Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇസ്ലാമിക് സ്റ്റേറ്റ് റഷ്യയെ ആക്രമച്ചിതെന്തിന്?

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കപോലുള്ള രാജ്യങ്ങളുടെ രഹസ്യസഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. കാരണം ഈ രണ്ട് ആക്രമണങ്ങളും - ഇറാനെതിരെയും റഷ്യയ്‌ക്കെതിരെയും- അമേരിക്കയുടെ എതിര്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു. എന്തായാലും അപകടകരമാം വിധം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ വളര്‍ന്നിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2024, 06:21 pm IST
in World

മോസ്കോ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തോക്കുകളുമേന്തി റഷ്യയുടെ തലസ്ഥാനമായ മോക്സോവിലെ ഒരു ഓപ്പറ നാടകം അരങ്ങേറുന്ന ഹാളിലേക്ക് ഇരച്ചുകയറി കണ്ണില്‍ക്കണ്ടവരെയെല്ലാം വെടിവെയ്‌ക്കുകയായിരുന്നു. 6000 പേരോളം ഓപ്പറ കാണാന്‍ ഹാളില്‍ തിക്കിത്തിരക്കി നിന്നിരുന്നു. ഇതില്‍ 115 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. ഒട്ടേറെപ്പേര്‍ ജീവനുമായി മല്ലടിക്കുന്നു.

ഇവിടെ പ്രസക്തമായ ചോദ്യം ഇതാണ്. എന്തിനാണ് ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകരസംഘടന റഷ്യയെ ആക്രമിച്ചു? പണ്ട് സിറിയയിലെ പ്രസിഡന്‍റ് ബാഷര്‍ അല്‍ അസാദിനെ അമേരിക്ക ഉള്‍പ്പെടെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ അതില്‍ രക്ഷകനായി ഇടപെട്ടത് വ്ളാഡിമിര്‍ പുടിനാണ്. അന്ന് ബാഷര്‍ അല്‍ അസാദിനെതിരെ യുദ്ധം ചെയ്ത ഇസ്ലാമിക് സ്റ്റേറ്റിനെ തവിടുപൊടിയാക്കുകയായിരുന്നു റഷ്യയുടെ പട്ടാളം. ഇതിന് പ്രതികാരമായാണ് അഞ്ചാമതും റഷ്യയുടെ പ്രസിഡന്‍റായി വ്ളാഡിമിര്‍ പുടിന്‍ അധികാരമേറ്റ ഉടന്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ എന്ന സംഘടന മോസ്കോയില്‍ ആക്രമണം അഴിച്ചുവിട്ടത്.

അഫ്ഗാനിസ്ഥാന്‍ കേന്ദ്രമായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ പ്രവര്‍ത്തിക്കുന്നത്. താലിബാന്‍ സേനയ്‌ക്ക് എതിരാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. താലിബാനാകട്ടെ റഷ്യയുടെ അടുത്ത കൂട്ടാളിയുമാണ്. ഇതിന് മുന്‍പും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ റഷ്യയെ ആക്രമിച്ചിട്ടുണ്ട്. 2022ല്‍ അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തില്‍ നടത്തിയ ബോംബാക്രമണത്തില്‍ രണ്ട് റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു.

അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സേന പിന്‍വാങ്ങിയതോടെ താലിബാനുമായി പോരാടി വളരുകയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍. അവര്‍ ഇപ്പോള്‍ അഫ്ഗാനിസ്ഥാന് പുറത്ത് ആക്രമണവും തുടങ്ങിയിരിക്കുന്നു. അതില്‍ ഒന്നാണ് മോസ്കോയില്‍ കണ്ടത്. ആക്രമണകാരികളില്‍ രണ്ട് പേരെ പിന്തുടര്‍ന്ന് പിടികൂടിയതായി റഷ്യന്‍ സേന അറിയിച്ചു. ആകെ 11 പേരെ പിടികൂടിയിട്ടുണ്ട്.

അസംതൃപ്തരായ പാകിസ്ഥാനിലെ താലിബാന്‍കാര്‍ 2015ല്‍ രൂപീകരിച്ചതാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ (ഐഎസ്ഐഎസ്-കെ എന്ന് ചുരുക്കപ്പേര്). അഫ്ഗാന്‍ സേനയ്‌ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു ഇവരുടെ പതിവ്. 2018ല്‍ ലോകത്തിലെ നാല് ഭീകരസംഘടനകളില്‍ ഒന്നായാണ് ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ അറിയപ്പെട്ടിരുന്നത്. അക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാന്‍ ആന്‍റ് സിറിയ എന്ന പ്രധാന ഭീകരസംഘടനയില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് സാമ്പത്തിക സഹായം ലഭിച്ചിരുന്നു. പക്ഷെ അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സൈന്യത്തില്‍ നിന്നും അഫ് ഗാന്‍ സേനയില്‍ നിന്നും അഫ്ഗാനിലെ താലിബാനില്‍ നിന്നും ആക്രമണത്തിന് വിധേയമാവുക വഴി ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ ശക്തി ക്ഷയിച്ചുവരികയായിരുന്നു. അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്റെ പ്രധാന നേതാക്കളെല്ലാം കൊല്ലപ്പെട്ടിരുന്നു. എന്നാല്‍ അമേരിക്കന്‍ സേന അഫ്ഗാനിസ്ഥാന്‍ വിട്ടതോടെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ ശക്തിപ്രാപിച്ചിരിക്കുകയാണ്. റഷ്യയുടെ തലസ്ഥാനമായ മോസ്കോയില്‍ കയറിച്ചെന്ന് ആക്രമണം നടത്തി രക്ഷപ്പെട്ടുപോരാന്‍ കഴിഞ്ഞുവെന്നത് ഇവരുടെ കരുത്തിനെയാണ് സൂചിപ്പിക്കുന്നത്. 2024 ജനവരിയില്‍ ഇറാനില്‍ ഇറാന്‍ സേനയുടെ മുഖ്യസൈനികകമാന്‍ഡറായ സുലൈമാനി കൊല്ലപ്പെട്ടതിന്റെ ഓര്‍മ്മയ്‌ക്ക് നടത്തിയ പദയാത്രയ്‌ക്ക് നേരെ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ നടത്തിയ ചാവേര്‍ ആക്രമണത്തില്‍ 84 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്‍ ഭരണകൂടത്തെ ഞെട്ടിച്ച ആക്രമണമായിരുന്നു ഇത്.

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന് ഇത്തരം ആക്രമണങ്ങള്‍ നടത്താന്‍ അമേരിക്കപോലുള്ള രാജ്യങ്ങളുടെ രഹസ്യസഹായം ഇതിന് ലഭിച്ചിട്ടുണ്ടോ എന്നറിയില്ല. കാരണം ഈ രണ്ട് ആക്രമണങ്ങളും – ഇറാനെതിരെയും റഷ്യയ്‌ക്കെതിരെയും- അമേരിക്കയുടെ എതിര്‍രാജ്യങ്ങള്‍ക്ക് നേരെയുള്ള ആക്രമണമായിരുന്നു. എന്തായാലും അപകടകരമാം വിധം ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസന്‍ വളര്‍ന്നിരിക്കുന്നു.

Tags: AfghanistanTalibanISIS-KISIS KhorasanIslamic State KhorasanMoscowattackamericairanVladimir Putin
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

World

ലെബനനിൽ ഇസ്രായേൽ ആക്രമണം തുടർന്നാൽ വെടിനിർത്തൽ കരാറിൽ നിന്ന് പിന്മാറുമെന്ന് ഇറാൻ ; ഇസ്രായേലിനെ ശിക്ഷിക്കുമെന്ന്  ഉന്നത നേതൃത്വം

World

രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ കുത്തനെ ഇടിഞ്ഞ് എണ്ണവില; ഹോര്‍മുസ് കടലിടുക്ക് ഉടനടി വീണ്ടും തുറക്കും

World

ഇസ്രായേൽ കോൺസുലേറ്റിൽ ഇസ്ലാമിക് ഭീകരാക്രമണ നടത്താനെത്തി ; മൂന്ന് ഭീകരരെയും സുരക്ഷാ സേന വെടിവച്ച് കൊന്നു

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.