Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്; അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ റഷ്യയില്‍ കുടുങ്ങി, ഒരാൾക്ക് മൈൻ പൊട്ടി ഗുരുതരപരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 12:52 pm IST
in Kerala, Thiruvananthapuram

വര്‍ക്കല: അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങള്‍ റഷ്യയില്‍ കുടുങ്ങി. അഞ്ചുതെങ്ങ് കുരിശ്ശടി സ്വദേശികളാണ് റഷ്യയില്‍ കുടുങ്ങിയതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. അഞ്ചുതെങ്ങ് കുരിശ്ശടിമുക്കിന് സമീപം കൊപ്രക്കൂട്ടില്‍ സെബാസ്റ്റ്യന്‍-നിര്‍മല ദമ്പതികളുടെ മകന്‍ പ്രിന്‍സ് (24), പനിയടിമ-ബിന്ദു ദമ്പതികളുടെ മകന്‍ റ്റിനു (25), സില്‍വ-പനിയമ്മ ദമ്പതികളുടെ മകന്‍ വിനീത് (23) എന്നിവരാണ് റഷ്യയില്‍ കുടുങ്ങിയത്. ഇവര്‍ ബന്ധു സഹോദരങ്ങളാണ്. തുമ്പ സ്വദേശിയായ ട്രാവല്‍ ഏജന്റ് മുഖാന്തിരമാണ് ഇവര്‍ റഷ്യയിലേക്ക് പോയത്.

മികച്ച ശമ്പളവും ജോലിയും വാഗ്ദാനം നല്‍കിയായിരുന്നു ഇവരെ റഷ്യയിലേക്ക് അയച്ചത്. റഷ്യയിലെത്തിയ ഇവര്‍ തുടര്‍ന്ന് ഒരാഴ്ചയോളം വീട്ടിലേക്ക് ഫോണ്‍ വിളിക്കുകയും തങ്ങളുടെ സുഖവിവരങ്ങള്‍ കുടുംബത്തോട് പങ്കുവയ്‌ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവരില്‍ നിന്ന് എന്തോ എഗ്രിമെന്റ് പേപ്പറുകള്‍ സൈന്‍ ചെയ്ത് വാങ്ങുകയും ഇവരെ മിലിട്ടറി ക്യാമ്പിലേക്ക് കൈമാറുകയും ചെയ്യുകയായിരുന്നുവത്രെ. ഇവരുടെ മൊബൈല്‍ ഫോണുകളും മറ്റും പിന്നീട് വാങ്ങിയെടുത്തു. ഇവര്‍ മൂന്ന് പേര്‍ക്കും 15 ദിവസത്തോളം മിലിട്ടറി സംബന്ധമായ പരിശീലങ്ങള്‍ നല്‍കിയതായും ബന്ധുക്കള്‍ പറയുന്നു.

ട്രെയിനിങ് ശേഷം പ്രിന്‍സിനേയും വിനീതിനേയും ഒരു സ്ഥലത്തെക്കും മൂന്നാമന്‍ ടിനുവിനെ മറ്റൊരു സ്ഥലത്തേക്കും മാറ്റുകയായിരുന്നു. ഇതിനിടെ യുദ്ധമുഖത്ത് വച്ച് പ്രിന്‍സിന് വെടിയേറ്റും മൈന്‍ പൊട്ടിയും ഗുരുതര പരിക്ക് പറ്റി ആശുപത്രിയിലേക്ക് മാറ്റി. ഇതോടെ ഇവര്‍ മൂന്ന് പേരും തമ്മില്‍ ബന്ധപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി. ചികിത്സയിലിരിക്കെ ഫോണ്‍ ലഭ്യമായതോടെയാണ് പ്രിന്‍സ് വീട്ടിലേക്ക് ബന്ധപ്പെട്ടതും സംഭവവികാസങ്ങള്‍ ബന്ധുക്കളെ അറിയിച്ചതും. തൊഴില്‍ വാഗ്ദാനം ചെയ്ത് റഷ്യയിലെത്തിക്കുന്ന ഉദ്യോഗാര്‍ഥികളില്‍നിന്ന് ഏജന്റുമാര്‍ നിര്‍ബന്ധപൂര്‍വം പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും ഭീഷണിപ്പെടുത്തി റഷ്യന്‍ യുദ്ധമുഖത്തേക്ക് അയയ്‌ക്കുകയുമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

റഷ്യയിലേക്ക് മനുഷ്യക്കടത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ രണ്ട് ട്രാവല്‍ ഏജന്‍സി ഓഫീസുകള്‍ സിബിഐ റെയ്ഡ് നടത്തി അടച്ചുപൂട്ടിയിരുന്നു. തകരപ്പറമ്പിലെയും കഴക്കൂട്ടത്തെയും ട്രാവല്‍ ഏജന്‍സികളാണ് അടച്ചുപൂട്ടിയത്.

റഷ്യന്‍ സര്‍ക്കാരില്‍ ഓഫീസ് ജോലി, ഹെല്‍പ്പര്‍, സെക്യൂരിറ്റി ഓഫീസര്‍ ജോലികളായിരുന്നു വാഗ്ദാനം. ഒരു വര്‍ഷം കഴിഞ്ഞാല്‍ റഷ്യന്‍ പൗരത്വം ലഭിക്കുമെന്നും ഉറപ്പുനല്‍കി. 1.95 ലക്ഷം ഇന്ത്യന്‍ രൂപ പ്രതിമാസ ശമ്പളവും 50,000 രൂപ അലവന്‍സും ലഭിക്കുമെന്നു വിശ്വസിപ്പിച്ചാണ് ഇവര്‍ റിക്രൂട്ട്‌മെന്റ് നടത്തിയിരുന്നത്.

Tags: AnchuthenguRussiaanjengo
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

News

പുടിൻ ലോകരാജ്യങ്ങളോടുപറഞ്ഞു; റഷ്യയ്‌ക്ക് ഭാരതം വിശ്വസിക്കാവുന്ന പങ്കാളി

India

ചൈനയിൽ നിന്നും ജെ-35എഇ വാങ്ങാൻ പാകിസ്ഥാൻ : ഇന്ത്യയ്‌ക്ക് യു -57 നൽകാമെന്ന് പുടിൻ : ഇന്ത്യയുമായി സാങ്കേതിക വിദ്യകൾ കൈമാറാനും തയാർ

India

പാകിസ്ഥാന് നെഞ്ചിടിപ്പേറും , റഷ്യയിൽ നിന്ന് നാലാമത്തെ എസ് 400 സ്ക്വാഡ്രൺ ഇന്ത്യയിലെത്തി : വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽക്കൂട്ട്

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

പുതിയ വാര്‍ത്തകള്‍

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.