Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അമിത് ഷായുടെ പ്രഖ്യാപനവും പിണറായിയുടെ പ്രഹസനവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2024, 02:46 am IST
in Editorial

പൗരത്വ ഭേദഗതി നിയമം ഒരിക്കലും പിന്‍വലിക്കില്ലെന്നും, കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ അത് നടപ്പാക്കുമെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വ്യക്തമാക്കിയത് ഇതു സംബന്ധിച്ച് ആശയക്കുഴപ്പങ്ങളും ആശങ്കയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ്. പൗരത്വ ഭേദഗതി നിയമം ഭരണഘടനാനുസൃതം ആണെന്നും, ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് ഇത് നടപ്പാക്കുമെന്നും ഈ നിയമം പാര്‍ലമെന്റ് പാസാക്കിയതിനുശേഷമുള്ള നാലുവര്‍ഷത്തിനിടെ ആഭ്യന്തര മന്ത്രി എന്ന നിലയില്‍ താന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണെന്നും ഒരു വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വിശദീകരിച്ചിരിക്കുകയാണ്. ഈ നിയമം നടപ്പാക്കുമെന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍ ബിജെപി വ്യക്തമാക്കിയതാണ്. പാര്‍ലമെന്റില്‍ ബില്‍ പാസാക്കിയെങ്കിലും കൊവിഡ് മഹാമാരി കാരണം നടപ്പാക്കാന്‍ കഴിയാതിരുന്നത് ആരുടെയും കുറ്റമല്ലല്ലോ. പല നിയമനിര്‍മാണങ്ങളുടെ കാര്യത്തിലും ഇങ്ങനെ തടസ്സങ്ങള്‍ സംഭവിച്ചിട്ടുള്ളതായി കാണാം. അത് സ്വാഭാവികവുമാണ്. പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തില്‍ വന്ന കാലതാമസം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് പ്രതിപക്ഷം ചെയ്തത്. ഈ നിയമത്തിനെതിരെ നടന്ന പ്രക്ഷോഭം സര്‍ക്കാരിനെ ഭയപ്പെടുത്തിയെന്നും, നിയമം നടപ്പാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയുകയാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒളിഞ്ഞും തെളിഞ്ഞും പ്രചരിപ്പിച്ചുകൊണ്ടിരുന്നു. നിയമം നടപ്പാക്കുന്നത് തടയുന്നതില്‍ തങ്ങള്‍ വിജയിച്ചിരിക്കുകയാണെന്നും ഈ പാര്‍ട്ടികള്‍ അഹങ്കരിച്ചു. വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ കഴിയാന്‍ ആര്‍ക്കും അവകാശമുണ്ടല്ലോ.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിന്റെ പേരില്‍ രാജ്യത്തെ മുസ്ലിം ജനവിഭാഗങ്ങളില്‍ അനാവശ്യ ഭീതി സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താന്‍ കോണ്‍ഗ്രസ്സും ഇടതു പാര്‍ട്ടികളും നടത്തുന്ന ശ്രമങ്ങളെയും അമിത് ഷാ തുറന്നുകാട്ടിയിരിക്കുന്നു. ഭാരതത്തിലെ ഒരാളുടെ പോലും പൗരത്വം റദ്ദാക്കില്ലെന്നും, അതിനാല്‍ നിയമം നടപ്പാക്കുന്നതില്‍ ഏതെങ്കിലും മതവിഭാഗങ്ങള്‍ ഭയക്കേണ്ടതില്ലെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി ആധികാരികമായി പ്രസ്താവിച്ചിരിക്കുകയാണ്. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് അഭയാര്‍ത്ഥികളായി എത്തുന്ന ഹിന്ദു, ബുദ്ധ, ജൈന, സിക്ക്, പാഴ്‌സി, ക്രൈസ്തവ മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുക മാത്രമാണ് ചെയ്യുന്നത്. രാജ്യത്തെ മുസ്ലിങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കുന്നില്ല. ഇത് മറച്ചുപിടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കാലത്ത് തെറ്റിദ്ധാരണ പരത്തുന്നതിനെ അമിത് ഷാ വിമര്‍ശിച്ചു. പൗരത്വ നിയമ ഭേദഗതി ബില്ലിലും, പാര്‍ലമെന്റില്‍ അത് അവതരിപ്പിച്ചപ്പോഴും തുടര്‍ന്നുള്ള ചര്‍ച്ചകളിലും സംശയലേശമെന്യെ സര്‍ക്കാര്‍ ഇക്കാര്യങ്ങളൊക്കെ പറഞ്ഞിട്ടുള്ളതാണ്. നിക്ഷിപ്ത താല്‍പര്യം മുന്‍നിര്‍ത്തി ഇത് അംഗീകരിക്കാന്‍ തയ്യാറാവാത്തവര്‍ രാജ്യത്തിനകത്തും പുറത്തും അസത്യം പ്രചരിപ്പിക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭൂരിപക്ഷാധിപത്യത്തിലേക്ക് നീങ്ങുകയാണെന്നും, രാജ്യത്തെ മതന്യൂനപക്ഷങ്ങള്‍ അരക്ഷിതാവസ്ഥയില്‍ ആണെന്നും വര്‍ഷങ്ങളായി പ്രചരിപ്പിച്ചുകൊണ്ടിരുന്നവര്‍ പൗരത്വ ഭേദഗതി നിയമവും ആയുധമാക്കുകയായിരുന്നു. വിവിധ രംഗങ്ങളില്‍ ശക്തമായി മുന്നേറുന്ന രാഷ്‌ട്രത്തിന്റെ പ്രതിച്ഛായ ഇടിച്ചു താഴ്‌ത്തുക എന്ന ദുഷ്ടലാക്കാണ് ഇതിനുപിന്നില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇതൊന്നും മോദി സര്‍ക്കാര്‍ കൂട്ടാക്കിയില്ല.

മുസ്ലിം മതമൗലികവാദികളുടെ പിന്തുണയുറപ്പിക്കാന്‍ കോമാളി വേഷം കെട്ടുന്ന മുഖ്യമന്ത്രി പിണറായി വിജയനെപ്പോലുള്ളവര്‍ക്കും അമിത് ഷാ വ്യക്തമായ മറുപടി നല്‍കിയിരിക്കുന്നു. പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്നാണ് പിണറായി വീമ്പിളക്കുന്നത്. പൗരത്വം നല്‍കുന്നത് രാജ്യമാണ്, സംസ്ഥാനങ്ങളല്ല. ഇതൊക്കെ അറിഞ്ഞുകൊണ്ടുതന്നെ മതവികാരം ഇളക്കി വിടുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. മുസ്ലിം ലീഗിനെ മുന്നണിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ കോണ്‍ഗ്രസ് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുമ്പോള്‍ അതിലും വലിയ വര്‍ഗീയത പറയുകയാണ് പിണറായി ചെയ്യുന്നത്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തീരുമാനമെടുത്ത ആദ്യ സംസ്ഥാനമാണ് കേരളം എന്നും മറ്റും ‘അങ്കമാലിയിലെ പ്രധാനമന്ത്രി’ ചമഞ്ഞ് പിണറായി വിജയന്‍ ആവേശം കൊള്ളുന്നുണ്ട്. ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ ഈ മുഖ്യമന്ത്രിയെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. പിണറായി കേരളം ഭരിച്ചാല്‍ മതി, ഭാരിച്ച കാര്യങ്ങള്‍ അന്വേഷിക്കേണ്ടതില്ല. രാജ്യം ഭരിക്കാന്‍ ജനങ്ങള്‍ തെരഞ്ഞെടുത്തിട്ടുള്ളത് ബിജെപിയെയും നരേന്ദ്ര മോദിയെയും ആണ്. ആരെങ്കിലും കണ്ണിറുക്കി കാണിച്ചാല്‍ പിന്മാറുന്നവരല്ല കേന്ദ്രം ഭരിക്കുന്നത്. ചോദിക്കാനും പറയാനും ആളുണ്ട്. പിണറായിമാരുടെ ചങ്കിലെ ചൈനയ്‌ക്ക് പോലും ബോധ്യപ്പെട്ടിട്ടുള്ള കാര്യമാണിത്. എന്നിട്ടാണ് പിണറായിയുടെ പ്രഹസനം. രാജ്യത്തിന് ആവശ്യമുള്ള നിയമം കൊണ്ടുവരാന്‍ കഴിയുമെങ്കില്‍ അത് നടപ്പാക്കാനും മോദി സര്‍ക്കാരിനറിയാം. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയപ്പോള്‍ ഇതുപോലെ തന്നെയായിരുന്നല്ലോ പലരുടെയും നിലപാട്. അതിനെക്കുറിച്ച് ഇപ്പോള്‍ ഒന്നും മിണ്ടുന്നില്ല. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതുതന്നെയാണ് സംഭവിക്കുക.

Tags: amit-shahCitizenship Amendment ActLoksabha Election 2024Pinarayi's farce
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നമ്മൾ പുരോഗതിയുടെ പുതിയ തലങ്ങളിലേക്ക് എത്തണമെങ്കിൽ രാജ്യത്തുനിന്ന് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തെ തുടച്ചുനീക്കണം: കേന്ദ്ര ആഭ്യന്തര മന്ത്രി

പത്മശ്രീ നേടിയ ആര്‍വിഎസ് മണി (ഇടത്ത്) ഇഷ്റത്ത് ജഹാന്‍ (നടുവില്‍) 2009ല്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന പി. ചിദംബരം (വലത്ത്)
India

ആര്‍വിഎസ് മണി പത്മശ്രീ ഏറ്റുവാങ്ങുമ്പോള്‍ പൊളിയുന്നത് മോദിയെ ഉള്‍പ്പെടെ തീര്‍ത്തുകളയാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ഗൂഢാലോചന

ശ്രീധര്‍ വെമ്പു (ഇടത്ത്) ദ ന്യൂസ് മിനിറ്റ് ഉടമ ധന്യ രാജേന്ദ്രന്‍ (വലത്ത്)
India

ധര്‍മ്മസ്ഥലക്ഷേത്രയെ സ്ത്രീകളെ കൂട്ടക്കൊല ചെയ്യുന്ന ഇടമാക്കിയ മാവോയിസ്റ്റ് മാധ്യമം ‘ന്യൂസ് മിനിറ്റ്’; ഇപ്പോള്‍ ശ്രീധര്‍ വെമ്പുവിനെ തകര്‍ക്കാന്‍ ശ്രമം

India

മയക്കമരുന്ന് മുക്ത ഭാരതത്തിനായി അമിത് ഷാ ഇറങ്ങുന്നു; ജിഹാദി ഗ്രൂപ്പുകള്‍ക്ക് ഭീകരവാദത്തിന് പണം എത്തുന്നത് മയക്കമരുന്ന് വഴി

ബിജെപി നേതാവ് സുവേന്ദു അധികാരി (നടുവില്‍)
India

ബംഗാള്‍ നേടും എന്ന് അമിത് ഷാ പറഞ്ഞതില്‍ കഴമ്പുണ്ടെന്ന് മനസ്സിലായോ? നന്ദിഗ്രാം സഹകരണ കര്‍ഷകസമിതിയിലെ മുഴുവന്‍ സീറ്റും ബിജെപിയ്‌ക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.