Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമ്പി-സച്ചിദാനന്ദന്‍ പോരിന് വഴിവെച്ചത് ചുള്ളിക്കാട് ; ഇപ്പോള്‍ ശ്രീകുമാരന്‍ തമ്പിയെ ശതാഭിഷേകവേളയില്‍ സ്തുതിച്ച് ചുള്ളിക്കാടിന്റെ ഭാര്യ

ശ്രീകുമാരന്‍തമ്പിയ്‌ക്ക് 84 വയസ്സ് തികഞ്ഞ ശതാഭിഷേക വേളയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാര്യയും കവയിത്രിയുമായ വിജയലക്ഷ്മി 'കവികളുടെ കവി' എന്ന് ശ്രീകുമാരന്‍തമ്പിയെ വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 19, 2024, 05:46 pm IST
in Kerala, Literature

തിരുവനന്തപുരം: ബാലചന്ദ്രന്‍ ചുള്ളിക്കാടിന് തുച്ഛമായ പ്രതിഫലം നല്‍കി സാഹിത്യ അക്കാദമി അപമാനിച്ചു എന്ന വിവാദമാണ് പിന്നീട് ശ്രീകുമാരന്‍ തമ്പി-സച്ചിദാനന്ദന്‍ പോരിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. ചുള്ളിക്കാട് സാഹിത്യഅക്കാദമിയില്‍ നിന്നുള്ള ദുരനുഭവം വിവരിച്ചപ്പോഴാണ് ശ്രീകുമാരന്‍ തമ്പി തനിക്ക് കേരളഗാന രചനയുമായി ബന്ധപ്പെട്ട് സാഹിത്യ അക്കാദമിയില്‍ നിന്നും നേരിടേണ്ടി വന്ന ദുര്യോഗം വിവരിച്ചത്. അതാണ് പിന്നീട് ശ്രീകുമാരന്‍ തമ്പിയും അക്കാദമി പ്രസിഡന്‍റ് കവി സച്ചിദാനന്ദനും തമ്മിലുള്ള തുറന്നപോരിലേക്ക് നയിച്ചത്.

ഇപ്പോഴിതാ ശ്രീകുമാരന്‍തമ്പിയ്‌ക്ക് 84 വയസ്സ് തികഞ്ഞ ശതാഭിഷേക വേളയില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാര്യയും കവയിത്രിയുമായ വിജയലക്ഷ്മി ‘കവികളുടെ കവി’ എന്ന് ശ്രീകുമാരന്‍തമ്പിയെ വിശേഷിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖപത്രത്തിന്റെ വാരാന്തപ്പതിപ്പില്‍ എഴുതിയ ലേഖനത്തിലാണ് വിജയലക്ഷ്മി ശ്രീകുമാരന്‍ തമ്പിയുടെ കവിതകള്‍ എത്രയ്‌ക്ക് അമൂല്യമാണെന്ന് തുറന്നെഴുതുന്നത്. ശ്രീകുമാരന്‍ തമ്പിയുടെ വരികള്‍ ക്ലീഷേയാണെന്ന് സച്ചിദാനന്ദന്‍ നടത്തിയ പരാമര്‍ശത്തിന്റെ തീയും പുകയും അടങ്ങും മുന്‍പാണ് വിജയലക്ഷ്മി ഒരു ലേഖനത്തിലൂടെ ശ്രീകുമാരന്‍തമ്പിയിലെ കാലാതിവര്‍ത്തിയായ കവിയെയും ഗാനരചയിതാവിനെയും കണ്ടെടുക്കുന്നത്.

