Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സിപിഎമ്മും കോണ്‍ഗ്രസും ഒറ്റക്കെട്ടായി രംഗത്ത്

ബംഗാളില്‍ നിയമസഭാ-ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തുറന്ന സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. കേരളത്തില്‍ എതിര്‍ത്തും കേരളത്തിനു പുറത്ത് ഒരുമിച്ചും മത്സരിക്കുന്നതിന്റെ കാപട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ബിജെപിയുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണെന്ന് ഇവര്‍ പരസ്പരം അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്യും. ഈ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇരുപാര്‍ട്ടികളും 'ഒക്കച്ചങ്ങായിമാര്‍' ആണെന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2024, 05:15 am IST
in Editorial

കേരളത്തില്‍ മാത്രം ഇരുമുന്നണികളിലായി തെരഞ്ഞെടുപ്പുകളില്‍ പരസ്പരം എതിര്‍ത്ത് മത്സരിക്കുന്ന സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും മുഖംമൂടികള്‍ പൂര്‍ണമായും അഴിഞ്ഞുവീണിരിക്കുന്നു. അയല്‍ സംസ്ഥാനങ്ങളായ ത്രിപുരയിലും പശ്ചിമബംഗാളിലും ഇരുപാര്‍ട്ടികളും ഔദ്യോഗികമായി സഖ്യത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. ത്രിപുരയില്‍ ആകെയുള്ള രണ്ട് ലോക്‌സഭാ മണ്ഡലങ്ങള്‍ സിപിഎമ്മും കോണ്‍ഗ്രസ്സും പങ്കിട്ടെടുത്തിരിക്കുന്നു. ഒരുമിച്ച് വേദിപങ്കിടാനും സംയുക്തമായി പ്രചാരണം നടത്താനും ഇരുപാര്‍ട്ടികളുടെയും നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുന്‍ മുഖ്യമന്ത്രി മണിക്ക് സര്‍ക്കാരും പങ്കെടുത്ത ചര്‍ച്ചയിലാണ് സിപിഎമ്മും കോണ്‍ഗ്രസും ഘടകകക്ഷികളായി മത്സരിക്കാന്‍ തീരുമാനിച്ചത്. രണ്ടര പതിറ്റാണ്ടിലേറെക്കാലം സിപിഎം തുടര്‍ച്ചയായി ഭരിച്ച സംസ്ഥാനമാണ് ത്രിപുര. ഇടയ്‌ക്ക് കോണ്‍ഗ്രസ്സിനും അധികാരം ലഭിച്ചു. 2018 ല്‍ ഇടതുവാഴ്ചയ്‌ക്ക് അന്ത്യം കുറിച്ച് ബിജെപി അധികാരം പിടിച്ചു. 2023 ല്‍ ബിജെപി സര്‍ക്കാരിന് അധികാര തുടര്‍ച്ച ലഭിക്കുകയും ചെയ്തു. ത്രിപുരയില്‍ നീണ്ടകാലം ഭരണകക്ഷിയും പ്രതിപക്ഷവും ആയിരുന്ന സിപിഎമ്മും കോണ്‍ഗ്രസ്സും ഇപ്പോള്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. ഒറ്റയ്‌ക്ക് മത്സരിച്ചാല്‍ ഒരു നേട്ടവും ഉണ്ടാക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞാണ് രാഷ്‌ട്രീയ ശത്രുത ഉപേക്ഷിച്ച് ഒന്നിക്കാന്‍ തീരുമാനിച്ചത്. നിലവില്‍ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളും ബിജെപിക്ക് ഒപ്പമാണ്. സിപിഎമ്മും കോണ്‍ഗ്രസ്സും കൈകോര്‍ത്താലും ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപിയെ തോല്‍പ്പിക്കാനാവില്ല.

