Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവോത്ഥാന പ്രസ്ഥാനത്തിന്റെ തുടര്‍ച്ച; ചരിത്രമായി സംന്യാസി സംഗമം

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 26, 2024, 01:33 am IST
in Kerala
മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംന്യാസി സംഗമത്തില്‍ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദ പുരി സംസാരിക്കുന്നു

മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംന്യാസി സംഗമത്തില്‍ അമൃതാനന്ദമയി മഠം വൈസ് പ്രസിഡന്റ് സ്വാമി അമൃത സ്വരൂപാനന്ദ പുരി സംസാരിക്കുന്നു

തൃശ്ശൂര്‍ : മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ തൃശ്ശൂരില്‍ നടന്ന സംന്യാസി സംഗമം ചരിത്രത്തിന്റെ ഭാഗമാകുന്നു. നവോത്ഥാന മൂല്യങ്ങളില്‍ ഉറച്ചുനിന്നുകൊണ്ട് ആചാരാനുഷ്ഠാനങ്ങളില്‍ കാലോചിതമായ പരിഷ്‌കാരങ്ങള്‍ വേണമെന്ന നിര്‍ദേശം ശ്രദ്ധേയമാണ്. നിയമം മൂലം ജാതീയത അവസാനിച്ചുവെങ്കിലും ഇന്നും തുടരുന്ന വിവേചനങ്ങള്‍ അനാചാരമാണെന്നും അവസാനിപ്പിക്കണമെന്നും സംന്യാസി സമൂഹം ചൂണ്ടിക്കാണിക്കുന്നു.

ജാതി വിവേചനം മനസുകളില്‍ നിന്നു പോലും പൂര്‍ണമായും ഇല്ലാതാകണം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുള്ള പല ആചാരങ്ങളും കാലാനുസൃതമായി പരിഷ്‌കരിക്കണമെന്നും സംന്യാസി സംഗമം ആവശ്യപ്പെട്ടു.

ക്ഷേത്രങ്ങളെ സേവന പ്രവര്‍ത്തനങ്ങളുടെയും ആദ്ധ്യാത്മിക സാധനയുടെയും കേന്ദ്രങ്ങളാക്കി മാറ്റണമെന്ന നിര്‍ദേശവും കേരള സമൂഹത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഇതാദ്യമായാണ് കേരളത്തില്‍ ഇത്രയധികം സംന്യാസിമാര്‍ ഒത്തുചേര്‍ന്ന് ഒരു സമ്മേളനവും തീരുമാനങ്ങളും. ഹിന്ദു സമൂഹത്തിന്റെ ഐക്യത്തിനായി നിലകൊള്ളണമെന്ന ആഹ്വാനവും സംന്യാസി സംഗമത്തെ ശ്രദ്ധേയമാക്കുന്നു.

ശ്രീരാമകൃഷ്ണ മിഷന്‍, ചിന്മയ മിഷന്‍, ശിവഗിരി മഠം, മാതാ അമൃതാനന്ദമയി മഠം എന്നിവിടങ്ങളില്‍ നിന്നെല്ലാം സംന്യാസി-സംന്യാസിനിമാര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ സമ്പ്രദായങ്ങളില്‍ നിന്നുമുള്ള സംന്യാസിമാര്‍ സമ്മേളനത്തിന് എത്തിയതും ഇതാദ്യമായാണ്. ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന തൂക്കം പോലെയുള്ള ചടങ്ങുകള്‍ അവസാനിപ്പിക്കണമെന്ന് സംന്യാസി സംഗമം അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു. പുരുഷന്മാര്‍ക്ക് ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് പ്രവേശനം അനുവദിക്കണം. യാതൊരു അടിസ്ഥാനവുമില്ലാത്ത ചില ആചാരങ്ങള്‍ അന്ധമായി തുടരുന്നത് അവസാനിപ്പിക്കണം എന്നാണ് പ്രമേയത്തിന്റെ അന്തസത്ത.

ക്ഷേത്ര ചടങ്ങുകളും ആചാരങ്ങളും കേന്ദ്രീകരിച്ചുള്ള മാറ്റങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് അവസരമുണ്ടാകണമെന്ന് മാര്‍ഗദര്‍ശക മണ്ഡലം അധ്യക്ഷനായ സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാണിക്കുന്നു. സംന്യാസിമാര്‍ മുന്നോട്ടുവെച്ച ഈ അഭിപ്രായങ്ങള്‍ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും ചര്‍ച്ചചെയ്ത് ഉചിതമായ തീരുമാനമെടുക്കണമെന്നാണ് മാര്‍ഗ്ഗദര്‍ശക മണ്ഡലത്തിന്റെ അഭിപ്രായം. ക്ഷേത്രം തന്ത്രിമാര്‍, പൂജാരിമാര്‍, ക്ഷേത്ര സമിതികള്‍, ദേവസ്വം ബോര്‍ഡ് തുടങ്ങിയവരെല്ലാം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു കാലാനുസൃതമായ തീരുമാനം കൈക്കൊള്ളണം. ശ്രീനാരായണഗുരുദേവനും ചട്ടമ്പിസ്വാമികളും തുടങ്ങിവെച്ച നവോത്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്ന പ്രക്രിയയാണ് മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ സംന്യാസി സംഗമം എടുത്ത തീരുമാനങ്ങളെന്നും സ്വാമി ചിദാനന്ദപുരി ചൂണ്ടിക്കാണിക്കുന്നു.

Tags: Marga darshak mandalSannyasi SangamContinuity of Renaissance Movement
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല പ്രക്ഷോഭത്തിലെ കേസുകള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് സംന്യാസിമാര്‍

മഹാസംന്യാസി സമ്മേളനത്തിന്റെ ആചാര്യസഭയില്‍ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തുന്നു.
Kerala

ചോദ്യം ചോദിക്കുന്ന അവസ്ഥയിലേക്ക് ഹൈന്ദവ സമൂഹം മാറണമെന്ന് സ്വാമി ചിദാനന്ദപുരി

തൃശൂരില്‍ സന്ന്യാസി സംഗമത്തിന്റെ ഭാഗമായി നടന്ന നാമജപയാത്ര
Kerala

തൂക്കം, മേല്‍വസ്ത്ര നിരോധനം തുടങ്ങിയവ ഒഴിവാക്കണമെന്ന് സന്ന്യാസി സംഗമം

Kerala

തൃശ്ശൂരില്‍ ഇന്ന് സംന്യാസി മഹാസമ്മേളനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.