ന 2009-ലെ തെരഞ്ഞെടുപ്പില്‍ മണ്ഡലം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ കെ.വി. തോമസിനെ തന്നെ കോണ്‍ഗ്രസ് വീണ്ടും കളത്തിലിറക്കി. സിറ്റിങ് സീറ്റ് നിലനിര്‍ത്താന്‍ അത്തവണ ഇടതുപക്ഷം രംഗത്തിറക്കിയത് എസ്എഫ്‌ഐയുടെ നേതൃനിരയിലുണ്ടായിരുന്ന സിന്ധു ജോയിയെ. 2009-ല്‍ മണ്ഡലം തിരിച്ചുപിടിച്ച ശേഷം കോണ്‍ഗ്രസിന് പിന്നീട് ഇതുവരെ ഒരു വെല്ലുവിളി ഇടതുപക്ഷത്തിന്റെ ഭാഗത്തു നിന്ന് എറണാകുളത്തു നേരിട്ടിട്ടില്ല. 2014-ല്‍ കെ.വി. തോമസിനെ നേരിട്ടതു ക്രിസ്റ്റി ഫെര്‍ണാണ്ടസ് ദയനീയമായി പരാജയപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി എ.എന്‍. രാധാകൃഷ്ണന്‍ 99,003 വോട്ട് നേടി. 2019ല്‍ ഹൈബി ഈഡനെതിരെ മത്സരിച്ചത് ഇപ്പോഴത്തെ മന്ത്രി പി. രാജീവ്. ബിജെപിക്കു വേണ്ടി റിട്ട. ഐഎഎസ് ഉദ്യോഗസ്ഥനും മുന്‍ ഇടത് എംഎല്‍എയുമായ അല്‍ഫോണ്‍സ് കണ്ണന്താനം.

അക്കാദമീഷ്യന്‍, എഴുത്തുകാരന്‍, വാഗ്മി എന്നീ വിശേഷണങ്ങളുള്ള ഡോ. കെ.എസ്. രാധാകൃഷ്ണനെയാണ് ഇക്കുറി ബിജെപി രംഗത്ത് ഇറക്കിയിരിക്കുന്നത്. എറണാകുളം മഹാരാജാസ് കോളജിലെ ഫിലോസഫി അധ്യാപകന്‍, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലര്‍, പബഌക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച രാധാകൃഷ്ണന്‍ 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിച്ച് 1,87,729 വോട്ടു നേടിയിരുന്നു. സിറ്റിങ് എംപി ഹൈബി ഈഡനാണ് ഇക്കുറിയും യുഡിഎഫ് സ്ഥാനാര്‍ഥി. സമുദായ സമവാക്യങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള മണ്ഡലത്തില്‍ ലത്തീന്‍ സമുദായാംഗവും അധ്യാപികയുമായ കെ.ജെ. ഷൈനാണ് സിപിഎം സ്ഥാനാര്‍ഥി.

തൃപ്പൂണിത്തുറയിലും പറവൂരിലും കളമശേരിയിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ ആത്മവിശ്വാസത്തിലാണ്. കിഴക്കമ്പലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്വന്റി-20യും മത്സരരംഗത്തുണ്ട്. ജൂഡ് ആന്റണിയാണ് സ്ഥാനാര്‍ഥി. സംസ്ഥാനത്തെ വികസന മാറ്റങ്ങള്‍ അതിവേഗം പ്രതിഫലിക്കുന്ന, മെട്രോ വേഗതയില്‍ കുതിക്കുന്ന, സ്മാര്‍ട് സിറ്റിയായ എറണാകുളത്ത് മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാകും ചര്‍ച്ചയാകുക. എംപിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രവര്‍ത്തനങ്ങള്‍ താരതമ്യം ചെയ്ത് ജനം വിധിയെഴുതുമ്പോള്‍ ജൂണ്‍ നാലിന് ആര് എറണാകുളം നീന്തിക്കയറുമെന്ന് കണ്ടറിയാം.