ത്രിപുരയില്‍ സഖ്യം ഉണ്ടാക്കിയതിനു പിന്നാലെയാണ് പശ്ചിമ ബംഗാളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തീരുമാനിച്ചത്. ഇതിനു മുന്‍പും ലോക്‌സഭാ തെരഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും ബിജെപിയെ തടയാനെന്ന പേരില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ബംഗാളില്‍ പരസ്പര ധാരണയോടെ മത്സരിച്ചിട്ടുണ്ട്. രണ്ട് അവസരങ്ങളിലും കനത്ത തിരിച്ചടിയാണ് ഇരുപാര്‍ട്ടികള്‍ക്കും ലഭിച്ചത്. ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുകയും, നിയമസഭയില്‍ മുഖ്യപ്രതിപക്ഷമാവുകയും ചെയ്തു. ഇക്കുറി ബിജെപിക്കെതിരെ മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് മത്സരിക്കാനാണ് കോണ്‍ഗ്രസും സിപിഎമ്മും ആഗ്രഹിച്ചത്. എന്നാല്‍ ഈ പാര്‍ട്ടികളുടെ അധികാരമോഹംകൊണ്ട് അത് നടന്നില്ല. മൂന്നു പാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തില്‍ അംഗമാണെങ്കിലും സിപിഎമ്മിനും കോണ്‍ഗ്രസിനും നാമമാത്ര സ്വാധീനമുള്ള ബംഗാളില്‍ അവര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി മമത തീരുമാനിക്കുകയായിരുന്നു. ഇരുപാര്‍ട്ടികളെയും ഒപ്പംകൂട്ടുന്നത് ബാധ്യതയാകുമെന്നും മമതയ്‌ക്കറിയാം. കോണ്‍ഗ്രസിനെ ദല്ലാളാക്കി മമതയുമായി ചേര്‍ന്ന് ഒരുമിച്ച് മത്സരിച്ച് നേട്ടമുണ്ടാക്കാം എന്ന സിപിഎമ്മിന്റെ മോഹമാണ് ഇതിലൂടെ പൊലിഞ്ഞത്. ഈ സാഹചര്യമാണ് ഒരിക്കല്‍ക്കൂടി തുറന്ന സഖ്യത്തില്‍ ഏര്‍പ്പെടാന്‍ സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും നിര്‍ബന്ധിതരാക്കിയത്. വലിയ വിലപേശല്‍ നടത്തിയാണ് ഏറെക്കുറെ തുല്യ സീറ്റുകളില്‍ ഒരുമിച്ച് മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ വിശ്വാസ്യതയില്ലാത്ത, അവസരവാദപരമായ ഈ സഖ്യത്തിന് കാര്യമായ നേട്ടമൊന്നും ഉണ്ടാകാന്‍ പോകുന്നില്ല. തൃണമൂലിനെ പിന്നിലാക്കി ബംഗാളില്‍ ബിജെപി വന്‍ കുതിപ്പുകള്‍ നടത്തുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്.

കേരളത്തില്‍നിന്ന് ജയിച്ചുപോയാല്‍ പാര്‍ലമെന്റില്‍ എല്ലാ കാര്യങ്ങളിലും സിപിഎമ്മും കോണ്‍ഗ്രസ്സും ഒറ്റക്കെട്ടാണ്. കാലങ്ങളായി ദല്‍ഹിയിലെ സിപിഎം നേതാക്കള്‍ കോണ്‍ഗ്രസിനാണ് വോട്ടുചെയ്യുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവിനെ പോലെയാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പെരുമാറുന്നത്. യഥാര്‍ത്ഥത്തില്‍ കേരളത്തിനു പുറത്ത് നിരവധി സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനൊപ്പമാണ് സിപിഎം. ഇരുപാര്‍ട്ടികളും ‘ഇന്‍ഡി’ സഖ്യത്തിലുണ്ട്. പക്ഷേ തങ്ങള്‍ക്ക് കോണ്‍ഗ്രസുമായി നേരിട്ട് ബന്ധമില്ലെന്നും, മുന്നണിയില്‍ അവര്‍ വരുന്നതില്‍ ഉത്തരവാദിത്തമില്ലെന്നും, ഇതിനെ ഒരു സഖ്യമായി കാണേണ്ടതില്ലെന്നുമാണ് സിപിഎം വാദിച്ചുകൊണ്ടിരുന്നത്. തമിഴ്‌നാട്ടില്‍ ഡിഎംകെ നേതൃത്വം നല്‍കുന്ന സഖ്യത്തെ ഇതിന് ഉദാഹരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്യാറുണ്ട്. ഇതൊരു തൊടുന്യായം മാത്രമാണ്. കാരണം ബംഗാളില്‍ നിയമസഭാ- ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ തുറന്ന സഖ്യത്തിലേര്‍പ്പെടാന്‍ ഇവര്‍ക്ക് യാതൊരു ലജ്ജയുമില്ലായിരുന്നു. ഇക്കാര്യം മറച്ചുപിടിച്ചുകൊണ്ടായിരുന്നു തമിഴ്‌നാട്ടിലെ ന്യായവാദം. ഇനിയിപ്പോള്‍ ഇതിനും കഴിയാതെ വന്നിരിക്കുന്നു. കേരളത്തില്‍ എതിര്‍ത്തും കേരളത്തിനു പുറത്ത് ഒരുമിച്ചും മത്സരിക്കുന്നതിന്റെ കാപട്യത്തെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍. ബിജെപിയുമായി ബന്ധമുണ്ടാക്കിയിരിക്കുകയാണെന്ന് ഇവര്‍ പരസ്പരം അടിസ്ഥാനരഹിതമായി ആരോപിക്കുകയും ചെയ്യും. ഈ പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കുകയാണ് വേണ്ടത്. ഇരുപാര്‍ട്ടികളും ‘ഒക്കച്ചങ്ങായിമാര്‍’ ആണെന്ന് ജനങ്ങള്‍ നന്നായി തിരിച്ചറിഞ്ഞിരിക്കുന്നു.

Tags: cpmcongressIndian Politics
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വിസ്മയത്തുമ്പത്ത്

Editorial

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

Article

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

Kerala

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.