വിജയലക്ഷ്മി എഴുതുന്നു:”ഉത്തര-മധ്യ-ദക്ഷിണ ഭേദമേന്യെ ഭാരതത്തിലെ ആത്മാന്വേഷികളായ കവികള്‍ രചിച്ച ഈരടികളും പരമാത്മപദം തേടുന്ന സംഗീതയാത്രികര്‍ ചിട്ടപ്പെടുത്തിയ ഈണങ്ങളും നൂറ്റാണ്ടുകള്‍ കടന്ന് ഇന്നും ആസ്വദിക്കപ്പെടുന്നു. അതത് സംസ്കൃതിയുടെ പ്രാദേശികമുദ്രകളും നിത്യദുഖിയും അസംതൃപ്തനുമായ മനുഷ്യന്റെ മോഹാക്ഷരങ്ങളും അവയില്‍ പതിഞ്ഞിട്ടുണ്ട്. ആ ചിരന്തനചേതനയുടെ പരിണതിയും തുടര്‍ച്ചയും ശ്രീകുമാരന്‍ തമ്പിയില്‍ കാണാം.”

അവിടെയും തീരുന്നില്ല വിജയലക്ഷ്മിയുടെ കവിയെ കണ്ടെടുക്കല്‍. ” പരമോന്നതമായ ഏതെങ്കിലുമൊരു ഭാഷാസംരക്ഷണസ്ഥാപനത്തിലോ (സാഹിത്യ അക്കാദമിയെയാണോ വിജയലക്ഷ്മി ഉദ്ദേശിച്ചത്?) സംരംഭത്തിലോ ഉന്നതസ്ഥാനമോ പദവിയോ അദ്ദേഹത്തിന് ലഭിച്ചിട്ടില്ല. മഹാര്‍ഹമായ സ്വാഭിമാനത്താല്‍ തേജോമയനായ ഈ ഭാഷാസ്നേഹിക്ക് സമ്പാദ്യമായി മറ്റൊന്നുമില്ല. മലയാളമനസ്സിന്റെ ഗര്‍ഭഗൃഹത്തില്‍ എന്നെന്നേക്കുമായി പ്രതിഷ്ഠിക്കപ്പെട്ട വരികളല്ലാതെ, അവയ്‌ക്കുമുകളില്‍ ഒരിയ്‌ക്കലും മായാതെ തെളിഞ്ഞുതെളിഞ്ഞു വരുന്ന സ്വന്തം പേരല്ലാതെ…”

ഒളിയമ്പുകള്‍ സച്ചിദാനന്ദനെ ലാക്കാക്കിയുള്ളതോ?
പലപ്പോഴും വൈദേശിക കവിതകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യുന്ന കവി കൂടിയാണ് സച്ചിദാനന്ദന്‍. സ്വന്തം കവിതകളില്‍ പോലും അദ്ദേഹം പലപ്പോഴും വൈദേശിക ബിംബങ്ങളും ധാരാളമായി ഉപയോഗിക്കുന്നയാളുമാണ്. വിജയലക്ഷ്മിയുടെ ലേഖനത്തിലെ ഈ ഭാഗം സച്ചിദാനന്ദനയും ശ്രീകുമാരന്‍തമ്പിയെയും താരതമ്യം ചെയ്യുന്നതാണോ എന്നു പോലും തോന്നിപ്പോകും. വായിക്കുക:
“ഉള്ളുലയ്‌ക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്ന നോവ് ശ്രീകുമാരന്‍തമ്പിയുടെ കാവ്യലോകത്തില്‍ ഉറങ്ങാതിരിക്കുന്നു. ആത്മാര്‍ത്ഥവും സത്യസന്ധവും ആയ പ്രതികരണങ്ങളും അനുരണനങ്ങളും അതിന്റെ സമൃദ്ധിയിലുണ്ട്. ഗാനമായും കവിതയായും ഗദ്യമായും ചലച്ചിത്രമായും അദ്ദേഹത്തിലൂടെ കടന്നുവന്നതെല്ലാം ഹൃദയശുദ്ധിയുടെയും സാംസ്കാരിക വിശുദ്ധിയുടെയും പതാകപേറുന്നു. അവയില്‍ കലര്‍പ്പില്ല. വിവര്‍ത്തനം ചെയ്യപ്പെട്ടതോ കടമെടുത്തതോ ആയ സങ്കീര്‍ണ്ണതകളില്ല. വൈദേശിക ബിംബങ്ങളില്ല. മലയാളമണ്ണും മനസ്സും അതില്‍ സദാ സ്പന്ദിച്ചു… സ്പന്ദിക്കുന്നു. സ്വദേശത്തും വിദേശത്തുമുള്ള നാലേമുക്കാല്‍ കോടി മലയാളികള്‍ക്ക് ആശ്വസിക്കാനും തന്മയീഭവിക്കാനുമുള്ള അമൃതധാരയായി അദ്ദേഹത്തിന്റെ ഗാനലോകം മാറി എന്നത് ചെറിയ കാര്യമല്ല. ”

അര്‍ജ്ജുനന്‍ മാസ്റ്റര്‍ എന്ന നാട്യങ്ങളറിയാത്ത സാധാരണക്കാരനെ സിനിമയിലേക്ക് കൈപിടിച്ചുയര്‍ത്തിയ ശ്രീകുമാരന്‍തമ്പിയുടെ ഹൃദയവിശാലതയേയും വിജയലക്ഷ്മി ശ്ലാഘിക്കുന്നു:”സ്വതേ സാധുശീലനും സൗമ്യനുമായി ഒതുങ്ങിയിരിക്കുന്ന അര്‍ജ്ജുനന്‍മാസ്റ്ററെപ്പോലൊരു സംഗീതജ്ഞനെ അദ്ദേഹം കൈപിടിച്ച് കൂടെ നടത്തിയത് മറക്കാനാവില്ല. അത് ഞങ്ങള്‍ കൊച്ചിക്കാരുടെ സ്വകാര്യ അഭിമാനമാണ്. ”

വീണ്ടും പരോക്ഷമായി സച്ചിദാനന്ദനെത്തന്നെ (വിദേശകവിതകളുടെ ഗദ്യകവിതാവിവര്‍ത്തനം സ്ഥിരം നടത്തുന്ന ആളാണ് സച്ചിദാനന്ദന്‍) വിമര്‍ശിക്കുന്നുവെന്ന് തോന്നിക്കുന്ന വരികള്‍ വിജയലക്ഷ്മിയുടെ ലേഖനത്തില്‍ മറ്റൊരിടത്ത് കാണാം:”ഈണമോ താളമോ ഇല്ലാത്ത ഗദ്യകവിതകള്‍ പലതും ഈണത്തിലും താളത്തിലും ഊന്നിയാണ് രചിക്കപ്പെട്ടിട്ടുള്ളതെന്ന് ആദ്യമായറിഞ്ഞപ്പോള്‍ അത്ഭുതം തോന്നിയിട്ടുണ്ട്. സംഗീതോപകരണം മീട്ടിയാണ് അതത് നാട്ടുകാര്‍ അവയെ സ്വയം മറന്ന് ആലപിക്കുക. സമാനസ്വരങ്ങളില്‍, സംഗീതമുള്ള പ്രാസഭംഗിയില്‍, സ്വന്തം രൂപത്തില്‍ സ്വന്തമാളുകള്‍ ഏറ്റെടുക്കുമ്പോള്‍, അന്യദേശത്തെ വികമസാധകരുടെ പരിഭാഷാശാപങ്ങളില്‍ നിന്ന് ആ കവിതകള്‍ മോചിതരാകുന്നു. ശ്ലഥബിംബങ്ങളുടെ വൈദേശികത നമ്മുടെ കവിതയ്‌ക്ക് അഭികാമ്യവും അനുപേക്ഷണീയവും അക്കാദമികമായി അത്യാദരണീയവും ആകുന്നിതിന് മുന്‍പ്, കവിതയെന്നത് നിര്‍മമമായ നിര്‍മിതിയാവുംമുമ്പ്, മലയാളമണ്ണില്‍ത്തന്നെ കാലൂന്നിനിന്ന് മറുഭാഷകളെയും ദേശങ്ങളെയും മനുഷ്യദുരിതങ്ങളെയും കണ്ടറിഞ്ഞ കവികള്‍ നമുക്കുണ്ടായിരുന്നു. എഴുത്തിന്റെ മാനദണ്ഡങ്ങളന്ന് ഭാവനാബദ്ധവും ഭാഷാബദ്ധവുമായിരുന്നു അക്ഷരശുദ്ധിയും ചിഹ്നനവും എന്തെന്ന് കവി അറിയേണ്ടതുണ്ടായിരുന്നു. ആ തലമുറയുടെ പ്രതിനിധിയാണ് ശ്രീകുമാരന്‍തമ്പി.”

ശ്രീകുമാരന്‍ തമ്പി വാസ്തവത്തില്‍ കവികളുടെ കവിയാണെന്നും വിജയലക്ഷ്മി ലേഖനത്തിനൊടുവില്‍ പറഞ്ഞുവെയ്‌ക്കുന്നത് ഇങ്ങിനെ: “എഞ്ചിനീയറുടെ വീണ, അച്ഛന്റെ ചുംബനം, അമ്മയ്‌ക്കൊരു താരാട്ട്, തെരഞ്ഞെടുത്ത കവിതകള്‍- കണ്ണാടിപോലെ തെളിഞ്ഞ രചനകളാണ് ശ്രീകുമാരന്‍തമ്പിയുടെ ഈ സമാഹാരങ്ങളില്‍. ഈണവും താളവും മാറ്റിവെച്ച് വാക്കുകള്‍ മാത്രമായി ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങള്‍ വായിച്ചുനോക്കുക. ഈണത്തിനിണങ്ങി വേഷം മാറി അണിഞ്ഞൊരുങ്ങിവന്ന കവിതകള്‍ തന്നെയാണ് ശ്രീകുമാരന്‍തമ്പിയുടെ ഗാനങ്ങള്‍. അവയിടെ വിശിഷ്ട കല്‍പനകളെക്കുറിച്ച് എത്ര പറഞ്ഞാലും മതിയാവാത്ത എത്ര പേരുണ്ട് നമുക്കിടയില്‍. സ്വന്തം ജനതയ്‌ക്ക് ഓര്‍മ്മിക്കാന്‍, ജീവിതസമസ്യകള്‍ക്ക് മുമ്പില്‍ ഒറ്റപ്പെടുമ്പോള്‍ അവരില്‍ ഓരോരുത്തര്‍ക്കും ഓര്‍ത്തുചൊല്ലാന്‍ രണ്ടുവരിയെങ്കിലും സമ്മാനിക്കുന്നയാളാണ് യഥാര്‍ത്ഥ കവിയെങ്കില്‍- എങ്കില്‍ കവികളുടെയും കവിയാണ് ശ്രീകുമാരന്‍തമ്പി.”

Tags: Poet vijayalakshmifilm songsreekumaran thampiPoetryShatabhishekamK.SatchidanandanVijayalakshmiPoet Vijaya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

സാഹിത്യ അക്കാദമി പ്രസിഡന്‍റായ കെ. സച്ചിദാനന്ദന്‍ (ഇടത്ത്) പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കര്‍ (നടുവില്‍) പോപ്പുലര്‍ ഫ്രണ്ട് കൊടി (വലത്ത്)
Kerala

സച്ചിദാനന്ദന് പിണറായി മൂന്നാമതും ഭരിയ്‌ക്കേണ്ട, പക്ഷെ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന് ജാമ്യം അനുവദിക്കണം

Kerala

സച്ചിദാനന്ദന് എന്തോ അത്ഭുതസിദ്ധിയുണ്ട്, തുടര്‍ഭരണം പാടില്ലെന്ന് പറഞ്ഞിട്ടും സച്ചിദാനന്ദന്‍ ചെയര്‍മാനായി തുടരുന്നു;തന്നെ പുറത്താക്കി: പ്രേംകുമാര്‍

SREEKUMARAN tHAMPI
Kerala

ശങ്കരപുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

Varadyam

കവിത: തൃപ്പാദദര്‍ശനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.