 

Tags: Dr. K.S. RadhakrishnanNDA candidateLoksabha Election 2024Modiyude GuaranteeErnakulam
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുലിമുണ്ട, കുറ്റിമുണ്ട ഉന്നതികളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. മോഹന്‍ ജോര്‍ജ് സന്ദര്‍ശിച്ചപ്പോള്‍
Kerala

വനവാസി ഊരുകളില്‍ ദുരിത ജീവിതം; വികസന മുരടിപ്പിന്റെ മണ്ണിലൂടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി

എറണാകുളത്തിന്റെ എം.എസ്. അഖില്‍ ബൗളിങ്ങിനിടെ
Cricket

കംബൈന്‍ഡ് ഡിസ്ട്രിക്‌സ്-എറണാകുളം ഫൈനല്‍

Kerala

നിലമ്പൂരിൽ പത്രിക സമർപ്പിച്ച് എൻഡിഎ സ്ഥാനാ‍ർത്ഥി അഡ്വ.മോഹൻ ജോർജ്ജ്

Ernakulam

എന്റെ കേരളത്തിന് തിരിതെളിഞ്ഞു; കൊച്ചിക്ക് ഇനി ആഘോഷത്തിന്റെ ഏഴ് ദിനരാത്രികൾ

Ernakulam

ത്രിവര്‍ണ സ്വാഭിമാന യാത്ര: രാമചന്ദ്രന്റെ കുടുംബം ആവേശം പകര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കുന്നതിൽ അമേരിക്ക പരാജയപ്പെട്ടോ? ഇന്റലിജൻസ് റിപ്പോർട്ടിന്റെ അവകാശവാദത്തോടുള്ള ട്രംപിന്റെ പ്രതികരണം ഇങ്ങനെ

വെടിനിർത്തലിന് ശേഷം ഇറാൻ വ്യോമാതിർത്തി തുറന്നു, ജറുസലേമിലെ യുഎസ് എംബസി ഇന്ന് തുറക്കും : ഇസ്രായേൽ എല്ലാത്തരം വിലക്കുകളും നീക്കി

ചക്രവാതച്ചുഴി: 14 ജില്ലകളിലും ശക്തമായ മഴ, 8 ജില്ലകളിൽ യെല്ലോ അലർട്ട്

നീ ബ്രാഹ്മിണ്‍ കുടുംബമാണ്.നിങ്ങള്‍ തമ്മില്‍ ഒരിക്കലും ചേരില്ല:ജീവിച്ചു കാണിക്കുമെന്ന് മമ്മൂക്കയെ വെല്ലുവിളിച്ച് മേനക

നിലമ്പൂരില്‍ സ്വരാജ് തോറ്റാല്‍ ലീഗില്‍ ചേരാമെന്ന് ബെറ്റ് വെച്ച ഗഫൂര്‍ സിപിഐ വിട്ട് ലീഗിൽ ചേർന്നു

പ്രണയത്തെ എതിർത്ത അമ്മയെ പത്താംക്ലാസുകാരിയും കാമുകനും ചേർന്ന് കൊലപ്പെടുത്തി

ഓപ്പറേഷൻ സിന്ധു: ഇറാനിൽ നിന്ന് ഇതുവരെ 2,295 പൗരൻമാരെ തിരിച്ചെത്തിച്ചെന്ന് ഇന്ത്യ

ഇറാനില്‍ ഭരണകൂടമാറ്റം സംഭവിച്ചാല്‍ അത് കലാപത്തിനിടയാക്കുമെന്ന് ട്രംപ്

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്കു നേരേ നിരന്തരം ലൈം​ഗികാതിക്രമം: സ്കൂൾ ബസ് ഡ്രൈവർ റഹീം അറസ്റ്റിൽ

നിങ്ങളെ മാത്രം കൊതുക് കുത്തുന്നുണ്ടോ? എങ്കിൽ കാരണം മറ്റൊന്ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies