Monday, June 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ബില്‍ഡിംഗ് ഡിസൈനര്‍മാര്‍ക്കിട്ട് നിരന്തരം പണി കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍

Janmabhumi Online by Janmabhumi Online
Mar 16, 2024, 07:35 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കോട്ടയം: ബില്‍ഡിംഗ് ഡിസൈനര്‍മാര്‍ക്കിട്ട് നിരന്തരം പണി കൊടുത്ത് സംസ്ഥാന സര്‍ക്കാര്‍ . ആദ്യകാലത്ത് കടലാസില്‍ വരച്ചതോ കംപ്യൂട്ടര്‍ പ്രിന്റ് എടുത്തതോ ആയ രേഖകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിച്ച് വീടുകള്‍ക്കും മറ്റും പെര്‍മിറ്റ് എടുക്കുന്ന സംവിധാനമാണ് നിലവിലിരുന്നത്. പിന്നീട് സങ്കേതം എന്ന സോഫ്റ്റ് വെയര്‍ സര്‍ക്കാര്‍ അവതരിപ്പിച്ചു. ഒരു പത്തുവര്‍ഷത്തോളം നല്ല നിലയില്‍ സങ്കേതം തുടര്‍ന്നു. അതിനിടെയാണ് കഴിഞ്ഞ വര്‍ഷം ഐ.ബി.പി.എം.എസ് എന്ന പുതിയ സോഫ്റ്റ് വെയര്‍ കൊണ്ടുവരുന്നത്. വീടു ഡിസൈന്‍ ചെയ്യുന്ന എന്‍ജിനീയര്‍മാര്‍ അവര്‍ നിലവില്‍ ഉപയോഗിക്കുന്ന ഓട്ടോ കാര്‍ഡിനു പകരം ഇസഡ് ഡബ്ല്യൂ കാര്‍ഡ് എന്ന പ്രോഗ്രാം വിലകൊടുത്തു വാങ്ങണമെന്നും നിര്‍ദ്ദേശമുണ്ടായി. സങ്കേതത്തെ അപേക്ഷിച്ച് അതിസങ്കീര്‍ണ്ണമായ ഐ.ബി.പി.എം.എസ് ഒട്ടേറെ ട്രെയിനിംഗ് ക്ലാസുകളില്‍ പങ്കെടുത്തശേഷമാണ് എന്‍ജിനീയര്‍മാരും സൂപ്പര്‍വൈസര്‍മാരും പഠിച്ചെടുത്തത്. സോഫ്റ്റ് വെയറിന്റെ സങ്കീര്‍ണത മൂലം പലരും ഇക്കാലത്ത് ബില്‍ഡിംഗ് ഡിസൈന്‍ രംഗം ഉപേക്ഷിക്കുക പോലുമുണ്ടായി. തദ്ദേശ സ്ഥാപനങ്ങളില്‍ ഇതുവഴിയുള്ള അപേക്ഷ പരിശോധിക്കാന്‍ പലവട്ടം ട്രെയിനിംഗ് കൊടുത്തിട്ടും പല ഉദ്യോഗസ്ഥര്‍ക്കും കഴിയാതെ വന്നു. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റ് കൊടുക്കുന്നത് നിറുത്തിവയ്‌ക്കേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിപ്പെട്ടു. ഇതോടെ ആ സംവിധാനം തുടരേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് ഈ പരിഷ്‌കരണം നീണ്ടുനിന്നത്. അതോടെ രാവു പകലാക്കി പുതിയ സംവിധാനം പഠിച്ചെടുത്തവര്‍ മണ്ടന്‍മാരായി. മുപ്പതിനായിരം രൂപ കൊടുത്തു വാങ്ങിയ സോഫറ്റ് വെയര്‍ അത്യാവശ്യമല്ലാതെയുമായി .
ഇതെല്ലാം കഴിഞ്ഞപ്പോഴാണ് കെ.റെയിലും കെ. അരിയും പോലെ കെ.സ്മാര്‍ട്ട് വന്നത്. തദ്ദേശ സ്ഥാപനങ്ങളിലെ എല്ലാ സേവനവും കെ. സ്മാര്‍ട്ട് സോഫ്റ്റ് വെയര്‍ വഴിയാണെന്ന് സര്‍ക്കാര്‍ അഭിമാനപൂര്‍വം പ്രഖ്യാപിച്ചു. ബില്‍ഡിംഗ് പെര്‍മിറ്റും ഇതുവഴിയാക്കി. ഇതിനായി പുതിയ സോഫറ്റ് വെയര്‍ ഇറക്കി. എന്‍ജിനീയര്‍മാരും സൂപ്പര്‍ വൈസര്‍മാരും വീണ്ടും പഠനം തുടങ്ങി.
ജനുവരിയില്‍ മുനിസിപ്പാലിറ്റികളില്‍ നടപ്പാക്കിയ കെ. സ്മാര്‍ട്ട് മാസം മൂന്നായിട്ടും ഇപ്പൊഴും വേണ്ട വിധം പ്രവര്‍ത്തിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം . ഇതിനാല്‍ ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചായത്തിലും നടപ്പാക്കാനുള്ള നീക്കം നീട്ടിവച്ചു.
പണിയാനുള്ള പെര്‍മിറ്റ് കെട്ടിട ഉടമയ്‌ക്ക് സ്വയം എടുക്കാം എന്നാണ് കെ. സ്മാര്‍ട്ടിന്റെ ആശയം. നിയമം അണുവിട തെറ്റാതെ പ്ലാന്‍ വരച്ചു കൊടുക്കേണ്ടത് എന്‍ജിനീയറോ സൂപ്പര്‍വൈസറോ ആണ് . കെട്ടിട ഉടമ നല്‍കുന്ന എല്ലാ വിവരങ്ങളും വെരിഫൈ ചെയ്യേണ്ടതും അവരാണ്്. എന്നാല്‍ ഒരിടത്തു പോലും അവരുടെ ഒപ്പോ സീലോ വേണ്ട. തദ്ദേശസ്ഥാപന അധികൃതര്‍ക്ക് ഇതില്‍ ഒരു കാഴ്ചക്കാരന്റെ റോളേ ഉള്ളൂ. വന്‍ തുക ഫീസ് വാങ്ങി സുഖമായി ഓഫീസിലിരിക്കാം. പിഴവെല്ലാം ഡിസൈനറുടേയോ കെട്ടിട ഉടമയുടേതോ മാത്രം. പിഴവു കണ്ടെത്തിയാല്‍ എന്‍ജിനീയറുടെ ലൈസന്‍സ് റദ്ദാക്കും.
ഇതിനിടെ എന്‍ജിനീയര്‍മാര്‍ക്കിട്ട് മറ്റൊരു പണി കൂടി സര്‍ക്കാര്‍ കൊടുത്തു . പത്തും പതിനായിരവും കൊടുത്ത് നിശ്ചിത ഇടവേളകളില്‍ ലൈസന്‍സ് പുതുക്കിപ്പോന്ന ഇവര്‍ക്ക് മറ്റൊരു പതിനായിരം രൂപ കൂടി കൊടുത്താലേ പെര്‍മിറ്റിന് അപേക്ഷിക്കാനാവൂ എന്ന നിയമം വന്നു. അതായത് നിലവിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിനു പുറമെ എം പാനല്‍ ലൈസന്‍സ് കൂടി എടുക്കണം . അതിനാണ് പതിനായിരം രൂപ ഫീസ്. അടുത്തിടെ മറ്റൊരു ആലോചന കൂടി നടക്കുന്നുണ്ട്. ഈ രണ്ടു ലൈസന്‍സും ഒന്നാക്കിയാലോ? അതിനു കൂടി ഒരു പതിനായിരം വാങ്ങാമെന്ന് ഏതോ തലതിരിഞ്ഞ ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയെ ഉപദേശിച്ചു കാണണം!

 

 

്‌

Tags: Permitplanbuilding designerlsgd
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെര്‍മിറ്റില്ലാതെ ഓടിയ എ.എം.വി.ഐയുടെ സഹോദരന്റെ ബസ് കസ്റ്റഡിയിലെടുത്തു

Kerala

ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാന്‍ കോഴ : എറണാകുളം ആര്‍ടിഒ ജഴ്‌സണെ സസ്‌പെന്‍ഡ് ചെയ്തു

Health

കാലഹരണപ്പെട്ട മരുന്നുകള്‍ മണ്ണിലെറിയരുത്, ശേഖരിച്ച് സംസ്‌കരിക്കാന്‍ പദ്ധതി: ‘എന്‍പ്രൗഡ്’

Kerala

കേരളത്തില്‍ നിന്നുളള മാലിന്യം കന്യാകുമാരിയില്‍ തള്ളുന്നത് തടയും, പരിശോധന കര്‍ശനമാക്കാന്‍ തമിഴ്‌നാട്

Kerala

സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ട് ആളുകള്‍ മരിച്ചാല്‍ പെര്‍മിറ്റ് 6 മാസം റദ്ദാക്കും- മന്ത്രി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത കരാറുകാരനും ഭാര്യക്കും ബാങ്കിലുളള കടമെഴുതി തള്ളും, തീരിമാനം കടുത്ത പ്രതിഷേധത്തിനൊടുവില്‍

‘ ഏതോ സ്ത്രീ, ഏതോ സിംഹം, ഏതോ കൊടി, ഏതോ ഭൂപടം ‘ ; ഭാരതാംബ സങ്കൽപ്പത്തെ അവഹേളിച്ച് ബിനോയ് വിശ്വം

അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നു: വിവിധ നദികളില്‍ ജാഗ്രതാ നിര്‍ദേശം

സൈപ്രസുമായി വിവിധ മേഖലകളിൽ സഹകരണം പ്രഖ്യാപിച്ച് നരേന്ദ്രമോദി ; ഇന്ത്യയുടെ വജ്രായുധങ്ങളും നൽകുമോയെന്ന് ഭയന്ന് തുർക്കി

സഞ്ചരിച്ചു കൊണ്ടിരുന്ന കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് തകര്‍ത്ത് ഇതര സംസ്ഥാന തൊഴിലാളി പുറത്ത് ചാടി

ആണവ നിർവ്യാപന കരാറിൽ നിന്ന് പുറത്തുകടക്കാൻ ഇറാൻ ; ബിൽ തയ്യാറാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്

ഈ മാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം 20 മുതല്‍

സിന്ധു നദീജല കരാർ റദ്ദാക്കിയ നടപടി പിൻവലിച്ചില്ലെങ്കിൽ യുദ്ധം തന്നെ : ഭീഷണിയുമായി ബിലാവൽ ഭൂട്ടോ

രാജ്യത്ത് ഒരിടത്തും സുരക്ഷിതനല്ല ; ഇസ്രായേൽ വധിക്കുമെന്ന് ഭയന്ന് ജീവനും കൊണ്ട് ബങ്കറിൽ ഓടി ഒളിച്ച് ആയത്തുല്ല ഖമേനി

ഇസ്രയേലിനെ ഭയക്കണം : ഇസ്രയേലിനെതിരെ ഞങ്ങളുടെ ആണവശക്തി നൽകില്ല : ഇറാന്റെ വാദം തള്ളി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies